Kerala
കണ്ണൂർ: എളയാവൂരിലുണ്ടായ മണ്ണിടിച്ചിലിന് കാരണം റോഡ് നിർമാണത്തിലെ ഡിസൈൻ പാളിച്ചയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മണ്ണിടിഞ്ഞ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023ൽ സമാനമായ രീതിയിൽ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ മുൻകരുതൽ നടപടികളും ഉണ്ടായില്ലെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥലത്ത് വിദഗ്ധ പരിശോധന നടത്തണം. ഇനിയൊരു അപകടം ഉണ്ടാകാൻ ഇടയാക്കരുതെന്നും അടിയന്തരമായി ഇതിനുള്ള പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൊവ്വാഴ്ചയാണ് എളയാവൂരിൽ ദേശീയ പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് മണ്ണ് താഴേക്ക് അമർന്നത്. അതേസമയം, പ്രദേശത്ത് ദേശീയപാത അതോറിറ്റിയും കരാറുകാരും ചേർന്നുള്ള സുരക്ഷാ പരിശോധന തുടങ്ങി.
Kerala
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. തടവുകാരനും ഹാഷിഷ് ഓയില്‍ കൈമാറാന്‍ ശ്രമിച്ചവര്‍ക്കും എതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. സുഹൈല്‍ എം, മുബീന് എന്നിവര്‍ക്കും റിമാന്‍ഡ് തടവുകാരനായ മുഹമ്മദിനും എതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് സുഹൈല്‍ മുഹമ്മദിനെ കാണാന്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്.സംശയം തോന്നിയ സുരക്ഷ ജീവനക്കാര്‍ തടഞ്ഞുവച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചെങ്കിലും സുഹൈലില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല.
സുഹൈല്‍ ജയിലിനകത്തേക്ക് മുഹമ്മദിനായി കൈമാറിയ ചെരുപ്പ് പരിശോധിച്ചപ്പോഴാണ് രണ്ട് ചെരുപ്പുകളിലും ദ്വാരം ഉണ്ടാക്കി ഒളിപ്പിച്ച 0.5 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. മുഹമ്മദ് ആവശ്യപ്പെട്ടത് പ്രകാരം മുബീനില്‍ നിന്ന് വാങ്ങിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് സുഹൈല്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.
Kerala
കണ്ണൂർ: എളയാവൂരിലെ മണ്ണിടിച്ചിലിൽ ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ ജില്ലാ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. മണ്ണുപാളി വഴുതിമാറുന്ന പ്രതിഭാസമാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ദിവസവും സുരക്ഷാ പരിശോധന നടത്താനും റിപ്പോർട്ട് എല്ലാ ദിവസവും വൈകുന്നേരം സമർപ്പിക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി. എളയാവൂരിലെ പ്രശ്നത്തിന് പൂർണതോതിലുള്ള പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എൻഎച്ച്എഐ അറിയിച്ചു.
സംഭവത്തിൽ ജിയോളജിസ്റ്റിനോടും കളക്ടർ റിപ്പോർട്ട് തേടി. ദേശീയപാത നിർമാണ മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്ന് വർഷം മുമ്പ് വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായ അതേ പ്രദേശത്താണ് ഇന്ന് വീണ്ടും മണ്ണിടിഞ്ഞത്. 2023 ജൂലൈയിലും പ്രദേശത്ത് വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായിരുന്നു.
തുടർന്ന് ജനകീയ പ്രതിഷേധത്തെത്തുടർന്ന് സംരക്ഷണഭിത്തി നിർമിച്ച് മുകൾഭാഗത്ത് മണ്ണ് നിറച്ചിരുന്നു. ഈ ഭാഗമാണ് ഇപ്പോൾ 15 അടി താഴ്ചയിലേക്ക് താഴ്ന്നത്. അതേസമയം സംരക്ഷണഭിത്തി തകരാൻ കാരണം നിർമാണത്തിലെ അശാസ്ത്രീയതയാണെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി സണ്ണി ജോസഫും ടി.ഒ.മോഹനൻ എംഎൽഎയും പറഞ്ഞു.
Kerala
വയനാട്: വിസ്മയമൊരുക്കി 25,000 ചതുരശ്ര അടി മെഗാ പൂക്കളം. ജില്ലാതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി വയനാട് ഇരുളം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മെഗാ പൂക്കളം തീർത്തത്.
നാട്ടുകാരെല്ലാം ചേർന്ന് മൂന്ന് ദിവസത്തെ പ്രയത്നത്തിലാണ് പൂക്കളമൊരുക്കിയത്. ലയൺസ് ക്ലബിന്റെ ആശയമായിരുന്നു വമ്പൻ പൂക്കളം. ഇതിനൊപ്പം നാട്ടുകാർ ഒത്തുചേരുകയായിരുന്നു. മാവേലിയോടൊപ്പം നാട്ടുകാരുടെ പ്രിയങ്കരനായിരുന്ന മണിയൻ എന്ന കാട്ടാനയേയും പൂക്കളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019ലാണ് ഈ കാട്ടാന ചരിഞ്ഞത്.
ഈമാസം അഞ്ചു മുതലാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരുളത്ത് ഓണാഘോഷം തുടങ്ങിയത്. അവിട്ടം വരെ നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ ഓണാഘോഷം.
ജില്ലയുടെ ഓണാഘോഷങ്ങൾക്ക് തിളക്കം കൂട്ടുന്ന ഈ കൂറ്റൻ പൂക്കളം കാണാൻ നിരവധി ആളുകളാണ് ഇരുളം സ്കൂൾ ഗ്രൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Kerala
കണ്ണൂര്‍: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യ(17)യ്ക്കായി അന്വേഷണം ഊര്‍ജിതം. വിദ്യാർഥിക്കായി കേരള പോലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.
തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തും വ്യാപക തെരച്ചില്‍ നടക്കുന്നത്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ കാര്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല. നാട്ടുകാര്‍ സമൂഹ മാധ്യമങ്ങള്‍ മുഖേനെ ശിവസൂര്യയെ കണ്ടെത്താനുള്ള കാമ്പയിന് നടക്കുന്നുണ്ട്.
ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരുന്നത്.
Kerala
പയ്യന്നൂര്‍: മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരികയായിരുന്ന സ്വര്‍ണ വ്യാപാരിയുടെ കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. മട്ടന്നൂര്‍ പഴശിയിലെ സൗരവ് നിവാസില്‍ സൗരവ് സുനി (30), മട്ടന്നൂര്‍ ദേവര്കാട്ടെ വി.വി. ജ്യോതിഷ് (35) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ഒളിവില്‍ കഴിയുന്നതിനിടെ കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കവേ കൂട്ടുപുഴയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. മുമ്പ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയ പ്രതി അശ്വന്തിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്.
എന്നാല്‍, കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് പറ്റിയ വീഴ്ചയാണ് ഈ സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ നാലു പ്രതികളെയും കോടതി റിമാൻഡ് ചെയ്ത സാഹചര്യമുണ്ടായിട്ടും ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നതിന് വഴിവച്ചതെന്നാണ് സൂചന.
മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത് (26), പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടിക സ്വദേശി സനു സന്തോഷ്, കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി കുട്ടു എന്ന ആരംഭന്‍ ഹൗസില്‍ ജിജില്‍ (38), ചൊക്ലി നെടുമ്പ്രത്തെ രാജീവന്റെ മകന് അഭിനവ് (27) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും അന്വേഷണ സംഘം പിടികൂടി.
ജൂണ്‍ രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ടാണ് സംഭവം. മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാര്‍ തട്ടിയെടുത്ത് മുപ്പത് പവനോളം സ്വര്‍ണവും ഒന്നരകോടിയോളം രൂപയും കവര്‍ച്ച നടത്തിയ സംഭവമുണ്ടായത്.
District News
കണ്ണൂർ: നീന്തുന്നതിനിടെ കോയന്പത്തൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി അഴീക്കോട്ടെ കുളത്തിൽ മുങ്ങിമരിച്ചു.
കോയമ്പത്തൂർ സൗത്ത് പീലമേട് മുരുഗൻ നഗറിനു സമീപത്തെ ആനന്ദരാജ്-പ്രീതി ദന്പതികളുടെ ഏക മകൻ എ. അനിരുദ്ധ് കൃഷ്ണൻ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ അഴീക്കോട് ആനിവയൽ കുളത്തിലായിരുന്നു അപകടം.
കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം എത്തിയാണു മൃതദേഹം പുറത്തെടുത്തത്.കോയമ്പത്തൂർ പിഎസ്ജി മെഡിക്കൽ കോളജ് എംബിബിഎസ് ഇന്റേൺ വിദ്യാർഥികളായ അനിരുദ്ധും പെൺസുഹൃത്തും ഇന്നലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് വാടകക്കെടുത്താണ് അഴീക്കോട് ആനിവയൽ കുളത്തിലെത്തിയത്. സുഹൃത്ത് കരയിൽ ഇരിക്കവേ അനിരുദ്ധ് നീന്താനിറങ്ങിയതായിരുന്നു.
കുളത്തിന്റെ മധ്യത്തിലെത്തിയതോടെ മുങ്ങിത്താണ അനിരുദ്ധ് സഹായം ആവശ്യപ്പെട്ട് നിലവിളിച്ചിരുന്നു. ഉച്ചസമയമായതിനാൽ കുളത്തിൽ വേറെ ആളുകൾ ഉണ്ടാവാത്തതും രക്ഷാപ്രവർത്തനത്തിനു തടസമായി.
കണ്ണൂരിൽ നിന്നും അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം അംഗങ്ങൾ നടത്തിയ തെരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെടുത്തത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീകാന്ത് പവിത്രൻ, ഷായിബാസ്, ജിതിൻ, രാഗിൻകുമാർ, നിമേഷ്, വിജയ്, സുരാജ്, അനുജിത്ത് എന്നിവരാണു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
District News
കണ്ണൂർ: കണ്ണൂർ പ്രസ് ക്ലബ് ഓണാഘോഷം സൺ ഷൈൻ ഹെറിറ്റേജിൽ നടന്നു. കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഓണവട്ടം പരിപാടിയില്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചു.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുൾ കരീം, സച്ചിന് സൂര്യകാന്ത് മഖേച്ച, സി. അനില്‍കുമാര്‍, അഡ്വ. കെ.കെ. ബല്‍റാം, കെ.പി. പ്രശാന്ത്, പി.ജെ. ജേക്കബ്, പി.ജെ. റെജി, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു. വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറി.
Kerala
കണ്ണൂർ: കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കുക്കാനം സ്വദേശി പ്രജിഷയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ പ്രജിഷയുടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രജിഷയെ ആക്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭർത്താവിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: പരിസ്ഥിതിലോല മേഖല വിഷയത്തില്‍ ഭരണസംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പശ്ചിമഘട്ടത്തിലെ ജനസമൂഹത്തെ ഒന്നര പതിറ്റാണ്ടായി വഞ്ചിക്കുകയാണെന്നും പുതിയ വിജ്ഞാപനം ജനങ്ങളില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ്.
