Kerala
കണ്ണൂർ : പടക്കം പൊട്ടിത്തെറിച്ച് ഒമ്പതുവയസുകാരൻ മരിച്ചു. അഴീക്കോട് പുന്നക്കപ്പാറയിൽ കോൺഗ്രസ് ഓഫീസിന് സമീപമുണ്ടായ അപകടത്തിൽ പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാനാണ് മരിച്ചത്.
വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപം പ്രവർത്തകർ ലഡു വിതരണവും പടക്കം പൊട്ടിക്കലും നടത്തിയിരുന്നു. ബാക്കി വന്ന പടക്കങ്ങൾ പ്രവർത്തകർ ഓഫീസിന് സമീപത്ത് വച്ചിരിക്കുകയായിരുന്നു.
തുടർന്ന് ഇവിടെയെത്തിയ കുട്ടികൾ പടക്കം പൊട്ടിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. തീ കൊളുത്തി എറിഞ്ഞ പടക്കത്തിൽ ഒന്ന് അമാന്റെ കഴുത്തിലാണ് വീണ് പൊട്ടിയത്. സാരമായി പരിക്കേറ്റ അമാനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ മൂന്ന് കുട്ടികൾക്കും പരിക്കേറ്റു. സംഭവത്തിൽ അഴീക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂര്‍: പ്രണയം നടിച്ച് യുവതിയിൽ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയിൽ. കേസിൽ ഫഹീം അഹമ്മദ്(23) ആണ് തലശേരിയിൽ നിന്ന് പിടിയിലായത്. തൃശൂര്‍ റൂറല്‍ പോലീസ് പ്രതിയെ പിടികൂടിയത്.
6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് പ്രതി യുവതിയിൽ നിന്ന് തട്ടിയെടുത്തതായി പരാതിയുള്ളത്. വിവിധ ഘട്ടങ്ങളായാണ് പ്രതി യുവതിയിൽ നിന്ന് ഇത്രയേറെ സ്വർണം തട്ടിയെടുത്തതായി പരാതിയുള്ളത്.
യുവതിയുമായി പ്രണയം നടിച്ച പ്രതി സ്വര്‍ണം നല്കി സഹായിക്കണമെന്നും അല്ലാത്തപക്ഷം ബന്ധത്തില്‍ നിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വർണം നൽകിയില്ലെങ്കിൽ യുവതിയുമൊത്തുള്ള ഫോട്ടോകള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
ഇതേ തുടർന്ന് . 2025 ഒക്ടോബറില്‍ യുവതിയുടെ പക്കല്‍ നിന്നും നാല് പവന് തൂക്കം വരുന്ന സ്വര്‍ണമാല പ്രതി കൈക്കലാക്കിയിരുന്നു. പിന്നീട് 2026 ജനുവരിയില്‍ ഒരു പവന്റെ ബ്രേസ്ലെറ്റ്, അര പവന്റെ മറ്റൊരു ബ്രേസ്ലെറ്റ്, രണ്ടര ഗ്രാമിന്റെ പാദസരം എന്നിവയും തട്ടിയെടുത്തു. ഇത്തരത്തിൽ വിവിധഘട്ടങ്ങളിലായി പ്രതി അഞ്ചര പവനിലധികം സ്വര്‍ണാഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു.
Kerala
കണ്ണൂർ: പയ്യന്നൂരിലെ പരാജയത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് പി.കെ. ശ്രീമതി. ജനമനസ് മനസിലാക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്ന് പി.കെ. ശ്രീമതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ശ്രീമതിയുടെ പ്രതികരണം.
പയ്യന്നൂരിൽ ഒരു മാസം പ്രവർത്തിച്ചു. ജയിക്കാൻ കഴിയുമോ എന്നതിൽ ആദ്യം ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ജയിക്കുമെന്ന് തന്നെയാണ് കരുതിയെന്നും പി.കെ ശ്രീമതി വ്യക്തമാക്കി. അതേസമയം
സിപിഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് പി. ജയരാജന് രംഗത്തെത്തി.
തന്റെ പടം വച്ചുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രകീര്‍ത്തിച്ചും പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉള്‍പാര്‍ട്ടി ചര്‍ച്ചയെ കുറിച്ച് സിപിഎം ഭരണഘടന അനുശാസിക്കുന്നത് പിന്തുടരണമെന്നും പി. ജയരാജന് അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പി.ജയരാജൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
Kerala
കണ്ണൂർ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് പി. ജയരാജന്.
തന്റെ പടം വച്ചുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രകീര്‍ത്തിച്ചും പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉള്‍പാര്‍ട്ടി ചര്‍ച്ചയെ കുറിച്ച് സിപിഎം ഭരണഘടന അനുശാസിക്കുന്നത് പിന്തുടരണമെന്നും പി. ജയരാജന് അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പി.ജയരാജൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് ചിലയിടങ്ങളിൽ എന്റെ പടം വെച്ചുകൊണ്ടുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായി മനസ്സിലാക്കുന്നു. പരാജയത്തിൽ നിന്ന് നിരാശരായവർ പല തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നതായും കാണുന്നു. ഇത്തരം കാര്യങ്ങളിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയിൽ എന്റെ നിലപാട് വ്യക്തമാക്കുവാനാണ് ഈ പോസ്റ്റ്.
ഫ്ലക്സ് ബോർഡിലൂടെ പ്രചരണം നടത്തി മുഖ്യമന്ത്രിയാക്കാൻ കൊണ്ടുപിടിച്ച ശ്രമം കോൺഗ്രസുകാർ നടത്തുന്നുണ്ട്. കോൺഗ്രസ് പ്രതിസന്ധിയിലായപ്പോൾ “ഇന്ദിരയെ വിളിക്കൂ, സോണിയയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ” എന്ന മുദ്രാവാക്യം ഉയർത്തി. അത് കോൺഗ്രസ് സംസ്കാരമാണ്. അതിൽ നിന്ന് വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് സംഘടനാരീതി.
കാരണം നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയെ മാറ്റിത്തീർക്കാൻ ശ്രമിക്കുന്ന വിപ്ലവ പ്രസ്ഥാനമാണ് സി.പി.ഐ.എം. ഈ പാർട്ടി തിരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല. ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാർ നേരിട്ടിട്ടുണ്ട്. ഓരോ സന്ദർഭങ്ങളിലും അവയെ വസ്തുനിഷ്ഠമായി വിലയിരുത്താറുമുണ്ട്. വിജയത്തിലും പരാജയത്തിലും ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് തുടർനടപടികളും കൈക്കൊള്ളാറുമുണ്ട്.
ഈ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടർച്ചയായി തിരുത്തൽ നടപടികളും വരും. അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലർ കൈക്കൊള്ളുന്നത്. പരാജയത്തിന്റെ കാരണക്കാരാണെന്ന് അവർ കണക്കാക്കുന്ന ചില പാർട്ടി നേതാക്കളെ ലക്ഷ്യം വെച്ച് പരസ്യ വിമർശനവും നടത്തുന്നുണ്ട്. വലതുപക്ഷക്കാർ ഇത്തരം പ്രവർത്തനങ്ങളെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്.
ഇത്തരം ഒരു സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കുക. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക, ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കുക — ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ പടം വെച്ചുള്ള ബോർഡുകൾ നീക്കം ചെയ്യണം. സോഷ്യൽ മീഡിയയിൽ എന്നെ പ്രകീർത്തിച്ചുകൊണ്ടും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിക്കൊണ്ടും നടത്തുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കുക. ഉൾപാർട്ടി ചർച്ചയെ കുറിച്ച് സി.പി.ഐ.എം ഭരണഘടന അനുശാസിക്കുന്നത് പിന്തുടരുക.
ബംഗാളിൽ സി.പി.ഐ.എം വീണ്ടും കുതിച്ചുകയറാനുള്ള ശ്രമങ്ങൾ വിജയിച്ചു തുടങ്ങി. കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും.ലാൽ സലാം, സഖാക്കളെ…
Kerala
കണ്ണൂർ: കണ്ണൂരിൽ 13കാരന് പരിക്കേറ്റ സ്ഫോടനത്തിന് കാരണം ബോംബ് അല്ലെന്ന് നിഗമനം. വടക്കേ പൊയിലൂരിൽ ആയിരുന്നു സ്ഫോടനമുണ്ടായത്. സ്റ്റീൽ ബോളിൽ ഓലപ്പടക്കത്തിലെ വെടിമരുന്ന് നിറച്ച് കത്തിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
ജനൽ കർട്ടൻ പൈപ്പിന്റെ അറ്റത്ത് അലങ്കാരത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ ബോളിലാണ് കുട്ടികൾ വെടിമരുന്ന് നിറച്ചത്. കളിക്കുന്നതിനിടെ സംഭവിച്ചതെന്നാണ് കുട്ടികളുടെ മൊഴി. ഫോറൻസിക് പരിശോധന ഫലത്തിന് ശേഷമാകും സ്ഥിരീകരണം.
ചൊവ്വാഴ്ച ആയിരുന്നു കണ്ണൂർ വടക്കേ പൊയിലൂരുള്ള മുഹമ്മദ് ഷഹദിന് സ്ഫോടനത്തിൽ പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: സ്വതന്ത്രൻ എന്ന നിലയിൽ മുന്നോട്ട് പോകുമെന്ന് പയ്യന്നൂരിൽ വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണന്. യുഡിഎഫിന്റെ നിലപാടിനൊപ്പം നിൽക്കുമെന്നും വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
കമ്യൂണിസ്റ്റ് പാർട്ടിക്ക് അകത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അപചയം ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും കുഞ്ഞികൃഷ്ണന് പറഞ്ഞു. എന്നാൽ പാർട്ടി തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും ചൂണ്ടിക്കാണിച്ചവരെ ക്രൂശിക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഎമ്മിന് അടിയൊഴുക്ക് മുൻകൂട്ടി കണക്കാക്കാൻ കഴിഞ്ഞില്ല. അടിയൊഴുക്ക് ശക്തമായിരുന്നു എന്ന് ഇപ്പോൾ ബോധ്യപ്പെട്ടു. ജയിക്കുമെന്ന പ്രതീക്ഷയിലോ, ജയിക്കാനോ അല്ല മത്സരിച്ചത്. മത്സര രംഗത്ത് ഇറങ്ങിയപ്പോൾ അനുകൂലമായ ഒരു സാഹചര്യം ഉണ്ടായെന്നും വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
ഐക്യ ജനാധിപത്യ മുന്നണിയുടെ ഓഫീസിൽ എത്തിയത് തന്റെ ചുമതല കൂടിയാണ്. പാർട്ടി തെറ്റ് തിരുത്തുമോ എന്ന് അറിയില്ല. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സിപിഎം തെറ്റ് തിരുത്താൻ തയാറാകുന്ന പാർട്ടി ആയിരുന്നുവെന്നും വി. കുഞ്ഞികൃഷ്ണന് കൂട്ടിച്ചേർത്തു.
Kerala
കണ്ണൂര്‍: സംസ്ഥാനത്തു നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കണ്ണൂരിൽ പി. ജയരാജനെ അനുകൂലിച്ചു ഫ്ലക്സ് ബോർഡുകൾ. പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ടാണ് പി. ജയരാജനായി ബോർഡുകൾ ഉയർന്നത്.
അഴീക്കോട് മണ്ഡലത്തിലാണ് നേതൃമാറ്റം ആവശ്യപ്പെട്ട് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ സിപിഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരില്‍ നേരത്തെയും ബോർഡുകൾ ഉയർന്നത്.
പി. ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂവെന്നാണ് ബോർഡിലെ ഉള്ളടക്കം. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇടതുപക്ഷത്തിനു തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്കു പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പിണറായി വിജയനുമെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനമുയരാനുള്ള സാധ്യതയേറെയാണ്. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച കാര്യത്തിലും ചർച്ച നടക്കും.
Kerala
കണ്ണൂർ: സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 13 വയസുകാരന് പരിക്ക്. കണ്ണൂർ പൊയിലൂരിലുണ്ടായ സംഭവത്തിൽ മുഹമ്മദ് ഷഹദി(13)നാണ് പരിക്കേറ്റത്.
പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് കൊളവല്ലൂർ പോലീസ് പറഞ്ഞു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് കനത്ത തോൽവിക്കു പിന്നാലെ കണ്ണൂർ സിപിഎമ്മിൽ പോര് രൂക്ഷം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനുമെതിരെ കണ്ണൂരിൽ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
മോറാഴ സഖാക്കളെന്ന പേരിലാണ് ധർമ്മശാലയിലും ആന്തൂരിലും പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പാർട്ടി സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക എന്നതാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. എം.വി. ഗോവിന്ദന്റെയും കെ.കെ.രാഗേഷിന്റെയും പേരെടുത്ത് പറഞ്ഞാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
പയ്യന്നൂരിലെ ഫണ്ട് വിവാദവും തുടർന്നുണ്ടായ അച്ചടക്ക നടപടികളും പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നതായി സൂചനയുണ്ട്. ഇതിന്റെ തുടർച്ചയായാണ് മോറാഴ സഖാക്കൾ എന്ന പേരിൽ പുതിയ പ്രതിഷേധം ഉയരുന്നത്.
പയ്യന്നൂരിലെ പ്രമുഖ നേതാവ് വി.കുഞ്ഞികൃഷ്ണനെതിരെയുള്ള അച്ചടക്ക നടപടിയും കെ.കെ.രാഗേഷിന്റെ നിലപാടുകളുമാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പാർട്ടി പ്രവർത്തകർ സ്ഥലത്തെത്തുകയും പോസ്റ്ററുകൾ കീറിക്കളയുകയും ചെയ്തു.
Kerala
കണ്ണൂർ: നരയമ്പാറയിൽ ബൈക്ക് വൈദ്യുത തൂണിലിടിച്ചു കത്തി ബൈക്ക് യാത്രികൻ മരിച്ചു. പെരിങ്ങത്തൂർ പുളിയനമ്പ്രത്തെ കാട്ടിൽ പറമ്പത്ത് മുഹമ്മദ് തസ്ലീം (26) ആണ് മരിച്ചത്. ഇന്നു രാവിലെ ഒമ്പതോടെ മട്ടന്നൂർ-ഇരിട്ടി റോഡിൽ നരയമ്പാറ പെട്രോൾ പമ്പിന് മുന്നിലായിരുന്നു സംഭവം.
ബംഗളൂരുവിൽ നിന്നു തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന മുഹമ്മദ് തസ്ലീം സഞ്ചരിച്ച ബൈക്ക് റോഡരികിലെ വൈദ്യുത തൂണിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുത കമ്പികൾ കൂട്ടിയിടിച്ചു കത്തുകയും ബൈക്കിന് തീപിടിക്കുകയുമായിരുന്നു. ബൈക്ക് ഓവുചാലിൽ വീഴുകയും ചെയ്തു.
ബൈക്ക് കത്തുന്നത് കണ്ട സമീപവാസികൾ വെള്ളം ഉപയോഗിച്ചാണ് തീ കെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ മുഹമ്മദ് തസ്ലീമിനെ നാട്ടുകാർ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ തകർന്നു. ബൈക്കിലുണ്ടായിരുന്ന തുണികളും സാധനങ്ങളും അടക്കം കത്തി നശിച്ചു. ബൈക്ക് വൈദ്യുത തൂണിലിടിച്ചപ്പോൾ ബൈക്കിന്റെ പെട്രോൾ ലീക്കായതായിരിക്കാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മട്ടന്നൂരിൽ നിന്നു അഗ്നിശമന വിഭാഗവും മട്ടന്നൂർ എസ്ഐ നൗഷാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തിയിരുന്നു.
Kerala
കണ്ണൂർ/കാസർഗോഡ്: കണ്ണൂരിൽ പോലീസ് ഓഫീസർക്കും കേബിൾ ടിവി കാമറമാനും കാസർഗോട്ട് കൗൺസിലർക്കും സൂര്യാഘാതമേറ്റു. തൃശൂർ പൂരം ഡ്യൂട്ടിക്കിടെയാണ് കണ്ണൂർ ജില്ലയിലെ ആലക്കോട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. രാജനു സൂര്യാതപമേറ്റത്.
മുഖത്തും ചെവിക്ക് പിറകിലും പൊള്ളലേറ്റ പാടുകൾ ഉണ്ട്. 24നാണ് രാജൻ പൂരം ഡ്യൂട്ടിക്കായി തൃശൂരിലേക്ക് പോയത്. 27ന് ഡ്യൂട്ടി കഴിഞ്ഞ് തളിപ്പറമ്പ് കരിമ്പത്തെ ചവനപ്പുഴയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ധർമശാലയിലെ കേബിൾ ടിവി ചാനൽ കാമറാമാൻ ഷാജി കീഴറയ്ക്ക് (40) ഇന്നലെയാണ് സൂര്യാതപമേറ്റത്. ജോലിയുടെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് ചെറുകുന്ന് കീഴറയിലേക്ക് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം.
വലതു കൈക്കും പുറത്തും കാലുകൾക്കുമാണ് പൊള്ളൽ. കൈയുടെ തൊലി വൃത്താകൃതിയിൽ പൊള്ളിയടർന്നു. പൊള്ളലേറ്റ ഷാജി കീഴറ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
കാസർഗോട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കാഞ്ഞങ്ങാട് നഗരസഭ 19-ാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍. ഉണ്ണികൃഷ്ണനാണ് പൊള്ളലേറ്റത്.
ചൊവ്വാഴ്ച കാഞ്ഞങ്ങാട് ടൗണില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ കഴുത്തിനു താഴെയും പുറംഭാഗത്തും പൊള്ളലേല്‍ക്കുകയായിരുന്നു. ആദ്യം കാര്യമാക്കിയില്ലെങ്കിലും നീറ്റല്‍ അസഹനീയമായതിനെതുടര്ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
Kerala
കണ്ണൂർ: കണ്ണൂർ ജില്ലയിൽ കാടാച്ചിറയിലും കാഞ്ഞിരക്കൊല്ലിയിലും ചെറുപുഴയിലുമായി മൂന്നു പേർക്കു സൂര്യാതപമേറ്റു. കാടാച്ചിറയിൽ ഓട്ടോ ഡ്രൈവർ രജീഷിന് ഞായറാഴ്ചയാണ് സൂര്യാപതമേറ്റത്.
ഉച്ചയോടെ കാടാച്ചിറയിലൂടെ നടന്നുപോകുന്നതിനിടെയാണ് സംഭവം. ഇടതുകൈക്കാണ് പൊള്ളലേറ്റത്. ആദ്യം ചെറിയ നിറംമാറ്റമായിരുന്നു. പിന്നീടാണ് കുമിള രൂപപ്പെട്ടത്. രജീഷ് കാടാച്ചിറ സർക്കാർ ഡിസ്പെൻസറിയിൽ ചികിത്സ തേടി.
പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിൽ കൊട്ടാടിക്കവലയിലെ അബിൻ ജോസിന് (28) ജോലിക്കിടയിലാണ് സൂര്യാതപമേറ്റത്. അബിൻ പുറവയൽ പിഎച്ച്സിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വീട്ടിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ നന്നാക്കുന്നതിനിടയിലാണ് സംഭവം. കാൽമുട്ടിനാണ് സൂര്യാതപമേറ്റത്.
ചെറുപുഴയിൽ ജിയോ ടാഗിംഗ് നടത്തി മടങ്ങുകയായിരുന്ന തൊഴിലുറപ്പ് പദ്ധതി ഓവർസിയർക്കാണ് സൂര്യാതപമേറ്റത്. ചുണ്ടയിലെ ഹെലൻ ജയ്സന് (31) ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ പണി നടക്കുന്ന സ്ഥലത്ത് ജിയോ ടാഗിംഗ് നടത്തി തിരുമേനിയിൽനിന്നു സ്കൂട്ടറിൽ ചെറുപുഴയിലേക്ക് വരുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു.
കഴുത്തിനും ശരീരത്തിന്റെ പുറം ഭാഗത്തുമാണ് പൊള്ളൽ. ഹെലനെ പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ നൽകി.
കഴിഞ്ഞ ദിവസം വീടിനു സമീപമുള്ള കിണറിൽനിന്നു വെള്ളം കോരുന്നതിനിടയിൽ ചെറുപുഴ കുണ്ടംതടത്തെ കാത്തിരത്തുംകുന്നേൽ ബെന്നി ഫിലിപ്പിനും (50) പൊള്ളലേറ്റിരുന്നു.
Kerala
തിരുവനന്തപുരം: കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി സ്പീക്കർ എ.എൻ.ഷംസീർ. ആയുധം കൊണ്ടുള്ള ആക്രമണം നടന്നുവെന്ന് താൻ പറഞ്ഞിട്ടില്ല.
മന്ത്രിയെ കണ്ടപ്പോൾ അവർ വളരെ അവശയായ നിലയിലായിരുന്നുവെന്നും അതാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു. സഭാംഗം അവശയായി പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ വന്ദേഭാരതിൽ കയറി പോകാൻ തനിക്ക് കഴിയില്ല. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു.
അതിനുള്ള ക്രമീകരണങ്ങൾ നടത്തിയെന്നും സ്പീക്കർ വിശദീകരിച്ചു. വനിതാ മന്ത്രിക്ക് നേരെ എന്തുകൊണ്ട് കെഎസ്യു പെൺകുട്ടികൾ സമരത്തിന് വന്നില്ല. സമരത്തിനു പോയാൽ ജയിലിൽ കിടക്കേണ്ടി വരും. ജയിലിൽ കിടത്തിയത് എന്തോ അപരാധം എന്നാണ് കോൺഗ്രസ് പറയുന്നത്.
ജനാധിപത്യത്തിൽ സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അതിന്റെ ഭാഗമായി ജയിലിലും കിടക്കേണ്ടി വരും. മുൻപ് തങ്ങൾക്കെതിരെയും വധശ്രമക്കേസുകൾ ചുമത്തിയിട്ടുണ്ടെന്ന് ഷംസീർ പറഞ്ഞു.
Kerala
കണ്ണൂർ: കൂത്തുപറമ്പിനടുത്ത് പൊയിലൂരിൽ ബോംബുകൾ കണ്ടെത്തി. ബോൾ ഐസ്ക്രീമിന്റെ ഒഴിഞ്ഞ കണ്ടെയ്നറിനകത്ത് സ്ഫോടക വസ്തുക്കൾ നിറച്ച് തയ്യാറാക്കിയ അഞ്ച് ബോംബുകളടക്കം ആറ് ബോംബുകളാണ് കണ്ടെത്തിയത്.
പൊയിലൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻ തോപ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഒരു ബക്കറ്റിൽ പകുതിയോളം മണൽ നിറച്ച് ഇതിന് മുകളിൽ നിരത്തി വച്ച നിലയിലായിരുന്നു ബോംബുകൾ. ഇവ പോലീസ് കസ്റ്റഡിയിലെടുത്തു.
ബോംബുകൾ നിർവീര്യമാക്കിയതായാണ് വിവരം. സംഭവത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി വിവരമില്ല. കഴിഞ്ഞ ദിവസം പാനൂർ ചിത്ര വയലിൽ നിന്നും രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബും പിടിച്ചെടുത്തിരുന്നു.
Kerala
കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മകന് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ ഗീതമ്മ (50)യെ കൊലപ്പെടുത്തിയത്.
മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.
ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ കിടപ്പുമുറിയില്‍വച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ബംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിർത്തി നാട്ടിലെത്തിയതാണ്. കൊലപാതകം നടക്കുന്ന സമയത്ത് പിതാവ് തങ്കച്ചന് വീട്ടിലുണ്ടായിരുന്നില്ല.
കൊലയ്ക്കുശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയും അയാളുടെ സ്കൂട്ടറില്‍ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. പോലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇവരുടെ മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മയ്ക്ക് ഒരു മകള്‍കൂടിയുണ്ട്.
NRI
മക്ക: അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ തളിപ്പറമ്പ് തുവ്വേക്കാട് സ്വദേശി കെ.ബി. മുഹമ്മദിന്റെ (മമ്മുക്ക) മൃതദ്ദേഹം മക്കയിൽ കബറടക്കി. മകന്റെ നികാഹ് കഴിഞ്ഞു ഈ അടുത്താണ് അദ്ദേഹം നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
ശാരീരിക അസ്വസ്ഥത കാരണം ത്വാഇഫ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ലുക്കീമിയ സ്ഥിരീകരിച്ചതിനെ തുടർന്നു തുടർചികിത്സയ്ക്ക് വേണ്ടി മക്ക കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുവന്നു.
അവടെ വച്ചാണ് മരണം സംഭവിച്ചത്. ത്വാഇഫിൽ ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐസിഎഫ്) ഷറഫിയ യൂണിറ്റ് പ്രസിഡന്റായി സാമൂഹിക രംഗത്ത് പ്രവർത്തിച്ചിരുന്നു.
NRI
മക്ക: രോഗ ബാധിതനായി മക്കയിലെ കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ തളിപ്പറമ്പ് തുവ്വേങ്ങാട് സ്വദേശി കെ. ബി മുഹമ്മദ് (മമ്മു) അന്തരിച്ചു.
