നാലുപേരെക്കൂടി നിരീക്ഷണ വാർഡിലാക്കി
നാലുപേരെക്കൂടി നിരീക്ഷണ വാർഡിലാക്കി
പേരെ കൂടി ഇന്നലെ ആശുപത്രിയിലാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ഇതോടെ ഒന്പതു പേരായി. ഇവരിൽ ഇറ്റലിയിൽ നിന്നെത്തിയ ദന്പതികൾ, അവരുടെ മകൻ, നാട്ടിൽ ഇവർ എത്തിയശേഷം കൂടുതൽ ഇടപഴകിയ സഹോദരൻ, അയാളുടെ ഭാര്യ എന്നിവരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

റാന്നി ഐത്തല സ്വദേശികളായ ദന്പതികളും മകനും കഴിഞ്ഞ ഫെബ്രുവരി 29നാണ് നെടുന്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ ആറിനു മാത്രമാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഏഴു ദിവസത്തോളം നാട്ടിലായിരുന്ന ഇവർ നിരവധി ആളുകളുമായി ഇടപഴകി. മൂവായിരത്തോളം ആളുകളെ ഇത്തരത്തിൽ നിരീക്ഷണത്തിലാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. ദന്പതികളും മകനും പൊതുപരിപാടികളിലടക്കം പങ്കെടുത്തിരുന്നതിനാലാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.

ദന്പതികളുടെ മാതാപിതാക്കളെ ഇന്നലെ ഉച്ചകഴിഞ്ഞ് ഐസൊലേഷൻ വാർഡിലാക്കി. ഇവരുമായി ഇടപഴകിയ സമീപവാസികളായ ദന്പതികളെയും ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഇന്നലെ ആശുപത്രിയിലെത്തിച്ച നാലു പേരിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

വിവരശേഖരണത്തിന് എട്ടു ടീമുകൾ

കോവിഡ് 19 സ്ഥിരീകരിച്ച ദന്പതികളുമായി ഏഴുദിവസം ഇടപഴകിയ ആളുകളെ നിരീക്ഷിക്കുന്നതിനായി എട്ട് ടീമുകളെ പത്തനംതിട്ട ജില്ലയിൽ നിയോഗിച്ചു. ദന്പതികളിൽനിന്നും മകനിൽനിന്നും ഇവരുടെ സഹോദരനിൽനിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവർ ഇടപഴകിയവരെ കണ്ടെത്തി തുടങ്ങി. ഇവരുടെ ആരോഗ്യനില പരിശോധിച്ചു നിരീക്ഷണത്തിലാക്കാനാണ് തീരുമാനം.

ഒരു ടീമിൽ രണ്ടു ഡോക്ടർമാർ ഉൾപ്പെടെ ഏഴു പേർ ഉണ്ടാകും. കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവർ പോയിട്ടുള്ള എല്ലാ സ്ഥലങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനു നിർദേശം നൽകിയിട്ടുണ്ട്. പട്ടികയിൽ വരുന്ന ആരോഗ്യപ്രശ്നങ്ങളുള്ള എല്ലാവരെയും ആശുപത്രികളിലെ ഐസൊലേഷൻ മുറികളിൽ പ്രവേശിപ്പിക്കും. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരെ വീട്ടിൽതന്നെ നിരീക്ഷണ വിധേയമാക്കും.

വിശദമായ പരിശോധനകൾ ഇന്നലെ വൈകുന്നേരത്തോടെ പൂർത്തീകരിച്ചു പ്രാഥമിക പട്ടിക തയാറാക്കിയിട്ടുണ്ട്. ആവശ്യമായ ഐസൊലേഷൻ വാർഡുകൾ ജനറൽ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനവും നൽകും.

ശനിയാഴ്ച രാത്രി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന അഞ്ചു പേരുടെയും രോഗം സ്ഥിരീകരിച്ചു റിപ്പോർട്ട് വന്നതോടെ ആരോഗ്യ സെക്രട്ടറിയുടെയും എൻഎച്ച്എം ഡയറക്ടറുടെയും നേതൃത്വത്തിൽ പ്രധാനപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു രാത്രിതന്നെ വീഡിയോ കോണ്‍ഫറൻസ് നടത്തി സ്ഥിതി വിലയിരുത്തി. വീഡിയോ കോണ്‍ഫറൻസിൽ ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതൽ നിർദേശങ്ങൾ നൽകി. പുലർച്ചെ 2.30ന് ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അടിയന്തരമായി സ്വീകരിക്കേണ്ട എല്ലാ ആക്ഷൻ പ്ലാനും ഈ യോഗത്തിൽ തീരുമാനിച്ചു.

ഇവരെത്തിയത് 29ന്, ആശുപത്രിയിലായത് ആറിന്

കോവിഡ് 19 സ്ഥിരീകരിച്ച അഞ്ചു പേരിൽ ദന്പതികളും മകനും ഇറ്റലിയിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരി 29നാണ് നെടുന്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. മൂവരും നേരെ റാന്നി - ഐത്തലയിലെ വീട്ടിലേക്കു പോകുകയായിരുന്നുവെന്നു പറയുന്നു. വിമാനം ഇറങ്ങുന്പോൾ തന്നെ ഇവർക്കു പനി ലക്ഷണങ്ങളുണ്ടായിരുന്നതായും സംശയമുണ്ട്.