ജനവാസ മേഖലകളെ ഒഴിവാക്കി സംസ്ഥാന സർക്കാർ പല തവണ റിപ്പോർട്ട് കൊടുത്തിട്ടും അത് അംഗീകരിക്കാതെ ഭൂമിയുടെ ഉപയോഗത്തിനു കേന്ദ്ര സർക്കാർ അനാവശ്യ നിബന്ധനകൾ വയ്ക്കുകയാണെന്നും കിസാന്‍ മഹാസംഘ് കുറ്റപ്പെടുത്തി.
2026 ലെ ഇഎസ്എ കരട് വിജ്ഞാപനം റദ്ദാക്കുക, ഇഎസ്എ വനത്തിനുള്ളിൽ നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി മറ്റു സംഘടനകളുമായി ചേർന്നു നടത്തുന്ന പ്രക്ഷോഭ പരിപാടികൾക്കു നാളെ കണ്ണൂരിൽ തുടക്കം കുറിക്കും.
കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തുന്ന ഏകദിന ഉപവാസത്തോടെയാണു സംസ്ഥാനനതല പ്രക്ഷോഭത്തിനു തുടക്കം കുറിക്കുക. വിജ്ഞാപനത്തിനെതിരേ ആക്ഷേപം ബോധിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
Kerala
കണ്ണൂർ: ന്യൂമാഹി പുന്നോലിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും, എതിർദിശയിൽ കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന മറ്റൊരു ബസുമാണ് അപകടത്തിൽപ്പെട്ടത്.
മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് രണ്ട് ബസുകളും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം പൂർണ്ണമായി തകർന്നു. ബസ് തകർന്ന് രൂപംമാറിയതിനെ തുടർന്ന് ഉള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം കുത്തിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റവരെ ഉടൻതന്നെ തലശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കി. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികാരികളിൽ നിന്ന് ലഭിക്കുന്ന വിവരം.
Kerala
കണ്ണൂർ: ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയാണ് മരിച്ചത്.
സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ട്രാൻസ്ഫർ ഓർഡർ വന്നതിനു പിന്നാലെയാണ് സംഭവം.
സ്ഥലംമാറ്റത്തിൽ മനോവിഷമം ഉണ്ടായിരുന്നുവെന്ന് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. കോഴിക്കോട് ഓർക്കാട്ടേരി സ്വദേശിയാണ്.
Kerala
കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി പിടിയിൽ. സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്ന് പിടികൂടിയത്. നേരത്തെ ഇയാൾ കണ്ണൂരിൽ നിന്ന് കടന്നുകളഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ആയങ്കിക്കായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ അർജുന് ഒളിവിൽ പോകാൻ ഉപയോഗിച്ചിരുന്ന കാർ പോലീസ് കണ്ണൂരിൽ നിന്ന് കണ്ടെടുത്തിരുന്നു. ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്.
Kerala
കണ്ണൂർ: പൊയ്ത്തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ആസിഫിനെതിരെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കേസില്‍ പ്രതിയായ ആസിഫ് ദുബായിലേക്ക് കടന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് പോലീസിന്റെ കര്‍ശന നടപടി. കഴിഞ്ഞ ജൂലൈ 28-നാണ് റിസയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിന്റെ ക്രൂരമായ ഗാര്‍ഹിക പീഡനവും ലഹരി ഉപയോഗവുമാണ് റിസയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് കുടുംബം ആരോപിച്ചിരുന്നു. ആസിഫിന്റെ സ്ഥിരമായ ലഹരി ഉപയോഗം ചോദ്യം ചെയ്തപ്പോഴൊക്കെ റിസയ്ക്ക് ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.
സംഭവത്തില്‍ റിസ കൂട്ടുകാരിക്ക് അയച്ച നിര്‍ണായകമായ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പോലീസിന് തെളിവായി ലഭിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ്, വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
Kerala
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെതിരെ പ്രകോപനപരമായ പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പയ്യന്നൂരിൽ ഷെഡ് മാത്രമല്ല അതിനടിയിലുള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ടെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി രാഗേഷ് പറഞ്ഞു.
കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കുന്നതിനിടെയാണ് കെ.കെ. രാഗേഷിന്റെ വിവാദ പരാമർശം. ഇതിനിടെ പയ്യന്നൂരിലെ സ്ഥാനാർഥിയെ മാറ്റാതിരുന്നത് ആരോപണങ്ങൾ ശരിയാണെന്ന് വ്യാഖ്യാനിക്കാതിരിക്കാനാണെന്നും രാഗേഷ് വ്യക്തമാക്കി.
അതേസമയം പയ്യന്നൂരിൽ സിപിഎം പ്രശ്നമുണ്ടാക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നാണ് വി. കുഞ്ഞികൃഷ്ണന്റെ ആരോപണം. 22 കേസുകൾ പയ്യന്നൂരിൽ രജിസ്റ്റർ ചെയ്തെന്നും ഇതിൽ 21 കേസുകൾ തനിക്കെതിരെയുള്ള അക്രമമാണെന്നും വി കുഞ്ഞികൃഷ്ണൻ എംഎൽഎ ആരോപിച്ചു.
Kerala
കണ്ണൂർ: പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർഥി കെ.പി. അമാൻ ആണ് മരിച്ചത്. കളിയ്ക്കാൻ പോയ കുട്ടി മടങ്ങിയെത്താത്തിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടി കാൽ വഴുതി കുളത്തിൽ വീണതാണെന്നാണ് നിഗമനം. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Kerala
കണ്ണൂർ: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ തിരുവനന്തപുരം സ്വദേശി ആര്. രാജേഷിനായി കേരള, കര്‍ണടാക വനംവകുപ്പ് സംയുക്ത സംഘം കര്‍ണാടക വനത്തില്‍ തെരച്ചില്‍ ആരംഭിച്ചു.
രാജേഷ് രക്ഷപ്പെട്ടു വനത്തിൽ കയറിയിരിക്കാമെന്നു കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഇതിൻപ്രകാരമാണ് വനത്തിൽ തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മലയോരത്തുണ്ടായ കനത്ത മഴയിലും ഉരുൾ പൊട്ടലിലും മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടു പോയ കോലുവള്ളിയിലെ ശബനിയിൽ ബെന്നി (61)യെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രാജേഷിനെ കാണാതായത്.
കോലുവള്ളി നോർത്തിലെ തന്റെ കൃഷിയിടത്തിൽ ശനിയാഴ്ച രാവിലെ എത്തിയതായിരുന്നു ബെന്നി. രാവിലെ 11.30 ഓടെ കർണാടക വനത്തിൽ ഉരുൾപൊട്ടി വെള്ളം കാര്യങ്കോടുപുഴയിലും ബെന്നിയുടെ കൃഷിയിടത്തിലുമെത്തി. മൂന്നോടെ കഴുത്തൊപ്പം വെള്ളത്തിലായ ബെന്നിയുടെ മൊബൈലും വെള്ളത്തിൽ പോയി.
ഒരു മരത്തിൽ പിടിച്ചു സഹായം കാത്തുനിന്ന ബെന്നിയുടെ അടുത്തേയ്ക്കാണ് റാഫ്റ്റിൽ രാജേഷും സുഹൃത്തുക്കളുമെത്തുന്നത്. റാഫ്റ്റിൽനിന്നു കയർ എറിഞ്ഞുകൊടുത്തു. ഇത് ഒരു തെങ്ങിൽ കെട്ടുന്നതിനിടയിൽ ബെന്നിയുടെ കൈവിരലിനു പരിക്കേറ്റു.
കയറിൽ പിടിച്ചു ബെന്നി മുൻപിലും രക്ഷാപ്രവർത്തകർ മൂന്നുപേരും പിന്നിലുമായി പുഴ കടക്കുന്നതിനിടയിൽ ഏറ്റവും പിന്നിൽ വന്നിരുന്ന രാജേഷ് പിടി വിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ജീവൻ രക്ഷിച്ച രാജേഷിനായി പ്രാർഥനയോടെ കഴിയുകയാണ് ബെന്നിയും ഭാര്യ ആൻസിയും.
District News
കണ്ണൂര്‍: മരത്തിന്റെ ലഭ്യതക്കുറവ് പ്ലൈവുഡ് വ്യവസായങ്ങളുടെ ഹബ്ബ് എന്ന വിശേഷിപ്പിച്ചു പോന്ന കണ്ണൂരിലെ പ്ലൈവുഡ് ഉൾപ്പടെയുള്ള മരാധിഷ്ഠിത മേഖലയെ പ്രതിസന്ധിയിലാക്കുന്നു. മരങ്ങൾ ലഭിക്കാത്തത് കാരണം പല ഫാക്ടറികളും പൂട്ടുകയോ പ്രവൃത്തി ദിവസങ്ങൾ വെട്ടിക്കുറയ്ക്കുകയോ ചെയ്തിരിക്കുകയാണ്. ജില്ലയിൽ ആകെ 140 ചെറുകിട പ്ലൈവുഡ് നിർമാണയൂണിറ്റുകളാണുള്ളത്.
മുൻകാലങ്ങളിൽ ആഴ്ചയിൽ ഏഴു ദിവസങ്ങളിൽ വിവിധ ഷിഫ്റ്റുകളിലായി പ്രവർത്തിച്ചിരുന്ന യൂണിറ്റുകൾ പലതും ഇപ്പോൾ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് കാരണം പ്രവർത്തനം ആഴ്ചയിൽ മൂന്നോ നാലോ ദിവസങ്ങളാക്കി കുറച്ചിരിക്കുകയോ പ്രവർത്തനം നിർത്തുകയോ ചെയ്തിരിക്കുകയാണ്. മരത്തടികൾ പ്ലൈവുഡ് നിർമാണ കേന്ദ്രമായ പെരുന്പാവൂരിലേക്ക് കടത്തി ഉയർന്ന വിലയ്ക്ക് വിൽക്കുന്ന സംഘം സജീവമായതോടെയാണ് ജില്ലയിൽ ആവശ്യത്തിന് പ്ലൈവുഡ് കിട്ടാത്തത്തിന് പ്രധാന കാരണങ്ങളിൽ ഒന്നെന്ന് നോർത്ത് മലബാർ പ്ലൈവുഡ്സ് ആൻഡ് ഡോർസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ആരോപിച്ചു. അതേ സമയം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് ലൈസൻസ് അനുവദിച്ചുനൽകുന്നതും മറ്റൊരു പ്രതിസന്ധിയാണ്. ലൈസൻസ് അനുവദിക്കുന്ന കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ കണ്ണൂരിലെ പ്ലൈവുഡ് മേഖലയ്ക്ക് ഹരിയാനയുടെ അവസ്ഥയാണ് ഉണ്ടാകുക.
ഹരിയാനയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ വ്യാപകമായി പ്ലൈവുഡ് നിർമാണ കന്പനികൾക്ക് ലൈലൻസ് അനുവദിച്ചതു കാരണം പിന്നീട് എല്ലാം അടച്ചുപൂട്ടുകയും പ്ലൈവുഡ് മേഖല ഇല്ലാതാകുകയും ചെയ്തിരുന്നു. ഈ അവസ്ഥ കണ്ണൂരിലും കേരളത്തിലുമുണ്ടാകാതിരിക്കാൻ ലൈസൻസുകൾ അനുവദിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു . ജില്ലയിലെ പ്ലൈവുഡ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നോർത്ത് മലബാർ പ്ലൈവുഡ്സ് ആൻഡ് ഡോർസ് മാനുഫാക്ചറേഴ്സ് ആറിന് പണിമുടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും അന്നു രാവിലെ പത്തിന് പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ നടക്കും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ ഡോ. ടി പി നാരായണന്, ബി.പി. അബ്ദുല്‍ ഗഫൂര്‍, പി. സൈനുദ്ദീൻ, മജീദ് ഹാജി, എ.പി.എം ആലപ്പി എന്നിവര്‍ പങ്കെടുത്തു.
District News
കാസര്‍ഗോഡ്/ കണ്ണൂർ: ശക്തമായ മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയായി കാസർഗോഡ് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കോളജുകള്‍, പ്രഫഷണല്‍ കോളജുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന് സെന്ററുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മദ്രസ ഉള്‍പ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/ പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് കളക്ടര്‍ അറിയിച്ചു.
കണ്ണൂർ ജില്ലയിൽ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷന് സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാൽ, പ്രഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തി ക്കുന്ന പ്രഫഷണൽ കോളജുകൾക്ക് അവധിയായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
Kerala
കണ്ണൂർ: നടക്കുന്നതിനേക്കാൾ ഉത്തമം നീന്തലാണത്രേ. വിഷയം വ്യായാമത്തെ കുറിച്ചല്ല, പിച്ചവച്ച് തുടങ്ങും മുൻപ് പള്ളിക്കുന്ന് തയ്യിൽ കുളത്തിലെ നീന്തൽ താരമായ ലുആൻ എന്ന 11 മാസം പ്രായമുള്ള കുഞ്ഞിനെ കുറിച്ചാണ്.
കഴുത്തിൽ എയർബാഗിട്ട് തയ്യിൽ കുളത്തിൽ നീന്തുന്ന ലുആൻ വെള്ളത്തെയും അതിന്റെ ആഴത്തെയും തെല്ലും പേടിക്കുന്നില്ലെന്നതാണ് കണ്ട് നിൽക്കുന്നവരിൽ പോലും ആശ്ചര്യം ഉണർത്തുന്നത്. ഏച്ചൂർ കമാൽ പീടികയിലെ റിദ്വാനിൽ അദിപിന്റെയും നർത്തകിയായ ലക്ഷ്മിശ്രീയുടെയും മകനാണ് ലുആൻ.
രണ്ടു വർഷം മുന്‍പ് അമ്മ ലക്ഷ്മിശ്രീ നീന്തൽ പഠിച്ച പള്ളിക്കുന്ന് തയ്യിൽ കുളത്തിൽ തന്നെയാണ് ലുആന്റെയും നീന്തൽ പരിശീലനം. ലക്ഷ്മിശ്രീയെ നീന്തൽ പഠിപ്പിച്ച സ്വിമ്മിംഗ് വേവ്സ് കൂട്ടായ്മയാണ് പിഞ്ചുകുഞ്ഞിനെയും പരിശീലിപ്പിക്കുന്നത്.
കുളക്കരയിൽ എത്തുന്പോൾ തന്നെ ലുആൻ കൊകൊട്ടി ചിരിച്ച് സന്തോഷം പ്രകടിപ്പിക്കും. കുഞ്ഞിന്റെ കഴുത്തിൽ എയർബാഗ് ഘടിപ്പിച്ച് വെള്ളത്തിലിറക്കിയാൽ പിന്നെ മുന്നോട്ടും പിന്നോട്ടും കൈകാൽ തുഴഞ്ഞ് ചിരിച്ചുല്ലസിച്ച് നീന്തൽ തുടങ്ങും. കരച്ചിലോ മടുപ്പോ ഇല്ലാതെ, എത്ര സമയം വേണമെങ്കിലും കുളത്തിൽ കഴിയുന്നതിന് തരിന്പ് പോലും പേടിയില്ല.
പ്രസവത്തിന്റെ മൂന്നു ദിവസം മുന്‍പു വരെ താൻ നീന്തിയിരുന്നുവെന്നും കുഞ്ഞിനെ ചെറുപ്പത്തിലേ നീന്തൽ പഠിപ്പിക്കണമെന്ന് തങ്ങൾ തീരുമാനിച്ചിരുന്നുവെന്നും ലക്ഷ്മിശ്രീ പറയുന്നു. ഇത്ര ചെറുപ്പത്തിലേ കുഞ്ഞിനെ നീന്തൽ പഠിപ്പിക്കണോ എന്നു ചോദിക്കുന്നവരോട് ഇതിലും നേരത്തെ പഠിപ്പിക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നുവെന്ന് ലക്ഷ്മിശ്രീ വ്യക്തമാക്കി.
Kerala
കണ്ണൂർ: ബോയ്സ്ടൗൺ – പാൽചുരം റോഡിൽ ഞായറാഴ്ച രാവിലെ ആറുമണിവരെ ഗതാഗത നിരോധനം. ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമുള്ള അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം.
ഞായറാഴ്ച രാവിലെ ആറ് വരെ രാത്രിയാത്രാ നിരോധനമേർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണമെന്നും നിർദേശിച്ചു.
Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന നടന്നു. തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ അവസാനിച്ചു.
പൂജപ്പുര ജയിലിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി. കൂടാതെ കത്തിയും സിഗരറ്റ് ബണ്ടിലുകളും കണ്ടെത്തി. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിൽ ആണ് പരിശോധന നടത്തിയത്. ജയിലുകളിൽ എത്തുന്ന പ്രതികളിൽ ചിലർ മയക്കു മരുന്ന് കച്ചവടക്കാരായി മാറുന്നുവെന്നും കണ്ടെത്തി.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവ് പിടികൂടി. ഹാഷിഷ് ഓയിലും, മൊബൈൽ ചാർജറും കണ്ടെത്തി. ആറാം ബ്ലോക്കിൽ നിന്നാണ് പിടികൂടിയത്. ഒന്നാം ബ്ലോക്കിൽ നിന്ന് ബീഡികളും കണ്ടെത്തി. ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി.
Kerala
കണ്ണൂർ: പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ശ്രീജിത്ത് കൊടേരി കണ്ണൂർ ടൗൺ എസ്എച്ച്ഒ ആയിരിക്കെയാണ് പരാതിക്ക് ആധാരമായ സംഭവം.
സംഭവത്തിന്റെ വിഡീയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാനുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഭർത്താവിനൊപ്പം സ്റ്റേഷനിലെത്തിയ സ്ത്രീയോട് മോശം ഭാഷാ പ്രയോഗമുൾപ്പടെ നടത്തിയെന്ന് ആരോപിച്ചാണ് പരാതി.
പരാതിക്കാരി സംഭവസമയം മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആരോപണ വിധേയർക്കും നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ചൂണ്ടിക്കാട്ടിയ സ്ത്രീയോട്, ഭരണഘടന നീ എന്നെ പഠിപ്പിക്കേണ്ടതില്ലെന്നും വീട്ടിൽ പോയി ഭർത്താവിനോട് പറഞ്ഞാൽ മതിയെന്ന് ആക്രോശിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
തനിക്കെതിരെ ശ്രീജിത്ത് കൊടേരി അന്യായമായി കേസെടുക്കുകയും തനിക്ക് പറയാനുള്ളത് കേൾക്കാൻ തയാറായില്ലെന്നും മോശമായി പെരുമാറിയെന്നും യുവതി മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.
Kerala
കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മട്ടന്നൂര്‍ പാലോട്ടുപള്ളിയിലാണ് അപകടമുണ്ടായത്.
ഇന്ന് പുലര്‍ച്ചെ രണ്ടോടെ ആയിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിന് പിന്നാലെ അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Kerala
തലശേരി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തു. നാദാപുരം സ്വദേശി വി.കെ. ഇർഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തലശേരി മൂന്നാംഗേറ്റിന് സമീപം താമസിക്കുന്ന ഡോ. അഖിൽ സജിയുടെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തു കണ്ടെത്തിയത്. 15കാരനെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഇർഷാദ് പിടിയിലായത്.
വിദ്യാർഥിയെ ഡോക്ടറുടെ വീട്ടിലെത്തിച്ചതായി ഇർഷാദ് മൊഴി നൽകിയിരുന്നു. ഇർഷാദിന്റെ ഫോൺ പരിശോധിച്ചതിൽ ഡോക്ടറുമായി നടത്തിയ സന്ദേശം പോലീസിന് ലഭിച്ചു. ഇർഷാദിനെ കോടതി റിമാൻഡ് ചെയ്തു.
Kerala
കണ്ണൂർ: സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കണ്ണൂർ റൂറൽ സൈബർ പോലീസ് ആണ് കഴിഞ്ഞ ദിവസം രാത്രി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കൽ, സോഷ്യൽ മീഡിയ വഴി വ്യക്തികൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വഞ്ചന നടത്തുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജനം ടിവി, ജന്മഭൂമി, ഓൺലൈൻ മാധ്യമങ്ങളായ കർമ്മ ന്യൂസ്, ഭാരത് ലൈവ്, കണ്ണൂരിൽ നിന്നുള്ള സായാഹ്ന പത്രം സുദിനം തുടങ്ങിയ മാധ്യമങ്ങൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. റൂറൽ സൈബർ പോലീസ് ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല.
കുന്നംകുളം മുൻ എം.എൽ.എ പി.കെ. കൃഷ്ണന്റെ ഭാര്യയെന്ന വ്യാജേന ഫാമിലി പെൻഷൻ വാങ്ങിയെന്നായിരുന്നു സിപിഎം നേതാവ് പി.കെ. ശ്രീമതിക്കെതിരെ ഉയർന്ന വ്യാജവാർത്ത.
Kerala
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ കോടതി റിമാൻഡ് ചെയ്തു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തുടർന്ന് ഇയാളെ കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി.
