ജറൂസലെം : ഇസ്രയേലിൽ ക്രൈസ്തവവിരുദ്ധ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്.
കഴിഞ്ഞ വർഷം ക്രൈസ്തവര്‍ക്കും ക്രിസ്തീയ പ്രതീകങ്ങള്‍ക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും നേരേ 181 ആക്രമണസംഭവമുണ്ടായതായി മതസ്വാതന്ത്ര്യ ഡാറ്റാ സെന്റര്‍ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവ വിരുദ്ധതയുമായി ബന്ധപ്പെട്ടു രേഖപ്പെടുത്തിയ കേസുകളില്‍ 60 ശതമാനവും തുപ്പിക്കൊണ്ടുള്ള അവഹേളന സംഭവങ്ങളാണെന്നും ഇത്തരത്തില്‍ 109 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.
18ശതമാനം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ അധിക്ഷേപം, ഭീഷണി, ആക്രോശം എന്നിവയാണ്. ഇത്തരത്തില്‍ 32 സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ആകെ രേഖപ്പെടുത്തിയിരിക്കുന്നതില്‍ 12% ക്രൈസ്തവ വിരുദ്ധ ആക്രമണവും നശിപ്പിക്കലും ക്രിസ്തീയ ചിഹ്നങ്ങൾക്ക് കേടുപാടുകൾ വരുത്തലും ഉൾപ്പെടുന്നു.
22 സംഭവങ്ങളാണ് ഇത്തരത്തില്‍ കണക്കിലുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.അതേസമയം അനൗദ്യോഗിക കണക്കുകള്‍പ്രകാരം ഇതിലും കൂടുതൽ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുണ്ടാകാമെന്നു മതസ്വാതന്ത്ര്യ ഡാറ്റാ സെന്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Tags : 181 attacks Christians Israel