Kerala
കണ്ണൂർ: ഇരിക്കൂറിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. പട്ടാനൂർ യുപി സ്കൂൾ അധ്യാപകൻ വിപിനെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പട്ടാന്നൂർ യുപി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. ഈ മാസം 16 നാണ് സംഭവം. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് അധ്യാപകൻ കൈ കൊണ്ട് കുട്ടിയുടെ മുതുക് ഭാഗത്ത് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
പുറംവേദനയെ തുടർന്ന് വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. ബുധനാഴ്ചയാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.
Kerala
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം. ചൊവ്വാഴ്ചയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
സംഘർഷം തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും മർദനമേറ്റു. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11പേർക്കാണ് സംഘർഷത്തില്‍ പരിക്കേറ്റത്.
ആരുടെയും പരിക്ക് സാരമുള്ളതല്ല. സംഭവത്തിൽ ജയിൽ അധികൃതർ പോലീസിൽ പരാതി നൽകി.
Kerala
കണ്ണൂർ: പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിലായി. പുനെ സ്വദേശി സഞ്ജുരാജ് മൽഹോത്രയാണ് മഹാബലേശ്വറിൽ വച്ച് പിടിയിലായത്. പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്.
കണ്ണൂരിൽ ലോഡ്ജിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സഞ്ജുരാജ് മൽഹോത്ര. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ട്രെയിൻ രത്നഗിരിയിൽ എത്തിയപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. ഇതോടെ പൊലീസുകാർ തൊട്ടടുത്ത സ്റ്റേഷനായ സാവന്ദ്വാടിയിലിറങ്ങി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇതേതുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. ഇയാളെ കണ്ണൂര്‍ ടൗണ്‍സ്റ്റേഷനില്‍ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച (01-07-26) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ മൂന്ന് ദിവസം തുടർച്ചയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴയ്ക്കുള്ള സാധ്യത ഉള്ളതിനാലും ആണ് അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. കാസർകോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. അധ്യാപകൻ വിപിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് മട്ടന്നൂർ പോലീസ് കേസെടുത്തിരിക്കുന്നത്.
ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയെന്ന് ആരോപിച്ചാണ് മർദനമെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബം പരാതിയുമായി പോലീസിനെ സമീപിച്ചത്.
Kerala
കണ്ണൂർ: കീഴാറ്റൂർ വയൽക്കിളി സമരവുമായി ബന്ധപ്പെട്ട കേസിൽ സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ദേശീയപാതാ വികസനത്തിനായി കീഴാറ്റൂരിലെ വയൽ നികത്തുന്നതിനെതിരേ വയൽക്കിളികൾ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. 2018 മാർച്ച് 14ന് കീഴാറ്റൂരിൽ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും ഇവർ തടഞ്ഞിരുന്നു.
ഇതോടെ സമരക്കാർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. സിപിഎം പ്രാദേശിക നേതൃത്വം ആരംഭിച്ച സമരത്തിൽ നിന്ന് പിന്നീട് പാർട്ടി പിൻവാങ്ങുകയായിരുന്നു. പക്ഷേ സമരം തുടർന്നു. ബിജെപിയുടെ നേതൃത്വത്തിൽ നന്ദിഗ്രാമിലെ മണ്ണ് ഉൾപ്പെടെ എത്തിച്ച് പ്രതീകാത്മകസമരവും ഇവിടെ നടന്നിരുന്നു.
Kerala
കണ്ണൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ വാഹനപരിശോധനയിൽ 33.25 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കൂത്തുപറമ്പ് - മട്ടന്നൂർ റോഡിൽ നടത്തിയ പരിശോധനയിൽ പാലക്കാട് സ്വദേശികളായ എം.പി.സ്വരൂപ് (39), സവിത്ത്കുമാർ (42), കണ്ണൂർ ചിറക്കൽ സ്വദേശി ടി.പി. ഷഫീഖ് (35) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച കാറിനകത്ത് 64 പാക്കറ്റുകളിലാക്കി അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കണ്ണൂരിലെയും അയൽ ജില്ലകളിലെയും ലഹരി വിൽപ്പനക്കാർക്ക് വലിയ തോതിൽ കഞ്ചാവ് മൊത്തമായി എത്തിച്ചുനൽകുന്ന പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റിലായ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പിന്നിലുള്ള സംഘത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.
Kerala
കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണം. വനംവകുപ്പ് ജീവനക്കാർ സഞ്ചരിച്ച വാഹനം കാട്ടാന തകർത്തു. വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്ക് പരിക്കുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
ഇന്ന് പുലർച്ചെയാണ് സംഭവം. വനംവകുപ്പിന്റെ ജീപ്പിന് നേരെ ഓടിയടുത്ത ആന ജീപ്പ് തകർത്തത്. ആന വരുന്നത് കണ്ട് ജീവനക്കാർ വാഹനത്തിൽനിന്ന് ഇറങ്ങി മാറിയതിനാൽ വലിയ അപകടം ഒഴിവായി.
Kerala
കണ്ണൂർ: മട്ടന്നൂർ ശിവപുരത്ത് ഉംറ തീർഥാടകരുമായി വിമാനത്താവളത്തിലേയ്ക്ക് പോയ ബസ് കത്തി നശിച്ചു. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേയ്ക്ക് പോകുകയായിരുന്ന ബസിന് ആണ് തീപിടിച്ചത്. 42 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വയനാട്ടിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ബസ് പുറപ്പെട്ടത്. ശിവപുരത്തെത്തിയപ്പോൾ ബസിന്റെ പുറകുവശത്തുനിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഇതേ തുടർന്ന് ബസ് നിർത്തി ഉറങ്ങിക്കിടക്കുകയായിരുന്ന എല്ലാ യാത്രക്കാരെയും വിളിച്ചുണർത്തി പുറത്തിറക്കുകയായിരുന്നു. നാട്ടുകാരും മട്ടന്നൂർ, കൂത്തുപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനയും ചേർന്ന് തീ കെടുത്തി.
Kerala
കണ്ണൂർ: ജില്ലയിൽ കനത്ത ഇടിമിന്നലേറ്റ് യുവതി മരിച്ചു. ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു (31) ആണ് മരിച്ചത്. ആലക്കോട് കാപ്പിമല മഞ്ഞപ്പുല്ലിൽ വെച്ചാണ് അപകടം സംഭവിച്ചത്. പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയാണ് മരിച്ച അഞ്ജു.
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചറായ സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പരിക്കേറ്റ ഇരുവരെയും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിമല മഞ്ഞപ്പുൽ മേഖലയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് ഇവർക്ക് അപകടം സംഭവിച്ചത്.
District News
കണ്ണൂർ
130 കോടിയിലധികം രൂപയുടെ പുതിയ പദ്ധതികളാണ് കണ്ണൂർ മണ്ഡലത്തിന് അനുവദിച്ചിട്ടുള്ളതെന്ന് ടി.ഒ. മോഹനൻ എംഎൽഎ അറിയിച്ചു. കണ്ണൂർ കോർപറേഷൻ കെട്ടിട നിർമ്മാണം പൂർത്തീകരണം 20 കോടി.*ആനയിടുക്ക് സിറ്റി റോഡ് വീതി കൂട്ടി പരിഷ്കരിക്കൽ 15 കോടി.*മേലേ ചൊവ്വ മുതൽ കാഞ്ഞിരോട് കണ്ണൂർ മണ്ഡല അതിർത്തി വരെ നാലുവരിപ്പാത 60 കോടി.*നടാൽ -താഴെചൊവ്വ മേൽപ്പാലം സ്ഥലം ഏറ്റെടുക്കൽ രണ്ടുകോടി.* വലിയന്നൂർ- മുണ്ടേരി മൊട്ട റോഡ് വീതി കൂട്ടി പരിഷ്കരിക്കൽ അഞ്ചു കോടി.*ഏച്ചൂർ നല്ലാഞ്ചിക്കുളം നവീകരിക്കൽ രണ്ടുകോടി.*താഴെചൊവ്വ- ചക്കരക്കല്ല് എയർപോർട്ട് റോഡ് നവീകരണം 15 കോടി.*കുടുക്കിമൊട്ട- പുറവൂർ കണ്ണൂർ മണ്ഡലം അതിർത്തി വരെ റോഡ് സൗന്ദര്യവത്കരണം രണ്ടു കോടി. *മുണ്ടേരി പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം അഞ്ചു കോടി. *മുണ്ടേരി പൊതുശ്മശാനം 1.5 കോടി * മുണ്ടേരി പക്ഷി സങ്കേതത്തോടനുബന്ധിച്ച് ഹാപ്പിനസ് പാർക്ക് 2 കോടി. *ആനയിടുക്ക് റെയിൽവേ മേൽപ്പാലം സ്ഥലം ഏറ്റെടുക്കൽ രണ്ട് കോടി *മുണ്ടയാട് -മതുക്കോത്ത് റോഡ് ബാക്കി ഭാഗം ടാറിംഗ് മൂന്നു കോടി. * ഏച്ചൂർ ബാങ്ക് -പള്ളിപ്പൊയിൽ റോഡ് രണ്ടു കോടി *ഹാജിമൊട്ട മാച്ചേരി റോഡ് ഒരു കോടി *മാപ്പിള ബേ ഹാർബർ അടിസ്ഥാന സൗകര്യമൊരുക്കൽ ഒരു കോടി.
ഇരിക്കൂർ
ഇരിക്കൂര്‍ മണ്ഡലത്തിന് 35.75 കോടി രൂപ അനുവദിച്ചതായി സജീവ് ജോസഫ് എംഎല്‍എ അറിയിച്ചു. * ശ്രീകണ്ഠപുരത്ത് ഫയര്സ്റ്റേഷൻ സ്ഥാപിക്കും.* വട്ട്യാംതോട് പുതിയ പാലം നിർമിക്കുന്നിന് 9.5 കോടി * ഇരിക്കൂര്‍ മിനി സിവില്‍ സ്റ്റേഷന് ഒന്നാം ഘട്ടത്തിന് 5 കോടി* എരുവാട്ടി - വിമലശേരി - തേര്‍ത്തല്ലി റോഡിന് ഒരു കോടി* ജനുവരിയിലെ ബജറ്റില്‍ പ്രഖ്യാപിച്ച മണക്കടവ് - മൂരിക്കടവ് - കാപ്പിമല റോഡിന് 15 കോടി രൂപ യും ഉളിക്കൽ - ഇരിട്ടി റോഡിന് (ഉളിക്കല്‍ മുതല്‍ ചെട്ടിയാര്പീടിക വരെ) 5.25 കോടി രൂപയും പുതുക്കിയ ബജറ്റിലും ഉള്‍പ്പെടുത്തി.
പേരാവൂർ
പേരാവൂർ മണ്ഡലത്തിൽ 27.25 കോടിയുടെ വികസന പദ്ധതികൾ അനുവദിച്ചതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഓഫീസ് അറിയിച്ചു. കൊട്ടിയൂർ ക്ഷേത്രത്തിന് തീർഥാടന പദവി. നാടിന്റെ വികസനത്തിനാകെ ചൂക്കാൻ പിടിക്കുന്ന പ്രഖ്യാപനമായി അത് മാറും. * പേരാവൂർ- മുഴക്കുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുരിങ്ങോടി- മേൽ മുരിങ്ങോടി മുഴക്കുന്ന് റോഡിന് ഒരു കോടി.*ഓടന്തോട്-ചപ്പാത്ത് റോഡ് ബിഎംആൻഡ് ബിസി ചെയ്ത് നവീകരിക്കുന്നതിന് 25 ലക്ഷം. *കേളകം - അടയ്ക്കാത്തോട് റോഡ് ബിഎംആൻഡ്ബിസിക്ക് രണ്ട് കോടി.* കരിക്കോട്ടക്കരി- ഇടപ്പുഴ- വാളത്തോട് റോഡ് മെക്കാഡം ചെയ്യുന്നതിന് 11 കോടി. 20 ശതമാനം തുകയായ 2.2 കോടി അനുവദിച്ചു.