മകന്റെ വിവാഹം കഴിഞ്ഞു നാട്ടിൽ നിന്ന് രണ്ടാഴ്ച മുമ്പാണ് ജോലി സ്ഥലത്ത് എത്തിയത്. തളർച്ച കാരണം ആദ്യം താഇഫ് ആശുപത്രിയിലും പിന്നീട് മക്കയിലേക്കും കൊണ്ടു പോയി.
ഒമ്പതു ദിവസങ്ങൾ മക്കയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ ഫാത്തിമ. ഒരു പെൺകുട്ടിയും നാലു ആണ്‍മക്കളുമാണ്. ഭാര്യ സഹോദരൻ ജാഫർ മദനി അദ്ദേഹത്തോടൊപ്പം മക്കയിൽ ഉണ്ട്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജനാസ മക്കയിൽ മറവ് ചെയ്യുമെന്ന് ഐസിഎഫ് വെൽഫയർ ടീം അറിയിച്ചു.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച വിദ്യാർഥി നിതിൻ രാജിന്റെ വീട്ടിൽ സഹപാഠികളെത്തി. നിതിന്റെ സഹപാഠികളായ 30 വിദ്യാർഥികളാണ് ഉഴമലക്കലിലെ വീട്ടിലെത്തിയത്. നിതിൻ മരിച്ച സമയത്ത് വസതി സന്ദർശിക്കണമെന്ന് വിദ്യാർഥികൾ കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിദ്യാർഥികളുടെ ആവശ്യം മാനേജുമെന്റ് നിരസിക്കുകയായിരുന്നു. തുടർന്ന് മാനേജ്മെന്റിന്റെ തക്കീത് അവഗണിച്ചാണ് സുഹൃത്തുക്കൾ ഉഴമലയ്ക്കലെ വീട്ടിലെത്തിയത്. മരണത്തിലെ ദുരൂഹതകൾ മാറ്റണമെന്നും നിതിന്‍ നീതി ലഭിക്കണമെന്നും സഹപാഠികൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം വകുപ്പ് മേധാവി എം.കെ. റാം ക്ലാസിനകത്തും പുറത്തും നിരന്തരമായി നിതിനെ വേട്ടയാടിയിരുന്നു. മാർക്ക് കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും പരാമർശങ്ങൾ നടത്തിയെന്നും തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നും സഹപാഠികളും കുടുംബവും പറഞ്ഞു.
NRI
ആലക്കോട്: നെല്ലിപ്പാറ പെരികലത്താംകുഴി പി.ടി. തോമസ് (ജോസ് 73) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നെല്ലിപ്പാറ ഹോളി ഫാമിലി ദേവാലയത്തിൽ. ഭാര്യ അന്നമ്മ (മോളി) നടൂപറമ്പിൽ കുടുംബാംഗം.
മക്കൾ ജിനു പി. തോമസ് (ഡെപ്യൂട്ടി ജനറൽ മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് ബംഗളൂരു), ജിനീഷ് തോമസ് (എംഒഎച്ച് സലാല ഒമാൻ), ജിൻസ് തോമസ് (ഫിനാൻസ് മാനേജർ വില്യംസ് ലീ എറണാകുളം).
മരുമക്കൾ: ടി.പി. പ്രിയ (കാനഡ), മഞ്ജു തോമസ് (ഒമാൻ), പി.കെ. പ്രവീണ (എച്ച്ഡിഎഫ്സി ബാങ്ക് തളിപ്പറമ്പ്).
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ക്യാമ്പസിൽ വിദ്യാർത്ഥികളുടെ കുത്തിയിരിപ്പ് സമരം. അധ്യാപകരിൽ നിന്നുള്ള ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് മരണത്തിന് കാരണമെന്ന ആരോപണം ശക്തമായതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു.
രാവിലെ ക്യാമ്പസിന് മുന്നിൽ കോട്ട് ഊരിമാറ്റി പ്രതിഷേധിച്ച വിദ്യാർത്ഥികൾ പിന്നീട് കുത്തിയിരിപ്പ് സമരം നടത്തി. ആരോപണവിധേയനായ ഡോ. റാമിനെ പുറത്താക്കണമെന്നും മാനസികമായി പീഡിപ്പിക്കുന്ന മറ്റ് രണ്ട് അധ്യാപകർക്കെതിരെ നടപടി വേണമെന്നുമാണ് പ്രധാന ആവശ്യം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത കമ്മീഷൻ, ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജാതിയുടെയും നിറത്തിന്റെയും പേരിൽ അധ്യാപകർ അധിക്ഷേപിച്ചതായി നിതിൻ രാജ് സുഹൃത്തുക്കൾക്കയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ഇന്റേണൽ മാർക്ക് അകാരണമായി കുറച്ചതായും കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സന്ദേശത്തിലുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് രണ്ട് അധ്യാപകരെ കോളജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.
Kerala
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിനെ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ ഡോ. എം.കെ. റാമിനെ പുറത്താക്കുമെന്ന് കോളജ് അധികൃതർ.
വിദ്യാർഥികളുടെ പരാതിയിലാണ് നടപടി. കണ്ണൂർ ഡെന്റൽ കോളജിന്റെ നടപടി ഉടനുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. നിതിൻ രാജിന്റെ മരണത്തിൽ വിവിധ വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയിരുന്നു.
വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശി നിതിൻ രാജിനെ കോളജ് കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ കോളജിലെ അധ്യാപകർ നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ആരോപിച്ച് കുടുംബം രംഗത്തുവരികയായിരുന്നു.
ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ നിതിൻ രാജിന്റെ മരണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം. വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും.
ഇതോടൊപ്പം കോളജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ പ്രതികളായ അധ്യാപകർ നിലവിൽ ഒളിവിലാണ്. വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ലോൺ ആപ്പ് വഴിയുള്ള സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് വരുത്തി തീർക്കാൻ കോളജ് മാനേജ്മെന്റ് ശ്രമിക്കുന്നുവെന്ന ആരോപണം കൂടുതൽ ശക്തമായിട്ടുണ്ട്. അതേസമയം നിതിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്തെത്തി.
നിതിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്തെത്തി. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം.കെ. റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികൾ വ്യക്തമാക്കി.
Kerala
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടൊപ്പം അധിക്ഷേപകരമായ അടിക്കുറിപ്പ് ചേർത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച 19-കാരനെതിരെ പോലീസ് കേസെടുത്തു. 'പ്രിയദർശിനി ഓലായിക്കര' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് 'സ്വർണ്ണക്കള്ളൻ' എന്ന അടിക്കുറിപ്പ് നൽകി പ്രചരിപ്പിച്ചതിനാണ് നടപടി.
കണ്ണൂർ സൈബർ പോലീസാണ് 19 വയസ്സുകാരനായ അനുനന്ദിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും മനഃപൂർവം ലഹളയുണ്ടാക്കാനും ശ്രമിച്ചു എന്ന് എഫ്ഐആറിൽ പറയുന്നു. പിണറായി സ്വദേശിയായ സുധീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
പ്രസ്തുത പോസ്റ്റ് പരാതിക്കാരനും സിപിഎം പ്രവർത്തകർക്കും വലിയ രീതിയിലുള്ള മാനസിക വിഷമമുണ്ടാക്കിയെന്നും ബോധപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് പ്രതി ശ്രമിച്ചതെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Kerala
കണ്ണൂർ: അനുമതിയില്ലാതെ ഓപ്പൺ വോട്ടു ചെയ്തുവെന്ന പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസെടുത്തു. അഴീക്കോട് പഞ്ചായത്ത് അംഗമായ സി.ഷംനയ്ക്കെതിരെയാണ് വളപട്ടണം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വോട്ടെടുപ്പ് നടപടികളിൽ അനുമതിയില്ലാതെ ഇടപെട്ട് ഓപ്പൺ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണമാണ് ഇവർക്കെതിരെ ഉയർന്നിട്ടുള്ളത്. അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ഷംന തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും പഞ്ചായത്ത് മെമ്പർ സ്ഥാനത്തു നിന്ന് അയോഗ്യയാക്കണമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. എന്നാൽ സംഭവത്തിൽ സിപിഎം പ്രതികരിച്ചിട്ടില്ല.
Kerala
കണ്ണൂർ: സിപിഒ ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നിങ്ങനെ മൂന്ന് കുറ്റങ്ങളിലാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീ 2024 നവംബർ 21 നാണ് വീട്ടിൽവച്ച് കൊല്ലപ്പെട്ടത്. ദിവ്യശ്രീയും രാജേഷും അകന്നു കഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചന പരാതി കണ്ണൂർ കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു.
സംഭവ ദിവസം രാവിലെ ദിവശ്രീ കോടതിയിൽ ഹാജരായി ബന്ധം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് കണ്ടെത്തൽ.
Kerala
കണ്ണൂർ: തെരഞ്ഞെടുപ്പുദിവസം കണ്ണൂർ മേഖലയിലുണ്ടായ സംഘർഷം തുടരുന്നു. ഇന്ന് പുലർച്ചെ പയ്യന്നൂരിലും മയ്യിലും അക്രമസംഭവങ്ങൾ അരങ്ങേറി. മയ്യിൽ കോൺഗ്രസ് ഓഫീസ് തകർത്തു.
പയ്യന്നൂരിൽ സിപിഎം പ്രവർത്തകന്റെ വീടാക്രമിച്ച അക്രമിസംഘം കാർ തകർത്ത് തീയിടുകയും ചെയ്തു. അക്രമസംഭവങ്ങളെ തുടർന്ന് മലപ്പട്ടം, മയ്യിൽ, പയ്യന്നൂർ മേഖലയിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
മയ്യിലിൽ കോൺഗ്രസ് മണ്ഡലംകമ്മിറ്റി ഓഫീസ് ഒരുസംഘം അക്രമികൾ അടിച്ച് തകർത്തു. മയ്യിൽ ടൗണിലെ കോൺഗ്രസ് ഓഫീസായ ഗാന്ധിഭവനാണ് തകർത്തത്. ഇന്ന് പുലർച്ചെയാണ് അക്രമം. ഓഫീസിന്റെ മുൻവശത്തെയും പിന്നിലെയും ജനൽചില്ലുകൾ പൂർണമായും അടിച്ചുതകർത്ത അക്രമികൾ മീറ്റിംഗ് ഹാളിലെ ഫർണിച്ചറുകളും മൂന്ന് മേശയും 40 ഓളം കസേരകളും അടിച്ചുതകർത്തിട്ടുണ്ട്.
അക്രമത്തിനുപിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ് മയ്യിൽ മണ്ഡലം കമിറ്റി ആരോപിച്ചു.സംഭവമറിഞ്ഞ് മയ്യിൽ പോലീസ് സ്ഥലത്തെത്തി.
ഡിഡിസി സെക്രട്ടറി കെ.സി. ഗണേശൻ, മയ്യിൽ മണ്ഡലം പ്രസിഡന്റ് സി.എച്ച്. മൊയ്തീൻകുട്ടി, ബ്ലോക്ക് പ്രസിഡന്റ് കെ.പി. ശശിധരൻ, വൈസ് പ്രസിഡന്റ് ശ്രീജേഷ് കൊയിലേരിയൻ, ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.വി. മനോജ് കുമാർ, യുഡിഎഫ് കൺവീനർ പി.പി. സിദിഖ്, കെ. അജയകുമാർ എന്നിവർ അക്രമം നടന്ന ഓഫീസ് സന്ദർശിച്ചു. മയ്യിൽ മണ്ഡലം കമ്മിറ്റിയും യുഡിഎഫ് കമ്മിറ്റിയും സംഭവത്തിൽ പ്രതിഷേധിച്ചു.
