x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാടുവിട്ട ആനക്കൂട്ടം ജനവാസമേഖലയില്‍ : വടശേരിക്കര നിവാസികൾക്ക് തീരാദുരിതം


Published: July 1, 2026 03:58 AM IST | Updated: July 1, 2026 03:58 AM IST

വടശേരിക്കരയില്‍ കാട്ടാനക്കൂട്ടം തകര്‍ത്ത കൃഷിയിടം.

റാന്നി: വടശേരിക്കര ടൗണിനോടു ചേര്‍ന്നുള്ള വില്ലേജ് ഓഫീസ് പരിസരത്ത് കാട്ടാനശല്യം അതിരൂക്ഷമായിരിക്കുകയാണ്. പ്രധാന ഹൈവേയില്‍നിന്ന് ഏകദേശം 150 മീറ്റര്‍ മാത്രം അകലെയുള്ള ജനവാസ മേഖലയിലാണ് കഴിഞ്ഞ ദിവസങ്ങളിലായി എട്ടോളം കാട്ടാനകള്‍ സ്ഥിരമായെത്തി വാഴ, തെങ്ങ്, കൃഷിവിളകള്‍ എന്നിവ വ്യാപകമായി നശിപ്പിക്കുന്നത്.

കഴിഞ്ഞ രാത്രിയും അഞ്ചു കൊമ്പനാനകളും മൂന്നു പിടിയാനകളും ജനവാസമേഖലയില്‍ വന്‍ നാശമാണ് വിതച്ചത്. സന്ധ്യകഴിഞ്ഞാല്‍ വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. വീട്ടുമുറ്റത്ത് ഏതു സമയത്തും കാട്ടാന എത്തുമെന്ന ഭീതിയിലാണ് കുടുംബങ്ങള്‍ കഴിയുന്നത്.

പോലീസും വനപാലകരും രാത്രി വൈകുവോളം സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ആനകളെ ഫലപ്രദമായി കാട്ടിലേക്ക് തിരിച്ചയക്കാന്‍ കഴിഞ്ഞില്ല. പടക്കം പൊട്ടിച്ചും മറ്റു മാര്‍ഗങ്ങള്‍ സ്വീകരിച്ചും നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഇതുവരെ ഒളികല്ല് ഭാഗത്തുണ്ടായിരുന്ന കാട്ടാനശല്യം ഇപ്പോള്‍ വടശേരിക്കരയിലേക്കു വ്യാപിച്ചിരിക്കുകയാണ്. ആനകള്‍ക്ക് ഭക്ഷണമായി ലഭിക്കുന്ന വിളകള്‍ നശിച്ചതോടെ അവ കൂടുതല്‍ ജനവാസ മേഖലയിലേക്ക് കടന്നുവരുന്നതായാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്. കായ്ഫലമുള്ള തെങ്ങുകള്‍, വാഴ എന്നിവയാണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്

നിലവിലെ നഷ്ടപരിഹാര സംവിധാനവും കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നില്ല. ചെറിയ നഷ്ടങ്ങള്‍ക്കു ലഭിക്കുന്ന നഷ്ടപരിഹാരം വളരെ തുച്ഛമാണ്. പ്രദേശം അടിയന്തരമായി കാട്ടാനശല്യം അനുഭവപ്പെടുന്ന മേഖലയായി പ്രഖ്യാപിച്ച് പ്രത്യേക പ്രവര്‍ത്തനപദ്ധതി നടപ്പാക്കണമെന്നാണാവശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തി.

വന്യജീവി വിദഗ്ധരുടെ നേതൃത്വത്തില്‍ കാട്ടാനക്കൂട്ടത്തിന്‍റെ സഞ്ചാരപാത പഠിച്ച് സ്ഥിരപരിഹാര നടപടികള്‍ സ്വീകരിക്കുക, ജനവാസ മേഖലയിലെത്തുന്ന പ്രശ്‌നകാരികളായ ആനകളെ വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ആവശ്യമായാല്‍ പിടികൂടി അനുയോജ്യമായ വനമേഖലയിലേക്കു മാറ്റിപ്പാര്‍പ്പിക്കുന്നതോ, നിയമപരമായി അനുവദനീയമായ മറ്റു ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതോ പരിഗണിക്കുക, വനാതിര്‍ത്തികളില്‍ സൗരവേലി, ട്രഞ്ച്, മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനങ്ങള്‍, 24 മണിക്കൂര്‍ ദ്രുത പ്രതികരണ സംഘം ശക്തിപ്പെടുത്തുക എന്നിവയാണ് പ്രദേശവാസികള്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം, വനംവകുപ്പ്, പോലീസ് എന്നിവര്‍ സംയുക്ത അടിയന്തര പ്രവര്‍ത്തന പദ്ധതി താറാക്കണമെന്നും മനുഷ്യനും വന്യജീവികളും ഒരുപോലെ സംരക്ഷിക്കപ്പെടണമെന്നതുമാണ് പ്രദേശവാസികളുടെ ആവശ്യം.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up