ബെയ്റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ പ്രധാന ഹൈവേയിൽ മൂന്നു വാഹനങ്ങൾക്കു നേർക്കുണ്ടായ ഇസ്രേലി ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു.
ഇവരിൽ ഒരു സ്ത്രീയും അവരുടെ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. ഹിസ്ബുള്ള തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന പറഞ്ഞു.
ഇസ്രയേലും ലബനനും ഇന്ന് വാഷിംഗ്ടണിൽ നേരിട്ടു ചർച്ച നടത്താനിരിക്കേയാണ് ആക്രമണം. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചശേഷം ലബനനിൽ 2882 പേർ കൊല്ലപ്പെട്ടു.
ഏപ്രിൽ 17ന് വെടിനിർത്തൽ നിലവിൽവന്നശേഷം മാത്രം 380 പേർ കൊല്ലപ്പെട്ടുവന്ന് ലബനീസ് ആരോഗ്യമന്ത്രി റകാൻ നസറെദിൻ പറഞ്ഞു.