ഇന്ന് വൈകുന്നേരം മയ്യിലിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. മയ്യിൽ മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകർത്തതിൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റി പ്രതിഷേധിച്ചു. ബൂത്ത് പ്രസിഡന്റ് ടി.നാസർ,കെ. നസീർ,ശ്രീജേഷ് കൊയിലേരിയൻ ,കെ.താജുദ്ദീൻ , പി.പി.മമ്മു,കെ.ശശിധരൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വോട്ടർമാരെ അഭിവാദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിന്റെ വികസനത്തുടർച്ചയ്ക്ക് എൽഡിഎഫ് സർക്കാർ തുടരുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെയുള്ള വികസന-ക്ഷേമ സങ്കൽപങ്ങളെല്ലാം തിരുത്തിക്കുറിച്ച് മുന്നേറിയ 10 വർഷം ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. യുഡിഎഫ് തകർത്തെറിഞ്ഞ കേരളത്തെ പുതുക്കിപ്പണിയാനാണ് 2016ൽ ജനങ്ങൾ എൽഡിഎഫിനെ ചുമതലപ്പെടുത്തിയതെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്വം സർക്കാർ നിർവഹിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കുറഞ്ഞ ദിവസങ്ങളെ പ്രചാരണത്തിന് സമയമുണ്ടായിരുന്നുള്ളൂ. എന്നാൽ മാറിയ കേരളത്തിന്റെ നേരനുഭവമുള്ള ജനങ്ങൾക്ക് സർക്കാരിനെക്കുറിച്ച് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂവെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: മയ്യിൽ മുണ്ടേരിക്കടവ് സതീശൻ റോഡിനു സമീപം കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരി മുക്ക് സ്വദേശി അബ്ദുൾ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കിണർ നിർമാണം നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കയർപൊട്ടി താഴേക്ക് വീഴുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Kerala
കണ്ണൂര്‍: കേരളത്തിൽ ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്ന 30,495 പോളിംഗ് ബൂത്തുകളിൽ 2,040 പ്രശ്നസാധ്യതാ ബൂത്തുകള്‍. പ്രശ്നസാധ്യതാ ബൂത്തുകളുടെ എണ്ണത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ലയാണ്. കുറവ് പത്തനംതിട്ടയാണ്.
കണ്ണൂരിലെ 2183 പോളിംഗ് ബൂത്തുകളില്‍ 771 ഇടത്താണ് പ്രശ്നസാധ്യതയുള്ളത്. കോഴിക്കോട് 312 പ്രശ്നസാധ്യത ബൂത്തുകളും ഉണ്ട്. കാസർഗോഡ് 238, കൊല്ലത്ത് 189 ബൂത്തുകളും പ്രശ്നസാധ്യതാ പട്ടികയിലുണ്ട്.
പത്തനംതിട്ടയിലെ 1,118 പോളിംഗ് ബൂത്തുകളില്‍ ഏഴിടത്തു മാത്രമേ പ്രശ്നസാധ്യതയുള്ളൂ. സമീപകാലത്തെ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അനിഷ്ടസംഭവങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അടിസ്ഥാനത്തിലാണ് ബൂത്തുകളെ പ്രശ്നസാധ്യതാ പട്ടികയില്‍ പെടുത്തിയത്.
കള്ളവോട്ട്, എതിര് പാര്‍ട്ടികളിലെ പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തല്‍, പോളിംഗ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍ തുടങ്ങിയ കാരണങ്ങളാലാണ് ബൂത്തുകളെ പ്രശ്നസാധ്യത ഗണത്തില്‍ പെടുത്തുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും സംയുക്തമായി നടത്തിയ പരിശോധനകള്‍ക്കും സുരക്ഷാ റിപ്പോര്‍ട്ടുകള്‍ക്കും ശേഷമാണ് പ്രശ്നസാധ്യതാ ബൂത്തുകള്‍ നിശ്ചയിച്ചത്.
Kerala
കൊച്ചി: തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ. ഗോവിന്ദന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേട് ഒഴിവാക്കാന്‍ നടപടിയും ആവശ്യപ്പെട്ടാണ് ഹർജി.
മണ്ഡലത്തിൽ വ്യാജ വോട്ടിന് സാധ്യതയുള്ളതിനാൽ ആബ്സന്റ്, ഡെത്ത്, ഷിഫ്റ്റ് വോട്ടര്‍ പട്ടിക തയാറാക്കണമെന്നും ടി.കെ. ഗോവിന്ദൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം ഗോവിന്ദന് പോലീസ് സംരക്ഷണം ഒരുക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഇന്ന് രേഖാമൂലം മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സിപിഎം സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ടത്.
Kerala
കണ്ണൂര്‍: കണ്ണൂരിൽ ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്. കതിരൂര്‍ പത്തായക്കുന്നിലാണ് സംഭവം. പാട്യം പതിനാറാം വാര്‍ഡ് മെമ്പർ പി. മജിഷയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
ബൈക്കിലെത്തിയ രണ്ടംഗസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായാണ് വിവരം. ഒരു ബോംബ് വീടിന്റെ മുറ്റത്തും മറ്റൊന്ന് വീടിന്റെ മുന്നിലെ റോഡിലുമാണ് പതിച്ചത്. കതിരൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂർ: സിപിഎം വിട്ട് തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ.ഗോവിന്ദന് മുന്നറിയിപ്പുമായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. തീക്കൊളി കൊണ്ട് തല ചൊറിയാന്‍ നില്‍ക്കരുത്. പാര്‍ട്ടിക്ക് പ്രകോപനം ഉണ്ടാക്കുന്ന പണി ടി.കെ.ഗോവിന്ദന് എടുക്കരുത്.
ടി.കെ.ഗോവിന്ദന് നല്കിയ പരാതിയിലാണ് ഇന്നലെ തളിപ്പറമ്പില്‍ റെയ്ഡ് നടന്നത്. എന്നാൽ പോലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിക്ക് എതിരെ പൊതുബോധം സൃഷ്ടിക്കാനാണ് ശ്രമം. പാർട്ടിക്കാരെ വല്ലാതെ പ്രകോപിപ്പിക്കരുതെന്നും രാഗേഷ് മുന്നറിയിപ്പ് നല്കി.
തളിപ്പറമ്പിൽ പി.കെ.ശ്യാമളയെ എൽഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടത്. തുടർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹത്തിന് യുഡിഎഫ് പിന്തുണ നൽകുകയായിരുന്നു.
Kerala
കണ്ണൂരിലെ 11 മണ്ഡലങ്ങളിൽ ആറിൽ ഭൂരിപക്ഷം ഉയർത്തുന്നതിനെക്കുറിച്ചു മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് ചിന്തിച്ചിരുന്നത്. എന്നാൽ, ഇക്കുറി പാർട്ടികോട്ടകളിൽ ജയിച്ചു കയറാനുള്ള ശ്രമത്തിലാണ് എൽഡിഎഫും സിപിഎമ്മും. എൽഡിഎഫിന്റെ ഉറച്ച കോട്ടകളായ കല്യാശേരി, മട്ടന്നൂർ, ധർമടം, തലശേരി എന്നിവടങ്ങളിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും തളിപ്പറന്പിലും പയ്യന്നൂരിലും ഈസി വാക്കോവർ അല്ലെന്ന തിരിച്ചറിവിൽ കഠിന പരിശ്രമത്തിലാണ് എൽഡിഎഫ്.
മുഖ്യമന്ത്രി പിണറായി വിജയൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ മന്ത്രി കെ.കെ. ശൈലജ എന്നിവരാണ് കണ്ണൂരിൽനിന്നു ജനവിധി തേടുന്നവരിൽ പ്രമുഖർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്‍പതിൽ എൽഡിഎഫിനായിരുന്നു വിജയം. രണ്ടിടങ്ങളിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. ഒമ്പത് മണ്ഡലം ഒപ്പം നിർത്തുകയെന്നത് എൽഡിഎഫിന് കടുത്ത വെല്ലുവിളിയാണ്. എന്നാൽ, കഴിഞ്ഞ തവണ വിജയിച്ച ഇരിക്കൂറും പേരാവൂരും നിലനിർത്തുകയും ഒപ്പം കൂടുതൽ മണ്ഡലങ്ങൾ പിടിച്ചെടുക്കാനുമാണ് യുഡിഎഫിന്റെ പോരാട്ടം. സീറ്റ് പ്രതീക്ഷയില്ലെങ്കിലും വോട്ട് വർധനയാണ് എൻഡിഎ ലക്ഷ്യമിടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലവിലുള്ള സിറ്റിംഗ് സീറ്റുകൾക്ക് പുറമെ നാല് മണ്ഡലങ്ങളിൽ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചുവെന്നത് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കണ്ണൂർ, അഴീക്കോട്, കൂത്തുപറന്പ്, തളിപ്പറന്പ് മണ്ഡലങ്ങളിലാണ് മുന്നേറ്റമുണ്ടാക്കിയത്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ കൂത്തുപറന്പിൽ മേൽക്കൈ നേടാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. വിസ്മയ പോരാട്ടങ്ങൾ നടക്കുന്ന തളിപ്പറന്പിനും കണ്ണൂരിനും പുറമെ കണ്ണൂർ, അഴീക്കോട്, കൂത്തുപറന്പ് മണ്ഡലങ്ങളിലും പോരാട്ടം ശക്തമായിരിക്കും.
വിസ്മയ പോരാട്ടം
സിപിഎമ്മിന്റെ പാർട്ടി കോട്ടകളിൽ വിള്ളൽ വീഴ്ത്തിയായിരുന്നു കണ്ണൂരിൽ തെരഞ്ഞെടുപ്പ് അങ്കക്കളരിയുണർന്നത്. തളിപ്പറമ്പ് സീറ്റിനെ ചൊല്ലി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ ഉയർത്തിയ ബോംബാണ് ഉഗ്രപ്രഹരമുണ്ടാക്കിയത്. നേതൃത്വത്തിനെതിരെ രംഗത്തുവന്ന അദ്ദേഹം പാർട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രനായി തളിപ്പറന്പിൽ മത്സരിക്കുകയാണ്.
സിപിഎമ്മിലെ പി.കെ.ശ്യാമളയാണ് എതിരാളി. 2021 ൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ അന്നത്തെ എതിർസ്ഥാനാർഥി കോൺഗ്രസിലെ വി.പി. അബ്ദുൽ റഷീദിന് സാധിച്ചിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിനുണ്ടായ വോട്ട് വർധനയ്ക്കു പിന്നാലെയാണ് ടി.കെ. ഗോവിന്ദൻ സിപിഎം വിട്ടത്. ഇതെല്ലാം മണ്ഡലത്തിൽ പോര് വർധിപ്പിച്ചു. എന്നാൽ, തളിപ്പറന്പിൽ മുൻ കെപിസിസി അംഗം യുഡിഎഫ് വിമത സ്ഥാനാർഥിയായി മത്സരിക്കുന്നത് യുഡിഎഫിനും തിരിച്ചടിയായിരിക്കുകയാണ്.
പയ്യന്നൂരിൽ എൽഡിഎഫിലെ സിറ്റിംഗ് എംഎൽഎ ടി.ഐ. മധുസൂദനനെതിരേ മത്സരിക്കുന്നത് ആരോപണം ഉയർത്തിക്കൊണ്ടുവന്ന വി. കുഞ്ഞികൃഷ്ണനാണ്. പയ്യന്നൂരിലെ പാർട്ടി കോട്ടകളിൽ കുഞ്ഞികൃഷ്ണനുള്ള സ്വാധീനവും എൽഡിഎഫിനെ ഭയചകിതനാക്കുന്നുണ്ട്. വിവാദങ്ങളും വെളിപ്പെടുത്തലുകളും ആരോപണങ്ങളുമായി പ്രചാരണം ഇവിടെ ശക്തമാണ്. എന്നാൽ, മറുകണ്ടം ചാടിയവരെ സ്ഥാനാർഥിയാക്കിയതിൽ പയ്യന്നൂരിലും തളിപ്പറന്പിലും കോൺഗ്രസിൽ ചില്ലറ പ്രശ്നങ്ങളുണ്ട്.
കണ്ണൂരിലും പേരാവൂരും പോരാട്ടം ശക്തം
സിപിഎമ്മിലെ പൊട്ടിത്തെറി അനുകൂലമാക്കാൻ യുഡിഎഫ് കളത്തിലിറങ്ങിയ വേളയിലാണ് കോൺഗ്രസിൽ കെ.സുധാകരന്റെ കലാപക്കൊടി. എംപിയായ അദ്ദേഹത്തിന് കണ്ണൂർ സീറ്റ് വേണമെന്ന നിലപാട് കോൺഗ്രസിനെ പുലിവാല് പിടിപ്പിച്ചു. എംപിമാർക്ക് സീറ്റില്ലെന്ന നിലപാട് കോൺഗ്രസ് കടുപ്പിച്ചതോടെയാണ് സുധാകരൻ അടങ്ങിയത്. എന്നാൽ, സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ ഉയർത്തിയ കോലാഹലം പൂർണമായി കെട്ടടങ്ങിയിട്ടില്ല.
