Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഗുസ്തി ജയിക്കാൻ സിദ്ദുവിന്റെ സിക്സർ
Wednesday, September 29, 2021 10:12 PM IST
ഇന്ത്യക്കു വേണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തും നവജ്യോത് സിംഗ് സിദ്ദു ഇങ്ങനെതന്നെയായിരുന്നു. അപ്രതീക്ഷിത പന്തിൽ സിക്സറടിക്കും. അനാവശ്യമായി റണ്ണൗട്ടാകും. ഒരു കളിയിൽ സെഞ്ചുറിയടിക്കും. അടുത്തതിൽ ഡക്കൗട്ടാകും. തോന്നിയതു വിളിച്ചുപറയും. വിശ്വസിക്കാൻ വയ്യ. ടീം മാനേജ്മെന്റിന് എന്നും തലവേദന.
ഏതു വശത്തേക്കും പന്ത് സ്വിംഗ് ചെയ്യുന്ന പഞ്ചാബ് രാഷ്ട്രീയത്തിന്റെ കുഴപ്പം പിടിച്ച പിച്ചിലെത്തിയപ്പോഴും സിദ്ദു മാറിയില്ല. കോൺഗ്രസ് നേതൃത്വത്തിനു സ്വസ്ഥതയില്ല. ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുറത്തായി ചരൺജിത് സിംഗ് ചന്നി മുഖ്യമന്ത്രിയായി ക്രീസിലെത്തിയപ്പോൾ എല്ലാം സുഗമമായി എന്നു കരുതിയതാണ്. അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം വരെ ചന്നിയും സിദ്ദുവും ചേർന്ന് കോൺഗ്രസിനെ കൊണ്ടുപോകുമെന്നായിരുന്നു ഹൈക്കമാൻഡിന്റെ പ്രതീക്ഷ.
ഒറ്റയും ഇരട്ടയുമായി വിജയത്തിലേക്കു മുന്നേറേണ്ടതിനു പകരം സിദ്ദു കാണികളെയും ഡ്രസിംഗ് റൂമിനെയും അങ്കലാപ്പിലാക്കി അനാവശ്യപന്തിൽ പടുകൂറ്റൻ സിക്സറിനു ശ്രമിച്ചിരിക്കുകയാണ്. പന്തിപ്പോഴും വായുവിലാണ്. സിക്സറാവുമോ ബൗണ്ടറി ലൈനിൽ ക്യാച്ചാവുമോ എന്നറിയാനുള്ള കാത്തിരിപ്പാണിനി.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നുള്ള സിദ്ദുവിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. ജൂലൈ 18ന് സ്ഥാനമേറ്റതിനു ശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ (റിട്ട.) അമരീന്ദർ സിംഗുമായി എന്നും ഗുസ്തിയായിരുന്നു.
ഗുസ്തിയിലും പഞ്ചാബികൾ ലോകനിലവാരത്തിലാണല്ലോ. ഗുസ്തിയിലെ നിയമങ്ങളൊക്കെ തെറ്റിത്തുടങ്ങിയപ്പോഴാണ് ഹൈക്കമാൻഡ് ഇടപെട്ടത്. ക്യാപ്റ്റനെ മാറ്റി. സിദ്ദുവിന്റെ ആളെന്നു കരുതുന്ന ചരൺജിത് സിംഗ് ചന്നി വന്നു. പരസ്പരം റണ്ണൗട്ടാക്കില്ലെന്നു വിശ്വസിച്ച് ആശ്വസിച്ചിരുന്ന നേതൃത്വത്തിന് ഇരുട്ടടിയായി രാജി.
"ഞാനന്നേ പറഞ്ഞതല്ലേ'
കേട്ടതേ അമരീന്ദർ സിംഗ് പ്രതികരിച്ചത് "ഞാനന്നേ പറഞ്ഞതല്ലേ' എന്നാണ്. സിദ്ദു സ്ഥിരതയില്ലാത്ത ആളാണെന്നും അപകടകാരിയാണെന്നും അതിർത്തിസംസ്ഥാനമായ പഞ്ചാബിനെ നയിക്കാൻ പറ്റിയ ആളല്ലെന്നും അമരീന്ദർ മുന്പു പറഞ്ഞിരുന്നു. അദ്ദേഹമാവട്ടെ എതിർടീമായ ബിജെപിയിലേക്കു ചേക്കാറാനുള്ള ഒരുക്കത്തിലും.
അമരീന്ദർ സിംഗിന്റെ കടുത്ത എതിർപ്പു മറികടന്നാണ് സിദ്ദു പിസിസി അധ്യക്ഷനായത്. അന്നു തുടങ്ങിയതാണ് പഞ്ചാബ് കോൺഗ്രസിലെ കുഴപ്പങ്ങൾ. രണ്ടുപേരും കൊണ്ടും കൊടുത്തും മുന്നേറി. സോണിയയും രാഹുലും സിദ്ദുവിനെ വിശ്വസിച്ചപ്പോൾ പത്തു ദിവസം മുന്പ് അമരീന്ദർ പുറത്തായി. മുഖ്യമന്ത്രിസ്ഥാനത്തേക്കു സിദ്ദുവിനു കണ്ണുണ്ടായിരുന്നു. പക്ഷേ നറുക്കു വീണത് ചന്നിക്ക്. അതോടെ മനസിൽ വീണ കനലാണ് ഇപ്പോൾ ആളിക്കത്തിയിരിക്കുന്നത്.
മന്ത്രിസഭയിലെയും ഉദ്യോഗസ്ഥതലത്തിലെയും ചില നിയമനങ്ങളാണ് രാജിയുടെ പ്രത്യക്ഷ പ്രകോപനം. സിദ്ദുവിന്റെ ചില നിർദേശങ്ങൾ പാലിക്കപ്പെട്ടില്ല. കപൂർത്തലയിൽ നിന്നുള്ള എംഎൽഎയായ റാണ ഗുർജിത് സിംഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതാണ് പ്രധാന അമർഷം. മണൽ ഖനനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടർന്ന് 2018ൽ മന്ത്രിസഭയിൽനിന്നു പുറത്തുപോയ ആളാണ് ഗുർജിത് സിംഗ്.
റാണയുടെ നിയമനം സിദ്ദുവിന്റെ പിന്തുണയോടെയാണെന്നു വരുത്തിത്തീർക്കാനും നേതൃത്വം ശ്രമിച്ചു. എന്നാൽ, മുഖ്യമന്ത്രിക്കു മുന്നിലും കേന്ദ്ര നേതൃത്വത്തിനു മുന്നിലും ഇതിനെതിരേ പല്ലും നഖവുമുപയോഗിച്ച് എതിർത്തയാളാണ് സിദ്ദു.
ഇതിനു പുറമെയാണ് അരുണ ചൗധരിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിലുള്ള നീരസം. ചന്നിയുടെ സമ്മർദമാണ് ഇവരെ തുണച്ചത്.
പഞ്ചാബിലെ പട്ടികവിഭാഗത്തിലെ പ്രമുഖരായ മഝാബി സമുദായത്തിനു മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന് സിദ്ദു ആഗ്രഹിച്ചിരുന്നു. എന്നാൽ രാംദാസിയ സമുദായത്തിൽപ്പെട്ട മുഖ്യമന്ത്രിക്ക് ഇതു സ്വീകാര്യമായിരുന്നില്ല. സിദ്ദു തീർത്തും പുതിയ കാബിനറ്റാണ് ആഗ്രഹിച്ചത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ചില പേരുകൾ സ്വീകരിച്ചു. എന്നാൽ മോശം പ്രകടനത്തിന്റെയും അഴിമതിയുടെയും നിഴലിലുള്ളവരെ മാറ്റാൻ പാർട്ടി തയാറായില്ല.
അഡ്വക്കറ്റ് ജനറലിന്റെ നിയമനമാണ് മറ്റൊന്ന്. സീനിയർ അഭിഭാഷകനായ എ.പി.എസ്. ഡിയോൾ ആണ് പുതിയ അഡ്വക്കറ്റ് ജനറൽ. അദ്ദേഹം മുൻ ഡിജിപി സുമേധ് സിംഗ് സെയ്നിയുടെ വക്കീലായിരുന്നു. സെയ്നി 2015-ലെ ബെഹ്ബാൽ കലൻ പോലീസ് വെടിവയ്പു കേസിലെ പ്രതിയാണ്. ഇതാകട്ടെ പഞ്ചാബ് രാഷ്ട്രീയത്തിലെ തൊട്ടാൽ പൊള്ളുന്ന വിഷയമായ 2015ലെ ബർഗാരി സാക്രിലേജ് കേസുമായി ബന്ധപ്പെട്ടതും.
സിക്കുകാരുടെ പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിലെ ചില ഭാഗങ്ങൾ മോഷണം പോയതുമായി ബന്ധപ്പെട്ട് ഫരീദ്കോട്ട് ജില്ലയിലുണ്ടായ ചില സംഭവങ്ങളാണ് ഈ കേസ്. ചികഞ്ഞു ചെന്നാൽ ഈ കേസിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും ചില രാഷ്ട്രീയ നിരീക്ഷകർ കരുതുന്നുണ്ട്.
