ആത്മചൈതന്യത്തിന്‍റെ മാസം
ആത്മചൈതന്യത്തിന്‍റെ  മാസം
ചന്ദ്രവർഷകലണ്ടർ പ്രകാരമുള്ള ഒന്പതാമത്തെ മാസമാണ് റംസാനെങ്കിലും വിശ്വാസപരമായ മറ്റൊരുതലത്തിൽനിന്ന് നോക്കുന്പോൾ ഓരോ വിശ്വാസിയുടെയും പുതിയവർഷം ആരംഭിക്കുന്നത് റംസാന്‍റെ വരവോടെയാണ്. കെട്ടുപാടുകളില്ലാതെ സ്വച്ഛന്ദമായി ഒഴുകുന്ന ഒരു പുഴയ്ക്കുകുറുകെ പണിത തടയണപോലെ റംസാൻ വിശ്വാസികളുടെ ജീവിതത്തിനുകുറുകെ കാവൽനിൽക്കുന്നു. വിശ്വാസികളെ അവിടെ തടുത്തുനിർത്തി ശുചീകരിച്ച് സ്വച്ഛന്ദമായ അടുത്തയാത്രയ്ക്ക് റംസാൻ അവരെ പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നു.

റംസാൻ എന്ന വാക്കിന്‍റെ ഉദ്ഭവത്തെക്കുറിച്ച് അറബിഭാഷാ ശാസ്ത്രജ്ഞർ വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയാറുണ്ട്. അതിൽ പ്രബലമായ ഒരഭിപ്രായം റമിദ എന്ന വാക്കിൽനിന്നാണ് റംസാൻ എന്ന പദത്തിന്‍റെ ഉദ്ഭവം എന്നാണ്. വരണ്ടുണങ്ങിയ, വരൾച്ചയ്ക്ക് സമാനമായ കാലാവസ്ഥയെയാണ് ഈ പദം സൂചിപ്പിക്കുന്നത്. വ്രതത്തിലൂടെ റംസാൻ മുന്നോട്ടുവയ്ക്കുന്ന ആശയത്തെ ഈ നിരീക്ഷണം മനോഹരമായി പ്രതീകവത്കരിക്കുന്നുണ്ട്. വരണ്ടുണങ്ങിയ ആത്മാവിനും ശരീരത്തിനുംമേൽ കരുണാനിധിയായ ലോകരക്ഷിതാവിന്‍റെ കടാക്ഷംകൊണ്ട് അനുഗ്രഹം വർഷിക്കുന്ന മാസമാണ് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം റംസാൻ. വരണ്ടുണങ്ങി വിണ്ടുകീറിയ ഭൂമി മഴകൊണ്ട് ഫലഭൂയിഷ്ഠമായി തീരുന്നതുപോലെ റംസാൻ വിശ്വാസികളുടെ ആത്മാവിനെ ഫലപുഷ്ഠിയുള്ളതാക്കിത്തീർക്കുന്നു.
വിത്തിടാൻ പാകത്തിൽ ഭൂമിയെ ഒരുക്കുന്നതുപോലെ അനാവശ്യമായതിനെ എല്ലാം കരിച്ചുകളഞ്ഞ് സമൃദ്ധമായ ഒരു ഭാവിക്കുവേണ്ടി റംസാൻ മനുഷ്യജീവിതത്തെ കരുതിവയ്ക്കുകയും ചെയ്യുന്നു.


ശരീരവും ആത്മാവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളും റംസാൻ മുന്നോട്ടുവയ് ക്കുന്നുണ്ട്. റംസാനിലെ വ്രതം ശാരീരികമായ അധ്വാനം കൂടിയാണ്. ശാരീരികമായ നിയന്ത്രണങ്ങൾ പാലിക്കുകവഴി ആത്മാവിനെ സംസ്കരിച്ചെടുക്കാൻ കഴിയും എന്നാണ് റംസാന്‍റെ കാഴ്ചപ്പാട്. ഈവിധം ആത്മാവിനേയും ശരീരത്തെയും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആരാധനാരീതികളിലൂടെ ആത്മീയമായ ഒൗചിത്യം നേടിയെടുക്കാൻ ഏതൊരു വിശ്വാസിയെയും പ്രാപ്തമാക്കാൻ പോന്നതാണ് ഈ മാസം. ആത്മീയത എന്നത് പലരും കരുതുന്നതുപോലെ സാധാരണക്കാർക്ക് അന്യമായ ഒന്നല്ല.
മറിച്ച് കഠിനാധ്വാനത്തിലൂടെയും സന്പൂർണമായ സമർപ്പണത്തിലൂടെയും ഏതൊരു വിശ്വാസിക്കും എത്തിപ്പിടിക്കാൻ കഴിയുന്ന അനുഭവമാണ്.

സഹജീവികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കുനേരേ വിശ്വാസിയുടെ കണ്ണുതുറപ്പിക്കുക എന്നതാണ് റംസാൻ ഉയർത്തിപ്പിടിക്കുന്ന മറ്റൊരു സാമൂഹികദൗത്യം. അന്യരുടെ വേദനകൾ മനസിലാക്കാൻ കഴിയുന്പോഴേ ഒരാളുടെ വിശ്വാസം പൂർണമാവുകയുള്ളൂ. ഈയർഥത്തിൽ സ്നേഹത്തിന്‍റേയും സൗഹാർദത്തിന്‍റേയും മാസംകൂടിയാണ് റംസാൻ.

യാസർ അറഫാത്ത് നൂറാനി
(മതപണ്ഡിതൻ, എഴുത്തുകാരൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.