സുധാകരന്റെ എതിർചേരിയിലെ ടി.ഒ. മോഹനനാണ് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി. തദ്ദേശത്തിലും ലോക്സഭയിലും യുഡിഎഫിന് വൻ ഭൂരിപക്ഷമുള്ള കണ്ണൂർ മണ്ഡലം ഇക്കുറി പിടിച്ചെടുക്കാനാണ് യുഡിഎഫ്. എന്നാൽ, ഹാട്രിക് വിജയം ഉറപ്പിച്ചാണ് കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിലെ പ്രചാരണം. എൽഎഡിഎഫിന്റെ ഘടകകക്ഷിയായ കോൺഗ്രസ്-എസ് മത്സരിക്കുന്ന ഏക മണ്ഡലമാണ് കണ്ണൂർ.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജ എത്തിയതോടെയാണ് പേരാവൂരിൽ പോര് കനത്തത്. 2011 മുതൽ സണ്ണി ജോസഫാണ് ഇവിടെ എംഎൽഎ. 2006ൽ പേരാവൂരിൽ നിന്ന് വിജയിച്ച ശൈലജ 2011 ൽ സണ്ണി ജോസഫിനോട് പരാജയപ്പെട്ട് മണ്ഡലമിറങ്ങിയതാണ്. പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെങ്കിലും 2026ൽ മൂന്നാമങ്കത്തിന് ഇവർ വീണ്ടും പേരാവൂരിൽ എത്തുമ്പോൾ വിജയം പ്രവചനാതീതമാണ്.
അട്ടിമറി ലക്ഷ്യമിട്ട് കൂത്തുപറന്പും അഴീക്കോടും
യുഡിഎഫിന്റെ ഘടകകക്ഷിയായ ലീഗ് മത്സരിക്കുന്ന രണ്ടിടത്തും ഇക്കുറി തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. ഒന്ന് അഴീക്കോട്ടും മറ്റൊന്ന് കൂത്തുപറന്പും. രണ്ടിടങ്ങളിലും പോരാട്ടം ശക്തമാണ്. അഴീക്കോട് എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ കെ.വി. സുമേഷിനെതിരേയാണ് മുസ്ലിംലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരിം ചേലേരി മത്സരിക്കുന്നത്.
ലോക്സഭയിലും തദ്ദേശത്തിലും യുഡിഎഫിനായിരുന്നു മേൽക്കൈ. അത് അനുകൂലമായി മാറുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കൂത്തുപറന്പിൽ നിലവിലുള്ള സിറ്റിംഗ് എംഎൽഎ കെ.പി. മോഹനന് പകരം പി.കെ. പ്രവീണാണ് മത്സരിക്കുന്നത്. ലീഗിന്റെ വനിതാ സ്ഥാനാർഥിയായ ജയന്തി രാജാണ് യുഡിഎഫിൽ മത്സരിക്കുന്നത്. എന്നാൽ, കൂത്തുപറന്പും അഴീക്കോടും ഇക്കുറി കൈയിൽ ഒതുങ്ങുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
Kerala
കണ്ണൂർ: കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ കൂട്ടുകച്ചവടമാണ് നടക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിപിഎം തീവ്രവലതുപക്ഷമായി മാറിയെന്നും കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്.സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷം അല്ലാതെയായി മാറിയെന്നും ബിജെപിയും സിപിഎമ്മും കോര്‍പറേറ്റ് പാര്‍ട്ടികളാണെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷമല്ലാതായി മാറി.
അതിന്റെ തെളിവാണ് മുതിർന്ന സിപിഎം നേതാക്കളായ വി.കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും യുഡിഎഫ് വേദിയിലിരിക്കുന്നത്. അവർക്ക് ആ പാർട്ടിയെക്കുറിച്ച് മനസിലായി. അതിനാലാണ് അവർ കോൺഗ്രസുമായി സഹകരിക്കുന്നത്. ബിജെപി പിണറായി വിജയനെ പിന്തുണയ്ക്കുന്നതിന് രണ്ട് തെളിവുകളുണ്ട്.
അതിൽ ആദ്യത്തേത് പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെ പോയാലും അമ്പലങ്ങളെക്കുറിച്ചും ദൈവത്തെക്കുറിച്ചും സംസാരിക്കാറുണ്ട്. പക്ഷേ കേരളത്തിൽ വന്നപ്പോൾ എന്ത് കൊണ്ട് മോദി ശബരിമലയിലെ കാര്യം ഉന്നയിച്ചില്ല. സിപിഎം നേതാക്കൾ ശബരിമലയിൽ സ്വർണം മോഷ്ടിച്ചു.
ഇതുവരെയും അവർക്കെതിരെ കേന്ദ്രം ഒന്നുപറഞ്ഞിട്ടില്ല. കാരണം കേരളത്തിൽ ഇടതുപക്ഷം ജയിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. രണ്ടാമത്തെത് ആരൊക്കെ ബിജെപിയെയും ആർഎസ്എസിനെയും എതിർക്കുന്നുവോ അവരെ എതിർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
Kerala
കണ്ണൂർ: ചിറക്കൽ പഞ്ചായത്തിലെ രണ്ടാം വാർഡിൽ മന്ന പള്ളിക്ക് സമീപം മരം മുറിക്കുന്നതിനിടെ തൊഴിലാളി അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങി. ചിറക്കൽ സ്വദേശിയായ ജോസ് (48) ആണ് അപകടത്തിൽപ്പെട്ടത്. ഉടൻ സ്ഥലത്തെത്തിയ കണ്ണൂർ അഗ്നിരക്ഷാസേന അതിസാഹസികമായി ഇദ്ദേഹത്തെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മന്ന പള്ളിക്ക് സമീപമുള്ള മരം മുറിക്കാനായി കയറിയ ജോസ് പാതിവഴിയിൽ വെച്ച് പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. മരക്കൊമ്പുകൾക്കിടയിൽ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ കണ്ട് നാട്ടുകാർ ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
കണ്ണൂർ സ്റ്റേഷനിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.കെ. അഫ്സലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടർന്ന് സേഫ്റ്റി ഹാർനെസ്സുകളും റോപ്പ് റെസ്ക്യൂ ഉപകരണങ്ങളും ഉപയോഗിച്ച് ഉദ്യോഗസ്ഥർ മരത്തിൽ കയറി ജോസിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കണ്ണൂർ: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന പരാതിയിൽ കണ്ണൂര്‍ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ. അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി.സുമേഷിന്റെ പരാതി പിആര്‍ഡി വാര്‍ത്താക്കുറിപ്പായി ഇറക്കിയെന്നായിരുന്നു ആരോപണം.
തനിക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും വ്യക്തിഹത്യയും നടത്തുന്നതായി ആരോപിച്ച് കെ.വി.സുമേഷ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. സുമേഷ് പരാതി നല്കിയ കാര്യം പിആര്‍ഡിയുടെ വാര്‍ത്താക്കുറിപ്പിലും ഉള്‍പ്പെട്ടു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് പരാതി നല്‍കിയത്.
ഇൻഫർമേഷൻ ഓഫീസറുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് നടപടിയെടുത്തത്. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
Kerala
കണ്ണൂര്‍: തളിപ്പറമ്പിൽ സിപിഎം വിട്ട ടി.കെ.ഗോവിന്ദനെ കോൺഗ്രസ് പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുന്ന കൊയ്യം ജനാർദ്ദനനെ പുറത്താക്കി കെപിസിസി. കെപിസിസി-ഡിസിസി പ്രസിഡന്റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങാതിരുന്നതോടെയാണ് നടപടി.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഫോണില്‍ നേരിട്ട് സംസാരിച്ചെങ്കിലും കൊയ്യം ജനാര്ദ്ദനന് തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി അംഗം കൂടിയായ കൊയ്യം ജനാർദ്ദനനെ പുറത്താക്കിയത്.
സിപിഎം വിമതനെ പിന്തുണയ്ക്കാനുള്ള യുഡിഎഫ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനവുമായി ജനാർദ്ദനൻ രംഗത്തുവന്നത്. ടി.കെ.ഗോവിന്ദനെ കോൺഗ്രസ് പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനനും സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ വിജിൽ പിന്നീട് മത്സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അതേസമയം കൊയ്യം ജനാർദ്ദനന് വെള്ളിയാഴ്ച തളിപ്പറമ്പില്‍ പത്രസമ്മേളനം നടത്തും.
Kerala
കണ്ണൂർ: സിപിഎം തന്റെ കുടുംബം തകർക്കാൻ ശ്രമിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഭാര്യയെ പിൻഗാമിയാക്കുന്നത് പലതും മറയ്ക്കാൻ വേണ്ടിയെന്നും സിപിഎം വിട്ട ടി.കെ. ഗോവിന്ദൻ.
എം.വി. ഗോവിന്ദൻ ഉപജാപക സംഘത്തിന്റെ തടവിലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പിൽ ജയിച്ചാലും തോറ്റാലും പാർട്ടിയെ തിരുത്തിക്കാനുള്ള പോരാട്ടം തുടരുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പിണറായി ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തിരുന്നെങ്കിൽ പി.കെ. ശ്യാമള സ്ഥാനാർത്ഥിയാകില്ലായിരുന്നു. സിപിഎം തന്റെ കുടുംബം തകർക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഏരിയ കമ്മിറ്റിയംഗമായ ഭാര്യ തനിക്കായി പരസ്യമായി രംഗത്തിറങ്ങിയതെന്നും ഗോവിന്ദൻ അറിയിച്ചു.
പിണറായി ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തിരുന്നെങ്കിൽ പി.കെ. ശ്യാമള സ്ഥാനാർഥിയാകില്ലായിരുന്നു. പിണറായിക്കുണ്ടായ ദൗർബല്യത്തിന്റെ കാരണം മനസിലാകുന്നില്ല. പാർട്ടി മെഷിനറി പൂർണമായും തളിപ്പറമ്പിൽ കേന്ദ്രീകരിക്കുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു.
Kerala
കണ്ണൂർ: പെരിങ്ങോം കുറ്റൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു. കുറ്റൂരിലെ കോറോത്ത് കൊവ്വൽ നഫീസ മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവർന്നത്.
നഫീസയും കുടുംബവും അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിൽ കഴിഞ്ഞ ഞായറാഴ്ച പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പുറക് വശത്തെ വാതിൽ തകർത്തതായി കണ്ടത്. വീടിന്റെ മുൻ വശത്തെ വാതിൽ തകർക്കുവാനുള്ള ശ്രമവും നടന്നിട്ടുണ്ട്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ച സ്വർണം നടഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്.
പെരിങ്ങോം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്എച്ച്ഒ ടി.കെ. മുകുന്ദന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം പ്രാഥമിക അന്വേഷണം നടത്തി. കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് നായ വീടിനു പിൻവശത്തെ ഇടവഴിയിലൂടെ 400 മീറ്ററോളം ദൂരം ഓടി തിരിച്ചു വരികയായിരുന്നു. പയ്യന്നൂർ ഡിവൈഎസ്പിയും സ്ഥലത്ത് ക്യാംപ് ചെയ്ത് അന്വേഷണത്തിനു നേതൃത്വം നൽകുന്നുണ്ട്.
Kerala
കണ്ണൂർ: യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപിയിൽ ചേരാൻ കെ.സുധാകരൻ ആലോചിച്ചിരുന്നുവെന്ന് കണ്ണൂരിലെ എൻഡിഎ സ്ഥാനാർഥി സി. രഘുനാഥ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഘുനാഥ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
സീറ്റ് തർക്കം രൂക്ഷമായതോടെ താൻ സുധാകരനുമായി സംസാരിച്ചു. അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ആലോചിക്കാമെന്ന് അദ്ദേഹം മറുപടി നൽകിയെന്നും രഘുനാഥ് വ്യക്തമാക്കി. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും സുധാകരന്റെ അടുത്ത അനുയായിയുമായിരുന്ന സി.രഘുനാഥ് 2023ലാണ് കോൺഗ്രസ് വിട്ടത്.
പിന്നാലെ ബിജെപിയിൽ ചേർന്ന രഘുനാഥ് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ സ്ഥാനാർഥിയായി. നിലവിൽ ബിജെപി ദേശീയ കൗൺസിൽ അംഗമാണ് രഘുനാഥ്.
Kerala
കണ്ണൂർ: പോലീസുകാരന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ കൊലക്കേസ് പ്രതി ഉൾപ്പടെ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ നടന്ന സംഭവത്തിൽ കോളയാട് സ്വദേശി കെ.രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി.ജിതിൻ എന്നിവരാണ് അറസ്റ്റിലായത്.
രാഹുൽ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ധീനെ കൊലപ്പെടുത്തിയക്കേസിൽ പ്രതിയാണ്. കണ്ണവം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. എന്നാൽ ബോംബ് പൊട്ടാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വീടിന് നേരെ ബോംബെറിഞ്ഞതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.