തളിപ്പറന്പ്
നാടുകാണിയിൽ പുതിയ സര്‍ക്കാര്‍ കോളജ് 20 കോടി *ബാലപുരം മണാട്ടി കോട്ടക്കടവ് കുറ്റിപ്പുഴ നെല്ലിപ്പാറ റോഡ് മെക്കാടം ടാറിംഗ് 2.5 കോടി രൂപ *തടിക്കടവ് വിയർ കം ബ്രിഡ്ജ് ഇൻവെസ്റ്റിഗേഷൻ 15 ലക്ഷം *തളിപ്പറമ്പ് ഫയർ സ്റ്റേഷൻ നിർമാണം രണ്ടാംഘട്ടം 2.5 കോടി * കരിമ്പം ജില്ല കൃഷിത്തോട്ടത്തില്‍ ഓഡിറ്റോറിയം 1 കോടി *ഗേള്‍സ് റസ്റ്റ് റൂം 50 ലക്ഷം *തളിപ്പറന്പ് എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടം നവീകരണം 1 കോടി * മണക്കടവ് മൂരിക്കടവ് കാപ്പിമല മെക്കാഡം 15 കോടി. * സ്റ്റേജ് ഓഡിറ്റോറിയം ഓപ്പണ്‍ ജിം 2 കോടി *തെയ്യം മ്യൂസിയം 1 കോടി *വ്യവസായ പാര്‍ക്ക് 3 കോടി *പറശിനി റസ്റ്റ് ഹൗസ് 5 കോടി *ധര്‍മശാല സൗന്ദര്യവത്കരണം 1 കോടി *തളിപ്പറമ്പ് കോടതി സമുച്ചയം (പിഡബ്ല്യുഡി) 10കോടി* വിമന്‍ കോ-വര്‍ക്കിംഗ് സെന്റര്‍ ആൻഡ് ഷീ ലോഡ്ജ് 2 കോടി * മയ്യിൽ ബസ്സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് 5 കോടി *കുപ്പം - ഇരിങ്ങല്‍ തീരദേശ റോഡ് മെക്കാടം 3 കോടി *കാലിക്കടവ് -കരിമ്പം -കുറ്റിക്കോൽ പുഴ നവീകരണം 5 കോടി *പൊക്കുണ്ട് തേര്‍ത്തല റോഡ് 8 കോടി *കൊളന്തകടവ് പാലം 15 കോടി
പയ്യന്നൂര്‍
ഏഴിമല ടോപ് റോഡ് നവീകരണം- 14 കോടി. *പാടിച്ചാല്‍-തിമിരി-പെരുവാമ്പ റോഡ്-ഏഴ് കോടി. *പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാൻഡ്-അഞ്ചു കോടി (കേന്ദ്രഫണ്ട്) *ബൈപ്പാസ് റോഡ-പെരുന്പ പുഴ പാലം-അഞ്ചു കോടി. എരമം-കുറ്റൂര്‍ ഐടി പാര്‍ക്ക്- അഞ്ചു കോടി. *പെരിങ്ങോം-വയക്കര പഞ്ചായത്ത് കെട്ടിടം- നാലു കോടി * അരവഞ്ചാല്‍- പുറക്കുന്ന്-മാതമംഗലം റോഡ്- മൂന്ന് കോടി. * പയ്യന്നൂര്‍ എഇഒ ഓഫീസ് പുതിയ എഡുക്കേഷന്‍ കോംപ്ലക്സ്-രണ്ട് കോടി. പയ്യന്നൂര്‍ -തൃക്കരിപ്പൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിച്ചും പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമവുമാവുന്ന ഉളിയത്ത് കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിനായി 80 കോടിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.
കൂത്തുപറന്പ്
ചെറ്റക്കണ്ടി - തെക്കുംമുറി - വിളക്കോട്ടൂര്‍ റോഡ് നവീകരണം- രണ്ട് കോടി * മൊകേരി കണ്വന്ഷന് സെന്റര്‍ നിര്‍മാണം രണ്ടാം ഘട്ടം- ഒരു കോടി, * പള്ളിക്കുനി - കക്ക്യപ്രത്ത് - പടന്നക്കര റോഡ് നവീകരണം- രണ്ട് കോടി, * കൂത്തുപറമ്പ് നഗരസഭയെ പാട്യം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പത്തലായി കുഞ്ഞിക്കണ്ണന് റോഡ് നവീകരണം- രണ്ട് കോടി* നാമത്ത് പള്ളി - അക്കാനിശേരി - മാക്കൂല്‍പീടിക റോഡ് -ഒരു കോടി, * സമ്പൂര്‍ണ്ണ തെരുവ് വിളക്ക് സ്ഥാപിക്കല്‍ - സ്ട്രീറ്റ് ലൈറ്റ് മെയിന്‍ ലൈന്‍ വലിക്കല്- രണ്ട് കോടി.
മട്ടന്നൂർ
Kerala
കണ്ണൂർ: ജീവനൊടുക്കാൻ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂർ പാനൂരിലാണ് സംഭവം. പാനൂർ വള്ളങ്ങാട് അനിൽ കുമാർ -ഉദയ ദമ്പതികളുടെ മകൾ ആദിത്യ അനിൽകുമാർ (28) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ആദിത്യ ജീവനൊടുക്കാൻ ശ്രമിച്ചത്. ആൺസുഹൃത്തിന്റെ മർദനത്തിൽ മനംനൊന്താണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരിപാടിയിൽ കേരളത്തിലെ പ്രമുഖ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ സ്വാഗതം ചെയ്യുന്നതായി സി. സദാനന്ദൻ എംപി. അത് വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റേയും പ്രതികരണം ശരിയായില്ലെന്നും കണ്ണൂരിൽ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വിസിമാര്‍ക്കെതിരേ മുഖ്യമന്ത്രി വി.ഡി. സതീശന് ഫത്വ തന്നെ പുറപ്പെടുവിച്ചിരിക്കുകയാണെന്ന പി.കെ. കൃഷ്ണദാസിന്റെ പ്രസ്താവന പൂർണമായും ശരിയും ഗൗരവമുള്ളതുമാണ്. തന്നെ പുനഃസംഘടനയിൽ കേന്ദ്രമന്ത്രിയാക്കും എന്നത് വെറും പ്രചാരണം മാത്രമാണ്.
അത്തരം ഒരു വിഷയത്തെക്കുറിച്ച് തനിക്ക് അറിയില്ല. തന്നോട് ഇക്കാര്യം ആരും ചോദിച്ചിട്ടില്ലെന്നും എംപി പറഞ്ഞു. സിൽവർ ലൈനിനു പകരം കേരളത്തിനായി ഇ. ശ്രീധരൻ മുന്നോട്ടുവച്ച സമാന്തരപാതയെക്കുറിച്ച് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ഗൗരവമായി പഠിച്ചുവരികയാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് പോസിറ്റീവായ കാഴ്ചപ്പാടാണെന്നാണു താൻ മനസിലാക്കുന്നതെന്നും എംപി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂരില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മുതല്‍ മഴ കുറയും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലേര്‍ട്ടാണ്.
അതേസമയം നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മീഷന് മുന്നറിയിപ്പ് നല്കി. ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ കരമന നദിയില്‍ (വെള്ളൈകടവ് സ്റ്റേഷന്) കേന്ദ്ര ജല കമ്മിഷന് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു.
നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് കെഎസ്ഡിഎംഎ അറിയിച്ചു.
Kerala
കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ പോലീസിന്റെ മലക്കംമറിച്ചിൽ. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. കേസ് തികച്ചും രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞതായി കെഎസ്യു പ്രതികരിച്ചു.
കഴിഞ്ഞ ഫെബ്രുവരി 25-നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിനെതിരെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. മാരകായുധങ്ങളുമായി മന്ത്രിയെ അപായപ്പെടുത്താൻ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണിതെന്നായിരുന്നു സിപിഎം നേതാക്കളുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കടുത്ത വകുപ്പുകൾ ചുമത്തിയാണ് കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് അതുൽ എം.സി ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കെഎസ്യു പ്രവർത്തകർ ആക്രമണം നടത്തിയിട്ടില്ലെന്ന് വ്യക്തമാവുകയും കോടതി ഇവർക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നു. തുടർന്ന്, തന്നെ ആരും ആക്രമിച്ചിട്ടില്ലെന്ന് വീണാ ജോർജ് തന്നെ മൊഴി നൽകിയതോടെയാണ് ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പോലീസ് നിർബന്ധിതരായത്.
കെട്ടിച്ചമച്ച കേസിൽ നിരപരാധികളായ പ്രവർത്തകരെ ജയിലിലടച്ചതിന് വീണാ ജോർജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് അതുൽ എംസി ആവശ്യപ്പെട്ടു. കൂടാതെ, പ്രതിഷേധക്കാർക്കെതിരെ വ്യാജ പരാതി നൽകിയ മുൻ മന്ത്രിയുടെ ഗൺമാനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേസിൽ പുനഃരന്വേഷണം വേണമെന്നുമാണ് കെഎസ്യുവിന്റെ ആവശ്യം.
Kerala
കണ്ണൂർ: കനത്ത മഴയിൽ തളാപ് എൽഐസി റോഡിന് സമീപം പഴയ കെട്ടിടത്തിന്റെ ഒരു വശവും മതിലും പൂർണമായും തകർന്നു വീണു. ആളുകൾ സ്ഥിരമായി നടന്നുപോകുന്ന റോഡിലേക്കാണ് അവശിഷ്ടങ്ങൾ പതിച്ചത്. അപകടസമയത്ത് റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. മുമ്പ് എംകെബിടി പമ്പ് പ്രവർത്തിച്ചിരുന്ന, നിലവിൽ ആരും താമസമില്ലാത്ത പഴയ കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നു വീണത്.
റോഡിന് കുറുകെ കടന്നുപോകുന്ന നിരവധി കെട്ടിട കേബിളുകൾക്കും കെഎസ്ഇബി ലൈനുകൾക്കും മുകളിലേക്കാണ് അവശിഷ്ടങ്ങൾ പതിച്ചത്. എന്നാൽ അപകടത്തിന് മുമ്പ് തന്നെ കെഎസ്ഇബി ഈ ലൈനിലെ പവർ ഓഫ് ചെയ്തിരുന്നതിനാൽ ഷോക്കേൽക്കാനുള്ള സാധ്യത ഒഴിവായി. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി ലൈനുകൾ അറുത്തുമാറ്റി.
തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജെസിബി ഉപയോഗിച്ച് കല്ലും മണ്ണും റോഡിൽ നിന്ന് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു. സിപിഎമ്മിന്റെയുംയും കോൺഗ്രസിന്റെയും ജില്ലാ കമ്മിറ്റി ഓഫീസുകൾക്ക് നടുവിലുള്ള പ്രദേശത്താണ് ഈ പോക്കറ്റ് റോഡ് സ്ഥിതി ചെയ്യുന്നത്.
Kerala
കണ്ണൂർ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച (9/6/26) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.
ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
എന്നാൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച (06/06/26) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്നതിനാലും ആണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ , ഐസിഎസ്ഇ, സിബിഎസ്ഇ.സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. കാസർഗോഡ്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
പയ്യന്നൂർ: പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘമെന്ന് ഉറപ്പായി. വാഹനത്തില്‍ 259 ഗ്രാം സ്വര്‍ണവും ഒന്നരക്കോടി രൂപയുമുണ്ടായിരുന്നതായി പോലീസിനു ലഭിച്ച വിവരമാണു കവര്‍ച്ചയ്ക്കു പിന്നില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണെന്ന ഉറപ്പില്‍ അന്വേഷണസംഘത്തെ എത്തിച്ചത്.
