ഗർഭിണികൾക്കും ചികിത്സയ്ക്കെത്തുന്നവർക്കും കേരളത്തിലേക്ക് പ്രവേശനാനുമതി
ഗർഭിണികൾക്കും ചികിത്സയ്ക്കെത്തുന്നവർക്കും കേരളത്തിലേക്ക് പ്രവേശനാനുമതി
ഗർഭിണികൾക്കും അടിയന്തരചികിത്സ ആവശ്യമുള്ള രോഗികൾക്കും മരണവുമായി ബന്ധപ്പെട്ട ആവ ശ്യത്തിനെത്തുന്നവർക്കും അതിർത്തിക്കപ്പുറത്തുനിന്നു കേരളത്തിലേക്കു കടക്കുന്നതിന് അനുമതി നൽകുന്നതിനു സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു.

കേരളത്തിലേക്ക് എത്തേണ്ട ഗർഭിണികൾ രജിസ്റ്റേർഡ് ഗൈനക്കോളജിസ്റ്റിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രസവം പ്രതീക്ഷിക്കുന്ന തീയതി ഉൾപ്പെടെ രേഖപ്പെടുത്തിയിരിക്കണം. സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അധികാരികളെ യാത്രാപാസിനായി സമീപിക്കണം. ഒപ്പമുള്ള ആളുകളുടെ വിശദാംശങ്ങളും അറിയിക്കണം. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ പരമാവധി മൂന്നു പേർക്കു മാത്രമേ സഞ്ചരിക്കാൻ അനുമതി നൽകൂ. കൊച്ചുകുട്ടികളുണ്ടെങ്കിൽ ഗർഭിണിക്കൊപ്പം യാത്രയിൽ കൂട്ടാം.

കേരളത്തിൽ എത്തേണ്ട ജില്ലയിലെ കളക്ടർക്ക് ഇ- മെയിൽ വഴിയോ വാട്സ് ആപ്പിലോ അപേക്ഷ നൽകണം. കളക്ടർ യാത്രാ തീയതിയും സമയവും അറിയിച്ച് അനുമതി നൽകിയാൽ അതുമായി വാഹന പാസിന് അപേക്ഷിക്കാം. ജില്ലാ കളക്ടറുടെ അനുമതിയും വാഹനപാസും കാണിച്ചാൽ അതിർത്തി ചെക്ക് പോസ്റ്റിലെ റവന്യു, പോലീസ്, ആരോഗ്യ ഉദ്യോഗസ്ഥർ കേരളത്തിലേക്കു കടക്കാൻ അനുമതി നൽകണം.


അതിർത്തിയിലെ പരിശോധനയിൽ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ കഴിയേണ്ടി വരും. ഇല്ലെങ്കിൽ വീട്ടിൽ ക്വാറന്‍റൈനിൽ കഴിയണം.
ചികിത്സാവശ്യത്തിനു കേരളത്തിലേക്ക് എത്തേണ്ടവരും എത്തേണ്ട സ്ഥലത്തെ ജില്ലാ കളക്ടറെയാണു ബന്ധപ്പെടേണ്ടത്. കളക്ടർ യാത്രാനുമതി നൽകിയാൽ വാഹന പാസിനായി സമീപിക്കാം. രണ്ടു പാസുകളും പരിശോധനാസമയത്ത് ഹാജരാക്കണം. ഡ്രൈവറെ കൂടാതെ രണ്ടു പേർക്കു മാത്രമേ വാഹനത്തിൽ സഞ്ചരിക്കാൻ അനുമതിയുള്ളു. അടിയന്തര ചികിത്സ ആവശ്യമുള്ള അവസരത്തിൽ മാത്രമേ അനുമതി ലഭിക്കുകയുള്ളു. മരണാവശ്യത്തിനു വരുന്നവർ വാഹനപാസ് വാങ്ങിയെടുത്തതിനുശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവുമായി വേണം യാത്ര ചെയ്യാൻ.

അടിയന്തര ചികിത്സയ്ക്കായി എത്തിയവരെയും ഗർഭിണികളെയും അതിർത്തി ചെക്ക് പോസ്റ്റുകളിൽ തടഞ്ഞ ചില സംഭവങ്ങൾ വിവാദമായ സാഹചര്യത്തിലാണ് സർക്കാർ ഇളവുകൾ അനുവദിച്ചു കൊണ്ട് മാർഗനിർദേശം പുറപ്പെടുവിച്ചത്.