നടപടിക്രമങ്ങൾ പാലിക്കാതെ നടത്തിയ അറസ്റ്റായതിനാൽ നേരത്തെ ഡോ. റാമിനെ കോടതി വിട്ടയച്ചിരുന്നു. തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ അനുമതിയോടെ പുതിയ അന്വേഷണ സംഘം ഇന്ന് വൈകിട്ടോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിന്റെ അറസ്റ്റ് അപേക്ഷയിൽ കോടതി തീരുമാനമെടുക്കുന്നതിന് മുൻപായി ഡോ. റാം കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായിരുന്നു.
Kerala
കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ഡെന്റല്‍ വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികൾ ആരംഭിച്ചു.
മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കേസ് ഫയലുകൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തേയുള്ള അന്വേഷണങ്ങളിൽ കുടുംബാംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിൽ അവരുടെ മൊഴിയുൾപ്പെടെ എടുക്കുമെന്ന് എസ്പി എം.പി. മോഹനചന്ദ്രൻ പറഞ്ഞു. കൂടാതെ കോളജിലെത്തി നിതിൻ രാജിന്റെ സഹപാഠികൾ, സുഹൃത്തുക്കൾ, അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ മൊഴിയും എടുക്കും. നേരത്തേ നടത്തിയ അന്വേഷണത്തിൽ വിട്ടുപോയ കാര്യങ്ങളുണ്ടെങ്കിൽ അക്കാര്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിചേർത്ത കോളജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയെ തുടർന്നാണ് ആഭ്യന്തരവകുപ്പ് പുതിയ അന്വേഷണസംഘത്തിന് രൂപം നൽകിയത്. ഡിഐജി അജിതാ ബീഗമാണ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുക. ഡിവൈഎസ്പി ജീവൻ ജോർജിനാണ് അന്വേഷണച്ചുമതല.
അതിനിടെ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി പ്രോസിക്യൂഷൻ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ഹർജി കോടതി ഇന്നു പരിഗണിക്കും.
Kerala
കണ്ണൂർ: കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആസാം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സഹോദരി ഭർത്താവ് രമേശനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടാണ് ഫിലിപ്പും രമേശനും അടക്കമുള്ളവർ കണ്ണൂരിൽ എത്തിയത്. നേരത്തെ തന്നെ ഇരുവരും തമ്മിൽ കുടുബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും തമ്മിൽ മദ്യപാനത്തിനിടെ തർക്കമുണ്ടാകുകയും ഫിലിപ്പിനെ രമേശൻ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു
കുളിമുറിയിൽ കഴുത്ത് അറുത്ത നിലയിൽ ഫിലിപ്പിന്റെ മൃതദേഹം കണ്ടെത്തിയ മറ്റ് അതിഥി തോഴിലാളികൾ ആണ് പോലീസിനെ വിവരമറിയിച്ചത്. ഉടൻ സ്ഥലത്ത് എത്തിയ പോലീസ് രമേശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Kerala
കണ്ണൂർ: മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ലെന്ന് ആരോപിച്ച് സ്വന്തം വീടിന് തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ആയിക്കര ദണ്ഡമാരിയമ്മൻ കോവിലിനു സമീപം നടന്ന സംഭവത്തിൽ കണ്ണൂർ ആയിക്കര സ്വദേശി അഭിഷേകാണ് പിടിയിലായത്.
അഭിഷേക് ആവശ്യപ്പെട്ട പണം പിതാവ് നൽകിയിരുന്നില്ല. തുടർന്ന് ഇയാൾ വീടിന് തീയിടുകയായിരുന്നു. പ്രതിയുടെ നിരന്തരമായ ഭീഷണിയും ഉപദ്രവവും കാരണം മാതാപിതാക്കൾ നേരത്തെ തന്നെ ഈ വീട്ടിൽ നിന്നും മാറിത്താമസിക്കുകയായിരുന്നു. ഈ തക്കം നോക്കിയാണ് അഭിഷേക് വീടിന് തീയിട്ടത്.
പുലർച്ചെ വീട്ടിൽ നിന്നും വലിയ തോതിൽ തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികളാണ് വിവരം പോലീസിലും ഫയർഫോഴ്സിലും അറിയിച്ചത്. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേക്കും വീട്ടിനുള്ളിലെ സാധനങ്ങൾ പൂർണമായി കത്തിനശിച്ചിരുന്നു.
പണം നൽകിയില്ലെങ്കിൽ വീടിന് തീവയ്ക്കുമെന്ന് അഭിഷേക് ഭീഷണിപ്പെടുത്തിയിരുന്നതായി ഇയാളുടെ പിതാവ് രാജേഷ് പറഞ്ഞു. അഭിഷേകിനെതിരെ പോലീസ് കേസെടുത്തു.
Kerala
കണ്ണൂർ: പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർഗോഡ് പൈവളിഗെ കുരുടപ്പദവിലെ സദൻഗയ ഹൗസിൽ എസ്. ജനാർദന (36) യെയാണ് അറസ്റ്റ് ചെയ്തത്.
കെഎസ്ഇബി വൊർക്കാടി സെക്ഷനിലെ താൽക്കാലിക ജീവനക്കാരനാണ് ജനാർദന. ഈ മാസം ഒന്നിന് മട്ടന്നൂർ പോളി ടെക്നിക് കോളജിൽ നടന്ന കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷനിലാണ് (കെജിസിഇ) മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി നടന്നത്.
ജനാർദനയ്ക്ക് നിയമനം സ്ഥിരമാകണമെങ്കിൽ ഈ പരീക്ഷ ജയിക്കണമായിരുന്നു. കണ്ണൂർ മോഡേൺ ഐടിഐയിൽ പരീക്ഷയ്ക്ക് വേണ്ടിയുള്ള ക്ലാസിൽ ജനാർദന പങ്കെടുത്തിരുന്നു. ഈ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണ് മൊബൈൽ ഫോണിലൂടെ ഉത്തരങ്ങൾ നൽകിയതെന്നും പോലീസ് കണ്ടെത്തി. സുരേഷ് ബാബു ഒളിവിലാണ്.
ഇയാൾ അഡ്മിനായുള്ള വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങൾ നൽകിയത്. ജനാർദനയെ കൂടാതെ 21 പേർ കൂടി പരീക്ഷ എഴുതിയിട്ടുണ്ട്. ഇവർക്കും ഇത്തരത്തിൽ ഉത്തരം നൽകിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തുകയാണ്.
കൂത്തുപറമ്പ് എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ജനാർജനയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കണ്ണൂർ: കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽവച്ച് മലയാളി കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഇരിക്കൂർ വയക്കാട് സ്വദേശിയായ പള്ളിപ്പാത്ത് അബ്ദുറഹ്മാൻ (48) ആണ് മരിച്ചത്.
വീരാജ്പേട്ട നാപ്പോക്കിലെ പലചരക്ക് കടയിലാണ് സംഭവം. പതിവുപോലെ രാവിലെ കടയിലെത്തിയ ഇദ്ദേഹം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ കടയ്ക്കുള്ളിൽ തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വീരാജ്പേട്ടയിലെ മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്.
Kerala
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ കിണറ്റിൽ ചാടിയ മാനസികാസ്വാസ്ഥ്യമുള്ള യുവതി മരിച്ചു. കര്യാപ്പത്ത് ചിത്രലേഖ (38) ആണ് മരിച്ചത്. ചിത്രലേഖയെ രക്ഷിക്കാൻ ഒപ്പം ചാടിയ അമ്മ ലക്ഷ്മിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി.
ലക്ഷ്മി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് ഇരുവരെയും കിണറ്റിൽ നിന്ന് കണ്ടെത്തിയത്. അമ്മയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ചിത്രലേഖ പലപ്പോഴായി ആത്മഹത്യാ പ്രവണത കാണിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരെയും ബന്ധുക്കളും അയൽക്കാരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ബന്ധുക്കൾ നേരിട്ടെത്തി നടത്തിയ തെരച്ചിലിലാണ് വൈകുന്നേരം മൂന്നരയോടെ ഇരുവരെയും കിണറ്റിൽ കണ്ടെത്തിയത്.
Kerala
കണ്ണൂർ: ഇരിക്കൂറിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. പട്ടാനൂർ യുപി സ്കൂൾ അധ്യാപകൻ വിപിനെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പട്ടാന്നൂർ യുപി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. ഈ മാസം 16 നാണ് സംഭവം. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് അധ്യാപകൻ കൈ കൊണ്ട് കുട്ടിയുടെ മുതുക് ഭാഗത്ത് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
പുറംവേദനയെ തുടർന്ന് വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ബുധനാഴ്ചയാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.
Kerala
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം. ചൊവ്വാഴ്ചയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
സംഘർഷം തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും മർദനമേറ്റു. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11പേർക്കാണ് സംഘർഷത്തില്‍ പരിക്കേറ്റത്.
ആരുടെയും പരിക്ക് സാരമുള്ളതല്ല. സംഭവത്തിൽ ജയിൽ അധികൃതർ പോലീസിൽ പരാതി നൽകി.
Kerala
കണ്ണൂർ: പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിലായി. പുനെ സ്വദേശി സഞ്ജുരാജ് മൽഹോത്രയാണ് മഹാബലേശ്വറിൽ വച്ച് പിടിയിലായത്. പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്.
കണ്ണൂരിൽ ലോഡ്ജിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സഞ്ജുരാജ് മൽഹോത്ര. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ട്രെയിൻ രത്നഗിരിയിൽ എത്തിയപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. ഇതോടെ പൊലീസുകാർ തൊട്ടടുത്ത സ്റ്റേഷനായ സാവന്ദ്വാടിയിലിറങ്ങി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇതേതുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. ഇയാളെ കണ്ണൂര്‍ ടൗണ്‍സ്റ്റേഷനില്‍ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച (01-07-26) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ മൂന്ന് ദിവസം തുടർച്ചയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴയ്ക്കുള്ള സാധ്യത ഉള്ളതിനാലും ആണ് അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. കാസർകോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. അധ്യാപകൻ വിപിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് മട്ടന്നൂർ പോലീസ് കേസെടുത്തിരിക്കുന്നത്.
ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയെന്ന് ആരോപിച്ചാണ് മർദനമെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബം പരാതിയുമായി പോലീസിനെ സമീപിച്ചത്.
Kerala
കണ്ണൂർ: കീഴാറ്റൂർ വയൽക്കിളി സമരവുമായി ബന്ധപ്പെട്ട കേസിൽ സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ദേശീയപാതാ വികസനത്തിനായി കീഴാറ്റൂരിലെ വയൽ നികത്തുന്നതിനെതിരേ വയൽക്കിളികൾ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. 2018 മാർച്ച് 14ന് കീഴാറ്റൂരിൽ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും ഇവർ തടഞ്ഞിരുന്നു.