പരാതിക്കാരന്റെ മൊഴിയില്‍ ആദ്യമേ സംശയം തോന്നിയ പോലീസ് പലരെയും ചോദ്യം ചെയ്തിരുന്നു.ഇക്കൂട്ടത്തില്‍ വാഹനമുടമയെ ചോദ്യം ചെയ്തപ്പോള്‍ 55 ലക്ഷം രൂപ വാഹനത്തിലുണ്ടായിരുന്നുവെന്നായിരുന്നു മൊഴി. സംശയം തോന്നിയ പോലീസ് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കാറില്‍ 259 ഗ്രാം സ്വര്‍ണവും ഒന്നരക്കോടി രൂപയുമുണ്ടായിരുന്നതായി മൊഴി നല്‍കിയതായാണു സൂചന. ഇതോടെയാണ് പോലീസിന്റെ അന്വേഷണം സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളിലേക്കു നീങ്ങിയത്.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണു തലശേരിയിലെ സുഹൃത്തിന്റെ കാറില്‍ മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാറിനെ പിന്തുടര്ന്നെത്തിയ രണ്ട് ഗ്രേ കളറിലുള്ള ഇന്നോവ കാറിലുണ്ടായിരുന്ന ആറുപേര്‍ എടാട്ടു വച്ച് വഴിതടഞ്ഞ് കാര്‍ തട്ടിയെടുത്തത്. ഈ കാർ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന്റെ സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
തലശേരി ചിറക്കരയിലെ സ്വര്‍ണവ്യാപാരി മഹാരാഷ്ട്രയിലെ അശോക് യശ്വന്തിന്റേതാണു തകര്‍ക്കപ്പെട്ട കാറെന്ന് ബോധ്യമായതോടെ കാറിന്റെ ഉടമയെ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് കാറില്‍ 55 ലക്ഷം രൂപയുണ്ടായിരുന്നുവെന്ന ആദ്യത്തെ വെളിപ്പെടുത്തല്‍. ഇതും പൂര്‍ണമായി വിശ്വസിക്കാനാകാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് നഷ്ടത്തിന്റെ കണക്ക് കൂടിയത്. കുമാര്‍ അറിയാതെ വാഹനമുടമ സ്വര്‍ണവും പണവും കടത്തുകയായിരുന്നോയെന്നതും ഇന്നോവ കാറുകളിലെത്തിയ അക്രമികളാര് എന്നതും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Kerala
തിരുവനന്തപുരം: കിഫ്ബി പദ്ധതികളില്‍ വിവേചനം നടന്നതായും കിഫ്ബിക്ക് അനുവദിച്ച ഫണ്ടിന്റെ 19 ശതമാനവും കിട്ടിയത് കണ്ണൂര്‍ ജില്ലയ്ക്കാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്.
കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കു പ്രകാരം കിഫ്ബിയുടെ ആകെ വരവ് 74,171 രൂപയാണ്. ഇതില്‍ 26,497 കോടി രൂപയാണ് സര്‍ക്കാര്‍ വിഹിതം. മോട്ടോര്‍ വെഹിക്കിള്‍ സെസ് ഇനത്തില്‍ പിരിച്ച 17,593 രുപയും ഇന്ധന സെസ് വഴി ലഭിച്ച 4929 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു.
നബാര്‍ഡ്, ഹഡ്കോ പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും വായ്പയായി 42,053 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ബാങ്ക് ലോണുകള്‍ വഴി 9200 കോടി രൂപയും മസാല ബോണ്ടില്‍ നിന്നും 2150 കോടിയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ തിരിച്ചടവ് ഇനത്തില്‍ 3700 കോടി രൂപയും വരുമാനമായി 1920 കോടി രൂപയും ലഭിച്ചതായും കാണുന്നു.
വിവിധ ജില്ലകള്‍ക്ക് പദ്ധതികള്‍ അനുവദിക്കുന്നതില്‍ വിവേചനം കാട്ടിയതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കിഫ്ബി അംഗീകരിച്ച തുകയുടെ പകുതിയും മൂന്നു ജില്ലകള്‍ക്കായാണ് അനുവദിച്ചതെന്നും വി.ഡി. സതീശന് പറഞ്ഞു. അനുവദിച്ച തുകയുടെ 20 ശതമാനം തുക കണ്ണൂര്‍ ജില്ലയ്ക്കും 17 ശതമാനം തുക തിരുവനന്തപുരം ജില്ലയ്ക്കും 11 ശതമാനം തുക എറണാകുളത്തിനുമാണ് ലഭിച്ചത്.
അതേസമയം പത്തനംതിട്ട, ഇടുക്കി, കാസര്‍ഗോഡ്, വയനാട് ജില്ലകള്‍ക്ക് രണ്ടു ശതമാനത്തില്‍ താഴെ മാത്രം തുകയാണ് ലഭിച്ചത്. കണ്ണൂര്‍ ജില്ലയ്ക്ക് 24,406.54 കോടി രൂപയും തിരുവനന്തപുരം ജില്ലയ്ക്ക് 19,982.70 കോടി രൂപയും എറണാകുളം ജില്ലയ്ക്ക് 13,563.30 കോടി രൂപയുമാണ് വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചത്. വയനാടിന് 1,699.5 9 കോടിയും കാസര്‍ഗോഡിന് 5,326.91 കോടിയും ഇടുക്കിക്ക് 2,385.51 കോടിയുമാണ് അനുവദിച്ചത്.
കൊല്ലം 4,715.50 കോടി, ആലപ്പുഴ 6,589.84 കോടി, കോട്ടയം 4,046.13 കോടി, തൃശൂര്‍ 5,384.24 കോടി, പാലക്കാട് 17,893.34 കോടി, മലപ്പുറം 4,979.62 കോടി, കോഴിക്കോട് 5,545.18 കോടി എന്നിങ്ങനെയാണ് വിവിധ ജില്ലകള്‍ക്ക് അനുവദിച്ച തുകകള്‍.
Kerala
കണ്ണൂർ: പിലാത്തറയില്‍ മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ ആക്രമിച്ച്
അരക്കോടി രൂപ കവർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. പിലാത്തറ - മാതമംഗലം റോഡില്‍ കോ-ഓപ്പറേറ്റീവ് കോളജിന് സമീപമാണ് കെഎല്‍ 58 എഎന്‍ 2059 നമ്പര്‍ ആക്രമിക്കപ്പെട്ടത്.
കാറിൽ മഹാരാഷ്ട്ര സ്വദേശികളായ ദന്പതികളും രണ്ടുമക്കളും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്. അക്രമിസംഘം കാർ തടഞ്ഞ് യാത്രക്കാരെ ആക്രമിച്ചാണ് പണം കവർന്നത്. കാറിനുള്ളിലുള്ളവർ ഓടിരക്ഷപ്പെടുകയും ബസിൽ കയറി തലശേരിയിൽ എത്തി പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. തങ്ങളുടെ പക്കലുണ്ടായിരുന്ന അരക്കോടി രൂപ കവർന്നതായാണ് ഇവർ പറയുന്നത്. തലശേരി എസിപി നന്ദഗോപന്റെ നേതൃത്വത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തി വരികയാണ്.
കാർ കണ്ടെത്തിയത് ദുരൂഹ സാഹചര്യത്തിൽ
രാവിലെ നടക്കാനിറങ്ങിയവരാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ ബോണറ്റും മുന്‍വശത്തെ ഡോറും തുറന്നിട്ട നിലയിലായിരുന്നു. കാറില്‍ രക്തക്കറകളുണ്ടായിരുന്നു. കുട്ടികളുടേയും സ്ത്രീകളുടേയും വസ്ത്രങ്ങളും ബാഗും കാറില്‍നിന്നും വാരി പുറത്തിട്ട നിലയിലായിരുന്നു. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളാണ് കാണാനാകുന്നത്.
ശബ്ദമുണ്ടാക്കിയാല്‍പോലും പെട്ടെന്നാരും എത്താന്‍ സാധ്യതയില്ലാത്ത വിജനമായ പ്രദേശത്താണ് കാറുള്ളത്. പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിയാരം പോലീസെത്തി പരിശോധന നടത്തി. തലശേരി പോലീസുമായി പരിയാരം പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
Kerala
കണ്ണൂർ: നിർമാണത്തിലിരുന്ന ഇരുനില വീടിന്റെ മുകളിൽ നിന്ന് വീണ തൊഴിലാളിക്ക് അത്ഭുതരക്ഷപെടൽ. കണ്ണൂർ പാനൂർ തൂവക്കുന്നിലുണ്ടായ സംഭവത്തിൽ ചന്ദ്രി എന്ന തൊഴിലാളിയെയാണ് ഒപ്പമുണ്ടായിരുന്ന രഞ്ജിഷ് സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷപ്പെടുത്തിയത്.
പാനൂരിനടുത്തുള്ള തൂവക്കുന്നിലെ കല്ലുമ്മക്കൽ പള്ളിക്ക് സമീപമുള്ള ഇരുനില വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടയിലായിരുന്നു സംഭവം. വീടിന്റെ മേൽക്കൂരയിലെ ഓട് മാറ്റുന്ന ജോലിക്കിടെ ചന്ദ്രി കാൽ തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഈ സമയം താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും ഓടുകൾ ഇറക്കുകയായിരുന്നു രഞ്ജിഷ്.
മേൽക്കൂരയിൽ നിന്ന് ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട രഞ്ജിഷ് ഒട്ടും സമയം കളയാതെ മുന്നോട്ട് ആഞ്ഞ് ചന്ദ്രിയെ കൈകളിൽ കോരിയെടുക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന വാഹനത്തിൽ ചന്ദ്രിയുടെ തല ഭാഗികമായി ഇടിച്ചെങ്കിലും രഞ്ജിഷ് താങ്ങിയതിനാൽ വലിയ രീതിയിലുള്ള പരിക്കുകൾ ഏൽക്കാതെ അവർ രക്ഷപ്പെട്ടു.
നിലവിൽ അവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സിനിമാ രംഗങ്ങളെപ്പോലും വെല്ലുന്ന തരത്തിൽ ഒപ്പമുള്ള തൊഴിലാളിയുടെ ജീവൻ രക്ഷിച്ച രഞ്ജിഷിന്റെ ഈ ധീരമായ ഇടപെടലിനെ പ്രശംസകൊണ്ട് മൂടുകയാണ്.
Kerala
കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ അനക്സായി കളക്ടറേറ്റിൽ പ്രവര്‍ത്തിച്ചുപോന്ന റഫറൻസ് ലൈബ്രറി പ്രവർത്തിക്കുന്ന മുറി ശിശുസംരക്ഷണ യൂണിറ്റ് കൈയേറി അധീനതയിലാക്കി. ശിശു സംരക്ഷണ യൂണിറ്റിലെ ജീവനക്കാർ മുറി പുതിയ പൂട്ടിട്ട് പൂട്ടുകയായിരുന്നു.
ഈ മുറി നേരത്തെ ജില്ലാ ഇഫര്‍മേഷന്‍ ഓഫീസറുടെ കത്ത് പ്രകാരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തിനായി അനുവദിച്ചതായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ സ്ഥലപരിമിതി സാരമായി ബാധിക്കുന്നതായി ബോധ്യപ്പെട്ടതുപ്രകാരമായിരുന്നു മുറി അനുവദിക്കുന്നതെന്നും ഉത്തരവിൽ പ്രത്യേകം വിശദീകരിച്ചിരുന്നു. മുറി അനുവദിച്ചു കിട്ടിയതിനെ തുടർന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് 1,54,000 രൂപ ചെലവിട്ട് നവീകരിച്ചാണു റഫറന്‍സ് ലൈബ്രറി ആൻഡ് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസാക്കി മാറ്റിയത്.
മുറി ഒഴിഞ്ഞുകൊടുക്കണമെന്ന് കളക്ടർ നേരത്തെ നിർദേശം നൽകിയിരുന്നു. മുറി വിട്ടു നൽകുന്നതിനു പകരമായി ഇവിടെയുള്ള ആയിരക്കണക്കിന് റഫറന്‍സ് പുസ്തകങ്ങളും മറ്റ് സാമഗ്രികളും സൂക്ഷിക്കാന്‍ സ്ഥലം നൽകണമെന്നും അതുവരെ തുടരാൻ അനുവദിക്കണമെന്നും കാണിച്ച് പിആർഡി കളക്ടർക്കും കത്തും നൽകിയിരുന്നു. ഇതിനിടെയാണ് മറ്റൊരു വകുപ്പ് മുറി കൈയേറി പൂട്ടിട്ട് പൂട്ടിയത്.
ബ്രിട്ടീഷ് മലബാറിന്റെയും സ്വതന്ത്ര മലബാറിന്റെയുമുൾപ്പടെയുള്ള സുപ്രധാന ചരിത്രങ്ങളുള്ള അപൂർവ ഗന്ഥ ശേഖരങ്ങളടക്കമുള്ളതാണ് ഇവിടുത്തെ റഫറൻസ് ലൈബ്രറി. പിആർഡി കണ്ണൂർ ജില്ലയുടെ ആർക്കൈവ്സും ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംയോജിത വാര്‍ത്ത ശൃംഖലയായ (പ്രിസം) പദ്ധതിയില്‍ നിയമിതരായ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ ഓഫീസ്, പബ്ലിക് റിലേഷന്‍സിന്റെ ഭാഗമായ റിക്കാർഡിംഗ് വീഡിയോ സ്റ്റുഡിയോ എന്നിവയും ഇവിടെയാണ് പ്രവർത്തിച്ചു പോരുന്നത്.
