Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കോവിഡ്-19: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിൽ
ഡോക്ടർക്ക് കോവിഡ്-19 സ്ഥിരീകരിച്ച ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിൽ. രോഗബാധിതനായ ഡോക്ടറുമായി അടുത്തിടപഴകിയ 43 ഡോക്ടർമാർ ഉൾപ്പെടെ 76 ജീവനക്കാർ നിരീക്ഷണത്തിലായതോടെയാണ് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റിയത്. മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെ ഭൂരിഭാഗം വകുപ്പ് മേധാവികളും ഇപ്പോൾ നിരീക്ഷണത്തിലാണ്. നേരത്തേ സ്പെയിനിൽ പോയി മടങ്ങിവന്ന ഡപ്യൂട്ടി ഡയറക്ടറും ഇപ്പോൾ നിരീക്ഷണത്തിലാണ്.
സ്പെയിനിൽ നിന്നു മടങ്ങിയെത്തിയ ഡോക്ടർ വകുപ്പു മേധാവികളുടെ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതാണ് മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെയുള്ള വകുപ്പു മേധാവികൾ നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം സൃഷ്ടിച്ചത്. അന്നത്തെ യോഗത്തിൽ പങ്കെടുക്കാത്ത ന്യൂറോളജി വിഭാഗം മേധാവിക്ക് മെഡിക്കൽ സൂപ്രണ്ടിന്റെ ചുമതല നൽകിക്കൊണ്ടാണ് ഇപ്പോൾ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.
അടിയന്തരസ്വഭാവമുള്ള ശസ്ത്രക്രിയകളും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സയും മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇന്നലെ മുതൽ ചികിത്സയ്ക്കായി എത്താൻ നേരത്തേ നിർദേശം നൽകിയിരുന്ന രോഗികളോട് അപ്പോയ്ൻമെന്റ് മാറ്റിയതായി സന്ദേശം നൽകിയിട്ടുണ്ട്. ഒപിയുടെ പ്രവർത്തനത്തിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ള ഡപ്യൂട്ടി ഡയറക്ടർ പരിപാടികളിൽ പങ്കെടുത്ത ശ്രീചിത്രയുടെ പൂജപ്പുരയിലെ കാന്പസ് അടച്ചുപൂട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഗവേഷണ വിദ്യാർഥികളും അധ്യാപകരും അടക്കം മുന്നൂറോളം പേരാണ് ഇവിടെയുള്ളത്.
അതേസമയം സംസ്ഥാന സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് കോണ്ടാക്ട് പട്ടികയിൽ ഉൾപ്പെടാത്ത ജീവനക്കാർ സാധാരണ നിലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ശ്രീചിത്ര അധികൃതർ അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് കോവിഡ്-19 സ്ഥിരീകരിച്ച ഡോക്ടറുമായി അടുത്തിടപഴകിയവരെ കണ്ടെത്തുകയും അവരെ വീടുകളിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഉടനടി ചെയ്യേണ്ടതില്ലാത്ത ചികിത്സകളും രോഗികളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും ജീവനക്കാർ എല്ലാവരും ജോലിക്ക് എത്തുന്നതു വരെ മാറ്റിവച്ചിട്ടുണ്ട്. ഇക്കാര്യം രോഗികളെ അറിയിക്കുകയും ചെയ്തു.