ഇതോടെ സമരക്കാർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. സിപിഎം പ്രാദേശിക നേതൃത്വം ആരംഭിച്ച സമരത്തിൽ നിന്ന് പിന്നീട് പാർട്ടി പിൻവാങ്ങുകയായിരുന്നു. പക്ഷേ സമരം തുടർന്നു. ബിജെപിയുടെ നേതൃത്വത്തിൽ നന്ദിഗ്രാമിലെ മണ്ണ് ഉൾപ്പെടെ എത്തിച്ച് പ്രതീകാത്മകസമരവും ഇവിടെ നടന്നിരുന്നു.
Kerala
കണ്ണൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ വാഹനപരിശോധനയിൽ 33.25 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കൂത്തുപറമ്പ് - മട്ടന്നൂർ റോഡിൽ നടത്തിയ പരിശോധനയിൽ പാലക്കാട് സ്വദേശികളായ എം.പി.സ്വരൂപ് (39), സവിത്ത്കുമാർ (42), കണ്ണൂർ ചിറക്കൽ സ്വദേശി ടി.പി. ഷഫീഖ് (35) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച കാറിനകത്ത് 64 പാക്കറ്റുകളിലാക്കി അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കണ്ണൂരിലെയും അയൽ ജില്ലകളിലെയും ലഹരി വിൽപ്പനക്കാർക്ക് വലിയ തോതിൽ കഞ്ചാവ് മൊത്തമായി എത്തിച്ചുനൽകുന്ന പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റിലായ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പിന്നിലുള്ള സംഘത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.
Kerala
കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണം. വനംവകുപ്പ് ജീവനക്കാർ സഞ്ചരിച്ച വാഹനം കാട്ടാന തകർത്തു. വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്ക് പരിക്കുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
ഇന്ന് പുലർച്ചെയാണ് സംഭവം. വനംവകുപ്പിന്റെ ജീപ്പിന് നേരെ ഓടിയടുത്ത ആന ജീപ്പ് തകർത്തത്. ആന വരുന്നത് കണ്ട് ജീവനക്കാർ വാഹനത്തിൽനിന്ന് ഇറങ്ങി മാറിയതിനാൽ വലിയ അപകടം ഒഴിവായി.
Kerala
കണ്ണൂർ: മട്ടന്നൂർ ശിവപുരത്ത് ഉംറ തീർഥാടകരുമായി വിമാനത്താവളത്തിലേയ്ക്ക് പോയ ബസ് കത്തി നശിച്ചു. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേയ്ക്ക് പോകുകയായിരുന്ന ബസിന് ആണ് തീപിടിച്ചത്. 42 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വയനാട്ടിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ബസ് പുറപ്പെട്ടത്. ശിവപുരത്തെത്തിയപ്പോൾ ബസിന്റെ പുറകുവശത്തുനിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഇതേ തുടർന്ന് ബസ് നിർത്തി ഉറങ്ങിക്കിടക്കുകയായിരുന്ന എല്ലാ യാത്രക്കാരെയും വിളിച്ചുണർത്തി പുറത്തിറക്കുകയായിരുന്നു. നാട്ടുകാരും മട്ടന്നൂർ, കൂത്തുപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനയും ചേർന്ന് തീ കെടുത്തി.
Kerala
കണ്ണൂർ: ജില്ലയിൽ കനത്ത ഇടിമിന്നലേറ്റ് യുവതി മരിച്ചു. ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു (31) ആണ് മരിച്ചത്. ആലക്കോട് കാപ്പിമല മഞ്ഞപ്പുല്ലിൽ വെച്ചാണ് അപകടം സംഭവിച്ചത്. പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയാണ് മരിച്ച അഞ്ജു.
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചറായ സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പരിക്കേറ്റ ഇരുവരെയും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിമല മഞ്ഞപ്പുൽ മേഖലയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് ഇവർക്ക് അപകടം സംഭവിച്ചത്.
District News
കണ്ണൂർ
130 കോടിയിലധികം രൂപയുടെ പുതിയ പദ്ധതികളാണ് കണ്ണൂർ മണ്ഡലത്തിന് അനുവദിച്ചിട്ടുള്ളതെന്ന് ടി.ഒ. മോഹനൻ എംഎൽഎ അറിയിച്ചു. കണ്ണൂർ കോർപറേഷൻ കെട്ടിട നിർമ്മാണം പൂർത്തീകരണം 20 കോടി.*ആനയിടുക്ക് സിറ്റി റോഡ് വീതി കൂട്ടി പരിഷ്കരിക്കൽ 15 കോടി.*മേലേ ചൊവ്വ മുതൽ കാഞ്ഞിരോട് കണ്ണൂർ മണ്ഡല അതിർത്തി വരെ നാലുവരിപ്പാത 60 കോടി.*നടാൽ -താഴെചൊവ്വ മേൽപ്പാലം സ്ഥലം ഏറ്റെടുക്കൽ രണ്ടുകോടി.* വലിയന്നൂർ- മുണ്ടേരി മൊട്ട റോഡ് വീതി കൂട്ടി പരിഷ്കരിക്കൽ അഞ്ചു കോടി.*ഏച്ചൂർ നല്ലാഞ്ചിക്കുളം നവീകരിക്കൽ രണ്ടുകോടി.*താഴെചൊവ്വ- ചക്കരക്കല്ല് എയർപോർട്ട് റോഡ് നവീകരണം 15 കോടി.*കുടുക്കിമൊട്ട- പുറവൂർ കണ്ണൂർ മണ്ഡലം അതിർത്തി വരെ റോഡ് സൗന്ദര്യവത്കരണം രണ്ടു കോടി. *മുണ്ടേരി പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം അഞ്ചു കോടി. *മുണ്ടേരി പൊതുശ്മശാനം 1.5 കോടി * മുണ്ടേരി പക്ഷി സങ്കേതത്തോടനുബന്ധിച്ച് ഹാപ്പിനസ് പാർക്ക് 2 കോടി. *ആനയിടുക്ക് റെയിൽവേ മേൽപ്പാലം സ്ഥലം ഏറ്റെടുക്കൽ രണ്ട് കോടി *മുണ്ടയാട് -മതുക്കോത്ത് റോഡ് ബാക്കി ഭാഗം ടാറിംഗ് മൂന്നു കോടി. * ഏച്ചൂർ ബാങ്ക് -പള്ളിപ്പൊയിൽ റോഡ് രണ്ടു കോടി *ഹാജിമൊട്ട മാച്ചേരി റോഡ് ഒരു കോടി *മാപ്പിള ബേ ഹാർബർ അടിസ്ഥാന സൗകര്യമൊരുക്കൽ ഒരു കോടി.
ഇരിക്കൂർ
ഇരിക്കൂര്‍ മണ്ഡലത്തിന് 35.75 കോടി രൂപ അനുവദിച്ചതായി സജീവ് ജോസഫ് എംഎല്‍എ അറിയിച്ചു. * ശ്രീകണ്ഠപുരത്ത് ഫയര്സ്റ്റേഷൻ സ്ഥാപിക്കും.* വട്ട്യാംതോട് പുതിയ പാലം നിർമിക്കുന്നിന് 9.5 കോടി * ഇരിക്കൂര്‍ മിനി സിവില്‍ സ്റ്റേഷന് ഒന്നാം ഘട്ടത്തിന് 5 കോടി* എരുവാട്ടി - വിമലശേരി - തേര്‍ത്തല്ലി റോഡിന് ഒരു കോടി* ജനുവരിയിലെ ബജറ്റില്‍ പ്രഖ്യാപിച്ച മണക്കടവ് - മൂരിക്കടവ് - കാപ്പിമല റോഡിന് 15 കോടി രൂപ യും ഉളിക്കൽ - ഇരിട്ടി റോഡിന് (ഉളിക്കല്‍ മുതല്‍ ചെട്ടിയാര്പീടിക വരെ) 5.25 കോടി രൂപയും പുതുക്കിയ ബജറ്റിലും ഉള്‍പ്പെടുത്തി.
പേരാവൂർ
പേരാവൂർ മണ്ഡലത്തിൽ 27.25 കോടിയുടെ വികസന പദ്ധതികൾ അനുവദിച്ചതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഓഫീസ് അറിയിച്ചു. കൊട്ടിയൂർ ക്ഷേത്രത്തിന് തീർഥാടന പദവി. നാടിന്റെ വികസനത്തിനാകെ ചൂക്കാൻ പിടിക്കുന്ന പ്രഖ്യാപനമായി അത് മാറും. * പേരാവൂർ- മുഴക്കുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുരിങ്ങോടി- മേൽ മുരിങ്ങോടി മുഴക്കുന്ന് റോഡിന് ഒരു കോടി.*ഓടന്തോട്-ചപ്പാത്ത് റോഡ് ബിഎംആൻഡ് ബിസി ചെയ്ത് നവീകരിക്കുന്നതിന് 25 ലക്ഷം. *കേളകം - അടയ്ക്കാത്തോട് റോഡ് ബിഎംആൻഡ്ബിസിക്ക് രണ്ട് കോടി.* കരിക്കോട്ടക്കരി- ഇടപ്പുഴ- വാളത്തോട് റോഡ് മെക്കാഡം ചെയ്യുന്നതിന് 11 കോടി. 20 ശതമാനം തുകയായ 2.2 കോടി അനുവദിച്ചു.