Kerala
കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ അനക്സായി കളക്ടറേറ്റിൽ പ്രവര്‍ത്തിച്ചുപോന്ന റഫറൻസ് ലൈബ്രറി പ്രവർത്തിക്കുന്ന മുറി ശിശുസംരക്ഷണ യൂണിറ്റ് കൈയേറി അധീനതയിലാക്കി. ശിശു സംരക്ഷണ യൂണിറ്റിലെ ജീവനക്കാർ മുറി പുതിയ പൂട്ടിട്ട് പൂട്ടുകയായിരുന്നു.
ഈ മുറി നേരത്തെ ജില്ലാ ഇഫര്‍മേഷന്‍ ഓഫീസറുടെ കത്ത് പ്രകാരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തിനായി അനുവദിച്ചതായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ സ്ഥലപരിമിതി സാരമായി ബാധിക്കുന്നതായി ബോധ്യപ്പെട്ടതുപ്രകാരമായിരുന്നു മുറി അനുവദിക്കുന്നതെന്നും ഉത്തരവിൽ പ്രത്യേകം വിശദീകരിച്ചിരുന്നു.
മുറി അനുവദിച്ചു കിട്ടിയതിനെ തുടർന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് 1,54,000 രൂപ ചെലവിട്ട് നവീകരിച്ചാണു റഫറന്‍സ് ലൈബ്രറി ആൻഡ് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസാക്കി മാറ്റിയത്. മുറി ഒഴിഞ്ഞുകൊടുക്കണമെന്ന് കളക്ടർ നേരത്തെ നിർദേശം നൽകിയിരുന്നു. മുറി വിട്ടു നൽകുന്നതിനു പകരമായി ഇവിടെയുള്ള ആയിരക്കണക്കിന് റഫറന്‍സ് പുസ്തകങ്ങളും മറ്റ് സാമഗ്രികളും സൂക്ഷിക്കാന്‍ സ്ഥലം നൽകണമെന്നും അതുവരെ തുടരാൻ അനുവദിക്കണമെന്നും കാണിച്ച് പിആർഡി കളക്ടർക്കും കത്തും നൽകിയിരുന്നു.
ഇതിനിടെയാണ് മറ്റൊരു വകുപ്പ് മുറി കൈയേറി പൂട്ടിട്ട് പൂട്ടിയത്. ബ്രിട്ടീഷ് മലബാറിന്റെയും സ്വതന്ത്ര മലബാറിന്റെയുമുൾപ്പടെയുള്ള സുപ്രധാന ചരിത്രങ്ങളുള്ള അപൂർവ ഗന്ഥ ശേഖരങ്ങളടക്കമുള്ളതാണ് ഇവിടുത്തെ റഫറൻസ് ലൈബ്രറി. പിആർഡി കണ്ണൂർ ജില്ലയുടെ ആർക്കൈവ്സും ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംയോജിത വാര്‍ത്ത ശൃംഖലയായ (പ്രിസം) പദ്ധതിയില്‍ നിയമിതരായ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ ഓഫീസ്, പബ്ലിക് റിലേഷന്‍സിന്റെ ഭാഗമായ റെക്കോഡിംഗ് വീഡിയോ സ്റ്റുഡിയോ എന്നിവയും ഇവിടെയാണ് പ്രവർത്തിച്ചു പോരുന്നത്.
Kerala
കണ്ണൂർ: സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും മോഷ്ടാവ് തകർത്തു. ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെ രണ്ടോടെയാണ് സംഭവം.
ഏകദേശം 20,000 രൂപയോളം മോഷണം പോയതായി ക്ഷേത്രം മാനേജർ സി.എം. ശ്രീജിത്ത് ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്തു കയറിയ മോഷ്ടാവ് അകത്തെ മുറിയിൽ ഉണ്ടായിരുന്ന ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടിട്ടായിരുന്നു മോഷണം നടത്തിയത്.
പിക്കാസുമായി അകത്ത് കയറിയ മോഷ്ടാവ് നേരെ ക്ഷേത്രത്തിനകത്തെ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറി. മേശവലിപ്പ് കുത്തി തുറന്നായിരുന്നു വഴിപാട് രസീതായി ലഭിച്ച പണമുൾപ്പെടെ മോഷ്ടിച്ചത്.
തുടർന്ന് ചുറ്റമ്പലത്തിന്റെ പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തെങ്കിലും പണം കവരാൻ സാധിച്ചില്ല. ഇതിനിടെയാണ് പൂട്ടിയിട്ട ക്ഷേത്രനടയിലെ മേശ കുത്തി തുറന്നു. പിന്നീട് വഴിപാട് കൗണ്ടറിനു സമീപത്തെ ഭണ്ഡാരം തകർത്താണ് പണം കവർന്നത്.
ക്ഷേത്രത്തിന്റെ പിറക് വശത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരൻ മുറി തള്ളിത്തുറന്നു പുറത്തെത്തിയത്. മോഷ്ടാവും സെക്യൂരിറ്റി ജീവനക്കാരനുമായി മൽപ്പിടുത്തത്തിന് ഒടുവിൽ ജീവനക്കാരനെ തള്ളി മാറ്റി മോഷ്ടാവ് പിറകു വശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
മോഷ്ടാവിന്റെ രണ്ട് ടോർച്ച് ക്ഷേത്രത്തിനകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മോഷണത്തിനു ശേഷം തൊട്ടടുത്ത വീട്ടിൽനിന്നു വസ്ത്രം മാറിയാണ് കള്ളൻ സ്ഥലം വിട്ടത്. ഫോറൻസിക് സംഘം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. എഎസ്പി അഭിഷേക് ഷിറ, ടൗൺ എസ്ഐ ജിഷ്ണു തുടങ്ങിയവർ സ്ഥലത്തെത്തി.
Kerala
കണ്ണൂർ : പടക്കം പൊട്ടിത്തെറിച്ച് ഒമ്പതുവയസുകാരൻ മരിച്ചു. അഴീക്കോട് പുന്നക്കപ്പാറയിൽ കോൺഗ്രസ് ഓഫീസിന് സമീപമുണ്ടായ അപകടത്തിൽ പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാനാണ് മരിച്ചത്.
വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപം പ്രവർത്തകർ ലഡു വിതരണവും പടക്കം പൊട്ടിക്കലും നടത്തിയിരുന്നു. ബാക്കി വന്ന പടക്കങ്ങൾ പ്രവർത്തകർ ഓഫീസിന് സമീപത്ത് വച്ചിരിക്കുകയായിരുന്നു.
തുടർന്ന് ഇവിടെയെത്തിയ കുട്ടികൾ പടക്കം പൊട്ടിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. തീ കൊളുത്തി എറിഞ്ഞ പടക്കത്തിൽ ഒന്ന് അമാന്റെ കഴുത്തിലാണ് വീണ് പൊട്ടിയത്. സാരമായി പരിക്കേറ്റ അമാനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ മൂന്ന് കുട്ടികൾക്കും പരിക്കേറ്റു. സംഭവത്തിൽ അഴീക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂര്‍: പ്രണയം നടിച്ച് യുവതിയിൽ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയിൽ. കേസിൽ ഫഹീം അഹമ്മദ്(23) ആണ് തലശേരിയിൽ നിന്ന് പിടിയിലായത്. തൃശൂര്‍ റൂറല്‍ പോലീസ് പ്രതിയെ പിടികൂടിയത്.
6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് പ്രതി യുവതിയിൽ നിന്ന് തട്ടിയെടുത്തതായി പരാതിയുള്ളത്. വിവിധ ഘട്ടങ്ങളായാണ് പ്രതി യുവതിയിൽ നിന്ന് ഇത്രയേറെ സ്വർണം തട്ടിയെടുത്തതായി പരാതിയുള്ളത്.
യുവതിയുമായി പ്രണയം നടിച്ച പ്രതി സ്വര്‍ണം നല്കി സഹായിക്കണമെന്നും അല്ലാത്തപക്ഷം ബന്ധത്തില്‍ നിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വർണം നൽകിയില്ലെങ്കിൽ യുവതിയുമൊത്തുള്ള ഫോട്ടോകള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
ഇതേ തുടർന്ന് . 2025 ഒക്ടോബറില്‍ യുവതിയുടെ പക്കല്‍ നിന്നും നാല് പവന് തൂക്കം വരുന്ന സ്വര്‍ണമാല പ്രതി കൈക്കലാക്കിയിരുന്നു. പിന്നീട് 2026 ജനുവരിയില്‍ ഒരു പവന്റെ ബ്രേസ്ലെറ്റ്, അര പവന്റെ മറ്റൊരു ബ്രേസ്ലെറ്റ്, രണ്ടര ഗ്രാമിന്റെ പാദസരം എന്നിവയും തട്ടിയെടുത്തു. ഇത്തരത്തിൽ വിവിധഘട്ടങ്ങളിലായി പ്രതി അഞ്ചര പവനിലധികം സ്വര്‍ണാഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു.
Kerala
കണ്ണൂർ: പയ്യന്നൂരിലെ പരാജയത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് പി.കെ. ശ്രീമതി. ജനമനസ് മനസിലാക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്ന് പി.കെ. ശ്രീമതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ശ്രീമതിയുടെ പ്രതികരണം.
പയ്യന്നൂരിൽ ഒരു മാസം പ്രവർത്തിച്ചു. ജയിക്കാൻ കഴിയുമോ എന്നതിൽ ആദ്യം ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ജയിക്കുമെന്ന് തന്നെയാണ് കരുതിയെന്നും പി.കെ ശ്രീമതി വ്യക്തമാക്കി. അതേസമയം
സിപിഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് പി. ജയരാജന് രംഗത്തെത്തി.
തന്റെ പടം വച്ചുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രകീര്‍ത്തിച്ചും പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉള്‍പാര്‍ട്ടി ചര്‍ച്ചയെ കുറിച്ച് സിപിഎം ഭരണഘടന അനുശാസിക്കുന്നത് പിന്തുടരണമെന്നും പി. ജയരാജന് അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പി.ജയരാജൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
Kerala
കണ്ണൂർ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് പി. ജയരാജന്.
തന്റെ പടം വച്ചുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രകീര്‍ത്തിച്ചും പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉള്‍പാര്‍ട്ടി ചര്‍ച്ചയെ കുറിച്ച് സിപിഎം ഭരണഘടന അനുശാസിക്കുന്നത് പിന്തുടരണമെന്നും പി. ജയരാജന് അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പി.ജയരാജൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് ചിലയിടങ്ങളിൽ എന്റെ പടം വെച്ചുകൊണ്ടുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായി മനസ്സിലാക്കുന്നു. പരാജയത്തിൽ നിന്ന് നിരാശരായവർ പല തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നതായും കാണുന്നു. ഇത്തരം കാര്യങ്ങളിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയിൽ എന്റെ നിലപാട് വ്യക്തമാക്കുവാനാണ് ഈ പോസ്റ്റ്.
ഫ്ലക്സ് ബോർഡിലൂടെ പ്രചരണം നടത്തി മുഖ്യമന്ത്രിയാക്കാൻ കൊണ്ടുപിടിച്ച ശ്രമം കോൺഗ്രസുകാർ നടത്തുന്നുണ്ട്. കോൺഗ്രസ് പ്രതിസന്ധിയിലായപ്പോൾ “ഇന്ദിരയെ വിളിക്കൂ, സോണിയയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ” എന്ന മുദ്രാവാക്യം ഉയർത്തി. അത് കോൺഗ്രസ് സംസ്കാരമാണ്. അതിൽ നിന്ന് വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് സംഘടനാരീതി.
കാരണം നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയെ മാറ്റിത്തീർക്കാൻ ശ്രമിക്കുന്ന വിപ്ലവ പ്രസ്ഥാനമാണ് സി.പി.ഐ.എം. ഈ പാർട്ടി തിരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല. ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാർ നേരിട്ടിട്ടുണ്ട്. ഓരോ സന്ദർഭങ്ങളിലും അവയെ വസ്തുനിഷ്ഠമായി വിലയിരുത്താറുമുണ്ട്. വിജയത്തിലും പരാജയത്തിലും ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് തുടർനടപടികളും കൈക്കൊള്ളാറുമുണ്ട്.
