x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘പ്രിയദർശിനി’കൊടുത്ത എട്ടിന്‍റെ പണി


Published: July 1, 2026 06:50 AM IST | Updated: July 1, 2026 06:50 AM IST

പ്രിയദര്‍ശിനി ബസില്‍ കയറുന്ന സ്ത്രീകള്‍.

കൊല്ലം: സര്‍ക്കാര്‍ നടപ്പിലാക്കിയ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമുള്ള സൗജന്യയാത്രാ പദ്ധതി പ്രിയദര്‍ശിനി ജില്ലയിലെ സ്വകാര്യ ബസ് വ്യവസായത്തെ ഗുരുതരമായി ബാധിച്ചതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കൊല്ലം ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.

ഇന്ന് ‘ജി ഫോം' സമര്‍പ്പിക്കാനൊരുങ്ങുകയാണ് നിരവധി സ്വകാര്യ ബസുകള്‍. നിശ്ചിത കാലയളവില്‍ വാഹനം റോഡില്‍ ഓടിക്കില്ലെന്നു മോട്ടര്‍ വാഹന വകുപ്പിനെ മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനമാണിത്. ജി ഫോം സമര്‍പ്പിക്കുക വഴി നികുതി അടയ്‌ക്കേണ്ട.

മൂന്നുമാസ കാലാവധിയിലാണ് ബസുകളുടെ ടാക്‌സ് അടയ്‌ക്കേണ്ടത്. ഇന്നലെ രണ്ടാമത്തെ മൂന്നുമാസ ക്വാര്‍ട്ടര്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് ബസുടമകള്‍ അടിയന്തരമായി ജി ഫോം സമര്‍പ്പിക്കുന്നതിനെക്കുറിച്ച് ബുടമകള്‍ ആലോചിക്കുന്നതെന്നും ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. സ്വകാര്യബസിനു പ്രതിദിനം 2000 രൂപ മുതല്‍ 4000 രൂപ വരെ കളക്ഷനില്‍ കുറവു വന്നതായും കുറവ് ദിനംപ്രതി കൂടിവരികയാണെന്നും പ്രതിദിന വരുമാനം കൊണ്ടു ഡീസല്‍ അടിക്കാനോ ജീവനക്കാര്‍ക്കു കൂലി നല്‍കാനോ തികയുന്നില്ലെന്നും അസോസിയേഷന്‍ അറിയിച്ചു. മിക്ക റൂട്ടുകളിലും പുലര്‍ച്ചെ മുതല്‍ രാത്രിവരെ ഓടിയാലും ഡ്രൈവര്‍ക്കു ലഭിക്കുന്നത് വെറും 500-600 രൂപയാണ്.

ഇത്തരം സ്ഥിതി തുടരാനാകാത്തതിനാല്‍ ആദ്യപടിയായി ട്രിപ്പുകള്‍ വെട്ടിക്കുറയ്ക്കാനും തുടര്‍ന്ന് ജി ഫോം നല്‍കി പൂര്‍ണമായും നിര്‍ത്തിയിടാനുമാണ് പല ബസുടമകളുടെയും തീരുമാനം. പ്രിയദര്‍ശിനി ബസുകളില്ലാത്ത റൂട്ടുകളിലും പ്രശ്‌നമാണെന്ന് ഉടമകള്‍ പറയുന്നു. ഇത്തരം റൂട്ടുകളില്‍ തങ്ങളെ വെറും കണക്ഷന്‍ ബസായിട്ടാണു പരിഗണിക്കുന്നത്. ആളുകള്‍ കണക്‌ഷന്‍ ബസുകള്‍ ഉപയോഗിച്ച് സ്ഥിരമായി സൗജന്യയാത്ര ചെയ്യുന്നതും വരുമാന നഷ്ടത്തിനു കാരണമാണ്.

അനുകൂല തീരുമാനം ഉണ്ടായിട്ടില്ല

ജില്ലയില്‍ 374 ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളിലാണ് പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. സത്യത്തില്‍ കെഎസ്ആര്‍ടിസിക്ക് സൗജന്യ യാത്രമൂലം തങ്ങളേക്കാള്‍ വലിയ നഷ്ടമാണു സംഭവിക്കുന്നതെന്നും ശരാശരി 44 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസിക്ക് ഒരു ദിവസം ഉണ്ടാവുന്നതെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‌ പറഞ്ഞു. ഈ തുക സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി നഷ്‌ടത്തിലാവും. കൊട്ടാരക്കര ഡിപ്പോയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ ഓപ്പറേറ്റു ചെയ്യുന്നത്. തങ്ങള്‍ക്ക് ഏറ്റവും വലിയ നഷ്‌ടവും കൊട്ടാരക്കര മേഖലയിലാണ്.

ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രൈവറ്റ് റൂട്ടുകളായ ചവറ-ഇളമ്പള്ളൂര്‍ (കുണ്ടറ വഴി), ചവറ-കൊട്ടിയം, കൊട്ടിയം-കച്ചേരി, രവിപുരം-തങ്കശേരി, പെരുമണ്‍-ചിന്നക്കട / പ്രാക്കുളം-ചിന്നക്കട, അഷ്ടമുടി പെരുമ്പുഴ (കുണ്ടറ വഴി), മയ്യനാട്-കച്ചേരി (കൂട്ടിക്കട വഴി) അടക്കം എല്ലാ പ്രൈവറ്റ് ബസ് റൂട്ടുകളും നഷ്‌ട ത്തിലാണെന്ന് ജില്ലാ ഭാരവാഹികള്‍ കണക്കുകള്‍ നിരത്തി വ്യക്തമാക്കി. ഈ കണക്കുകള്‍ സര്‍ക്കാരിനെ പലതവണ അറിയിക്കാന്‍ ശ്രമിച്ചിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നും ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.

നികുതി ഇളവ് അപര്യാപ്തം

സംസ്ഥാന ബജറ്റില്‍ ധനകാര്യ മന്ത്രികൂടിയായ വി.ഡി. സതീശന്‍ പ്രഖ്യാപിച്ച നികുതിയിളവ് തീര്‍ത്തും അപര്യാപ്തമാണെന്നും അത് സത്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. വരുമാന നഷ്‌ടം ദിനം പ്രതി കൂടിവരുമ്പോള്‍ ശാശ്വതമായ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ വ്യവസായം പൂര്‍ണമായും തകരുമെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.

യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവ്

സ്വകാര്യ ബസുകളിലെ സ്ഥിരം യാത്രക്കാരായ സ്ത്രീകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്. പദ്ധതി ആരംഭിച്ച് ആദ്യ ദിവസങ്ങളില്‍ത്തന്നെ സ്വകാര്യ ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണത്തില്‍ 60% മുതല്‍ 70% വരെ കുറവുണ്ടായതായി ബസ് ഉടമകള്‍ വ്യക്തമാക്കുന്നു.

വരുമാനം പകുതിയിലധികം കുറഞ്ഞു

ദിവസേനയുള്ള ഡീസല്‍ ചെലവ് പോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പല സര്‍വീസുകളും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ കണക്കനുസരിച്ച്, ഒരു ബസിന്‍റെ ആകെ വരുമാനത്തിന്‍റെ 55 മുതല്‍ 60 ശതമാനംവരെ ഡീസലിനുവേണം. നിലവില്‍ വരുമാനം പകുതിയിലധികമായി കുറഞ്ഞുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബസ് സര്‍വീസ് ലാഭകരമല്ലാതായി മാറി. കൂടാതെ, ജീവനക്കാരുടെ ശമ്പളം, നികുതി എന്നിവ നല്‍കാന്‍ കഴിയാത്തതിനാല്‍ ജൂണ്‍ അവസാനത്തോടെ തന്നെ നല്ലൊരു ശതമാനം സ്വകാര്യ ബസുകളും നിരത്തില്‍നിന്ന് പിന്മാറേണ്ടി വരുമെന്നാണ് അസോസിയേഷന്‍ പറയുന്നത്.

നിര്‍ദേശങ്ങളൊന്നും പരിഗണിച്ചില്ല

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ബസ് ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ ചില നിര്‍ദേശങ്ങളും ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഒന്നുപോലും പരിഗണിക്കുകയോ എന്തിന് ചര്‍ച്ച ചെയ്യാന്‍ പോലും തയാറായിട്ടില്ലെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ തങ്ങളോടുള്ള സമീപനം സര്‍ക്കാര്‍ മാറ്റണമെന്നും തങ്ങളെ ശത്രുക്കളായി കാണരുതെന്നും കൊല്ലം ഭാരവാഹികള്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിക്കു മാത്രമുള്ള ആനുകൂല്യം അനീതി

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കുന്നതുപോലെ സ്വകാര്യ ബസുകള്‍ക്കും ആനുകൂല്യം നല്‍കണമെന്നതാണ് അസോസിയേഷന്‍റെ പ്രധാന ആവശ്യം. സ്വകാര്യ ബസുകളെ കിലോമീറ്ററിന് 55 രൂപ നിരക്കില്‍ സര്‍ക്കാര്‍ വാടകയ്ക്ക് എടുക്കണമെന്നും ടിക്കറ്റ് വരുമാനവും ജീവനക്കാരുടെ നിയന്ത്രണവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കെഎസ്ആര്‍ടിസിയിലേതുപോലെ സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ തങ്ങള്‍ തയാറാണ്.

എന്നാല്‍ അതിനുള്ള തുക സബ്സിഡിയായി ബസുടമകള്‍ക്ക് സര്‍ക്കാര്‍ മടക്കി നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന റൂട്ടുകളിലെ സ്വകാര്യ ബസുകള്‍ക്ക് റോഡ് നികുതി പൂര്‍ണമായി ഒഴിവാക്കുകയോ അല്ലെങ്കില്‍ പകുതി വിലയ്ക്ക് ഡീസല്‍ ലഭ്യമാക്കുകയോ ചെയ്യണം.

സ്ത്രീകളുടെ യാത്ര സുഗമമാക്കിയ ഈ ജനക്ഷേമ പദ്ധതി കെഎസ്ആര്‍ടിസിക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തപ്പോള്‍, കേരളത്തിലെ പൊതുഗതാഗതത്തിന്‍റെ വലിയൊരു പങ്കു വഹിക്കുന്ന സ്വകാര്യ ബസ് മേഖലയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up