സർക്കാർ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കി സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ അകലം നിലനിർത്തുന്നതിനും ഒപി ഉൾപ്പെടെ ആശുപത്രിയിലെ വിവിധ ഭാഗങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനുമായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അണുബാധ നിയന്ത്രണ സെല്ലിന്റെ മേൽനോട്ടത്തിൽ രോഗബാധിതനായ ഡോക്ടർ ജോലി ചെയ്തിരുന്ന ഇടങ്ങളിലും ആശുപത്രിയുടെ മറ്റു ഭാഗങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങൾ വീണ്ടും നടത്തി. യാത്രാവിവരങ്ങൾ, ആരോഗ്യസ്ഥിതി, വിദേശയാത്ര കഴിഞ്ഞ് മടങ്ങിവരുന്നവരുമായി ബന്ധപ്പെട്ട് മാർച്ച് 11ന് സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് രോഗബാധിതനായ ഡോക്ടറെ ഹോം ക്വാറന്റൈനിൽ നിന്ന് നേരത്തേ ഒഴിവാക്കിയത്. രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തെ മാർച്ച് 11 മുതൽ വീട്ടിൽ നിരീക്ഷണത്തിലാക്കി. മാർച്ച് 13 വരെ രോഗലക്ഷണങ്ങൾ ഉള്ളതായി അദ്ദേഹം അറിയിച്ചിട്ടില്ല.
രോഗബാധിതനായ ഡോക്ടറുമായി അടുത്തിടപഴകിയ 76 ആശുപത്രി ജീവനക്കാരെയും പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും അവരെ വീടുകളിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു. പ്രൈമറി കോണ്ടാക്ട് ലിസ്റ്റുള്ളവർക്കൊപ്പം താമസിക്കുന്നവരാണ് സെക്കന്ററി കോണ്ടാക്ട് ലിസ്റ്റിലുള്ളത്. സംസ്ഥാന സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് പ്രൈമറി കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ലോ റിസ്ക്, ഹൈ റിസ്ക് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ലോ റിസ്ക് വിഭാഗത്തിൽപ്പെട്ടവർ 14 ദിവസവും ഹൈ റിസ്ക് വിഭാഗത്തിലുള്ളവർ 28 ദിവസവും സന്പർക്കനിരോധനത്തിൽ കഴിയണം.
കോവിഡ്-19 മായി ബന്ധപ്പെട്ട് രോഗികളുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ആശങ്കകൾ അകറ്റുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും മാർഗനിർദേശങ്ങൾ നൽകുന്നതിനും ശ്രീചിത്ര ഹെൽപ്പ് ലൈൻ ആരംഭിച്ചു. വൈറസ് ബാധ തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ബോധവത്കരണ ക്ലാസുകളും നടത്തിവരുന്നു. രോഗികൾക്ക് അടിയന്തര ചികിത്സയും ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിലിടവും ഉറപ്പാക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും അധികൃതർ ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
വീഴ്ച സംഭവിച്ചിട്ടില്ലെന്ന വിശദീകരണവുമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ
കോവിഡ്-19 രോഗബാധിതനായ ഡോക്ടർ രോഗികളെ ചികിത്സിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന വിശദീകരണവുമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആശുപത്രി സന്ദർശിച്ചതിൽ ആശങ്ക വേണ്ടെന്നും അധികൃതർ പറഞ്ഞു.
കേന്ദ്രസഹമന്ത്രി മാർച്ച് 14 ന് ഉച്ചയ്ക്ക് മുന്‍പാണ് ഡയറക്ടർ ഓഫീസ് സന്ദർശിച്ചത്. അന്ന് അവധി ദിവസമായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ട് ഉദ്യോഗസ്ഥരും പൂജപ്പുര ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ രണ്ടു പേരുമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മാസങ്ങളായി ഇവർക്കാർക്കും രോഗബാധിതനായ ഡോക്ടറുമായി യാതൊരുവിധ സന്പർക്കവും ഉണ്ടായിരുന്നില്ല. ആശുപത്രി കെട്ടിടത്തിൽ നിന്ന് മാറി മറ്റൊരു കെട്ടിടത്തിലാണ് ഡയറക്ടർ ഓഫീസ് പ്രവർത്തിക്കുന്നത്. മന്ത്രി ആശുപത്രി സന്ദർശിച്ചിട്ടുമില്ല.