ഈ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടർച്ചയായി തിരുത്തൽ നടപടികളും വരും. അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലർ കൈക്കൊള്ളുന്നത്. പരാജയത്തിന്റെ കാരണക്കാരാണെന്ന് അവർ കണക്കാക്കുന്ന ചില പാർട്ടി നേതാക്കളെ ലക്ഷ്യം വെച്ച് പരസ്യ വിമർശനവും നടത്തുന്നുണ്ട്. വലതുപക്ഷക്കാർ ഇത്തരം പ്രവർത്തനങ്ങളെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്.
ഇത്തരം ഒരു സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കുക. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക, ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കുക — ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ പടം വെച്ചുള്ള ബോർഡുകൾ നീക്കം ചെയ്യണം. സോഷ്യൽ മീഡിയയിൽ എന്നെ പ്രകീർത്തിച്ചുകൊണ്ടും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിക്കൊണ്ടും നടത്തുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കുക. ഉൾപാർട്ടി ചർച്ചയെ കുറിച്ച് സി.പി.ഐ.എം ഭരണഘടന അനുശാസിക്കുന്നത് പിന്തുടരുക.
ബംഗാളിൽ സി.പി.ഐ.എം വീണ്ടും കുതിച്ചുകയറാനുള്ള ശ്രമങ്ങൾ വിജയിച്ചു തുടങ്ങി. കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും.ലാൽ സലാം, സഖാക്കളെ…
Kerala
കണ്ണൂർ: കണ്ണൂരിൽ 13കാരന് പരിക്കേറ്റ സ്ഫോടനത്തിന് കാരണം ബോംബ് അല്ലെന്ന് നിഗമനം. വടക്കേ പൊയിലൂരിൽ ആയിരുന്നു സ്ഫോടനമുണ്ടായത്. സ്റ്റീൽ ബോളിൽ ഓലപ്പടക്കത്തിലെ വെടിമരുന്ന് നിറച്ച് കത്തിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
ജനൽ കർട്ടൻ പൈപ്പിന്റെ അറ്റത്ത് അലങ്കാരത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ ബോളിലാണ് കുട്ടികൾ വെടിമരുന്ന് നിറച്ചത്. കളിക്കുന്നതിനിടെ സംഭവിച്ചതെന്നാണ് കുട്ടികളുടെ മൊഴി. ഫോറൻസിക് പരിശോധന ഫലത്തിന് ശേഷമാകും സ്ഥിരീകരണം.
ചൊവ്വാഴ്ച ആയിരുന്നു കണ്ണൂർ വടക്കേ പൊയിലൂരുള്ള മുഹമ്മദ് ഷഹദിന് സ്ഫോടനത്തിൽ പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: സ്വതന്ത്രൻ എന്ന നിലയിൽ മുന്നോട്ട് പോകുമെന്ന് പയ്യന്നൂരിൽ വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണന്. യുഡിഎഫിന്റെ നിലപാടിനൊപ്പം നിൽക്കുമെന്നും വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
കമ്യൂണിസ്റ്റ് പാർട്ടിക്ക് അകത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അപചയം ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും കുഞ്ഞികൃഷ്ണന് പറഞ്ഞു. എന്നാൽ പാർട്ടി തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും ചൂണ്ടിക്കാണിച്ചവരെ ക്രൂശിക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഎമ്മിന് അടിയൊഴുക്ക് മുൻകൂട്ടി കണക്കാക്കാൻ കഴിഞ്ഞില്ല. അടിയൊഴുക്ക് ശക്തമായിരുന്നു എന്ന് ഇപ്പോൾ ബോധ്യപ്പെട്ടു. ജയിക്കുമെന്ന പ്രതീക്ഷയിലോ, ജയിക്കാനോ അല്ല മത്സരിച്ചത്. മത്സര രംഗത്ത് ഇറങ്ങിയപ്പോൾ അനുകൂലമായ ഒരു സാഹചര്യം ഉണ്ടായെന്നും വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
ഐക്യ ജനാധിപത്യ മുന്നണിയുടെ ഓഫീസിൽ എത്തിയത് തന്റെ ചുമതല കൂടിയാണ്. പാർട്ടി തെറ്റ് തിരുത്തുമോ എന്ന് അറിയില്ല. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സിപിഎം തെറ്റ് തിരുത്താൻ തയാറാകുന്ന പാർട്ടി ആയിരുന്നുവെന്നും വി. കുഞ്ഞികൃഷ്ണന് കൂട്ടിച്ചേർത്തു.
Kerala
കണ്ണൂര്‍: സംസ്ഥാനത്തു നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കണ്ണൂരിൽ പി. ജയരാജനെ അനുകൂലിച്ചു ഫ്ലക്സ് ബോർഡുകൾ. പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ടാണ് പി. ജയരാജനായി ബോർഡുകൾ ഉയർന്നത്.
അഴീക്കോട് മണ്ഡലത്തിലാണ് നേതൃമാറ്റം ആവശ്യപ്പെട്ട് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ സിപിഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരില്‍ നേരത്തെയും ബോർഡുകൾ ഉയർന്നത്.
പി. ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂവെന്നാണ് ബോർഡിലെ ഉള്ളടക്കം. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇടതുപക്ഷത്തിനു തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്കു പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പിണറായി വിജയനുമെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനമുയരാനുള്ള സാധ്യതയേറെയാണ്. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച കാര്യത്തിലും ചർച്ച നടക്കും.
Kerala
കണ്ണൂർ: സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 13 വയസുകാരന് പരിക്ക്. കണ്ണൂർ പൊയിലൂരിലുണ്ടായ സംഭവത്തിൽ മുഹമ്മദ് ഷഹദി(13)നാണ് പരിക്കേറ്റത്.
പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് കൊളവല്ലൂർ പോലീസ് പറഞ്ഞു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് കനത്ത തോൽവിക്കു പിന്നാലെ കണ്ണൂർ സിപിഎമ്മിൽ പോര് രൂക്ഷം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനുമെതിരെ കണ്ണൂരിൽ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
മോറാഴ സഖാക്കളെന്ന പേരിലാണ് ധർമ്മശാലയിലും ആന്തൂരിലും പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പാർട്ടി സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക എന്നതാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. എം.വി. ഗോവിന്ദന്റെയും കെ.കെ.രാഗേഷിന്റെയും പേരെടുത്ത് പറഞ്ഞാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
പയ്യന്നൂരിലെ ഫണ്ട് വിവാദവും തുടർന്നുണ്ടായ അച്ചടക്ക നടപടികളും പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നതായി സൂചനയുണ്ട്. ഇതിന്റെ തുടർച്ചയായാണ് മോറാഴ സഖാക്കൾ എന്ന പേരിൽ പുതിയ പ്രതിഷേധം ഉയരുന്നത്.
പയ്യന്നൂരിലെ പ്രമുഖ നേതാവ് വി.കുഞ്ഞികൃഷ്ണനെതിരെയുള്ള അച്ചടക്ക നടപടിയും കെ.കെ.രാഗേഷിന്റെ നിലപാടുകളുമാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പാർട്ടി പ്രവർത്തകർ സ്ഥലത്തെത്തുകയും പോസ്റ്ററുകൾ കീറിക്കളയുകയും ചെയ്തു.
Kerala
കണ്ണൂർ: നരയമ്പാറയിൽ ബൈക്ക് വൈദ്യുത തൂണിലിടിച്ചു കത്തി ബൈക്ക് യാത്രികൻ മരിച്ചു. പെരിങ്ങത്തൂർ പുളിയനമ്പ്രത്തെ കാട്ടിൽ പറമ്പത്ത് മുഹമ്മദ് തസ്ലീം (26) ആണ് മരിച്ചത്. ഇന്നു രാവിലെ ഒമ്പതോടെ മട്ടന്നൂർ-ഇരിട്ടി റോഡിൽ നരയമ്പാറ പെട്രോൾ പമ്പിന് മുന്നിലായിരുന്നു സംഭവം.
ബംഗളൂരുവിൽ നിന്നു തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന മുഹമ്മദ് തസ്ലീം സഞ്ചരിച്ച ബൈക്ക് റോഡരികിലെ വൈദ്യുത തൂണിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുത കമ്പികൾ കൂട്ടിയിടിച്ചു കത്തുകയും ബൈക്കിന് തീപിടിക്കുകയുമായിരുന്നു. ബൈക്ക് ഓവുചാലിൽ വീഴുകയും ചെയ്തു.
ബൈക്ക് കത്തുന്നത് കണ്ട സമീപവാസികൾ വെള്ളം ഉപയോഗിച്ചാണ് തീ കെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ മുഹമ്മദ് തസ്ലീമിനെ നാട്ടുകാർ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ തകർന്നു. ബൈക്കിലുണ്ടായിരുന്ന തുണികളും സാധനങ്ങളും അടക്കം കത്തി നശിച്ചു. ബൈക്ക് വൈദ്യുത തൂണിലിടിച്ചപ്പോൾ ബൈക്കിന്റെ പെട്രോൾ ലീക്കായതായിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മട്ടന്നൂരിൽ നിന്നു അഗ്നിശമന വിഭാഗവും മട്ടന്നൂർ എസ്ഐ നൗഷാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തിയിരുന്നു.
Kerala
കണ്ണൂർ/കാസർഗോഡ്: കണ്ണൂരിൽ പോലീസ് ഓഫീസർക്കും കേബിൾ ടിവി കാമറമാനും കാസർഗോട്ട് കൗൺസിലർക്കും സൂര്യാഘാതമേറ്റു. തൃശൂർ പൂരം ഡ്യൂട്ടിക്കിടെയാണ് കണ്ണൂർ ജില്ലയിലെ ആലക്കോട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. രാജനു സൂര്യാതപമേറ്റത്.
മുഖത്തും ചെവിക്ക് പിറകിലും പൊള്ളലേറ്റ പാടുകൾ ഉണ്ട്. 24നാണ് രാജൻ പൂരം ഡ്യൂട്ടിക്കായി തൃശൂരിലേക്ക് പോയത്. 27ന് ഡ്യൂട്ടി കഴിഞ്ഞ് തളിപ്പറമ്പ് കരിമ്പത്തെ ചവനപ്പുഴയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ധർമശാലയിലെ കേബിൾ ടിവി ചാനൽ കാമറാമാൻ ഷാജി കീഴറയ്ക്ക് (40) ഇന്നലെയാണ് സൂര്യാതപമേറ്റത്. ജോലിയുടെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് ചെറുകുന്ന് കീഴറയിലേക്ക് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം.
വലതു കൈക്കും പുറത്തും കാലുകൾക്കുമാണ് പൊള്ളൽ. കൈയുടെ തൊലി വൃത്താകൃതിയിൽ പൊള്ളിയടർന്നു. പൊള്ളലേറ്റ ഷാജി കീഴറ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
കാസർഗോട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കാഞ്ഞങ്ങാട് നഗരസഭ 19-ാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍. ഉണ്ണികൃഷ്ണനാണ് പൊള്ളലേറ്റത്.
ചൊവ്വാഴ്ച കാഞ്ഞങ്ങാട് ടൗണില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ കഴുത്തിനു താഴെയും പുറംഭാഗത്തും പൊള്ളലേല്‍ക്കുകയായിരുന്നു. ആദ്യം കാര്യമാക്കിയില്ലെങ്കിലും നീറ്റല്‍ അസഹനീയമായതിനെതുടര്ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
Kerala
കണ്ണൂർ: കണ്ണൂർ ജില്ലയിൽ കാടാച്ചിറയിലും കാഞ്ഞിരക്കൊല്ലിയിലും ചെറുപുഴയിലുമായി മൂന്നു പേർക്കു സൂര്യാതപമേറ്റു. കാടാച്ചിറയിൽ ഓട്ടോ ഡ്രൈവർ രജീഷിന് ഞായറാഴ്ചയാണ് സൂര്യാപതമേറ്റത്.
ഉച്ചയോടെ കാടാച്ചിറയിലൂടെ നടന്നുപോകുന്നതിനിടെയാണ് സംഭവം. ഇടതുകൈക്കാണ് പൊള്ളലേറ്റത്. ആദ്യം ചെറിയ നിറംമാറ്റമായിരുന്നു. പിന്നീടാണ് കുമിള രൂപപ്പെട്ടത്. രജീഷ് കാടാച്ചിറ സർക്കാർ ഡിസ്പെൻസറിയിൽ ചികിത്സ തേടി.
പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിൽ കൊട്ടാടിക്കവലയിലെ അബിൻ ജോസിന് (28) ജോലിക്കിടയിലാണ് സൂര്യാതപമേറ്റത്. അബിൻ പുറവയൽ പിഎച്ച്സിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വീട്ടിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ നന്നാക്കുന്നതിനിടയിലാണ് സംഭവം. കാൽമുട്ടിനാണ് സൂര്യാതപമേറ്റത്.
ചെറുപുഴയിൽ ജിയോ ടാഗിംഗ് നടത്തി മടങ്ങുകയായിരുന്ന തൊഴിലുറപ്പ് പദ്ധതി ഓവർസിയർക്കാണ് സൂര്യാതപമേറ്റത്. ചുണ്ടയിലെ ഹെലൻ ജയ്സന് (31) ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ പണി നടക്കുന്ന സ്ഥലത്ത് ജിയോ ടാഗിംഗ് നടത്തി തിരുമേനിയിൽനിന്നു സ്കൂട്ടറിൽ ചെറുപുഴയിലേക്ക് വരുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു.
കഴുത്തിനും ശരീരത്തിന്റെ പുറം ഭാഗത്തുമാണ് പൊള്ളൽ. ഹെലനെ പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ നൽകി.
കഴിഞ്ഞ ദിവസം വീടിനു സമീപമുള്ള കിണറിൽനിന്നു വെള്ളം കോരുന്നതിനിടയിൽ ചെറുപുഴ കുണ്ടംതടത്തെ കാത്തിരത്തുംകുന്നേൽ ബെന്നി ഫിലിപ്പിനും (50) പൊള്ളലേറ്റിരുന്നു.
Kerala
തിരുവനന്തപുരം: കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി സ്പീക്കർ എ.എൻ.ഷംസീർ. ആയുധം കൊണ്ടുള്ള ആക്രമണം നടന്നുവെന്ന് താൻ പറഞ്ഞിട്ടില്ല.
മന്ത്രിയെ കണ്ടപ്പോൾ അവർ വളരെ അവശയായ നിലയിലായിരുന്നുവെന്നും അതാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു. സഭാംഗം അവശയായി പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ വന്ദേഭാരതിൽ കയറി പോകാൻ തനിക്ക് കഴിയില്ല. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു.
അതിനുള്ള ക്രമീകരണങ്ങൾ നടത്തിയെന്നും സ്പീക്കർ വിശദീകരിച്ചു. വനിതാ മന്ത്രിക്ക് നേരെ എന്തുകൊണ്ട് കെഎസ്യു പെൺകുട്ടികൾ സമരത്തിന് വന്നില്ല. സമരത്തിനു പോയാൽ ജയിലിൽ കിടക്കേണ്ടി വരും. ജയിലിൽ കിടത്തിയത് എന്തോ അപരാധം എന്നാണ് കോൺഗ്രസ് പറയുന്നത്.
ജനാധിപത്യത്തിൽ സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അതിന്റെ ഭാഗമായി ജയിലിലും കിടക്കേണ്ടി വരും. മുൻപ് തങ്ങൾക്കെതിരെയും വധശ്രമക്കേസുകൾ ചുമത്തിയിട്ടുണ്ടെന്ന് ഷംസീർ പറഞ്ഞു.
Kerala
കണ്ണൂർ: കൂത്തുപറമ്പിനടുത്ത് പൊയിലൂരിൽ ബോംബുകൾ കണ്ടെത്തി. ബോൾ ഐസ്ക്രീമിന്റെ ഒഴിഞ്ഞ കണ്ടെയ്നറിനകത്ത് സ്ഫോടക വസ്തുക്കൾ നിറച്ച് തയ്യാറാക്കിയ അഞ്ച് ബോംബുകളടക്കം ആറ് ബോംബുകളാണ് കണ്ടെത്തിയത്.
പൊയിലൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻ തോപ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഒരു ബക്കറ്റിൽ പകുതിയോളം മണൽ നിറച്ച് ഇതിന് മുകളിൽ നിരത്തി വച്ച നിലയിലായിരുന്നു ബോംബുകൾ. ഇവ പോലീസ് കസ്റ്റഡിയിലെടുത്തു.
ബോംബുകൾ നിർവീര്യമാക്കിയതായാണ് വിവരം. സംഭവത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി വിവരമില്ല. കഴിഞ്ഞ ദിവസം പാനൂർ ചിത്ര വയലിൽ നിന്നും രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബും പിടിച്ചെടുത്തിരുന്നു.
Kerala
കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മകന് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ ഗീതമ്മ (50)യെ കൊലപ്പെടുത്തിയത്.
മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.
ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ കിടപ്പുമുറിയില്‍വച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ബംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിർത്തി നാട്ടിലെത്തിയതാണ്. കൊലപാതകം നടക്കുന്ന സമയത്ത് പിതാവ് തങ്കച്ചന് വീട്ടിലുണ്ടായിരുന്നില്ല.
കൊലയ്ക്കുശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയും അയാളുടെ സ്കൂട്ടറില്‍ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. പോലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇവരുടെ മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മയ്ക്ക് ഒരു മകള്‍കൂടിയുണ്ട്.
NRI
മക്ക: അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ തളിപ്പറമ്പ് തുവ്വേക്കാട് സ്വദേശി കെ.ബി. മുഹമ്മദിന്റെ (മമ്മുക്ക) മൃതദ്ദേഹം മക്കയിൽ കബറടക്കി. മകന്റെ നികാഹ് കഴിഞ്ഞു ഈ അടുത്താണ് അദ്ദേഹം നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
ശാരീരിക അസ്വസ്ഥത കാരണം ത്വാഇഫ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ലുക്കീമിയ സ്ഥിരീകരിച്ചതിനെ തുടർന്നു തുടർചികിത്സയ്ക്ക് വേണ്ടി മക്ക കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുവന്നു.
അവടെ വച്ചാണ് മരണം സംഭവിച്ചത്. ത്വാഇഫിൽ ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐസിഎഫ്) ഷറഫിയ യൂണിറ്റ് പ്രസിഡന്റായി സാമൂഹിക രംഗത്ത് പ്രവർത്തിച്ചിരുന്നു.
NRI
മക്ക: രോഗ ബാധിതനായി മക്കയിലെ കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ തളിപ്പറമ്പ് തുവ്വേങ്ങാട് സ്വദേശി കെ. ബി മുഹമ്മദ് (മമ്മു) അന്തരിച്ചു.
മകന്റെ വിവാഹം കഴിഞ്ഞു നാട്ടിൽ നിന്ന് രണ്ടാഴ്ച മുമ്പാണ് ജോലി സ്ഥലത്ത് എത്തിയത്. തളർച്ച കാരണം ആദ്യം താഇഫ് ആശുപത്രിയിലും പിന്നീട് മക്കയിലേക്കും കൊണ്ടു പോയി.
ഒമ്പതു ദിവസങ്ങൾ മക്കയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ ഫാത്തിമ. ഒരു പെൺകുട്ടിയും നാലു ആണ്‍മക്കളുമാണ്. ഭാര്യ സഹോദരൻ ജാഫർ മദനി അദ്ദേഹത്തോടൊപ്പം മക്കയിൽ ഉണ്ട്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജനാസ മക്കയിൽ മറവ് ചെയ്യുമെന്ന് ഐസിഎഫ് വെൽഫയർ ടീം അറിയിച്ചു.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച വിദ്യാർഥി നിതിൻ രാജിന്റെ വീട്ടിൽ സഹപാഠികളെത്തി. നിതിന്റെ സഹപാഠികളായ 30 വിദ്യാർഥികളാണ് ഉഴമലക്കലിലെ വീട്ടിലെത്തിയത്. നിതിൻ മരിച്ച സമയത്ത് വസതി സന്ദർശിക്കണമെന്ന് വിദ്യാർഥികൾ കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിദ്യാർഥികളുടെ ആവശ്യം മാനേജുമെന്റ് നിരസിക്കുകയായിരുന്നു. തുടർന്ന് മാനേജ്മെന്റിന്റെ തക്കീത് അവഗണിച്ചാണ് സുഹൃത്തുക്കൾ ഉഴമലയ്ക്കലെ വീട്ടിലെത്തിയത്. മരണത്തിലെ ദുരൂഹതകൾ മാറ്റണമെന്നും നിതിന്‍ നീതി ലഭിക്കണമെന്നും സഹപാഠികൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം വകുപ്പ് മേധാവി എം.കെ. റാം ക്ലാസിനകത്തും പുറത്തും നിരന്തരമായി നിതിനെ വേട്ടയാടിയിരുന്നു. മാർക്ക് കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും പരാമർശങ്ങൾ നടത്തിയെന്നും തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നും സഹപാഠികളും കുടുംബവും പറഞ്ഞു.
NRI
ആലക്കോട്: നെല്ലിപ്പാറ പെരികലത്താംകുഴി പി.ടി. തോമസ് (ജോസ് 73) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നെല്ലിപ്പാറ ഹോളി ഫാമിലി ദേവാലയത്തിൽ. ഭാര്യ അന്നമ്മ (മോളി) നടൂപറമ്പിൽ കുടുംബാംഗം.
മക്കൾ ജിനു പി. തോമസ് (ഡെപ്യൂട്ടി ജനറൽ മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് ബംഗളൂരു), ജിനീഷ് തോമസ് (എംഒഎച്ച് സലാല ഒമാൻ), ജിൻസ് തോമസ് (ഫിനാൻസ് മാനേജർ വില്യംസ് ലീ എറണാകുളം).
മരുമക്കൾ: ടി.പി. പ്രിയ (കാനഡ), മഞ്ജു തോമസ് (ഒമാൻ), പി.കെ. പ്രവീണ (എച്ച്ഡിഎഫ്സി ബാങ്ക് തളിപ്പറമ്പ്).
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ക്യാമ്പസിൽ വിദ്യാർത്ഥികളുടെ കുത്തിയിരിപ്പ് സമരം. അധ്യാപകരിൽ നിന്നുള്ള ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് മരണത്തിന് കാരണമെന്ന ആരോപണം ശക്തമായതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു.
രാവിലെ ക്യാമ്പസിന് മുന്നിൽ കോട്ട് ഊരിമാറ്റി പ്രതിഷേധിച്ച വിദ്യാർത്ഥികൾ പിന്നീട് കുത്തിയിരിപ്പ് സമരം നടത്തി. ആരോപണവിധേയനായ ഡോ. റാമിനെ പുറത്താക്കണമെന്നും മാനസികമായി പീഡിപ്പിക്കുന്ന മറ്റ് രണ്ട് അധ്യാപകർക്കെതിരെ നടപടി വേണമെന്നുമാണ് പ്രധാന ആവശ്യം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത കമ്മീഷൻ, ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജാതിയുടെയും നിറത്തിന്റെയും പേരിൽ അധ്യാപകർ അധിക്ഷേപിച്ചതായി നിതിൻ രാജ് സുഹൃത്തുക്കൾക്കയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ഇന്റേണൽ മാർക്ക് അകാരണമായി കുറച്ചതായും കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സന്ദേശത്തിലുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് രണ്ട് അധ്യാപകരെ കോളജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.
Kerala
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിനെ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ ഡോ. എം.കെ. റാമിനെ പുറത്താക്കുമെന്ന് കോളജ് അധികൃതർ.
വിദ്യാർഥികളുടെ പരാതിയിലാണ് നടപടി. കണ്ണൂർ ഡെന്റൽ കോളജിന്റെ നടപടി ഉടനുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. നിതിൻ രാജിന്റെ മരണത്തിൽ വിവിധ വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയിരുന്നു.
വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശി നിതിൻ രാജിനെ കോളജ് കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ കോളജിലെ അധ്യാപകർ നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ആരോപിച്ച് കുടുംബം രംഗത്തുവരികയായിരുന്നു.
ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ നിതിൻ രാജിന്റെ മരണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം. വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും.
ഇതോടൊപ്പം കോളജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ പ്രതികളായ അധ്യാപകർ നിലവിൽ ഒളിവിലാണ്. വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ലോൺ ആപ്പ് വഴിയുള്ള സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് വരുത്തി തീർക്കാൻ കോളജ് മാനേജ്മെന്റ് ശ്രമിക്കുന്നുവെന്ന ആരോപണം കൂടുതൽ ശക്തമായിട്ടുണ്ട്. അതേസമയം നിതിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്തെത്തി.
നിതിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്തെത്തി. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം.കെ. റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികൾ വ്യക്തമാക്കി.