Kerala
കണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടി.ഒ. മോഹനൻ കെ.സുധാകരന്റെ എടക്കാട്ടെ വീട്ടിലെത്തി പിന്തുണ അഭ്യർഥിച്ചു. ടി.ഒ. മോഹനനെ ഷാൾ അണിയിച്ച് സ്വീകരിച്ച കെ. സുധാകരൻ 'താൻ വാക്കു പാലിച്ചെന്ന്’പറഞ്ഞുകൊണ്ടാണ് സംഭാഷണം ആരംഭിച്ചത്.
ഇതിനിടെ മാധ്യമപ്രവർത്തകരോട് നിങ്ങൾ ഫോട്ടോയെടുത്ത ശേഷം മാറുമോ അതോ ചോദ്യങ്ങളുണ്ടാകുമോ എന്നും ചോദിച്ചു. തുടർന്ന് മാധ്യമങ്ങളെ മാറ്റി നിർത്തിയാണ് കെ. സുധാകരനും ടി.ഒ. മോഹനനും സംസാരിച്ചത്. ഇന്നു നടക്കുന്ന കണ്ണൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലും മറ്റു മണ്ഡലങ്ങളിലെ പ്രചാരണത്തിനും പങ്കെടുക്കും.
തളിപ്പറന്പിൽ ടി.കെ. ഗോവിന്ദനും പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും വേണ്ടിയും പ്രചാരണത്തിനിറങ്ങും.പാർട്ടി നിർദേശം അനുസരിച്ചു പ്രവർത്തിക്കുമെന്ന് നൽകിയ വാക്കാണ്, താൻ വാക്കു പാലിച്ചു എന്ന് പറഞ്ഞതിലൂടെ കെ. സുധാകരൻ വ്യക്തമാക്കിയതെന്ന് ടി.ഒ. മോഹനൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ഥാനാർഥിനിർണയ വേളയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, ഹൈക്കമാൻഡ് തീരുമാനം വന്നതോടെ അതെല്ലാം തീർന്നു. കെ. സുധാകാരൻ കോൺഗ്രസിലെ സമുന്നതനായ നേതാവാണ്. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചാണ് താൻ എന്നും മുന്നോട്ടുപോയത്. അത് ഇനിയും തുടരും. തനിക്കു വേണ്ടിയും മറ്റു സ്ഥാനാർഥികൾക്കു വേണ്ടിയും അദ്ദേഹം പ്രചാരണത്തിനിറങ്ങിക്കൊണ്ട് പാർട്ടിയെ അദ്ദേഹം തന്നെ മുന്നിൽനിന്നു നയിക്കും.
കണ്ണൂർ തന്റെ പ്രവർത്തന മേഖലയാണ്. വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. പ്രചാരണമാരംഭിക്കാൻ അല്പമെങ്കിലും അത് വിജയത്തെ ബാധിക്കില്ല. കഴിഞ്ഞ പത്തു വർഷമായുള്ള പിണറായി സർക്കാരിന്റെ ദുർഭരണത്തിന് അറുതി വരുത്തുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും ടി.ഒ. മോഹനൻ പറഞ്ഞു.
ഇന്നലെ പുലർച്ചെ രണ്ടോടെ ഡൽഹിയിൽനിന്നു കണ്ണൂർ വിമാനത്താവളത്തിലെത്തിയ കെ. സുധാകരനെ നേതാക്കളും പ്രവർത്തകരും മുദ്രാവാക്യം വിളിച്ചും ഷാൾ അണിയിച്ചുമാണ് സ്വീകരിച്ചത്. മാധ്യമ പ്രവർത്തകരടക്കം സുധാകരനെ വിമാനത്താവളത്തിൽ കാത്തിരുന്നുവെങ്കിലും യാത്രാ ക്ഷീണമുണ്ടെന്നും പ്രതികരിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു സുധാകരൻ എടക്കാടെ വീട്ടിലേക്കു പോയത്.
ഇന്നലെ ടി.ഒ. മോഹനുമായി ചർച്ച നടത്തിയ ശേഷവും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.
Kerala
കണ്ണൂർ: വിജയപ്രതീക്ഷ പങ്കുവച്ച് കണ്ണൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ടി.ഒ. മോഹനൻ. കെ. സുധാകരൻ മത്സരരംഗത്തുണ്ടാകില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെയാണ് കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ കൂടിയായ ടി.ഒ. മോഹനന് നറുക്കുവീണത്.
കെ. സുധാകരൻ എന്റെയും നേതാവാണ്, അദ്ദേഹം മുന്നിൽ നിന്ന് നയിക്കും, ഞങ്ങൾ അദ്ദേഹത്തിന് പിന്നിൽ അണിനിരക്കും, സ്ഥാനാർഥി നിർണയ വേളയിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്, എന്നാൽ ഹൈക്കമാൻഡ് തീരുമാനം വന്നതോടെ എല്ലാം പഴയതുപോലെയായി എന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ തന്റെ പ്രധാന പ്രവർത്തനമേഖലയാണെന്നും അതിനാൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രചാരണത്തിന് ഇത്തിരി സമയം വൈകിയെങ്കിലും അത് വിജയത്തെ ബാധിക്കില്ലെന്നും വേഗത്തിൽ വോട്ടർമാരിലേക്ക് എത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിചേർത്തു. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെയാണ് സുധാകരനും അടൂർ പ്രകാശും പിന്മാറിയത്.
Kerala
കണ്ണൂർ: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കെ.സുധാകരൻ കണ്ണൂരിൽ മടങ്ങിയെത്തി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ സുധാകരനെ റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ക്ഷീണിതനാണെന്നും അതിനാൽ പ്രതികരിക്കാൻ തയാറല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കെ.സുധാകരൻ തന്റെയും നേതാവാണെന്നും അദ്ദേഹം മുന്നിൽ നിന്ന് നയിക്കുമെന്ന് കണ്ണൂർ മണ്ഡലം കോൺഗ്രസ് തിരിച്ചു പിടിക്കുമെന്നും സ്ഥാനാർഥി ടി.ഒ. മോഹനൻ പറഞ്ഞു.
ഞങ്ങൾ അദ്ദേഹത്തിന് പിന്നിൽ അണിനിരക്കും. സ്ഥാനാർഥി നിർണയ വേളയിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഹൈക്കമാൻഡ് തീരുമാനം വന്നതോടെ എല്ലാം പഴയതുപോലെയായി എന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന് കുറച്ച് സമയം വൈകി.
അത് വിജയത്തെ ബാധിക്കില്ലെന്നും വേഗത്തിൽ തന്നെ വോട്ടർമാരിലേക്ക് എത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ദിവസങ്ങൾ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ കെ.സുധാകരൻ മത്സരരംഗത്തുണ്ടാകില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെയാണ് കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ കൂടിയായ ടി.ഒ. മോഹനന് നറുക്കുവീണത്.
Kerala
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം. നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാംഗ്മൂലത്തിലാണ് നിക്ഷേപം സംബന്ധിച്ച വിവരമുള്ളത്.
പിണറായി വിജയന് 43.35 ലക്ഷത്തിന്റെ നിക്ഷേപവും ഭാര്യ കമലയ്ക്ക് 60.58 ലക്ഷത്തിന്റെ നിക്ഷേപവുമാണുള്ളത്. പിണറായിക്ക് 78 സെന്റ് ഭൂമിയും കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്റ് ഭൂമിയും സ്വന്തമായുണ്ട്. ഇതുകൂടാതെ കമലയ്ക്ക് 10 പവൻ സ്വർണാഭരണമുണ്ട്.
ഇരുവർക്കും ബാധ്യതകൾ ഒന്നുമില്ലെന്നും പിണറായി സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് തലശേരി സബ് രജിസ്ട്രാർ ഓഫീസിലെത്തി റിട്ടേണിംഗ് ഓഫീസർ സച്ചിൻ കൃഷ്ണയ്ക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെ കെ. സുധാകരൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. കണ്ണൂരിൽ സുധാകരന് സീറ്റ് നല്‍കുമെന്നാണ് സൂചന. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ ഇടപെടലിനെ തുടർന്നാണ് ഹൈക്കമാൻഡ് വഴങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ടുപോയ സുധാകരനെ എ.കെ. ആന്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർഥിച്ചെന്നും മൂന്നാം പിണറായി സർക്കാർ വരരുതെന്ന് ആവശ്യപ്പെട്ടെന്നും എ.കെ. ആന്റണി മാധ്യമങ്ങളോടു പറഞ്ഞു.
കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ. മോഹനനെയാണ് കണ്ണൂരിൽ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നത്. നേരത്തെ സുധാകരനൊപ്പമായിരുന്ന മോഹനൻ സമീപകാലത്ത് വേണുഗോപാൽ ഗ്രൂപ്പിനൊപ്പമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കും താൻ നിർദേശിക്കുന്നു ആളുകൾക്കും സീറ്റ് നല്‍കാത്തതിൽ കടുത്ത അമർഷത്തിലായിരുന്നു സുധാകരൻ. എംപിമാർ മത്സരിക്കേണ്ടന്ന ഹൈക്കമാൻഡിന്റെ കർശന തീരുമാനത്തിലാണ് കെ. സുധാകരന് സീറ്റ് നല്കേണ്ടന്ന് നേരത്തെ തീരുമാനിച്ചിരുന്നത്. കെ. സുധാകരന് സീറ്റ് കൊടുത്താൽ മറ്റ് എംപിമാർക്കും സീറ്റ് കൊടുക്കേണ്ടി വരുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതോടെ സുധാകരന് സീറ്റ് കൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ആദ്യഘട്ടം ഡൽഹിയിൽ നടന്ന ചർച്ചയിൽ എംപിമാർ മത്സരിക്കേണ്ടന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സുധാകരൻ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. തുടർന്ന്, കണ്ണൂർ നടാലിലെ വീട്ടിലെത്തി വൈകാരികമായി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സുധാകരന്റെ വൈകാരിക പ്രതികരണത്തിൽ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വീട്ടിലേക്ക് എത്തിച്ചേർന്നിരുന്നു. ഇതിനിടയിൽ, ഡൽഹിയിൽ നിന്നും വിളിക്കുകയും ചെയ്തിരുന്നു.
തനിക്ക് സീറ്റില്ലെങ്കിൽ താൻ നിർദേശിക്കുന്ന ആളുകൾക്ക് സീറ്റ് നല്‍കണമെന്നായിരുന്നു സുധാകരന്റെ പ്രധാന നിർദേശം. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് വീണ്ടും ഡൽഹിക്ക് പോയത്. എന്നാൽ, പാർട്ടി നേതൃത്വം വഴങ്ങാതെ വന്നതോടെയാണ് സുധാകരൻ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്ന് സൂചനകൾ വന്നത്. ഇന്ന് പന്ത്രണ്ടിന് മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിരുന്നു.
കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് കെ. സുധാകരൻ. അതിനാൽ, സുധാകരന് ഇടഞ്ഞാൽ കോൺഗ്രസിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സുധാകരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിലും വ്യാപകമായി ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം സുധാകരൻ അനുകലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു.
നിലവിൽ, സുധാകരൻ അനുകൂലികളുടെ പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേയായിരുന്നു. സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂർ മണ്ഡലത്തിലും സുധാകരന്റെ പോസ്റ്ററുകൾ ഉയർന്നിരുന്നു. സുധാകരന് സീറ്റില്ലെങ്കിൽ സണ്ണി ജോസഫ് നിയമസഭയിൽ എത്തില്ലെന്നായിരുന്നു മുദ്രാവാക്യം.
Kerala
കണ്ണൂർ: തനിക്കും താൻ നിർദേശിക്കുന്നു ആളുകൾക്കും സീറ്റ് നല്‍കാത്തതിൽ കടുത്ത അതൃപ്തിയിൽ കെ. സുധാകരൻ. എംപിമാർ മത്സരിക്കേണ്ടന്ന ഹൈക്കമാൻഡിന്റെ കർശന തീരുമാനത്തിലാണ് കെ. സുധാകരന് സീറ്റ് നല്കേണ്ടന്ന് ഒടുവിൽ തീരുമാനിച്ചത്.
സുധാകരന് സീറ്റ് നല്കാതിരുന്നാലുള്ള പരിണിതഫലങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ സംസ്ഥാന നേതാക്കളുമായി സംസാരിച്ചു. കെ. സുധാകരന് സീറ്റ് കൊടുത്താൽ മറ്റ് എംപിമാർക്കും സീറ്റ് കൊടുക്കേണ്ടി വരുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതോടെ സുധാകരന് സീറ്റ് കൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ആദ്യഘട്ടം ഡൽഹിയിൽ നടന്ന ചർച്ചയിൽ എംപിമാർ മത്സരിക്കേണ്ടന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സുധാകരൻ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. തുടർന്ന്, കണ്ണൂർ നടാലിലെ വീട്ടിലെത്തി വൈകാരികമായി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സുധാകരന്റെ വൈകാരിക പ്രതികരണത്തിൽ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വീട്ടിലേക്ക് എത്തിച്ചേർന്നിരുന്നു. ഇതിനിടയിൽ, ഡൽഹിയിൽ നിന്നും വിളിക്കുകയും ചെയ്തിരുന്നു.
