മൂന്നാറിലെ ബ്രിട്ടീഷുകാരനു കൊറോണ സ്ഥിരീകരിച്ചത് ശനിയാഴ്ച; പിന്നാലെ മുങ്ങി
മൂന്നാറിലെ ബ്രിട്ടീഷുകാരനു കൊറോണ സ്ഥിരീകരിച്ചത് ശനിയാഴ്ച; പിന്നാലെ മുങ്ങി
വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുന്പാശേരി വിമാനത്താവളത്തിൽ പിടിയിലായ യുകെ സ്വദേശിയും സംഘവും മൂന്നാറിൽനിന്നു പോയതു ഹോട്ടലുകാരെ വെട്ടിച്ച്. മൂന്നാറിലെ റിസോർട്ടിൽ കോവിഡ് 19 ബാധ സംശയത്തിലായിരുന്ന ഇയാളും ഭാര്യയും നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം അവഗണിച്ചാണു കൊച്ചിയിലേക്കു പോയത്. പറന്നുയരുന്നതിനു 15 മിനിറ്റ് മുന്പു വിമാനത്തിൽനിന്നു തിരിച്ചിറക്കിയ ഇരുവരെയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്കു മാറ്റി.

പനി ബാധിച്ചിരുന്നതിനാൽ നേരത്തെതന്നെ നിരീക്ഷണത്തിലായിരുന്ന ബ്രീട്ടീഷ് പൗരനു രോഗബാധ ഉണ്ടെന്നു സ്ഥിരീകരിച്ചതോടെ മൂന്നാറിൽ ഇവർ താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടൽ മുറിയിൽത്തന്നെ കഴിയാൻ കർശന നിർദേശം നൽകിയിരുന്നു. വിദേശിക്കും ഹോട്ടൽ അധികൃതർക്കും ജില്ലാ ഭരണകൂടം പ്രത്യേക നിർദേശവും കൊടുത്തിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പുകൾ അവഗണിച്ചു സഞ്ചാരികൾ ഹോട്ടലിൽനിന്നു മുങ്ങുകയായിരുന്നു.

ആദ്യം മൂന്നാറിലെ ഹോസ്പിറ്റലുകളിലും പിന്നീടു കോട്ടയം മെഡിക്കൽ കോളജിലും വിദേശിയെ പനിബാധയ്ക്കു ചികിത്സയ്ക്ക് എത്തിച്ചിരുന്നു. സംശയം തോന്നിയതോടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ഫലം വരുന്നതുവരെ ഹോട്ടൽ മുറിയിൽ കഴിയാൻ നിർദേശിക്കുകയുമായിരുന്നു. ശനിയാഴ്ച രാത്രിയാണ് ഫലം പോസിറ്റീവാണെന്നു തെളിഞ്ഞത്. ഇതോടെ രോഗബാധിതന് അതീവ ജാഗ്രതയിലുള്ള പരിചരണമേർപ്പെടുത്തി.

എന്നാൽ, രാത്രി പത്തോടെ ഇയാളും സംഘവും ട്രാവൽ ഏജന്‍റ് ഏർപ്പെടുത്തിയ വാഹനത്തിൽ മൂന്നാറിൽനിന്നു സ്ഥലംവിടുകയായിരുന്നു. ഹോട്ടൽ അധികൃതരെ അറിയിക്കാതെയാണ് ഇയാളും ഒപ്പമുള്ളവരും മുങ്ങിയതെന്നു പറയുന്നു. കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള വിമാനത്തിൽ പോകാനായിരുന്നു ശ്രമം. എന്നാൽ, വിദേശി മുങ്ങിയ വിവരം അറിഞ്ഞ ഹോട്ടലുകാർ അധികൃതരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കൊച്ചിയിൽനിന്നു പിടികൂടിയത്.