Kerala
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടൊപ്പം അധിക്ഷേപകരമായ അടിക്കുറിപ്പ് ചേർത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച 19-കാരനെതിരെ പോലീസ് കേസെടുത്തു. 'പ്രിയദർശിനി ഓലായിക്കര' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് 'സ്വർണ്ണക്കള്ളൻ' എന്ന അടിക്കുറിപ്പ് നൽകി പ്രചരിപ്പിച്ചതിനാണ് നടപടി.
കണ്ണൂർ സൈബർ പോലീസാണ് 19 വയസ്സുകാരനായ അനുനന്ദിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും മനഃപൂർവം ലഹളയുണ്ടാക്കാനും ശ്രമിച്ചു എന്ന് എഫ്ഐആറിൽ പറയുന്നു. പിണറായി സ്വദേശിയായ സുധീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
പ്രസ്തുത പോസ്റ്റ് പരാതിക്കാരനും സിപിഎം പ്രവർത്തകർക്കും വലിയ രീതിയിലുള്ള മാനസിക വിഷമമുണ്ടാക്കിയെന്നും ബോധപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് പ്രതി ശ്രമിച്ചതെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Kerala
കണ്ണൂർ: അനുമതിയില്ലാതെ ഓപ്പൺ വോട്ടു ചെയ്തുവെന്ന പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസെടുത്തു. അഴീക്കോട് പഞ്ചായത്ത് അംഗമായ സി.ഷംനയ്ക്കെതിരെയാണ് വളപട്ടണം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വോട്ടെടുപ്പ് നടപടികളിൽ അനുമതിയില്ലാതെ ഇടപെട്ട് ഓപ്പൺ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണമാണ് ഇവർക്കെതിരെ ഉയർന്നിട്ടുള്ളത്. അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ഷംന തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും പഞ്ചായത്ത് മെമ്പർ സ്ഥാനത്തു നിന്ന് അയോഗ്യയാക്കണമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. എന്നാൽ സംഭവത്തിൽ സിപിഎം പ്രതികരിച്ചിട്ടില്ല.
Kerala
കണ്ണൂർ: സിപിഒ ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നിങ്ങനെ മൂന്ന് കുറ്റങ്ങളിലാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീ 2024 നവംബർ 21 നാണ് വീട്ടിൽവച്ച് കൊല്ലപ്പെട്ടത്. ദിവ്യശ്രീയും രാജേഷും അകന്നു കഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചന പരാതി കണ്ണൂർ കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു.
സംഭവ ദിവസം രാവിലെ ദിവശ്രീ കോടതിയിൽ ഹാജരായി ബന്ധം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് കണ്ടെത്തൽ.
Kerala
കണ്ണൂർ: തെരഞ്ഞെടുപ്പുദിവസം കണ്ണൂർ മേഖലയിലുണ്ടായ സംഘർഷം തുടരുന്നു. ഇന്ന് പുലർച്ചെ പയ്യന്നൂരിലും മയ്യിലും അക്രമസംഭവങ്ങൾ അരങ്ങേറി. മയ്യിൽ കോൺഗ്രസ് ഓഫീസ് തകർത്തു.
പയ്യന്നൂരിൽ സിപിഎം പ്രവർത്തകന്റെ വീടാക്രമിച്ച അക്രമിസംഘം കാർ തകർത്ത് തീയിടുകയും ചെയ്തു. അക്രമസംഭവങ്ങളെ തുടർന്ന് മലപ്പട്ടം, മയ്യിൽ, പയ്യന്നൂർ മേഖലയിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
മയ്യിലിൽ കോൺഗ്രസ് മണ്ഡലംകമ്മിറ്റി ഓഫീസ് ഒരുസംഘം അക്രമികൾ അടിച്ച് തകർത്തു. മയ്യിൽ ടൗണിലെ കോൺഗ്രസ് ഓഫീസായ ഗാന്ധിഭവനാണ് തകർത്തത്. ഇന്ന് പുലർച്ചെയാണ് അക്രമം. ഓഫീസിന്റെ മുൻവശത്തെയും പിന്നിലെയും ജനൽചില്ലുകൾ പൂർണമായും അടിച്ചുതകർത്ത അക്രമികൾ മീറ്റിംഗ് ഹാളിലെ ഫർണിച്ചറുകളും മൂന്ന് മേശയും 40 ഓളം കസേരകളും അടിച്ചുതകർത്തിട്ടുണ്ട്.
അക്രമത്തിനുപിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ് മയ്യിൽ മണ്ഡലം കമിറ്റി ആരോപിച്ചു.സംഭവമറിഞ്ഞ് മയ്യിൽ പോലീസ് സ്ഥലത്തെത്തി.
ഡിഡിസി സെക്രട്ടറി കെ.സി. ഗണേശൻ, മയ്യിൽ മണ്ഡലം പ്രസിഡന്റ് സി.എച്ച്. മൊയ്തീൻകുട്ടി, ബ്ലോക്ക് പ്രസിഡന്റ് കെ.പി. ശശിധരൻ, വൈസ് പ്രസിഡന്റ് ശ്രീജേഷ് കൊയിലേരിയൻ, ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.വി. മനോജ് കുമാർ, യുഡിഎഫ് കൺവീനർ പി.പി. സിദിഖ്, കെ. അജയകുമാർ എന്നിവർ അക്രമം നടന്ന ഓഫീസ് സന്ദർശിച്ചു. മയ്യിൽ മണ്ഡലം കമ്മിറ്റിയും യുഡിഎഫ് കമ്മിറ്റിയും സംഭവത്തിൽ പ്രതിഷേധിച്ചു.
ഇന്ന് വൈകുന്നേരം മയ്യിലിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. മയ്യിൽ മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകർത്തതിൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റി പ്രതിഷേധിച്ചു. ബൂത്ത് പ്രസിഡന്റ് ടി.നാസർ,കെ. നസീർ,ശ്രീജേഷ് കൊയിലേരിയൻ ,കെ.താജുദ്ദീൻ , പി.പി.മമ്മു,കെ.ശശിധരൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വോട്ടർമാരെ അഭിവാദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിന്റെ വികസനത്തുടർച്ചയ്ക്ക് എൽഡിഎഫ് സർക്കാർ തുടരുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെയുള്ള വികസന-ക്ഷേമ സങ്കൽപങ്ങളെല്ലാം തിരുത്തിക്കുറിച്ച് മുന്നേറിയ 10 വർഷം ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. യുഡിഎഫ് തകർത്തെറിഞ്ഞ കേരളത്തെ പുതുക്കിപ്പണിയാനാണ് 2016ൽ ജനങ്ങൾ എൽഡിഎഫിനെ ചുമതലപ്പെടുത്തിയതെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്വം സർക്കാർ നിർവഹിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കുറഞ്ഞ ദിവസങ്ങളെ പ്രചാരണത്തിന് സമയമുണ്ടായിരുന്നുള്ളൂ. എന്നാൽ മാറിയ കേരളത്തിന്റെ നേരനുഭവമുള്ള ജനങ്ങൾക്ക് സർക്കാരിനെക്കുറിച്ച് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂവെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: മയ്യിൽ മുണ്ടേരിക്കടവ് സതീശൻ റോഡിനു സമീപം കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരി മുക്ക് സ്വദേശി അബ്ദുൾ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കിണർ നിർമാണം നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കയർപൊട്ടി താഴേക്ക് വീഴുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Kerala
കണ്ണൂര്‍: കേരളത്തിൽ ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്ന 30,495 പോളിംഗ് ബൂത്തുകളിൽ 2,040 പ്രശ്നസാധ്യതാ ബൂത്തുകള്‍. പ്രശ്നസാധ്യതാ ബൂത്തുകളുടെ എണ്ണത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ലയാണ്. കുറവ് പത്തനംതിട്ടയാണ്.
കണ്ണൂരിലെ 2183 പോളിംഗ് ബൂത്തുകളില്‍ 771 ഇടത്താണ് പ്രശ്നസാധ്യതയുള്ളത്. കോഴിക്കോട് 312 പ്രശ്നസാധ്യത ബൂത്തുകളും ഉണ്ട്. കാസർഗോഡ് 238, കൊല്ലത്ത് 189 ബൂത്തുകളും പ്രശ്നസാധ്യതാ പട്ടികയിലുണ്ട്.
പത്തനംതിട്ടയിലെ 1,118 പോളിംഗ് ബൂത്തുകളില്‍ ഏഴിടത്തു മാത്രമേ പ്രശ്നസാധ്യതയുള്ളൂ. സമീപകാലത്തെ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അനിഷ്ടസംഭവങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അടിസ്ഥാനത്തിലാണ് ബൂത്തുകളെ പ്രശ്നസാധ്യതാ പട്ടികയില്‍ പെടുത്തിയത്.
കള്ളവോട്ട്, എതിര് പാര്‍ട്ടികളിലെ പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തല്‍, പോളിംഗ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍ തുടങ്ങിയ കാരണങ്ങളാലാണ് ബൂത്തുകളെ പ്രശ്നസാധ്യത ഗണത്തില്‍ പെടുത്തുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും സംയുക്തമായി നടത്തിയ പരിശോധനകള്‍ക്കും സുരക്ഷാ റിപ്പോര്‍ട്ടുകള്‍ക്കും ശേഷമാണ് പ്രശ്നസാധ്യതാ ബൂത്തുകള്‍ നിശ്ചയിച്ചത്.
Kerala
കൊച്ചി: തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ. ഗോവിന്ദന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേട് ഒഴിവാക്കാന്‍ നടപടിയും ആവശ്യപ്പെട്ടാണ് ഹർജി.
മണ്ഡലത്തിൽ വ്യാജ വോട്ടിന് സാധ്യതയുള്ളതിനാൽ ആബ്സന്റ്, ഡെത്ത്, ഷിഫ്റ്റ് വോട്ടര്‍ പട്ടിക തയാറാക്കണമെന്നും ടി.കെ. ഗോവിന്ദൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം ഗോവിന്ദന് പോലീസ് സംരക്ഷണം ഒരുക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഇന്ന് രേഖാമൂലം മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സിപിഎം സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ടത്.
Kerala
കണ്ണൂര്‍: കണ്ണൂരിൽ ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്. കതിരൂര്‍ പത്തായക്കുന്നിലാണ് സംഭവം. പാട്യം പതിനാറാം വാര്‍ഡ് മെമ്പർ പി. മജിഷയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
ബൈക്കിലെത്തിയ രണ്ടംഗസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായാണ് വിവരം. ഒരു ബോംബ് വീടിന്റെ മുറ്റത്തും മറ്റൊന്ന് വീടിന്റെ മുന്നിലെ റോഡിലുമാണ് പതിച്ചത്. കതിരൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂർ: സിപിഎം വിട്ട് തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ.ഗോവിന്ദന് മുന്നറിയിപ്പുമായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. തീക്കൊളി കൊണ്ട് തല ചൊറിയാന്‍ നില്‍ക്കരുത്. പാര്‍ട്ടിക്ക് പ്രകോപനം ഉണ്ടാക്കുന്ന പണി ടി.കെ.ഗോവിന്ദന് എടുക്കരുത്.
ടി.കെ.ഗോവിന്ദന് നല്കിയ പരാതിയിലാണ് ഇന്നലെ തളിപ്പറമ്പില്‍ റെയ്ഡ് നടന്നത്. എന്നാൽ പോലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിക്ക് എതിരെ പൊതുബോധം സൃഷ്ടിക്കാനാണ് ശ്രമം. പാർട്ടിക്കാരെ വല്ലാതെ പ്രകോപിപ്പിക്കരുതെന്നും രാഗേഷ് മുന്നറിയിപ്പ് നല്കി.
തളിപ്പറമ്പിൽ പി.കെ.ശ്യാമളയെ എൽഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടത്. തുടർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹത്തിന് യുഡിഎഫ് പിന്തുണ നൽകുകയായിരുന്നു.
Kerala
കണ്ണൂരിലെ 11 മണ്ഡലങ്ങളിൽ ആറിൽ ഭൂരിപക്ഷം ഉയർത്തുന്നതിനെക്കുറിച്ചു മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് ചിന്തിച്ചിരുന്നത്. എന്നാൽ, ഇക്കുറി പാർട്ടികോട്ടകളിൽ ജയിച്ചു കയറാനുള്ള ശ്രമത്തിലാണ് എൽഡിഎഫും സിപിഎമ്മും. എൽഡിഎഫിന്റെ ഉറച്ച കോട്ടകളായ കല്യാശേരി, മട്ടന്നൂർ, ധർമടം, തലശേരി എന്നിവടങ്ങളിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും തളിപ്പറന്പിലും പയ്യന്നൂരിലും ഈസി വാക്കോവർ അല്ലെന്ന തിരിച്ചറിവിൽ കഠിന പരിശ്രമത്തിലാണ് എൽഡിഎഫ്.