തളിപ്പറന്പ്
നാടുകാണിയിൽ പുതിയ സര്‍ക്കാര്‍ കോളജ് 20 കോടി *ബാലപുരം മണാട്ടി കോട്ടക്കടവ് കുറ്റിപ്പുഴ നെല്ലിപ്പാറ റോഡ് മെക്കാടം ടാറിംഗ് 2.5 കോടി രൂപ *തടിക്കടവ് വിയർ കം ബ്രിഡ്ജ് ഇൻവെസ്റ്റിഗേഷൻ 15 ലക്ഷം *തളിപ്പറമ്പ് ഫയർ സ്റ്റേഷൻ നിർമാണം രണ്ടാംഘട്ടം 2.5 കോടി * കരിമ്പം ജില്ല കൃഷിത്തോട്ടത്തില്‍ ഓഡിറ്റോറിയം 1 കോടി *ഗേള്‍സ് റസ്റ്റ് റൂം 50 ലക്ഷം *തളിപ്പറന്പ് എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടം നവീകരണം 1 കോടി * മണക്കടവ് മൂരിക്കടവ് കാപ്പിമല മെക്കാഡം 15 കോടി. * സ്റ്റേജ് ഓഡിറ്റോറിയം ഓപ്പണ്‍ ജിം 2 കോടി *തെയ്യം മ്യൂസിയം 1 കോടി *വ്യവസായ പാര്‍ക്ക് 3 കോടി *പറശിനി റസ്റ്റ് ഹൗസ് 5 കോടി *ധര്‍മശാല സൗന്ദര്യവത്കരണം 1 കോടി *തളിപ്പറമ്പ് കോടതി സമുച്ചയം (പിഡബ്ല്യുഡി) 10കോടി* വിമന്‍ കോ-വര്‍ക്കിംഗ് സെന്റര്‍ ആൻഡ് ഷീ ലോഡ്ജ് 2 കോടി * മയ്യിൽ ബസ്സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് 5 കോടി *കുപ്പം - ഇരിങ്ങല്‍ തീരദേശ റോഡ് മെക്കാടം 3 കോടി *കാലിക്കടവ് -കരിമ്പം -കുറ്റിക്കോൽ പുഴ നവീകരണം 5 കോടി *പൊക്കുണ്ട് തേര്‍ത്തല റോഡ് 8 കോടി *കൊളന്തകടവ് പാലം 15 കോടി
പയ്യന്നൂര്‍
ഏഴിമല ടോപ് റോഡ് നവീകരണം- 14 കോടി. *പാടിച്ചാല്‍-തിമിരി-പെരുവാമ്പ റോഡ്-ഏഴ് കോടി. *പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാൻഡ്-അഞ്ചു കോടി (കേന്ദ്രഫണ്ട്) *ബൈപ്പാസ് റോഡ-പെരുന്പ പുഴ പാലം-അഞ്ചു കോടി. എരമം-കുറ്റൂര്‍ ഐടി പാര്‍ക്ക്- അഞ്ചു കോടി. *പെരിങ്ങോം-വയക്കര പഞ്ചായത്ത് കെട്ടിടം- നാലു കോടി * അരവഞ്ചാല്‍- പുറക്കുന്ന്-മാതമംഗലം റോഡ്- മൂന്ന് കോടി. * പയ്യന്നൂര്‍ എഇഒ ഓഫീസ് പുതിയ എഡുക്കേഷന്‍ കോംപ്ലക്സ്-രണ്ട് കോടി. പയ്യന്നൂര്‍ -തൃക്കരിപ്പൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിച്ചും പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമവുമാവുന്ന ഉളിയത്ത് കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിനായി 80 കോടിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.
കൂത്തുപറന്പ്
ചെറ്റക്കണ്ടി - തെക്കുംമുറി - വിളക്കോട്ടൂര്‍ റോഡ് നവീകരണം- രണ്ട് കോടി * മൊകേരി കണ്വന്ഷന് സെന്റര്‍ നിര്‍മാണം രണ്ടാം ഘട്ടം- ഒരു കോടി, * പള്ളിക്കുനി - കക്ക്യപ്രത്ത് - പടന്നക്കര റോഡ് നവീകരണം- രണ്ട് കോടി, * കൂത്തുപറമ്പ് നഗരസഭയെ പാട്യം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പത്തലായി കുഞ്ഞിക്കണ്ണന് റോഡ് നവീകരണം- രണ്ട് കോടി* നാമത്ത് പള്ളി - അക്കാനിശേരി - മാക്കൂല്‍പീടിക റോഡ് -ഒരു കോടി, * സമ്പൂര്‍ണ്ണ തെരുവ് വിളക്ക് സ്ഥാപിക്കല്‍ - സ്ട്രീറ്റ് ലൈറ്റ് മെയിന്‍ ലൈന്‍ വലിക്കല്- രണ്ട് കോടി.
മട്ടന്നൂർ
Kerala
കണ്ണൂർ: ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂർ പാനൂരിലാണ് സംഭവം. പാനൂർ വള്ളങ്ങാട് അനിൽ കുമാർ -ഉദയ ദമ്പതികളുടെ മകൾ ആദിത്യ അനിൽകുമാർ (28) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ആദിത്യ ജീവനൊടുക്കാൻ ശ്രമിച്ചത്. ആൺസുഹൃത്തിന്റെ മർദനത്തിൽ മനംനൊന്താണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരിപാടിയിൽ കേരളത്തിലെ പ്രമുഖ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ സ്വാഗതം ചെയ്യുന്നതായി സി. സദാനന്ദൻ എംപി. അത് വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റേയും പ്രതികരണം ശരിയായില്ലെന്നും കണ്ണൂരിൽ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വിസിമാര്‍ക്കെതിരേ മുഖ്യമന്ത്രി വി.ഡി. സതീശന് ഫത്വ തന്നെ പുറപ്പെടുവിച്ചിരിക്കുകയാണെന്ന പി.കെ. കൃഷ്ണദാസിന്റെ പ്രസ്താവന പൂർണമായും ശരിയും ഗൗരവമുള്ളതുമാണ്. തന്നെ പുനഃസംഘടനയിൽ കേന്ദ്രമന്ത്രിയാക്കും എന്നത് വെറും പ്രചാരണം മാത്രമാണ്.
അത്തരം ഒരു വിഷയത്തെക്കുറിച്ച് തനിക്ക് അറിയില്ല. തന്നോട് ഇക്കാര്യം ആരും ചോദിച്ചിട്ടില്ലെന്നും എംപി പറഞ്ഞു. സിൽവർ ലൈനിനു പകരം കേരളത്തിനായി ഇ. ശ്രീധരൻ മുന്നോട്ടുവച്ച സമാന്തരപാതയെക്കുറിച്ച് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ഗൗരവമായി പഠിച്ചുവരികയാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് പോസിറ്റീവായ കാഴ്ചപ്പാടാണെന്നാണു താൻ മനസിലാക്കുന്നതെന്നും എംപി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂരില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മുതല്‍ മഴ കുറയും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലേര്‍ട്ടാണ്.
അതേസമയം നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മീഷന് മുന്നറിയിപ്പ് നല്കി. ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ കരമന നദിയില്‍ (വെള്ളൈകടവ് സ്റ്റേഷന്) കേന്ദ്ര ജല കമ്മിഷന് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു.
നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് കെഎസ്ഡിഎംഎ അറിയിച്ചു.
Kerala
കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ പോലീസിന്റെ മലക്കംമറിച്ചിൽ. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. കേസ് തികച്ചും രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞതായി കെഎസ്യു പ്രതികരിച്ചു.
കഴിഞ്ഞ ഫെബ്രുവരി 25-നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിനെതിരെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. മാരകായുധങ്ങളുമായി മന്ത്രിയെ അപായപ്പെടുത്താൻ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണിതെന്നായിരുന്നു സിപിഎം നേതാക്കളുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കടുത്ത വകുപ്പുകൾ ചുമത്തിയാണ് കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് അതുൽ എം.സി ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കെഎസ്യു പ്രവർത്തകർ ആക്രമണം നടത്തിയിട്ടില്ലെന്ന് വ്യക്തമാവുകയും കോടതി ഇവർക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നു. തുടർന്ന്, തന്നെ ആരും ആക്രമിച്ചിട്ടില്ലെന്ന് വീണാ ജോർജ് തന്നെ മൊഴി നൽകിയതോടെയാണ് ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പോലീസ് നിർബന്ധിതരായത്.
കെട്ടിച്ചമച്ച കേസിൽ നിരപരാധികളായ പ്രവർത്തകരെ ജയിലിലടച്ചതിന് വീണാ ജോർജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് അതുൽ എംസി ആവശ്യപ്പെട്ടു. കൂടാതെ, പ്രതിഷേധക്കാർക്കെതിരെ വ്യാജ പരാതി നൽകിയ മുൻ മന്ത്രിയുടെ ഗൺമാനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേസിൽ പുനഃരന്വേഷണം വേണമെന്നുമാണ് കെഎസ്യുവിന്റെ ആവശ്യം.
Kerala
കണ്ണൂർ: കനത്ത മഴയിൽ തളാപ് എൽഐസി റോഡിന് സമീപം പഴയ കെട്ടിടത്തിന്റെ ഒരു വശവും മതിലും പൂർണമായും തകർന്നു വീണു. ആളുകൾ സ്ഥിരമായി നടന്നുപോകുന്ന റോഡിലേക്കാണ് അവശിഷ്ടങ്ങൾ പതിച്ചത്. അപകടസമയത്ത് റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. മുമ്പ് എംകെബിടി പമ്പ് പ്രവർത്തിച്ചിരുന്ന, നിലവിൽ ആരും താമസമില്ലാത്ത പഴയ കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നു വീണത്.
റോഡിന് കുറുകെ കടന്നുപോകുന്ന നിരവധി കെട്ടിട കേബിളുകൾക്കും കെഎസ്ഇബി ലൈനുകൾക്കും മുകളിലേക്കാണ് അവശിഷ്ടങ്ങൾ പതിച്ചത്. എന്നാൽ അപകടത്തിന് മുമ്പ് തന്നെ കെഎസ്ഇബി ഈ ലൈനിലെ പവർ ഓഫ് ചെയ്തിരുന്നതിനാൽ ഷോക്കേൽക്കാനുള്ള സാധ്യത ഒഴിവായി. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി ലൈനുകൾ അറുത്തുമാറ്റി.
തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജെസിബി ഉപയോഗിച്ച് കല്ലും മണ്ണും റോഡിൽ നിന്ന് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു. സിപിഎമ്മിന്റെയുംയും കോൺഗ്രസിന്റെയും ജില്ലാ കമ്മിറ്റി ഓഫീസുകൾക്ക് നടുവിലുള്ള പ്രദേശത്താണ് ഈ പോക്കറ്റ് റോഡ് സ്ഥിതി ചെയ്യുന്നത്.
Kerala
കണ്ണൂർ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച (9/6/26) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.
ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
എന്നാൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച (06/06/26) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്നതിനാലും ആണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ , ഐസിഎസ്ഇ, സിബിഎസ്ഇ.സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. കാസർഗോഡ്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
പയ്യന്നൂർ: പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘമെന്ന് ഉറപ്പായി. വാഹനത്തില്‍ 259 ഗ്രാം സ്വര്‍ണവും ഒന്നരക്കോടി രൂപയുമുണ്ടായിരുന്നതായി പോലീസിനു ലഭിച്ച വിവരമാണു കവര്‍ച്ചയ്ക്കു പിന്നില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണെന്ന ഉറപ്പില്‍ അന്വേഷണസംഘത്തെ എത്തിച്ചത്.