മന്ത്രിയുടെ സന്ദർശനം നടക്കുന്ന സമയത്ത് ഡോക്ടർ ഹോം ക്വാറന്റൈനിൽ ആയിരുന്നു. ആദ്യപരിശോധനയിൽ അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നില്ല. മന്ത്രിയുടെ സന്ദർശനസമയത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ക്വാറന്റൈൻ കാലാവധി അവസാനിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്വാറന്റൈൻ കാലാവധി 28 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവ് മാർച്ച് 16 ന് ആണ് ലഭിക്കുന്നത്. ഈ കാലാവധി അവസാനിക്കുന്നതു വരെ അദ്ദേഹം ഹോം ക്വാറന്റൈനിൽ തുടരും. കഴിഞ്ഞ ഒരു വർഷമായി ഡയറക്ടർ രോഗബാധിതനായ ഡോക്ടറെ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു മാത്രമല്ല അദ്ദേഹം പങ്കെടുത്ത യോഗങ്ങൾ വിളിച്ചുചേർത്തിട്ടുമില്ലെന്നും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പത്രക്കുറിപ്പിൽ അറിയിച്ചു.
അതേസമയം സന്ദർശനത്തിന് മുൻപ് മൂന്നു തവണ കേന്ദ്രമന്ത്രിയുടെ ഓഫീസിൽ നിന്ന് ശ്രീചിത്ര ഡയറക്ടറെ ബന്ധപ്പെട്ടിരുന്നെന്നും എന്നാൽ, രോഗബാധിതനായ ഡോക്ടർക്ക് ആദ്യ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച കാര്യം മന്ത്രിയുടെ ഓഫീസിനെ അറിയിച്ചില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. മാർച്ച് 13 നാണ് ഡോക്ടറുടെ ആദ്യ പരിശോധനാ റിപ്പോർട്ട് ലഭിച്ചത്. തൊട്ടടുത്ത ദിവസമാണ് കേന്ദ്രമന്ത്രി ശ്രീചിത്രയിൽ സന്ദർശനം നടത്തിയത്. സംഭവത്തിൽ മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിട്ടുമുണ്ട്.
കോവിഡ് മുൻകരുതലിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നലെ മുതൽ ഡൽഹിയിലെ ഒൗദ്യോഗിക വസതിയിൽ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു.
ഫൈസർ ഒമിക്രോണ്‍ വാക്സിൻ പരീക്ഷണം ആരംഭിച്ചു
അന്പത്തിയഞ്ചു വയസ് വരെ പ്രായമുള്ളവരിൽ കോവിഡ്-19 ഒമിക്രോണ്‍ വകഭേദത്തിനുള്ള
സജീവ കോവിഡ് കേസുകളിൽ മുൻപന്തിയിൽ കേരളവും: ആശങ്കയറിയിച്ച് കേന്ദ്രം
മൂന്നു ലക്ഷത്തിലധികം സജീവ കോവിഡ് കേസുകളുള്ള രാജ്യത്തെ ആദ്യ മൂന്നു
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; ഡൽഹിയിലെ വാരാന്ത്യ കർഫ്യു പിൻവലിച്ചു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്ന വാ
വാക്സിനുകൾക്കു വാണിജ്യാനുമതി
കോവാക്സിനും കോവിഷീൽഡും മുതിർന്നവരുടെ ഉപയോഗത്തിനായി ഉപാധ
കോവിഡ് ധനസഹായം: രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദേശം
കോവിഡ് ധനസഹായത്തിന് അർഹരായവർക്ക് ജില്ലകളിൽ
സംസ്ഥാനത്ത് ഒമിക്രോൺ തരംഗം
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിൽ 94 ശതമാനവും ഒമിക്
കോവിഡ് മുക്തരായി മൂന്നുമാസം കഴിഞ്ഞ് വാക്സീന്; മാർഗനിർദേശം പുതുക്കി കേന്ദ്രം
കോവിഡ് വന്നതിന് ശേഷം മൂന്നുമാസം കഴിഞ്ഞ് മാത്രമേ വാക്സീന് എടുക്കാന്‍ കഴിയൂ എന്ന
ഒറ്റ നന്പറിൽ ആറുപേർക്കു വരെ കോവിൻ രജിസ്റ്റർ ചെയ്യാം