തനിക്ക് സീറ്റില്ലെങ്കിൽ താൻ നിർദേശിക്കുന്ന ആളുകൾക്ക് സീറ്റ് നല്‍കണമെന്നായിരുന്നു സുധാകരന്റെ പ്രധാന നിർദേശം. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് വീണ്ടും ഡൽഹിക്ക് പോയത്. എന്നാൽ, സുധാകരനും സുധാകരൻ നിർദേശിച്ച ആളുകൾക്കും സീറ്റ് നല്‍കിയില്ല.
കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് കെ. സുധാകരൻ. അതിനാൽ, സുധാകരൻ വൈകാരികമായി പ്രതികരിച്ചാൽ അത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിക്കും. സുധാകരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിലും വ്യാപകമായി ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം സുധാകരൻ അനുകലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു.
നിലവിൽ, സുധാകരൻ അനുകൂലികളുടെ പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേയായിരുന്നു. സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂർ മണ്ഡലത്തിലും സുധാകരന്റെ പോസ്റ്ററുകൾ ഉയർന്നിരുന്നു. സുധാകരന് സീറ്റില്ലെങ്കിൽ സണ്ണി ജോസഫ് നിയമസഭയിൽ എത്തില്ലെന്നായിരുന്നു മുദ്രാവാക്യം.
നിലവിൽ, കെ. സുധാകരന് ധാരാളം അനുയായികൾ ഉള്ള മണ്ഡലമാണ് പേരാവൂരും കണ്ണൂരും. സുധാകരൻ മത്സരിച്ചില്ലെങ്കിൽ എന്താകും. മണ്ഡലങ്ങളിലെ സുധാകരൻ ഇംപാക്ട് എന്ന് കാത്തിരുന്ന് കാണാം.
ടി.ഒ. മോഹനൻ കണ്ണൂരിൽ?
സുധാകരന് പകരം കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ. മോഹനൻ കണ്ണൂരിൽ സ്ഥാനാർഥിയാകുമെന്നാണ് സൂചന. നേരത്തെ സുധാകരനൊപ്പമായിരുന്ന വേണുഗോപാൽ സമീപകാലത്ത് വേണുഗോപാൽ ഗ്രൂപ്പിനൊപ്പമായിരുന്നു.
നിലവിൽ, ബിജെപി കണ്ണൂർ മണ്ഡലത്തിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രചാരണം തുടങ്ങിയിട്ടില്ല. സുധാകരനുമായി ബിജെപി നേതാക്കൾ ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നാണ് സൂചന. മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കവും സുധാകരൻ നടത്തുന്നുണ്ട്.
Kerala
കണ്ണൂര്‍: എതിരാളികള്‍ എൽഡിഎഫിനെതിരെ നുണകളുണ്ടാക്കി പ്രചരിപ്പിക്കുകയാണെന്നും വീടുകളിൽ കയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. നടക്കുന്ന ധര്‍മടം മണ്ഡലത്തിലെ എൽഡിഎഫ് കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിരാളികള്‍ നേരും നെറിയും ഉപേക്ഷിക്കുകയാണെന്നും നേരായ രീതിയിൽ എൽഡിഎഫിനെ എതിര്‍ക്കാൻ അവര്‍ക്ക് പറ്റുന്നില്ലെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഗീബൽസിനെ കടത്തി വെട്ടുന്ന രീതിയിലാണ് എതിരാളികൾ പ്രവർത്തിക്കുന്നതെന്നും പിണറായി ആരോപിച്ചു.
കേരളം നൽകുന്ന നേറ്റിവിറ്റി കാർഡ് ആർക്കും എതിർക്കാൻ കഴിയില്ല. താൻ കേരളത്തിന്റെ സന്തതി ആണ് എന്നാണത്. അതുപോലും അംഗീകരിക്കാൻ സംഘപരിവാർ തയാറല്ല. എല്ലാവരെയും വീട്ടിൽ ചെന്ന് കാണണമെന്നും നുണകൾ ഓരോന്നും പൊളിക്കണമെന്നും പിണറായി പറഞ്ഞു.
നുണകൾ ഓരോന്നും പൊളിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. സ്ഥാനാർഥി എന്ന നിലയിൽ എല്ലാവരെയും കാണാൻ പ്രയാസമുണ്ട്. അത് എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സംസ്ഥാനത്ത് എല്ലായിടത്തും എത്തണമെന്നും ആ പരിമിതി മനസ്സിലാക്കി പ്രചാരണം ഏറ്റെടുക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയ ടി.കെ. ഗോവിന്ദനെതിരെ മരുമകളും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ ടി.കെ. സുലേഖ.
പാർട്ടിയോടൊപ്പം നിൽക്കുമ്പോഴാണ് വ്യക്തി മഹാനാവുന്നത്. പാർട്ടിയോടൊപ്പം ഉറച്ച് നിൽക്കുമെന്നും ടി കെ സുലേഖ മാധ്യമങ്ങളോട് വിശദമാക്കി. ടി.കെ. ഗോവിന്ദൻ പാർട്ടിയിലാണെങ്കിൽ ആളുകളുടെ പിന്തുണയുണ്ടാവും അല്ലാത്ത പക്ഷം അതുണ്ടാവില്ലെന്നും സുലേഖ പറഞ്ഞു.
നിലവിൽ ടി.കെ. ഗോവിന്ദൻ ചെയ്തതിനെ മലപ്പട്ടത്തുള്ളവർ പിന്തുണയ്ക്കുന്നില്ല. രക്ത ബന്ധത്തിന് മുകളിലാണ് പാർട്ടി. ചെറുപ്പം മുതൽ കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമുള്ളയാളാണ് താൻ. കുടുംബം പാർട്ടിയോടൊപ്പം ഉറച്ചുനിൽക്കുമെന്നും സുലേഖ വ്യക്തമാക്കി.
എം.വി.ഗോവിന്ദന്റെ ഭാര്യയെന്ന നിലയിലാണ് ശ്യാമള ടീച്ചറെ സ്ഥാനാർഥിയാക്കിയതെന്ന ആരോപണം സ്ത്രീ വിരുദ്ധമാണെന്നും സുലേഖ അഭിപ്രായപ്പെട്ടു.
Kerala
കണ്ണൂര്‍: കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ട് നാലോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്ക് വമ്പന്‍ സ്വീകരണമാണ് ഇടത് പ്രവർത്തകർ നൽകിയത്.
വിമാനത്താവളം മുതൽ പിണറായി വരെ റോഡ് ഷോ നടന്നു. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ആദ്യമായാണ് മുഖ്യമന്ത്രി മണ്ഡലത്തിലേക്കെത്തുന്നത്. വരും ദിവസങ്ങളിൽ പ്രചരണവുമായി പിണറായി വിജയൻ മണ്ഡലത്തിൽ സജീവമാകുമെന്നാണ് വിവരം.
തളിപ്പറമ്പിലും പയ്യന്നൂരും മുഖ്യമന്ത്രി നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നൽകിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ധർമ്മടത്ത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ജനവിധി തേടുന്നത്. പിണറായി വിജയനെതിരെ വി.പി. അബ്ദുൾ റഷീദിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കുക.
കെപിസിസി അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് വി.പി. അബ്ദുൾ റഷീദ്. തളിപ്പറമ്പിലായിരുന്നു അബ്ദുൾ റഷീദിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സിപിഎം വിട്ട ടി.കെ. ഗോവിന്ദന് തളിപ്പറമ്പിൽ പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് അബ്ദുൾ റഷീദിനെ ധർമ്മടത്തേക്ക് തെരഞ്ഞെടുത്തത്.
Kerala
കണ്ണൂർ: കണ്ണൂരിൽ പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി.കെ. ഗോവിന്ദനെ പുറത്താക്കാൻ സിപിഎം.
ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വം കണ്ണൂർ ജില്ലാ ഘടകത്തിന് നിർദേശം നൽകി. വിഷയം അവൈലബിൾ സെക്രട്ടേറിയറ്റ് പരിശോധിച്ചതിനു ശേഷമായിരിക്കും തീരുമാനം.
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് കണ്ണൂർ സിപിഎമ്മിലെ കടുത്ത ഭിന്നത പരസ്യമാക്കി ടി.കെ. ഗോവിന്ദൻ പുറത്തുപോയത്. പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാർഥിയാക്കിയത് ആസൂത്രിതമാണെന്നും ടി.കെ. ഗോവിന്ദൻ ആരോപിച്ചു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കുഞ്ഞികൃഷ്ണൻ പറഞ്ഞതാണ് ശരിയെന്നും അദ്ദേഹം ആരോപിച്ചു. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട കണക്കുകളാണ് അണികൾ വിശ്വസിക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി വിട്ട മുതിർന്ന സിപിഎം നേതാവ് ടി.കെ.ഗോവിന്ദൻ. പി.പി. ദിവ്യയോടും പി.കെ. ശ്യാമളയോടും പാർട്ടി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് ഗോവിന്ദൻ ആരോപിച്ചു.
ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കിയ സംഭവം വാർത്താസമ്മേളനത്തിൽ ചർച്ചയാക്കിയാണ് ടി.കെ.ഗോവിന്ദൻ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്. സാജന്റെ മരണത്തിന് ഉത്തരവാദി പി.കെ, ശ്യാമളയാണെന്ന പ്രചാരണം ശക്തമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പി.കെ. ശ്യാമളയുടെ നിലപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഗോവിന്ദൻ ആരോപിച്ചു. പാർട്ടി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പി. ജയരാജനെപ്പോലുള്ള നേതാക്കളെ പാർട്ടി ബോധപൂർവ്വം ഒതുക്കുകയാണെന്നും ഗോവിന്ദൻ അറിയിച്ചു.
കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റിയത് ഒതുക്കാനാണോ എന്ന് സംശയമുണ്ടെന്നും ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് അറിയിച്ച ഗോവിന്ദൻ യുഡിഎഫ് ഉൾപ്പെടെയുള്ള മറ്റാർക്കും തന്നെ പിന്തുണയ്ക്കാമെന്നും കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിന് തളിപ്പറമ്പിൽ പി.കെ.ശ്യാമളയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി ബന്ധം ഉപേക്ഷിച്ച് കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുതിർന്ന സിപിഎം നേതാവുമായ ടി.കെ. ഗോവിന്ദൻ.
സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും ടി.കെ. ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും ടി.കെ. ഗോവിന്ദൻ അറിയിച്ചു.
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കമാണ് ഗോവിന്ദൻ പാർട്ടി വിടുന്നതിലേക്ക് നയിച്ചത്. ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നുവെന്ന് മനസിലാകുന്നില്ലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. എം.വി. ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെ സ്ഥാനാർഥിയാക്കുന്നത് ആസൂത്രിതമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂരിലും സിപിഎമ്മിന് തിരിച്ചടി. തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് മുതിർന്ന സിപിഎം നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ട് വിമതനായേക്കുമെന്ന് റിപ്പോർട്ടുകൾ.
പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ടി.കെ. ഗോവിന്ദൻ തുടക്കം മുതൽ തന്നെ എതിർപ്പ് അറിയിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യോഗങ്ങളിൽ ഉൾപ്പെടെ ഗോവിന്ദൻ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം.
ഹാൻഡ് വീവ് ചെയർമാനാണ് നിലവിൽ ടി.കെ.ഗോവിന്ദൻ. പാർട്ടി കോട്ടയായ മണ്ഡലത്തിൽ ഉടലെടുത്തിരിക്കുന്ന പൊട്ടിത്തെറിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കോൺഗ്രസ്. തളിപ്പറമ്പിൽ വി.പി. അബ്ദുൾ റഷീദിനെ കോൺഗ്രസ് സ്ഥാനാർഥിയായി തീരുമാനിച്ചിരുന്നു.
എന്നാൽ സിപിഎമ്മിൽ പുതിയ സംഭവ വികാസങ്ങൾ രൂപപ്പെട്ട സാഹചര്യത്തിൽ ടി.കെ ഗോവിന്ദൻ മത്സരിച്ചാൽ കോൺഗ്രസ് സ്ഥാനാർഥിയെ ഒഴിവാക്കി അദ്ദേഹത്തെ പിന്തുണച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്.