പരാതിക്കാരന്റെ മൊഴിയില്‍ ആദ്യമേ സംശയം തോന്നിയ പോലീസ് പലരെയും ചോദ്യം ചെയ്തിരുന്നു.ഇക്കൂട്ടത്തില്‍ വാഹനമുടമയെ ചോദ്യം ചെയ്തപ്പോള്‍ 55 ലക്ഷം രൂപ വാഹനത്തിലുണ്ടായിരുന്നുവെന്നായിരുന്നു മൊഴി. സംശയം തോന്നിയ പോലീസ് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കാറില്‍ 259 ഗ്രാം സ്വര്‍ണവും ഒന്നരക്കോടി രൂപയുമുണ്ടായിരുന്നതായി മൊഴി നല്‍കിയതായാണു സൂചന. ഇതോടെയാണ് പോലീസിന്റെ അന്വേഷണം സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളിലേക്കു നീങ്ങിയത്.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണു തലശേരിയിലെ സുഹൃത്തിന്റെ കാറില്‍ മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാറിനെ പിന്തുടര്ന്നെത്തിയ രണ്ട് ഗ്രേ കളറിലുള്ള ഇന്നോവ കാറിലുണ്ടായിരുന്ന ആറുപേര്‍ എടാട്ടു വച്ച് വഴിതടഞ്ഞ് കാര്‍ തട്ടിയെടുത്തത്. ഈ കാർ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന്റെ സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
തലശേരി ചിറക്കരയിലെ സ്വര്‍ണവ്യാപാരി മഹാരാഷ്ട്രയിലെ അശോക് യശ്വന്തിന്റേതാണു തകര്‍ക്കപ്പെട്ട കാറെന്ന് ബോധ്യമായതോടെ കാറിന്റെ ഉടമയെ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് കാറില്‍ 55 ലക്ഷം രൂപയുണ്ടായിരുന്നുവെന്ന ആദ്യത്തെ വെളിപ്പെടുത്തല്‍. ഇതും പൂര്‍ണമായി വിശ്വസിക്കാനാകാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് നഷ്ടത്തിന്റെ കണക്ക് കൂടിയത്. കുമാര്‍ അറിയാതെ വാഹനമുടമ സ്വര്‍ണവും പണവും കടത്തുകയായിരുന്നോയെന്നതും ഇന്നോവ കാറുകളിലെത്തിയ അക്രമികളാര് എന്നതും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Kerala
തിരുവനന്തപുരം: കിഫ്ബി പദ്ധതികളില്‍ വിവേചനം നടന്നതായും കിഫ്ബിക്ക് അനുവദിച്ച ഫണ്ടിന്റെ 19 ശതമാനവും കിട്ടിയത് കണ്ണൂര്‍ ജില്ലയ്ക്കാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്.
കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കു പ്രകാരം കിഫ്ബിയുടെ ആകെ വരവ് 74,171 രൂപയാണ്. ഇതില്‍ 26,497 കോടി രൂപയാണ് സര്‍ക്കാര്‍ വിഹിതം. മോട്ടോര്‍ വെഹിക്കിള്‍ സെസ് ഇനത്തില്‍ പിരിച്ച 17,593 രുപയും ഇന്ധന സെസ് വഴി ലഭിച്ച 4929 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു.
നബാര്‍ഡ്, ഹഡ്കോ പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും വായ്പയായി 42,053 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ബാങ്ക് ലോണുകള്‍ വഴി 9200 കോടി രൂപയും മസാല ബോണ്ടില്‍ നിന്നും 2150 കോടിയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ തിരിച്ചടവ് ഇനത്തില്‍ 3700 കോടി രൂപയും വരുമാനമായി 1920 കോടി രൂപയും ലഭിച്ചതായും കാണുന്നു.
വിവിധ ജില്ലകള്‍ക്ക് പദ്ധതികള്‍ അനുവദിക്കുന്നതില്‍ വിവേചനം കാട്ടിയതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കിഫ്ബി അംഗീകരിച്ച തുകയുടെ പകുതിയും മൂന്നു ജില്ലകള്‍ക്കായാണ് അനുവദിച്ചതെന്നും വി.ഡി. സതീശന് പറഞ്ഞു. അനുവദിച്ച തുകയുടെ 20 ശതമാനം തുക കണ്ണൂര്‍ ജില്ലയ്ക്കും 17 ശതമാനം തുക തിരുവനന്തപുരം ജില്ലയ്ക്കും 11 ശതമാനം തുക എറണാകുളത്തിനുമാണ് ലഭിച്ചത്.
അതേസമയം പത്തനംതിട്ട, ഇടുക്കി, കാസര്‍ഗോഡ്, വയനാട് ജില്ലകള്‍ക്ക് രണ്ടു ശതമാനത്തില്‍ താഴെ മാത്രം തുകയാണ് ലഭിച്ചത്. കണ്ണൂര്‍ ജില്ലയ്ക്ക് 24,406.54 കോടി രൂപയും തിരുവനന്തപുരം ജില്ലയ്ക്ക് 19,982.70 കോടി രൂപയും എറണാകുളം ജില്ലയ്ക്ക് 13,563.30 കോടി രൂപയുമാണ് വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചത്. വയനാടിന് 1,699.5 9 കോടിയും കാസര്‍ഗോഡിന് 5,326.91 കോടിയും ഇടുക്കിക്ക് 2,385.51 കോടിയുമാണ് അനുവദിച്ചത്.
കൊല്ലം 4,715.50 കോടി, ആലപ്പുഴ 6,589.84 കോടി, കോട്ടയം 4,046.13 കോടി, തൃശൂര്‍ 5,384.24 കോടി, പാലക്കാട് 17,893.34 കോടി, മലപ്പുറം 4,979.62 കോടി, കോഴിക്കോട് 5,545.18 കോടി എന്നിങ്ങനെയാണ് വിവിധ ജില്ലകള്‍ക്ക് അനുവദിച്ച തുകകള്‍.
Kerala
കണ്ണൂർ: പിലാത്തറയില്‍ മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ ആക്രമിച്ച്
അരക്കോടി രൂപ കവർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. പിലാത്തറ - മാതമംഗലം റോഡില്‍ കോ-ഓപ്പറേറ്റീവ് കോളജിന് സമീപമാണ് കെഎല്‍ 58 എഎന്‍ 2059 നമ്പര്‍ ആക്രമിക്കപ്പെട്ടത്.
കാറിൽ മഹാരാഷ്ട്ര സ്വദേശികളായ ദന്പതികളും രണ്ടുമക്കളും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്. അക്രമിസംഘം കാർ തടഞ്ഞ് യാത്രക്കാരെ ആക്രമിച്ചാണ് പണം കവർന്നത്. കാറിനുള്ളിലുള്ളവർ ഓടിരക്ഷപ്പെടുകയും ബസിൽ കയറി തലശേരിയിൽ എത്തി പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. തങ്ങളുടെ പക്കലുണ്ടായിരുന്ന അരക്കോടി രൂപ കവർന്നതായാണ് ഇവർ പറയുന്നത്. തലശേരി എസിപി നന്ദഗോപന്റെ നേതൃത്വത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തി വരികയാണ്.
കാർ കണ്ടെത്തിയത് ദുരൂഹ സാഹചര്യത്തിൽ
രാവിലെ നടക്കാനിറങ്ങിയവരാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ ബോണറ്റും മുന്‍വശത്തെ ഡോറും തുറന്നിട്ട നിലയിലായിരുന്നു. കാറില്‍ രക്തക്കറകളുണ്ടായിരുന്നു. കുട്ടികളുടേയും സ്ത്രീകളുടേയും വസ്ത്രങ്ങളും ബാഗും കാറില്‍നിന്നും വാരി പുറത്തിട്ട നിലയിലായിരുന്നു. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളാണ് കാണാനാകുന്നത്.
ശബ്ദമുണ്ടാക്കിയാല്‍പോലും പെട്ടെന്നാരും എത്താന്‍ സാധ്യതയില്ലാത്ത വിജനമായ പ്രദേശത്താണ് കാറുള്ളത്. പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിയാരം പോലീസെത്തി പരിശോധന നടത്തി. തലശേരി പോലീസുമായി പരിയാരം പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
Kerala
കണ്ണൂർ: നിർമാണത്തിലിരുന്ന ഇരുനില വീടിന്റെ മുകളിൽ നിന്ന് വീണ തൊഴിലാളിക്ക് അത്ഭുതരക്ഷപെടൽ. കണ്ണൂർ പാനൂർ തൂവക്കുന്നിലുണ്ടായ സംഭവത്തിൽ ചന്ദ്രി എന്ന തൊഴിലാളിയെയാണ് ഒപ്പമുണ്ടായിരുന്ന രഞ്ജിഷ് സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷപ്പെടുത്തിയത്.
പാനൂരിനടുത്തുള്ള തൂവക്കുന്നിലെ കല്ലുമ്മക്കൽ പള്ളിക്ക് സമീപമുള്ള ഇരുനില വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടയിലായിരുന്നു സംഭവം. വീടിന്റെ മേൽക്കൂരയിലെ ഓട് മാറ്റുന്ന ജോലിക്കിടെ ചന്ദ്രി കാൽ തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഈ സമയം താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും ഓടുകൾ ഇറക്കുകയായിരുന്നു രഞ്ജിഷ്.
മേൽക്കൂരയിൽ നിന്ന് ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട രഞ്ജിഷ് ഒട്ടും സമയം കളയാതെ മുന്നോട്ട് ആഞ്ഞ് ചന്ദ്രിയെ കൈകളിൽ കോരിയെടുക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന വാഹനത്തിൽ ചന്ദ്രിയുടെ തല ഭാഗികമായി ഇടിച്ചെങ്കിലും രഞ്ജിഷ് താങ്ങിയതിനാൽ വലിയ രീതിയിലുള്ള പരിക്കുകൾ ഏൽക്കാതെ അവർ രക്ഷപ്പെട്ടു.
നിലവിൽ അവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സിനിമാ രംഗങ്ങളെപ്പോലും വെല്ലുന്ന തരത്തിൽ ഒപ്പമുള്ള തൊഴിലാളിയുടെ ജീവൻ രക്ഷിച്ച രഞ്ജിഷിന്റെ ഈ ധീരമായ ഇടപെടലിനെ പ്രശംസകൊണ്ട് മൂടുകയാണ്.
Kerala
കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ അനക്സായി കളക്ടറേറ്റിൽ പ്രവര്‍ത്തിച്ചുപോന്ന റഫറൻസ് ലൈബ്രറി പ്രവർത്തിക്കുന്ന മുറി ശിശുസംരക്ഷണ യൂണിറ്റ് കൈയേറി അധീനതയിലാക്കി. ശിശു സംരക്ഷണ യൂണിറ്റിലെ ജീവനക്കാർ മുറി പുതിയ പൂട്ടിട്ട് പൂട്ടുകയായിരുന്നു.
ഈ മുറി നേരത്തെ ജില്ലാ ഇഫര്‍മേഷന്‍ ഓഫീസറുടെ കത്ത് പ്രകാരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തിനായി അനുവദിച്ചതായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ സ്ഥലപരിമിതി സാരമായി ബാധിക്കുന്നതായി ബോധ്യപ്പെട്ടതുപ്രകാരമായിരുന്നു മുറി അനുവദിക്കുന്നതെന്നും ഉത്തരവിൽ പ്രത്യേകം വിശദീകരിച്ചിരുന്നു. മുറി അനുവദിച്ചു കിട്ടിയതിനെ തുടർന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് 1,54,000 രൂപ ചെലവിട്ട് നവീകരിച്ചാണു റഫറന്‍സ് ലൈബ്രറി ആൻഡ് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസാക്കി മാറ്റിയത്.