രോഗം സ്ഥിരീകരിച്ച മൂന്നുപേരും ഇവരുമായി അടുത്തിടപഴകിയ സഹോദരനും ഭാര്യയുമാണ് പത്തനംതിട്ട ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിലുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരെ ജനറൽ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രിയാണ് ഇവർ അഞ്ചുപേർക്കും കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരണമുണ്ടായത്. ആറിനു രാവിലെ ഇവർ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലുമെത്തിയിരുന്നു. അവിടെനിന്നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അയച്ചത്. ഇറ്റലിയിൽ നിന്നെത്തിയവരാണെന്നു വ്യക്തമായതോടെ റാന്നിയിലെ സ്വകാര്യ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനു വിവരം കൈമാറുകയായിരുന്നു.

ഇറ്റലിയിൽനിന്നെത്തിയ രണ്ടുപേർ തിരുവല്ലയിലും നിരീക്ഷണത്തിൽ

തിരുവല്ല: സംസ്ഥാനത്തു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇറ്റലിയിൽനിന്ന് എത്തിയ തിരുവല്ല സ്വദേശികളായ രണ്ടുപേർ ആരോഗ്യ വിഭാഗത്തിന്‍റെ നിരീക്ഷണത്തിൽ. ഫെബ്രുവരി 24ന് ഇറ്റലിയിൽ നിന്നെത്തിയ കുറ്റൂർ സ്വദേശിയും ഇക്കഴിഞ്ഞ ശനിയാഴ്ച ഇറ്റലിയിൽനിന്നു തന്നെ എത്തിയ ഇയാളുടെ ഭാര്യയുമാണ് ആരോഗ്യ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലുള്ളത്.

കഴിഞ്ഞ നാലിന് ലണ്ടനിൽനിന്നുമെത്തിയ കുറ്റൂർ തെങ്ങേലി സ്വദേശിയായ യുവാവിനെയും ആരോഗ്യ വിഭാഗം അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. ഇയാൾക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടെന്നു ബോധ്യപ്പെട്ടാൽ ഇയാളെയും നിരീക്ഷണത്തിലാക്കും. ഇറ്റലിയിൽനിന്ന് എത്തിയ ദമ്പതികളും കുടുംബാംഗങ്ങളും അടുത്തിടപഴകിയവരും വരുന്ന 28 ദിവസത്തേക്ക് ആരോഗ്യ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലായിരിക്കും.

ആശങ്കയിലായി റാന്നി ഐത്തല ഗ്രാമം

റാന്നി: റാന്നിയിൽ അഞ്ച് പേർക്ക് കോവിഡ്‌ സ്ഥിതീകരിച്ചതോടെ ഒരു നാട് പരിഭ്രാന്തിയിലായി. ഇറ്റലിയിൽ നിന്നെത്തിയ ഇവർ ഏഴു ദിവസത്തോളം ഐത്തലയിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞിരുന്നുവെന്നതാണ് പരിഭ്രാന്തി വർധിപ്പിക്കുന്നത്.

ഞായറാഴ്ച രാവിലെതന്നെ കോവിഡ് 19 സ്ഥിരീകരിച്ച വാർത്ത എത്തിയതോടെ റാന്നിയിലെ മൂന്നു ക്രിസ്ത്യൻ പള്ളികളിലെ ആരാധന വേണ്ടെന്നുവച്ചു. കുർബാനയ്ക്കിടെയ്ക്കു വിവരം അനൗൺസ് ചെയ്ത് വിശ്വാസികളെ മടക്കി അയച്ച ദേവാലയങ്ങളുമുണ്ട്. ഐത്തല, മന്ദമരുതി ഭാഗങ്ങളിൽ ചില ദേവാലയങ്ങളിലെ ആരാധനകൾ തത്കാലത്തേക്കു നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ടൗണുകളിൽ വരുന്നവരുടെ എണ്ണം കുറഞ്ഞു. കടകൾ മിക്കതും അടഞ്ഞുകിടന്നു. മാസ്കിനായി ജനം പരക്കം പാഞ്ഞു. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ മാസ്ക് വിതരണം റാന്നിയിൽ നടന്നു.

ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടൽ രോഗ ഭീതിയിലായ ജനങ്ങൾക്ക് ആശ്വാസമായി. റാന്നി എംഎൽഎ രാജു ഏബ്രഹാമിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ഇന്നലെ ഐത്തലയിലെത്തി. രോഗബാധിതരായവരുടെ വീട്ടിൽ ഉണ്ടായിരുന്ന വയോധിക ദന്പതികളെ ആശുപത്രിയിലേക്കു മാറ്റിയത് എംഎൽഎയും ജനപ്രതിനിധികളും ഇടപെട്ടാണ്.

ശനിയാഴ്ച അർധരാത്രിയോടെ മന്ത്രി കെ.കെ. ശൈലജ രാജു ഏബ്രഹാം എംഎൽഎയെ ഫോണിൽ വിളിച്ചു റാന്നിയിൽ കോവിഡ് 19 സ്ഥിരീകരിച്ചതായി പറഞ്ഞിരുന്നു. ഞായറാഴ്ചയായിരുന്നതിനാൽ ഐത്തല ഭാഗത്തെ ആരാധനാലയങ്ങളിൽ രാവിലെതന്നെ വിവരം ധരിപ്പിച്ചിരുന്നു.