കോവിൻ ആപ്പിൽ ഇനിമുതൽ ഒരു മൊബൈൽ നന്പർ ഉപയോഗിച്ച് ആറു പേർക്കു വരെ രജിസ്റ്റർ
സംസ്ഥാനത്ത് മുഴുവനാളുകൾക്കും ആദ്യഡോസ് വാക്സിൻ നൽകി
സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ള എല്ലാവർക്കു
ഞായറാഴ്ച മിനി ലോക്ഡൗണ്‍; പോലീസ് ഇറങ്ങും
കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തു
അമേരിക്കയിൽ കോവിഡ് ബാധിച്ചത് 95 ലക്ഷം കുട്ടികൾക്ക്
കോവിഡ് മഹാമാരി ആരംഭിച്ചശേഷം അമേരിക്കയിൽ കോവിഡ് ബാ
അപേക്ഷിച്ച 80% പേർക്കും കോവിഡ് നഷ്ടപരിഹാരം നൽകിയെന്നു കേരളം
കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവർക്കുള്ള ധനസഹായത്തിനു അപേക
കോവിഡ് നഷ്ടപരിഹാര വിതരണം: നേരിട്ട് ഇടപെടുമെന്നു സുപ്രീംകോടതി
കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവർക്ക് 50,000 രൂപ ധനസഹായം നൽ
കോവിഡ്: വിമാനവിലക്ക് നീട്ടി
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര വിമാന സർവീസുക
കോവിഡ്: ക൪ശന നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നു വിലയിരുത്തൽ
സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും ഇന്നു ചേരു
ഒൻപതാം ക്ലാസ് വരെ ഓണ്‍ലൈൻ പഠനം
സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന പശ്
സംസ്ഥാനത്തു കോവിഡിന്റെ അതിതീവ്ര വ്യാപനം; മൂന്നാഴ്ച നിർണായകം
സംസ്ഥാനത്തു കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ചു
ഒറ്റവർഷം 156.76 കോടി ഡോസ് വാക്സിൻ
കോവിഡിനെതിരേയുള്ള ഇന്ത്യയിലെ വാക്സിനേഷൻ പദ്ധതി ഇന്നലെ ഒരു വർഷം
ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്കൂളില്‍ വാക്സിനേഷന്
സംസ്ഥാനത്ത് 19 മുതല്‍ സ്കൂളുകളില്‍ കോവിഡ് വാക്സിനേ
പിടിവിട്ട് കോവിഡ്
സംസ്ഥാനത്തു കോവിഡ് അതിവേഗം പടരുന്പോഴും ചികി
കോവിഡ് നിയന്ത്രണം ലംഘിച്ചു പാർട്ടി: ജോൺസന്റെ രാജിക്കായി ഭരണകക്ഷി നേതാക്കൾ
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടത്തിയ പാർട്ടിയിൽ പങ്കെടുത്തതിനു മാപ്പു ചോദിച
ഒമിക്രോണ്‍ സാധാരണ പനിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഒമിക്രോണ്‍ വൈറസ് സാധാരണ പനിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
വാക്സിൻ ആയുധം: പ്രധാനമന്ത്രി
കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല ആയുധം വാക്സിനാണെന്നു പ്രധാനമ
യൂറോപ്പിലെ അന്‍പതു ശതമാനത്തിനും കോവിഡ് പിടിക്കും
ആറു മുതൽ എട്ടാഴ്ചയ്ക്കകം യൂറോപ്യൻ ജനസംഖ്യയുടെ അന്പ
ഡൽഹിയിൽ സ്വകാര്യ സ്ഥാപനങ്ങൾ അടച്ചു
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഡൽഹിയിൽ സ്വകാര്യ സ്ഥാപനങ്ങൾ അട
കോവിഡ് കേസുകള്‍ ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വൻതോതിൽ ഉയരുന്നതിനാല്‍
സംസ്ഥാനത്തു കോവിഡ് മരണം 50,000 കടന്നു
സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കടന്നു. കോവി
ഗർഭിണികൾക്കും അംഗപരിമിതർക്കും വർക്ക് ഫ്രം ഹോം
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ജീവനക്കാരായ ഗർഭിണികളു
ജില്ലാതലത്തിൽ പ്രതിരോധം ഉറപ്പാക്കണം: പ്രധാനമന്ത്രി
കോവിഡ് പ്രതിരോധത്തിന് ജില്ലാതലത്തിൽ ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ ഉറപ്പ
കോവിഡ് ധനസഹായ അപേക്ഷ: വില്ലേജ് ഓഫിസർമാർ വീണ്ടും അന്വേഷിക്കും
ബിപിഎൽ കുടുംബങ്ങളിലെ കോവിഡ് ധനസഹായ അപേക്ഷകളി
ലോക്ഡൗൺ ഉണ്ടാവില്ല, എന്നാൽ....; മുന്നറിയിപ്പുമായി ഡൽഹി മുഖ്യമന്ത്രി
സാമൂഹിക അകലംപാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നതടക്കം കോവിഡ് മാനദണ്ഡ
രാജ്യത്തെ ഒമിക്രോൺ ബാധിതർ 3,623
രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 3,623 ആയി. ഇതില്‍ 1,409 പേര് രോഗമുക്തരായി.
1,009 കേസു
കോവിഡ് കുതിക്കുന്നു; പ്രതിദിന രോഗികൾ ഒന്നരലക്ഷം കടന്നു
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,
യുകെയിൽ 1,50,000 കോവിഡ് മരണങ്ങൾ; ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് സർക്കാർ
യുകെയിൽ കോവിഡ് ബാധിച്ച് ഒന്നര ലക്ഷത്തിലധികം ആളുകൾ മരിച്ചു. കോവിഡ് വലിയ പ്ര
ഡൽഹിയിൽ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലും കിടക്കകൾ കൂട്ടുന്നു
കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലെ ആശുപത്രികളിലും കോവിഡ് കെയർ സെ
രണ്ട് കോടി കുട്ടികൾക്ക് വാക്സിൻ നൽകിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി
രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ള രണ്ട് കോടിയിലധികം കുട്ടികൾക്ക് വാക്സിൻ
കോവിഡ്: കേന്ദ്രം പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു
ഒമിക്രോണ്‍ ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഹൈ റിസ്ക് രാജ്യങ്ങൾ ഉൾപ്പെ
കരുതല്‍ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതല്‍
സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കോവിഡ് വാക്സിനേഷ
വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈൻ
വിദേശത്ത് നിന്നും കേരളത്തില്‍ എത്തുന്ന യാത്രക്കാർക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈൻ. നേരത്തെ ഹ
മൂന്നാം തരംഗം വന്നാൽ വീട്ടു ചികിത്സ; ആശുപത്രികളെ കഴിവതും ഒഴിവാക്കും
കോവിഡ് മൂന്നാം തരംഗവും ഒമിക്രോണും വര്‍ധിക്കുമ്പോള്‍ ആശുപത്രികളെയും കെയര്‍ സെ
രാജ്യത്തെ ഒമിക്രോൺ ബാധിതർ 3,007
രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 3,000 കടന്നു. 3,007 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട്
കുതിച്ചുയരുന്ന ആശങ്ക; പ്രതിദിന കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു
ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,100 പ
എട്ട് രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ ഹോങ്കോംഗ് വിലക്കി
ഒമിക്രോൺ നിയന്ത്രണത്തിന്റെ ഭാഗമായി ഹോങ്കോംഗ് ഇ
കോവിഡ് വാക്സിൻ: ആഞ്ഞടിച്ച് മാക്രോൺ
കോവിഡ് വാക്സിനേഷൻ നയത്തിനെതിരേ പ്രതിഷേധം ന
കരുതൽ ഡോസ്; വാക്സിനുകൾ കലർത്തില്ല
കരുതൽ ഡോസിന് വ്യത്യസ്ത വാക്സിനുകൾ കൂട്ടിക്കലർത്തി നൽകില്ലെന്ന് നീതി ആയോഗിന
ഒമിഷുവർ: ഇന്ത്യൻ നിർമിത ടെസ്റ്റിംഗ് കിറ്റിന് അനുമതി
ഒമിക്രോണ്‍ വൈറസിനെ കണ്ടെത്തുന്നതിനുള്ള ഇന്ത്യൻ നിർമിത ആർടിപ
ഡൽഹിയിൽ വാരാന്ത്യ കർഫ്യു
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്
മുംബൈയിൽ പ്രതിദിന കേസുകൾ 20,000 കടന്നാൽ ലോക്ഡൗൺ
മുംബൈയിൽ പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നാൽ ലോക്ഡൗൺ ഏർപ്പെട
ഒമിക്രോണ്‍: സംസ്ഥാനത്തു നിയന്ത്രണം കർശനമാക്കി
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു
സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ
സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ബാധ കണ്ടെത്തി. തിരുവനന്തപുരം(10), ആലപ്പുഴ (ഏഴ്), തൃശൂര്‍ (
കുട്ടികളുടെ വാക്സിനേഷൻ ഇന്നു തുടങ്ങും
കോവിഡിന് എതിരേയുള്ള കുട്ടികളുടെ വാക്സിനേഷൻ ഇന്നു തുടങ്ങും. 15നും1
പത്ത് ശതമാനം സാമ്പിൾ ഒമിക്രോൺ ടെസ്റ്റിന്
കേരളത്തിൽ ഒമിക്രോൺ പടരുന്ന പശ്ചാത്തലത്തിൽ നൂറു സാ
കുട്ടികളുടെ വാക്സിനേഷന്: രജിസ്ട്രേഷന് ശനിയാഴ്ച മുതല്‍, ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം
സംസ്ഥാനത്തെ 15 മുതല്‍ 18 വരെ വയസുള്ള കുട്ടികളുടെ വാക്സിനേഷ
കോവിഡ്: ഒരാഴ്ചയ്ക്കിടെ 11 ശതമാനം വർധന
ഒരാഴ്ചയ്ക്കിടെ ലോകവ്യാപകമായി കോവിഡ് കേസുകളിൽ 11 ശ
മൂന്നാം തരംഗമെന്നു മുന്നറിയിപ്പ്
ഒമിക്രോണ്‍ വ്യാപനം കോവിഡ് മൂന്നാം തരംഗത്തിനു വ
കുട്ടികളുടെ വാക്സിനേഷന്: ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്നുമുതല്‍
സംസ്ഥാനത്തെ 15 മുതല്‍ 18 വരെ വയസുള്ള കുട്ടികളുടെ വാക്സിനേഷ
സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമിക്രോൺ: വൈറസ് ബാധയിൽ കേരളം മൂന്നാമത്
സംസ്ഥാനത്ത് ഒമിക്രോൺ ആശങ്ക വർധിക്കുന്നു. വെള്ളിയാഴ്ച പുതിയതായി 44 പേർക്ക് കൂടി
കോവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി
രാജ്യത്ത് 12 വയസിനും 18 വയസിനും ഇടയിലുള്ളവർക്ക് അടിയന്തര ഉപയാഗത്തിന് ഭാരത്
പത്തു കോടിയോളം കുട്ടികൾക്കു പ്രതിരോധ വാക്സിൻ
രാജ്യത്ത് 15 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള പത്തു കോടിയോളം കുട്ടികൾ പ്ര
കൗമാരക്കാർക്കു വാക്സിൻ ജനുവരി മൂന്നു മുതൽ
രാജ്യത്ത് 15 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് ജനുവരി മൂന്നുമുത
Latest News
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Latest News
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top