മുറി ഒഴിഞ്ഞുകൊടുക്കണമെന്ന് കളക്ടർ നേരത്തെ നിർദേശം നൽകിയിരുന്നു. മുറി വിട്ടു നൽകുന്നതിനു പകരമായി ഇവിടെയുള്ള ആയിരക്കണക്കിന് റഫറന്‍സ് പുസ്തകങ്ങളും മറ്റ് സാമഗ്രികളും സൂക്ഷിക്കാന്‍ സ്ഥലം നൽകണമെന്നും അതുവരെ തുടരാൻ അനുവദിക്കണമെന്നും കാണിച്ച് പിആർഡി കളക്ടർക്കും കത്തും നൽകിയിരുന്നു. ഇതിനിടെയാണ് മറ്റൊരു വകുപ്പ് മുറി കൈയേറി പൂട്ടിട്ട് പൂട്ടിയത്.
ബ്രിട്ടീഷ് മലബാറിന്റെയും സ്വതന്ത്ര മലബാറിന്റെയുമുൾപ്പടെയുള്ള സുപ്രധാന ചരിത്രങ്ങളുള്ള അപൂർവ ഗന്ഥ ശേഖരങ്ങളടക്കമുള്ളതാണ് ഇവിടുത്തെ റഫറൻസ് ലൈബ്രറി. പിആർഡി കണ്ണൂർ ജില്ലയുടെ ആർക്കൈവ്സും ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംയോജിത വാര്‍ത്ത ശൃംഖലയായ (പ്രിസം) പദ്ധതിയില്‍ നിയമിതരായ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ ഓഫീസ്, പബ്ലിക് റിലേഷന്‍സിന്റെ ഭാഗമായ റിക്കാർഡിംഗ് വീഡിയോ സ്റ്റുഡിയോ എന്നിവയും ഇവിടെയാണ് പ്രവർത്തിച്ചു പോരുന്നത്.
Kerala
കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ അനക്സായി കളക്ടറേറ്റിൽ പ്രവര്‍ത്തിച്ചുപോന്ന റഫറൻസ് ലൈബ്രറി പ്രവർത്തിക്കുന്ന മുറി ശിശുസംരക്ഷണ യൂണിറ്റ് കൈയേറി അധീനതയിലാക്കി. ശിശു സംരക്ഷണ യൂണിറ്റിലെ ജീവനക്കാർ മുറി പുതിയ പൂട്ടിട്ട് പൂട്ടുകയായിരുന്നു.
ഈ മുറി നേരത്തെ ജില്ലാ ഇഫര്‍മേഷന്‍ ഓഫീസറുടെ കത്ത് പ്രകാരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തിനായി അനുവദിച്ചതായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ സ്ഥലപരിമിതി സാരമായി ബാധിക്കുന്നതായി ബോധ്യപ്പെട്ടതുപ്രകാരമായിരുന്നു മുറി അനുവദിക്കുന്നതെന്നും ഉത്തരവിൽ പ്രത്യേകം വിശദീകരിച്ചിരുന്നു.
മുറി അനുവദിച്ചു കിട്ടിയതിനെ തുടർന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് 1,54,000 രൂപ ചെലവിട്ട് നവീകരിച്ചാണു റഫറന്‍സ് ലൈബ്രറി ആൻഡ് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസാക്കി മാറ്റിയത്. മുറി ഒഴിഞ്ഞുകൊടുക്കണമെന്ന് കളക്ടർ നേരത്തെ നിർദേശം നൽകിയിരുന്നു. മുറി വിട്ടു നൽകുന്നതിനു പകരമായി ഇവിടെയുള്ള ആയിരക്കണക്കിന് റഫറന്‍സ് പുസ്തകങ്ങളും മറ്റ് സാമഗ്രികളും സൂക്ഷിക്കാന്‍ സ്ഥലം നൽകണമെന്നും അതുവരെ തുടരാൻ അനുവദിക്കണമെന്നും കാണിച്ച് പിആർഡി കളക്ടർക്കും കത്തും നൽകിയിരുന്നു.
ഇതിനിടെയാണ് മറ്റൊരു വകുപ്പ് മുറി കൈയേറി പൂട്ടിട്ട് പൂട്ടിയത്. ബ്രിട്ടീഷ് മലബാറിന്റെയും സ്വതന്ത്ര മലബാറിന്റെയുമുൾപ്പടെയുള്ള സുപ്രധാന ചരിത്രങ്ങളുള്ള അപൂർവ ഗന്ഥ ശേഖരങ്ങളടക്കമുള്ളതാണ് ഇവിടുത്തെ റഫറൻസ് ലൈബ്രറി. പിആർഡി കണ്ണൂർ ജില്ലയുടെ ആർക്കൈവ്സും ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംയോജിത വാര്‍ത്ത ശൃംഖലയായ (പ്രിസം) പദ്ധതിയില്‍ നിയമിതരായ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ ഓഫീസ്, പബ്ലിക് റിലേഷന്‍സിന്റെ ഭാഗമായ റെക്കോഡിംഗ് വീഡിയോ സ്റ്റുഡിയോ എന്നിവയും ഇവിടെയാണ് പ്രവർത്തിച്ചു പോരുന്നത്.
Kerala
കണ്ണൂർ: സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും മോഷ്ടാവ് തകർത്തു. ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെ രണ്ടോടെയാണ് സംഭവം.
ഏകദേശം 20,000 രൂപയോളം മോഷണം പോയതായി ക്ഷേത്രം മാനേജർ സി.എം. ശ്രീജിത്ത് ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്തു കയറിയ മോഷ്ടാവ് അകത്തെ മുറിയിൽ ഉണ്ടായിരുന്ന ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടിട്ടായിരുന്നു മോഷണം നടത്തിയത്.
പിക്കാസുമായി അകത്ത് കയറിയ മോഷ്ടാവ് നേരെ ക്ഷേത്രത്തിനകത്തെ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറി. മേശവലിപ്പ് കുത്തി തുറന്നായിരുന്നു വഴിപാട് രസീതായി ലഭിച്ച പണമുൾപ്പെടെ മോഷ്ടിച്ചത്.
തുടർന്ന് ചുറ്റമ്പലത്തിന്റെ പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തെങ്കിലും പണം കവരാൻ സാധിച്ചില്ല. ഇതിനിടെയാണ് പൂട്ടിയിട്ട ക്ഷേത്രനടയിലെ മേശ കുത്തി തുറന്നു. പിന്നീട് വഴിപാട് കൗണ്ടറിനു സമീപത്തെ ഭണ്ഡാരം തകർത്താണ് പണം കവർന്നത്.
ക്ഷേത്രത്തിന്റെ പിറക് വശത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരൻ മുറി തള്ളിത്തുറന്നു പുറത്തെത്തിയത്. മോഷ്ടാവും സെക്യൂരിറ്റി ജീവനക്കാരനുമായി മൽപ്പിടുത്തത്തിന് ഒടുവിൽ ജീവനക്കാരനെ തള്ളി മാറ്റി മോഷ്ടാവ് പിറകു വശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
മോഷ്ടാവിന്റെ രണ്ട് ടോർച്ച് ക്ഷേത്രത്തിനകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മോഷണത്തിനു ശേഷം തൊട്ടടുത്ത വീട്ടിൽനിന്നു വസ്ത്രം മാറിയാണ് കള്ളൻ സ്ഥലം വിട്ടത്. ഫോറൻസിക് സംഘം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. എഎസ്പി അഭിഷേക് ഷിറ, ടൗൺ എസ്ഐ ജിഷ്ണു തുടങ്ങിയവർ സ്ഥലത്തെത്തി.
Kerala
കണ്ണൂർ : പടക്കം പൊട്ടിത്തെറിച്ച് ഒമ്പതുവയസുകാരൻ മരിച്ചു. അഴീക്കോട് പുന്നക്കപ്പാറയിൽ കോൺഗ്രസ് ഓഫീസിന് സമീപമുണ്ടായ അപകടത്തിൽ പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാനാണ് മരിച്ചത്.
വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപം പ്രവർത്തകർ ലഡു വിതരണവും പടക്കം പൊട്ടിക്കലും നടത്തിയിരുന്നു. ബാക്കി വന്ന പടക്കങ്ങൾ പ്രവർത്തകർ ഓഫീസിന് സമീപത്ത് വച്ചിരിക്കുകയായിരുന്നു.
തുടർന്ന് ഇവിടെയെത്തിയ കുട്ടികൾ പടക്കം പൊട്ടിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. തീ കൊളുത്തി എറിഞ്ഞ പടക്കത്തിൽ ഒന്ന് അമാന്റെ കഴുത്തിലാണ് വീണ് പൊട്ടിയത്. സാരമായി പരിക്കേറ്റ അമാനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ മൂന്ന് കുട്ടികൾക്കും പരിക്കേറ്റു. സംഭവത്തിൽ അഴീക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂര്‍: പ്രണയം നടിച്ച് യുവതിയിൽ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയിൽ. കേസിൽ ഫഹീം അഹമ്മദ്(23) ആണ് തലശേരിയിൽ നിന്ന് പിടിയിലായത്. തൃശൂര്‍ റൂറല്‍ പോലീസ് പ്രതിയെ പിടികൂടിയത്.
6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് പ്രതി യുവതിയിൽ നിന്ന് തട്ടിയെടുത്തതായി പരാതിയുള്ളത്. വിവിധ ഘട്ടങ്ങളായാണ് പ്രതി യുവതിയിൽ നിന്ന് ഇത്രയേറെ സ്വർണം തട്ടിയെടുത്തതായി പരാതിയുള്ളത്.
യുവതിയുമായി പ്രണയം നടിച്ച പ്രതി സ്വര്‍ണം നല്കി സഹായിക്കണമെന്നും അല്ലാത്തപക്ഷം ബന്ധത്തില്‍ നിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വർണം നൽകിയില്ലെങ്കിൽ യുവതിയുമൊത്തുള്ള ഫോട്ടോകള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
ഇതേ തുടർന്ന് . 2025 ഒക്ടോബറില്‍ യുവതിയുടെ പക്കല്‍ നിന്നും നാല് പവന് തൂക്കം വരുന്ന സ്വര്‍ണമാല പ്രതി കൈക്കലാക്കിയിരുന്നു. പിന്നീട് 2026 ജനുവരിയില്‍ ഒരു പവന്റെ ബ്രേസ്ലെറ്റ്, അര പവന്റെ മറ്റൊരു ബ്രേസ്ലെറ്റ്, രണ്ടര ഗ്രാമിന്റെ പാദസരം എന്നിവയും തട്ടിയെടുത്തു. ഇത്തരത്തിൽ വിവിധഘട്ടങ്ങളിലായി പ്രതി അഞ്ചര പവനിലധികം സ്വര്‍ണാഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു.