യുവാവിനെ ആക്രമിച്ച്
പരിക്കേൽപ്പിച്ചു
മതിലകം: ശ്രീനാരായണപുരത്ത് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം ചെന്നൈ എയർപോർട്ടിൽ നിന്നും പിടികൂടി. ശ്രീനാരായണപുരം പഞ്ചായത്തിലെ പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി ചെട്ടിപറമ്പിൽ വീട്ടിൽ റിജേഷിനെയാണ് (41) റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചെന്നൈ എയർപോർട്ടിൽ നിന്നും ലുക്കൗട്ട് സർക്കുലർ പ്രകാരം അറസ്റ്റ് ചെയ്തത്. ശ്രീനാരായണപുരം പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി തയാട്ടുപറമ്പിൽ വീട്ടിൽ അതുൽകൃഷ്ണ(23)യെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നാണ് മതിലകം പോലീസ് രജിസ്റ്റർ ചെയ്ത കേസ് .
മതിലകം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിമോദ്, എസ്ഐ അജയ്, എസ്. മേനോൻ, മുഹമ്മദ് റാഫി, ഗ്രേഡ് സീനിയർ സിപിഒമാരായ ബോബി തങ്കച്ചൻ, ഗോപകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് .
വീടുകയറി ആക്രമണം
കാട്ടൂര്‍: വീടുകയറി ആക്രമണത്തില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. എടതിരിഞ്ഞി കൊച്ചുകടവ് സ്വദേശി പള്ളായി വീട്ടില്‍ സുരേഷ് ലാലിനെയാണ് (61) അറസ്റ്റ് ചെയ്തിരിക്കുന്നത്.
2019 ജൂണ്‍ 30ന് പടിയൂര്‍ സ്വദേശി മദേനി വീട്ടില്‍ സുമതി (65) പ്രതിക്കെതിരെ പരാതി കൊടുത്തതിലുള്ള വിരോധത്താല്‍ അസഭ്യം പറഞ്ഞും വെട്ടുകത്തി കാണിച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും സുമതിയുടെ വീട്ടുമുറ്റത്തേക്കു അതിക്രമിച്ചുകയറി വീട്ടിലെ വാതിലും, ഷീറ്റുകളും നശിപ്പിച്ച് നാശനഷ്ടം വരുത്തിയ കേസാണിത്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് ജിഎസ്ഐ തുളസിദാസ്, സിപിഒമാരായ രഞ്ജിത്ത്, വിപിന്‍, സുനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വീടിനു തീയിട്ടു
ആളൂര്‍: വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി കട്ടിലും കിടക്കയും തീയിട്ട് നശിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ പോലീസ് പിടികൂടി. കടുപ്പശേരി സ്വദേശി പുതുവാട്ടില്‍ വീട്ടില്‍ സുന്ദരനാണ് (54) തൃശൂര്‍ റൂറല്‍ പോലീസിന്റെ പിടിയിലായത്. 2019 ജൂലൈ രണ്ടിന് വൈകിട്ട് കടുപ്പശേരി സ്വദേശി പുതുവാട്ടില്‍ പ്രവീണിന്റെ വീടിനുനേരെയാണ് അക്രമം നടന്നത്.
ആളൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ ബെന്നി, സിപിഒമാരായ സിനേഷ്, പി.എ അരുണ്‍, സുജിത്ത്, അരുണ്‍കുമാര്‍, ഹരികൃഷ്ണന് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
കാപ്പ ഉത്തരവ് ലംഘിച്ചു
കൊടകര: കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. നെല്ലായി ആലത്തൂര്‍ കുറുവത്ത് ആദര്‍ശിനെയാണ് (24) അറസ്റ്റ് ചെയ്തത്. ആറു മാസത്തേക്ക് തൃശൂര്‍ റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനില്‍ക്കെ ജില്ലയില്‍ പ്രവേശിച്ച് കാപ്പ ഉത്തരവ് ലംഘിച്ചതിനാലാണ് ആദര്‍ശിനെ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കൊടകര എസ്എച്ച്ഒ പി.കെ. ദാസ് ,സബ്ബ് ഇന്‍സ്പെക്ടര്‍ പോള്സന് , ജി എസ് ഐ ബിനോയ്, എഎസ്ഐ ഗോകുലന്, സിവില്‍ പോലീസ് ഓഫീസര്‍ ഡെനിന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വയോധികനെ ആക്രമിച്ചു
ആളൂര്‍: വയോധികനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. താഴേക്കാട് വരദനാട് സ്വദേശി പോട്ടയത്തു പറമ്പില്‍ വീട്ടില്‍ ജയനെയാണ് (51) തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി താഴേക്കാട് വരദനാട് അമ്പലത്തിന് മുന്‍വശം റോഡില്‍ വച്ച് താഴേക്കാട് വരദനാട് സ്വദേശി പടിഞ്ഞാറൂട്ട് വീട്ടില്‍ മുകുന്ദന് (70)നെ തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആളൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ മാരായ കെ.ടി. ബെന്നി, സുമേഷ് കുമാര്‍, സിപിഒ ആഷിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.