Kerala
കണ്ണൂർ: കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയശ്രമങ്ങൾക്ക് വഴങ്ങാതെ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. നിയമസഭയിൽ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുന്ന കെ.സുധാകരൻ രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തില്ല.
തിങ്കളാഴ്ചയാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ സുധാകരന് ക്ഷണം ലഭിച്ചത്. എന്നാൽ ക്ഷണം കെ.സുധാകരൻ നിരസിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡൽഹിയിൽ ഹൈക്കമാൻഡുമായുള്ള ചർച്ചകൾ പൂർത്തിയാക്കാതെ സുധാകരൻ നാട്ടിലേക്ക് മടങ്ങിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സുധാകരന് ക്ഷണം ലഭിച്ചത്. ഡൽഹിയിലേക്ക് പോകാനിരുന്ന സുധാകരൻ ശനിയാഴ്ച രാവിലെയോടെ തീരുമാനം മാറ്റുകയായിരുന്നു.
രാഹുൽഗാന്ധിയെ കണ്ടാലും അനുകൂല തീരുമാനമുണ്ടാകില്ലെന്നതാണ് ഡൽഹിയിലേക്ക് പോകുന്നതിൽ നിന്ന് സുധാകരനെ പിന്തിരിച്ചതെന്നാണ് വിവരം. അതേസമയം രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നേരിട്ട് ഇടപെട്ട് അനുനയ ശ്രമങ്ങൾ തുടരുന്നുണ്ട്.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെ.സുധാകരന്റെ നിലപാട് കോൺഗ്രസിന് തലവേദനയാകുന്നു. അനുനയനീക്കത്തിനായി ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും പോകേണ്ടതില്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവർ പറയുന്നത്.
തിങ്കളാഴ്ചയാണ് സുധാകരനുമായി കൂടിക്കാഴ്ച നടത്താമെന്ന് ഹൈക്കമാൻഡ് അറിയിച്ചിരുന്നത്. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച പുരോഗമിക്കുന്നതിനിടെ സുധാകരൻ അപ്രതീക്ഷിതമായി കണ്ണൂരിലേക്ക് തിരിച്ചു പോവുകയായിരുന്നു.
തുടർന്ന് ഫെയ്സ്ബുക്കിൽ വൈകാരികമായി കുറിപ്പിടുകയും ചെയ്തു. പിന്നാലെ ജില്ലയിലെ നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തി. എന്നാൽ അദ്ദേഹം മത്സരരംഗത്ത് ഉറച്ചു നിൽക്കുകയാണ്.
Kerala
കണ്ണൂർ: എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡിന്റെ കടുത്ത നിലപാടിൽ കോൺഗ്രസിനെ ഫേസ്ബുക്ക് പോസ്റ്റിൽ കുരുക്കി കെ. സുധാകരൻ എംപി. ഫേസ്ബുക്കിൽ സുധാകരനിട്ട വൈകാരിക കുറിപ്പാണു കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്.
കണ്ണൂർ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ് എന്നും തന്റെ മേൽവിലാസവുമാണെന്നു സുധാകരൻ പോസ്റ്റിൽ പറയുന്നു. കല്ലിൽനിന്നും കത്തിയിൽനിന്നും അരിവാളിൽനിന്നും ബോംബിൽനിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ താൻ മുന്നിൽനിന്നു പൊരുതി സംരക്ഷിച്ച തന്റെ സഹോദരരെ കമ്യൂണിസ്റ്റ് കാപാലികർ ഉപദ്രവിക്കുന്നത് കണ്ടുനില്ക്കാൻ തനിക്കൊരിക്കലും സാധിക്കില്ല...കണ്ണൂർ ഹൃദയരക്തം ഇറ്റുവീണ നമ്മുടെ മണ്ണാണ്.
പൊരുതി വിജയിച്ച കോൺഗ്രസുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിനു വേണ്ടി കോൺഗ്രസിന്റെ ത്രിവർണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെയുണ്ടാകും... ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽവഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണെന്നു സുധാകരൻ പോസ്റ്റിൽ പറയുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിൽക്കവേ ഇത്തരം വിഷയങ്ങൾ ഒന്നും സ്പർശിക്കാതെ അതിവൈകാരികമായാണു സുധാകരൻ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. പോസ്റ്റ് ഇട്ടതിനു പിന്നാലെ സുധാകരന്റെ കണ്ണൂർ നടാലിലുള്ള വീട്ടിലേക്കു പ്രവർത്തകരും നേതാക്കളും ഒഴുകിയെത്തി. സുധാകരന്റെ പ്രതികരണം തേടി മാധ്യമങ്ങൾ എത്തിയെങ്കിലും മാധ്യമങ്ങളെ കാണാൻ കൂട്ടാക്കിയില്ല.
ഇതിനിടെ, കെ. സുധാകരനെ സ്ഥാനാർഥിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നു കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രതികരിച്ചു. കെ.സുധാകരൻ കണ്ണൂരിന്റെ ഹൃദയരക്തംതന്നെയാണ്. ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. സുധാകരനെ സന്ദർശിച്ച ശേഷമായിരുന്നു മാർട്ടിൻ ജോർജിന്റെ പ്രതികരണം.
എംപിസ്ഥാനമൊഴിഞ്ഞ് നിയമസഭയിലേക്കു മത്സരിക്കണമെന്നാണു സുധാകരന്റെ ആവശ്യം. എന്നാൽ, ഒരാൾക്ക് അനുമതി നൽകിയാൽ മറ്റു അഞ്ച് എംപിമാരും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുണ്ട് എന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി. അതേസമയം, സുധാകരന്റെ നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് എഐസിസി നേതൃത്വം. ഇതിനിടെ, സുധാകരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്ത് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു കെ. സുധാകരനെ മാറ്റാനുള്ള തീരുമാനത്തിനിടെ സുധാകരൻ കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. രാഹുൽ ഗാന്ധി ഇടപെട്ടാണ് അന്ന് പരിഹാരമുണ്ടാക്കിയത്. സുധാകരനെ മാറ്റി പകരം സുധാകരൻ നിർദേശിക്കുന്നയാളെ കെപിസിസി പ്രസിഡന്റാക്കാമെന്നു പറഞ്ഞാണ് പ്രശ്നം പരിഹരിച്ചത്. അങ്ങനെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു സണ്ണി ജോസഫ് കടന്നുവന്നത്.
എന്നാൽ, അന്ന് കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം നല്കുമെന്നു രാഹുൽ ഗാന്ധി വാക്കുനൽകിയതായി സുധാകരൻ പറയുന്നുണ്ട്. ഇക്കുറിയും പ്രശ്നപരിഹാരത്തിന് രാഹുൽ ഗാന്ധിതന്നെയാണ് മുൻകൈയെടുക്കുന്നത്. സുധാകരൻ മത്സരിച്ചില്ലെങ്കിൽ സുധാകരൻ നിർദേശിക്കുന്നയാളായിരിക്കും കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുക. ഇതായിരിക്കും അനുരഞ്ജന ഫോർമുല.
Kerala
ന്യൂഡൽഹി: കണ്ണൂർ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുന്ന മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ നീക്കവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നേതൃത്വവുമായി തെറ്റി ഡൽഹിയിൽ നിന്ന് മടങ്ങിയ സുധാകരനെ വീണ്ടും ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചിരിക്കുകയാണ് രാഹുൽ.
തിങ്കളാഴ്ച ഡൽഹിയിൽ എത്താനാണ് സുധാകരനോട് നിർദേശിച്ചിട്ടുള്ളത്. ഡൽഹിയിലെത്താൻ രാഹുൽ നേരിട്ട് നിർദേശിക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സുധാകരനുമായി ചർച്ച നടത്തും.
സുധാകരന് സീറ്റ് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അനുനയ നീക്കത്തിൽ നേതൃത്വം മുന്നോട്ട് വയ്ക്കാൻ പോകുന്ന നിർദേശങ്ങൾ എന്തൊക്കെയായിരിക്കും എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനൊക്കുന്നത്.
സ്ഥാനാർഥിത്വവുമായി നേതൃത്വവുമായി ബന്ധപ്പെട്ട് നേതൃത്വത്തോട് ഇടഞ്ഞ് ഡൽഹി വിട്ട സുധാകരൻ ഇന്ന് രാവിലെയാണ് കണ്ണൂരിലെ വീട്ടിലെത്തിയത്. തുടർന്ന് സുധാകരപക്ഷത്തുള്ള അനുയായികളോട് വീട്ടിലെക്കെത്താൻ ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രവർത്തകർ വീട്ടിലേയ്ക്ക് ഒഴുകിയെത്തി.
കണ്ണൂരുമായുള്ള ബന്ധത്തെ സൂചിപ്പിച്ച് സുധാകരൻ ഫേസ്ബുക്കിൽ വൈകാരിക പോസ്റ്റും ഇട്ടിരുന്നു. എംപി സ്ഥാനമൊഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കണമെന്നാണ് സുധാകരന്റെ
ആവശ്യം. എന്നാൽ ഒരാൾക്ക് അനുമതി നൽകിയാൽ മറ്റു അഞ്ചു എംപിമാരും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുണ്ട് എന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി.
Kerala
തലശേരി: കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ വിധി പറയുന്നത് തലശേരി അഡീഷണൽ ജില്ലാ കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോർജ് 16 ലേക്കു മാറ്റി.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യത്തിലെ അന്വേഷണത്തിൽ സംശയം ഉന്നയിച്ചാണ് മഞ്ജുഷ തുടരന്വേഷണ ഹർജി നൽകിയത്. അന്വേഷണം സംബന്ധിച്ച മുഴുവൻ രേഖകളും കുറ്റപത്രത്തിനൊപ്പം നൽകിയില്ലെന്നാണ് മഞ്ജുഷയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.
തുടരന്വേഷണം ആവശ്യമില്ലെന്ന് പ്രോസിക്യൂഷനും തുടരന്വേഷണം നടത്തുകയാണെങ്കിൽ ഉടൻ റിപ്പോർട്ട് നൽകണമെന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ അഭിഭാഷകനും വാദിച്ചു.
തുടരന്വേഷണം ആവശ്യമില്ലെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്കാണ് കേസെടുത്തിരുന്നത്.
Kerala
കണ്ണൂർ: ‘സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് ’ എന്ന മുദ്രാവാക്യവുമായി അഖില കേരള കത്തോലിക്ക കോൺഗ്രസിന്റ 108 -ാം ജന്മവാർഷിക സമ്മേളനത്തിന്റെയും മഹാറാലിയുടെയും മുന്നോടിയായിട്ടുള്ള പതാക, ദീപശിഖ പ്രയാണങ്ങൾ ഇന്ന് കണ്ണൂരിലെത്തും.
കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിന്റെ നേതൃത്വത്തിൽ താമരശേരി രൂപതയിലൂടെ കടന്നുവരുന്ന കത്തോലിക്കാ കോൺഗ്രസ് പതാകപ്രയാണവും കണ്ണൂർ പെരിങ്കരിയിൽ ആനയുടെ കുത്തേറ്റു മരിച്ച ജസ്റ്റിന്റെ കബറിടത്തിൽനിന്നാരംഭിക്കുന്ന ദീപശിഖ പ്രയാണവും വൈകുന്നേരം അഞ്ചിന് കണ്ണൂർ മഹാത്മ മന്ദിരത്തിനു സമീപത്ത് സംഗമിക്കും.
അവിടെനിന്ന് ഒരുമിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ ക്രമീകരിച്ചിട്ടുള്ള ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽ എത്തിച്ചേരും. തുടർന്ന്, ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ പതാക ഉയർത്തും.
വൈകുന്നേരം ആറിനു കണ്ണൂർ തെക്കിബസാറിലുള്ള തിരുക്കുടുംബ ദേവാലയത്തിൽ ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി നടക്കും. നാളെ രാവിലെ 9.30ന് കണ്ണൂർ ശ്രീപുരം ക്നാനായ പാസ്റ്ററൽ സെന്ററിൽ കത്തോലിക്കാ കോൺഗ്രസ് പ്രതിനിധി സമ്മേളനം നടക്കും.
ഉച്ചകഴിഞ്ഞു മൂന്നിനാണ് ഒരുലക്ഷം പേർ പങ്കെടുക്കുന്ന മഹാറാലി. തുടർന്ന് കണ്ണൂർ പോലീസ് മൈതാനിയിൽ ക്രമീകരിച്ചിട്ടുള്ള ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നഗറിൽ നടക്കുന്ന അന്തർദേശീയ സമുദായ ശക്തീകരണ സമ്മേളനം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.