കോവിഡ്-19 ബാധിതൻ മൂന്നാറിൽനിന്നു മുങ്ങി; പൊങ്ങിയത് ദുബായ് വിമാനത്തിൽ
കോവിഡ്-19 ബാധിതൻ മൂന്നാറിൽനിന്നു മുങ്ങി; പൊങ്ങിയത് ദുബായ് വിമാനത്തിൽ
വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയ ബ്രിട്ടീഷ് സ്വദേശിക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്നാറിലെ ഹോട്ടലിൽ താമസിക്കുന്നതിനിടെ പരിശോധനയ്ക്കെടുത്ത രക്തസാന്പിളിന്‍റെ ഫലം വന്നതിനെത്തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്.

ആശുപത്രിയിലേക്കു മാറ്റാനായി ആംബുലൻസ് ഹോട്ടലിലെത്തിയപ്പോഴേക്കും ഇദ്ദേഹം കൊച്ചി എയർപോർട്ടിലേക്കു മടങ്ങിയതായി അറിഞ്ഞു. ദുബായിലേക്കു പോകാനായി വിമാനത്തിൽ കയറിയ ഇദ്ദേഹത്തെ ടേക്ക് ഓഫിന് 15 മിനിറ്റു മാത്രം ശേഷിക്കേ, ഇറക്കി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാരെയും ഇറക്കി പരിശോധിച്ചു. രോഗബാധിതനെയും ഭാര്യയെയും ഐസൊലേഷൻ വാർഡിലേക്കു മാറ്റി. ഇവരൊടൊപ്പം ഉണ്ടായിരുന്ന 17 പേരടങ്ങിയ സംഘത്തെ വിമാനത്താവളത്തിനു സമീപമുള്ള ഒരു ഹോട്ടലിന്‍റെ നാലാം നിലയിൽ പാർപ്പിച്ചിരിക്കുകയാണ്.

വിമാനത്താവളത്തിൽ രോഗബാധിതനുമായി ഇടപഴകിയവരെ നിരീക്ഷണത്തിനായി അവരവരുടെ വാസസ്ഥലങ്ങളിലേക്കു മാറ്റി. ഒരു മലയാളി യാത്ര റദ്ദാക്കി സ്വയം നിരീക്ഷണത്തിനു വിധേയമാകാൻ വീട്ടിലേക്കു മടങ്ങി.ശേഷിക്കുന്ന 270 യാത്രക്കാരുമായി ഉച്ചയ്ക്ക് 12.47ന് വിമാനം പുറപ്പെട്ടു. തുടർന്നു വിമാനത്താവളം താത്കാലികമായി അടച്ച ശേഷം അകത്തളവും എയ്റോ ബ്രിഡ്ജും അണുവിമുക്തമാക്കി. ഉച്ചകഴിഞ്ഞു മൂന്നോടെയാണ് യാത്രക്കാരെ വീണ്ടും പ്രവേശിപ്പിച്ചു തുടങ്ങിയത്.

ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി വി.എസ്. സുനിൽ കുമാർ, സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, എസ്പി കെ. കാർത്തിക് തുടങ്ങിയവർ വിമാനത്താവളത്തിലെത്തി കാര്യങ്ങൾ നിയന്ത്രിച്ചു. ഈ മാസം ആറിനാണ് വിദേശദന്പതികൾ കൊച്ചിയിലെത്തിയത്. സ്വകാര്യ ഹോട്ടലിൽ രണ്ടു ദിവസം താമസിച്ചു. എട്ടിനു തൃശൂരിലേക്കു പോയി. അതിനു ശേഷമാണ് മൂന്നാറിലേക്കു പോയത്.

ഇതിനിടയ്ക്ക് ഇദ്ദേഹം എവിടെയെല്ലാം സന്ദർശനം നടത്തിയെന്ന് അന്വേഷിച്ചുവരികയാണ്. ഇവർ തങ്ങിയ ഹോട്ടലുകളിലെ അടുത്ത സന്പർക്കം പുലർത്തിയ ജീവനക്കാരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി റിപ്പോർട്ട് തേടി

മൂന്നാറിലെ കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള ടീ- കൗണ്ടി ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരൻ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിയ സംഭവത്തിൽ ഇടുക്കി ജില്ലാ കളക്ടറോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കും.