മുഖ്യമന്ത്രി പിണറായി വിജയൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ മന്ത്രി കെ.കെ. ശൈലജ എന്നിവരാണ് കണ്ണൂരിൽനിന്നു ജനവിധി തേടുന്നവരിൽ പ്രമുഖർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്‍പതിൽ എൽഡിഎഫിനായിരുന്നു വിജയം. രണ്ടിടങ്ങളിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. ഒമ്പത് മണ്ഡലം ഒപ്പം നിർത്തുകയെന്നത് എൽഡിഎഫിന് കടുത്ത വെല്ലുവിളിയാണ്. എന്നാൽ, കഴിഞ്ഞ തവണ വിജയിച്ച ഇരിക്കൂറും പേരാവൂരും നിലനിർത്തുകയും ഒപ്പം കൂടുതൽ മണ്ഡലങ്ങൾ പിടിച്ചെടുക്കാനുമാണ് യുഡിഎഫിന്റെ പോരാട്ടം. സീറ്റ് പ്രതീക്ഷയില്ലെങ്കിലും വോട്ട് വർധനയാണ് എൻഡിഎ ലക്ഷ്യമിടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലവിലുള്ള സിറ്റിംഗ് സീറ്റുകൾക്ക് പുറമെ നാല് മണ്ഡലങ്ങളിൽ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചുവെന്നത് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കണ്ണൂർ, അഴീക്കോട്, കൂത്തുപറന്പ്, തളിപ്പറന്പ് മണ്ഡലങ്ങളിലാണ് മുന്നേറ്റമുണ്ടാക്കിയത്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ കൂത്തുപറന്പിൽ മേൽക്കൈ നേടാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. വിസ്മയ പോരാട്ടങ്ങൾ നടക്കുന്ന തളിപ്പറന്പിനും കണ്ണൂരിനും പുറമെ കണ്ണൂർ, അഴീക്കോട്, കൂത്തുപറന്പ് മണ്ഡലങ്ങളിലും പോരാട്ടം ശക്തമായിരിക്കും.
വിസ്മയ പോരാട്ടം
സിപിഎമ്മിന്റെ പാർട്ടി കോട്ടകളിൽ വിള്ളൽ വീഴ്ത്തിയായിരുന്നു കണ്ണൂരിൽ തെരഞ്ഞെടുപ്പ് അങ്കക്കളരിയുണർന്നത്. തളിപ്പറമ്പ് സീറ്റിനെ ചൊല്ലി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ ഉയർത്തിയ ബോംബാണ് ഉഗ്രപ്രഹരമുണ്ടാക്കിയത്. നേതൃത്വത്തിനെതിരെ രംഗത്തുവന്ന അദ്ദേഹം പാർട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രനായി തളിപ്പറന്പിൽ മത്സരിക്കുകയാണ്.
സിപിഎമ്മിലെ പി.കെ.ശ്യാമളയാണ് എതിരാളി. 2021 ൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ അന്നത്തെ എതിർസ്ഥാനാർഥി കോൺഗ്രസിലെ വി.പി. അബ്ദുൽ റഷീദിന് സാധിച്ചിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിനുണ്ടായ വോട്ട് വർധനയ്ക്കു പിന്നാലെയാണ് ടി.കെ. ഗോവിന്ദൻ സിപിഎം വിട്ടത്. ഇതെല്ലാം മണ്ഡലത്തിൽ പോര് വർധിപ്പിച്ചു. എന്നാൽ, തളിപ്പറന്പിൽ മുൻ കെപിസിസി അംഗം യുഡിഎഫ് വിമത സ്ഥാനാർഥിയായി മത്സരിക്കുന്നത് യുഡിഎഫിനും തിരിച്ചടിയായിരിക്കുകയാണ്.
പയ്യന്നൂരിൽ എൽഡിഎഫിലെ സിറ്റിംഗ് എംഎൽഎ ടി.ഐ. മധുസൂദനനെതിരേ മത്സരിക്കുന്നത് ആരോപണം ഉയർത്തിക്കൊണ്ടുവന്ന വി. കുഞ്ഞികൃഷ്ണനാണ്. പയ്യന്നൂരിലെ പാർട്ടി കോട്ടകളിൽ കുഞ്ഞികൃഷ്ണനുള്ള സ്വാധീനവും എൽഡിഎഫിനെ ഭയചകിതനാക്കുന്നുണ്ട്. വിവാദങ്ങളും വെളിപ്പെടുത്തലുകളും ആരോപണങ്ങളുമായി പ്രചാരണം ഇവിടെ ശക്തമാണ്. എന്നാൽ, മറുകണ്ടം ചാടിയവരെ സ്ഥാനാർഥിയാക്കിയതിൽ പയ്യന്നൂരിലും തളിപ്പറന്പിലും കോൺഗ്രസിൽ ചില്ലറ പ്രശ്നങ്ങളുണ്ട്.
കണ്ണൂരിലും പേരാവൂരും പോരാട്ടം ശക്തം
സിപിഎമ്മിലെ പൊട്ടിത്തെറി അനുകൂലമാക്കാൻ യുഡിഎഫ് കളത്തിലിറങ്ങിയ വേളയിലാണ് കോൺഗ്രസിൽ കെ.സുധാകരന്റെ കലാപക്കൊടി. എംപിയായ അദ്ദേഹത്തിന് കണ്ണൂർ സീറ്റ് വേണമെന്ന നിലപാട് കോൺഗ്രസിനെ പുലിവാല് പിടിപ്പിച്ചു. എംപിമാർക്ക് സീറ്റില്ലെന്ന നിലപാട് കോൺഗ്രസ് കടുപ്പിച്ചതോടെയാണ് സുധാകരൻ അടങ്ങിയത്. എന്നാൽ, സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ ഉയർത്തിയ കോലാഹലം പൂർണമായി കെട്ടടങ്ങിയിട്ടില്ല.
സുധാകരന്റെ എതിർചേരിയിലെ ടി.ഒ. മോഹനനാണ് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി. തദ്ദേശത്തിലും ലോക്സഭയിലും യുഡിഎഫിന് വൻ ഭൂരിപക്ഷമുള്ള കണ്ണൂർ മണ്ഡലം ഇക്കുറി പിടിച്ചെടുക്കാനാണ് യുഡിഎഫ്. എന്നാൽ, ഹാട്രിക് വിജയം ഉറപ്പിച്ചാണ് കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിലെ പ്രചാരണം. എൽഎഡിഎഫിന്റെ ഘടകകക്ഷിയായ കോൺഗ്രസ്-എസ് മത്സരിക്കുന്ന ഏക മണ്ഡലമാണ് കണ്ണൂർ.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജ എത്തിയതോടെയാണ് പേരാവൂരിൽ പോര് കനത്തത്. 2011 മുതൽ സണ്ണി ജോസഫാണ് ഇവിടെ എംഎൽഎ. 2006ൽ പേരാവൂരിൽ നിന്ന് വിജയിച്ച ശൈലജ 2011 ൽ സണ്ണി ജോസഫിനോട് പരാജയപ്പെട്ട് മണ്ഡലമിറങ്ങിയതാണ്. പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെങ്കിലും 2026ൽ മൂന്നാമങ്കത്തിന് ഇവർ വീണ്ടും പേരാവൂരിൽ എത്തുമ്പോൾ വിജയം പ്രവചനാതീതമാണ്.
അട്ടിമറി ലക്ഷ്യമിട്ട് കൂത്തുപറന്പും അഴീക്കോടും
യുഡിഎഫിന്റെ ഘടകകക്ഷിയായ ലീഗ് മത്സരിക്കുന്ന രണ്ടിടത്തും ഇക്കുറി തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. ഒന്ന് അഴീക്കോട്ടും മറ്റൊന്ന് കൂത്തുപറന്പും. രണ്ടിടങ്ങളിലും പോരാട്ടം ശക്തമാണ്. അഴീക്കോട് എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ കെ.വി. സുമേഷിനെതിരേയാണ് മുസ്ലിംലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരിം ചേലേരി മത്സരിക്കുന്നത്.
ലോക്സഭയിലും തദ്ദേശത്തിലും യുഡിഎഫിനായിരുന്നു മേൽക്കൈ. അത് അനുകൂലമായി മാറുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കൂത്തുപറന്പിൽ നിലവിലുള്ള സിറ്റിംഗ് എംഎൽഎ കെ.പി. മോഹനന് പകരം പി.കെ. പ്രവീണാണ് മത്സരിക്കുന്നത്. ലീഗിന്റെ വനിതാ സ്ഥാനാർഥിയായ ജയന്തി രാജാണ് യുഡിഎഫിൽ മത്സരിക്കുന്നത്. എന്നാൽ, കൂത്തുപറന്പും അഴീക്കോടും ഇക്കുറി കൈയിൽ ഒതുങ്ങുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
Kerala
കണ്ണൂർ: കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ കൂട്ടുകച്ചവടമാണ് നടക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിപിഎം തീവ്രവലതുപക്ഷമായി മാറിയെന്നും കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്.സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷം അല്ലാതെയായി മാറിയെന്നും ബിജെപിയും സിപിഎമ്മും കോര്‍പറേറ്റ് പാര്‍ട്ടികളാണെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷമല്ലാതായി മാറി.
അതിന്റെ തെളിവാണ് മുതിർന്ന സിപിഎം നേതാക്കളായ വി.കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും യുഡിഎഫ് വേദിയിലിരിക്കുന്നത്. അവർക്ക് ആ പാർട്ടിയെക്കുറിച്ച് മനസിലായി. അതിനാലാണ് അവർ കോൺഗ്രസുമായി സഹകരിക്കുന്നത്. ബിജെപി പിണറായി വിജയനെ പിന്തുണയ്ക്കുന്നതിന് രണ്ട് തെളിവുകളുണ്ട്.
അതിൽ ആദ്യത്തേത് പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെ പോയാലും അമ്പലങ്ങളെക്കുറിച്ചും ദൈവത്തെക്കുറിച്ചും സംസാരിക്കാറുണ്ട്. പക്ഷേ കേരളത്തിൽ വന്നപ്പോൾ എന്ത് കൊണ്ട് മോദി ശബരിമലയിലെ കാര്യം ഉന്നയിച്ചില്ല. സിപിഎം നേതാക്കൾ ശബരിമലയിൽ സ്വർണം മോഷ്ടിച്ചു.
ഇതുവരെയും അവർക്കെതിരെ കേന്ദ്രം ഒന്നുപറഞ്ഞിട്ടില്ല. കാരണം കേരളത്തിൽ ഇടതുപക്ഷം ജയിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. രണ്ടാമത്തെത് ആരൊക്കെ ബിജെപിയെയും ആർഎസ്എസിനെയും എതിർക്കുന്നുവോ അവരെ എതിർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
Kerala
കണ്ണൂർ: ചിറക്കൽ പഞ്ചായത്തിലെ രണ്ടാം വാർഡിൽ മന്ന പള്ളിക്ക് സമീപം മരം മുറിക്കുന്നതിനിടെ തൊഴിലാളി അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങി. ചിറക്കൽ സ്വദേശിയായ ജോസ് (48) ആണ് അപകടത്തിൽപ്പെട്ടത്. ഉടൻ സ്ഥലത്തെത്തിയ കണ്ണൂർ അഗ്നിരക്ഷാസേന അതിസാഹസികമായി ഇദ്ദേഹത്തെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മന്ന പള്ളിക്ക് സമീപമുള്ള മരം മുറിക്കാനായി കയറിയ ജോസ് പാതിവഴിയിൽ വെച്ച് പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. മരക്കൊമ്പുകൾക്കിടയിൽ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ കണ്ട് നാട്ടുകാർ ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
കണ്ണൂർ സ്റ്റേഷനിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.കെ. അഫ്സലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടർന്ന് സേഫ്റ്റി ഹാർനെസ്സുകളും റോപ്പ് റെസ്ക്യൂ ഉപകരണങ്ങളും ഉപയോഗിച്ച് ഉദ്യോഗസ്ഥർ മരത്തിൽ കയറി ജോസിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.