x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎമ്മിന് അടിയൊഴുക്ക് മുൻകൂട്ടി കണക്കാക്കാൻ കഴിഞ്ഞില്ല: വി. കുഞ്ഞികൃഷ്ണന്‍


Published: May 6, 2026 08:17 PM IST | Updated: May 6, 2026 08:17 PM IST

കണ്ണൂർ: സ്വതന്ത്രൻ എന്ന നിലയിൽ മുന്നോട്ട് പോകുമെന്ന് പയ്യന്നൂരിൽ വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണന്‍. യുഡിഎഫിന്‍റെ നിലപാടിനൊപ്പം നിൽക്കുമെന്നും വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

കമ്യൂണിസ്റ്റ്‌ പാർട്ടിക്ക് അകത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അപചയം ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. എന്നാൽ പാർട്ടി തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും ചൂണ്ടിക്കാണിച്ചവരെ ക്രൂശിക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിപിഎമ്മിന് അടിയൊഴുക്ക് മുൻകൂട്ടി കണക്കാക്കാൻ കഴിഞ്ഞില്ല. അടിയൊഴുക്ക് ശക്തമായിരുന്നു എന്ന് ഇപ്പോൾ ബോധ്യപ്പെട്ടു. ജയിക്കുമെന്ന പ്രതീക്ഷയിലോ, ജയിക്കാനോ അല്ല മത്സരിച്ചത്. മത്സര രംഗത്ത് ഇറങ്ങിയപ്പോൾ അനുകൂലമായ ഒരു സാഹചര്യം ഉണ്ടായെന്നും വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

ഐക്യ ജനാധിപത്യ മുന്നണിയുടെ ഓഫീസിൽ എത്തിയത് തന്‍റെ ചുമതല കൂടിയാണ്. പാർട്ടി തെറ്റ് തിരുത്തുമോ എന്ന് അറിയില്ല. അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ സിപിഎം തെറ്റ് തിരുത്താൻ തയാറാകുന്ന പാർട്ടി ആയിരുന്നുവെന്നും വി. കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേർത്തു.

Tags : V Kunjikrishnan udf cpm kannur

Recent News

Corehub Up