വരാപ്പുഴ അതിരൂപതയായി പ്രഖ്യാപിച്ചതിന്റെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 140 ബഹുവര്‍ണ ബലൂണുകള്‍ ആകാശത്തേക്ക് പറത്തുന്നു. ബിഷപ് ഡോ. ആന്റണി വാലു
കൊച്ചി: ദേശീയ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള മരിയന്‍ തീര്‍ഥാടനത്തിലും പൊന്തിഫിക്കല്‍ ദിവ്യബലിയിലും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ നിന്ന് ആരംഭിച്ച കിഴക്കന്‍ മേഖല തീര്‍ഥാടനവും മൂന്നരയ്ക്ക് ഗോശ്രീ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള തീര്‍ഥാടനവും ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു.
യുദ്ധം സാധാരണവല്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ സമാധാനത്തിന്റെ പാദമുദ്രകളായി മാറാന്‍ വല്ലാര്‍പാടം തീര്‍ഥാടകര്‍ക്ക് കഴിയണമെന്ന് ബിഷപ് പറഞ്ഞു.
വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാക അതിരൂപതയിലെ വിവിധ അല്മായ സംഘടനാ ഭാരവാഹികള്‍ ഡോ. ആന്റണി വാലുങ്കലില് നിന്ന് ഏറ്റുവാങ്ങിയതോടുകൂടി തീര്‍ഥാടനത്തിന് തുടക്കമായി. തീര്‍ഥാടന ദീപശിഖ അതിരൂപതയിലെ യുവജന സംഘടന നേതാക്കള്‍ക്ക് ബിഷപ് കൈമാറി.
ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും എത്തിയ നാനാജാതി മതസ്ഥരായ തീര്‍ഥാടകരെ ബസിലിക്ക പ്രവേശന കവാടത്തില്‍ വല്ലാര്‍പാടം ബസി
ലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തും ഇടവക ജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. വരാപ്പുഴ അതിരൂപതയായി പ്രഖ്യാപിച്ചതിന്റെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 140 വര്‍ഷത്തെ അനുസ്മരിച്ച് 140 ബഹുവര്‍ണ ബലൂണുകള്‍ ആകാശത്തേക്ക് പറത്തി.
ദൈവമുഖം ദര്‍ശിക്കാനുള്ള യാത്രയാണ് തീര്ഥാടനങ്ങളെന്ന് വനപ്രഘോഷണം നടത്തിയ വിജയപുരം സഹായമെത്രാന്‍ ബിഷപ് ഡോ. ജസ്റ്റിന് മഠത്തിൽപറമ്പില്‍ പറഞ്ഞു.
അതിരൂപത വികാരി ജനറാൾമാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍, ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത് എന്നിവരും അതിരൂപതയിലെ എല്ലാ വൈദികരും സന്ന്യസ്ത വൈദികരും സഹകാര്‍മികരായി.
ദിവ്യബലിയെ തുടര്‍ന്ന്, തീര്‍ഥാടനത്തിന് എത്തിയ വിശ്വാസികളെ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിച്ചു. രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ഷെവലിയര്‍മാരും അല്മായ നേതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിന് വിശ്വാസികള്‍ തീര്‍ഥാടനത്തില്‍ പങ്കെടുത്തു. വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ 16 മുതല്‍ 24 വരെ ആഘോഷിക്കും.
വല്ലാര്‍പാടം തീര്‍ഥാടനം സ്വര്‍ഗം
തുറക്കപ്പെടുന്ന പ്രാര്‍ഥനാനുഭവം:
ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
കൊച്ചി: വരാപ്പുഴ അതിരൂപത ഒരു കുടുംബമായി, ജപമാലകള്‍ കൈകളിലേന്തി കാല്‍നടയായി, പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ സന്നിധിയിലേക്ക് നടത്തിയ തീര്‍ഥാടനം സ്വര്‍ഗം തുറക്കപ്പെടുന്ന പ്രാര്ഥനാനുഭവമാണ് സമ്മാനിച്ചതെന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍.
23ാമത് വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനത്തോടനുബന്ധിച്ച് അര്‍പ്പിച്ച സമൂഹദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. കായലില്‍ താഴ്ന്നുപോയ അമ്മയെയും കുഞ്ഞിനെയും തന്റെ കരങ്ങളില്‍ സംരക്ഷിച്ച കാരുണ്യമാതാവ് ദൈവജനത്തേയും സമൂഹത്തേയും കാത്തുസംരക്ഷിക്കുമെന്നും ആര്‍ച്ചബിഷപ് പറഞ്ഞു.
Tags : NattuVishesham DistrictNews