x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വികസനത്തുടർച്ചയ്ക്ക് എൽഡിഎഫ് തുടരും; വോട്ടർമാരെ അഭിവാദ്യം ചെയ്ത് എം.വി. ഗോവിന്ദൻ


Published: April 9, 2026 09:48 PM IST | Updated: April 9, 2026 09:48 PM IST

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വോട്ടർമാരെ അഭിവാദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിന്‍റെ വികസനത്തുടർച്ചയ്ക്ക് എൽഡിഎഫ് സർക്കാർ തുടരുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെയുള്ള വികസന-ക്ഷേമ സങ്കൽപങ്ങളെല്ലാം തിരുത്തിക്കുറിച്ച് മുന്നേറിയ 10 വർഷം ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. യുഡിഎഫ് തകർത്തെറിഞ്ഞ കേരളത്തെ പുതുക്കിപ്പണിയാനാണ് 2016ൽ ജനങ്ങൾ എൽഡിഎഫിനെ ചുമതലപ്പെടുത്തിയതെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്വം സർക്കാർ നിർവഹിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കുറഞ്ഞ ദിവസങ്ങളെ പ്രചാരണത്തിന് സമയമുണ്ടായിരുന്നുള്ളൂ. എന്നാൽ മാറിയ കേരളത്തിന്‍റെ നേരനുഭവമുള്ള ജനങ്ങൾക്ക് സർക്കാരിനെക്കുറിച്ച് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂവെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Tags : ldf cpm mv govindan kannur

Recent News

Corehub Up