സത്യപ്രതിജ്ഞയ്ക്കു ശേഷം മന്ത്രിമാർ ചുമതലയേൽക്കുന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ പങ്കെടുത്തിരുന്നില്ല. ഈ ചടങ്ങിൽ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനും പങ്കെടുക്കുന്നത് പഞ്ചാബിലെ പതിവാണ്. മുഖ്യമന്ത്രി നിരവധി തവണ ആവശ്യപ്പെട്ടിട്ടും സിദ്ദു ചടങ്ങിനു പോയില്ല.
സിദ്ദുവിന്റെ താമസസ്ഥലമായ പട്യാലയിലേക്കു മുഖ്യമന്ത്രി ഹെലികോപ്റ്റർ അയച്ചുകൊടുക്കുക വരെ ചെയ്തതാണ്.
സിദ്ദുവുമായി ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നു മുഖ്യമന്ത്രി ചന്നി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പാർട്ടി അധ്യക്ഷനാണ്, വലിയ നേതാവാണ്, ആവശ്യമെങ്കിൽ എത്ര വേണമെങ്കിലും അദ്ദേഹവുമായി സംസാരിക്കാമെന്നും ചന്നി പറഞ്ഞിട്ടുണ്ട്.
പകച്ച് കോൺഗ്രസ്
എന്തായാലും സിദ്ദുവിന്റെ രാജി കോൺഗ്രസ് ഹൈക്കമാൻഡിനു നാണക്കേടായിരിക്കുകയാണ്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സിദ്ദു നയിക്കുമെന്നു വ്യക്തമാക്കിയാണ് നേതൃത്വം അമരീന്ദർ സിംഗിനെ പുറത്താക്കിയതും.
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വ്യക്തിപരമായും തിരിച്ചടിയാണിത്. രാഹുലും പ്രിയങ്കയുമാണ് സിദ്ദുവിനെ പിന്തുണച്ചതെന്നത് ശരിതന്നെ. എങ്കിലും മുഖ്യമന്ത്രിയാകാൻ പറ്റാതെ വന്നപ്പോൾ കൂടുതലായി തന്റെ ആളുകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിദ്ദു സമ്മർദം ചെലുത്തി. അതോടെ അവരും സിദ്ദുവിൽനിന്നകന്നു.
സിദ്ദുവിനെ പിന്തുണച്ചു മന്ത്രിസഭയിൽനിന്നും പാർട്ടി സ്ഥാനങ്ങളിൽനിന്നും രാജിയുണ്ടായെങ്കിലും വരാൻ പോകുന്ന അപകടം തിരിച്ചറിഞ്ഞ ചില നേതാക്കളെങ്കിലും വ്യത്യസ്തമായി പ്രതികരിക്കുന്നുണ്ട്. എംഎൽഎയായ സുഖ്പാൽ ഖെയ്റ സിദ്ദുവിനോടു രാജി പിൻവലിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. നാലഞ്ചു മാസത്തിനിടെ തെരഞ്ഞെടുപ്പു വരികയാണ്. പ്രശ്നപരിഹാരം എത്രയും പെട്ടെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു-അദ്ദേഹം പറഞ്ഞു.
സിദ്ദു സൂപ്പർ മുഖ്യമന്ത്രി ചമയുകയാണെന്ന ധാരണ പുതിയ മന്ത്രിസഭ അധികാരമേറ്റതുമുതലുണ്ടായിരുന്നു. നിർണായക തീരുമാനങ്ങൾ സിദ്ദുവിന്റേതാണെന്ന ആരോപണവും പലരും ഉന്നയിച്ചു. എതിരാളിയായ എസ്.എസ്. രൺധാവയെ ഉപമുഖ്യമന്ത്രിയാക്കിയത് സിദ്ദുവിന്റെ താത്പര്യത്തിനെതിരായാണ്.
റസിയ സുൽത്താന
മലേർകോട്ല എംഎൽഎയായ റസിയ സുൽത്താനയാണ് സിദ്ദുവിനെ പിന്തുണച്ച് മന്ത്രിസഭയിൽനിന്നു രാജിവച്ചത്. സിദ്ദുസാഹിബ് ആദർശവാനാണെന്നും പഞ്ചാബിനു വേണ്ടി പൊരുതുന്നയാളാണെന്നും പറഞ്ഞുകൊണ്ടായിരുന്നു സുൽത്താനയുടെ രാജി.
റസിയയുടെ ഭർത്താവ് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുസ്തഫ സിദ്ദുവിന്റെ പ്രധാന ഉപദേശകനാണ്. പോരാത്തതിനു വകുപ്പു വിഭജനത്തിലും അവർ തൃപ്തയായിരുന്നില്ല. പഞ്ചാബ് കോൺഗ്രസ് ജനറൽ സെക്രട്ടറി യോഗീന്ദർ ദിൻഗ്ര, ട്രഷറർ ഗുൽസാർ ഇന്ദർ ചാഹൽ എന്നിവരാണ് രാജിവച്ച പാർട്ടി ഭാരവാഹികൾ.
പഞ്ചാബ് കോൺഗ്രസ് ജനറൽ സെക്രട്ടറി പർഗത് സിംഗാണ് പ്രശ്നപരിഹാരത്തിനായി ഓടിനടക്കുന്നത്. സിദ്ദുവിനെ തണുപ്പിക്കാൻ പാർട്ടി നിയോഗിച്ച അദ്ദേഹം കാര്യങ്ങൾ രമ്യമായി അവസാനിക്കുമെന്ന പ്രതീക്ഷയിലാണ്. എല്ലാം ശരിയാകുമെന്നാണ് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലിന്റെയും പ്രതീക്ഷ.
അമരീന്ദർ സിംഗുമായി വ്യക്തിപരമായ യാതൊരു വിദ്വേഷവും സിദ്ദുവിനില്ലെന്നാണ് അദ്ദേഹത്തിന്റ ഉപദേശകവൃന്ദത്തിൽപ്പെട്ട സുരീന്ദർ ഡല്ല പറയുന്നത്. പുതിയ സർക്കാർ ശ്രദ്ധാപൂർവം തീരുമാനങ്ങളെടുക്കേണ്ടിയിരുന്നു. മന്ത്രിസഭ പാർട്ടിലൈനാണ് പിന്തുടരേണ്ടതെന്നും ഡല്ല വ്യക്തമാക്കി.
നേരത്തെ, പ്രിയങ്ക ഗാന്ധി സിദ്ദുവിനു വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. അമരീന്ദർ സിംഗിന്റെ കാര്യത്തിൽ എന്തു ചെയ്യണമെന്നു കോൺഗ്രസ് നേതൃത്വം ഗൗരവമായി ആലോചിച്ചുകൊണ്ടിരുന്നപ്പോൾ സിദ്ദുവിനെ രാഹുൽ ഗാന്ധിക്കു മുന്നിലെത്തിച്ചത് പ്രിയങ്കയാണ്.
സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാഞ്ഞതാണ് കോൺഗ്രസിന്റെ മണ്ടത്തരമെന്നു ചില നിരീക്ഷകർ കരുതുന്നുണ്ട്. അമരീന്ദർ സിംഗിനെതിരേ പൊരുതി അദ്ദേഹത്തെ പുറത്താക്കിയ സാഹചര്യത്തിൽ അതായിരുന്നു ഉത്തമതീരുമാനമെന്ന് അവർ കരുതുന്നു. സിദ്ദുവിനും താത്പര്യമുണ്ടായിരുന്നു. പക്ഷേ പാർട്ടി ദളിത് കാർഡ് കളിക്കാനാണ് തീരുമാനിച്ചത്. അകാലിദൾ-ബിഎസ്പി സഖ്യം നിർണായക ദളിത് വോട്ടുകൾ കയ്യടക്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു നേതൃത്വത്തിന്റെ ഉദ്ദേശ്യം.
ആം ആദ്മി
കോൺഗ്രസിൽ നിലവിലുള്ള പ്രതിസന്ധി പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാർട്ടി. സിദ്ദുവിന്റെ രാജി ദളിത് മുഖ്യമന്ത്രിയെ സഹിക്കാനാവാഞ്ഞിട്ടാണെന്നു പറഞ്ഞുകൊണ്ട് അവർ ആദ്യവെടി പൊട്ടിക്കുകയും ചെയ്തു.
സിദ്ദു ദളിത് വിരുദ്ധനാണെന്നതിന്റെ തെളിവാണിതെന്നും സങ്കടകരമായ കാര്യമെന്നും എഎപി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ അടിത്തറ വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ആം ആദ്മി പാർട്ടി. സംസ്ഥാനത്തെ വോട്ടർമാരിൽ മുപ്പതു ശതമാനത്തോളം ദളിതരാണ്.
എസ്. ജയകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
Latest News
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യാക്കാരെക്കൂടി മോചിപ്പിച്ചു
ഓൺലൈൻ തട്ടിപ്പ്; പ്രധാന പ്രതി അറസ്റ്റിൽ
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ; അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണം
ടാറിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു
Latest News
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യാക്കാരെക്കൂടി മോചിപ്പിച്ചു
ഓൺലൈൻ തട്ടിപ്പ്; പ്രധാന പ്രതി അറസ്റ്റിൽ
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ; അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണം
ടാറിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top