x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസ് സംരക്ഷണം വേണം; ടി.കെ. ഗോവിന്ദന്‍റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും


Published: April 7, 2026 06:21 AM IST | Updated: April 7, 2026 06:21 AM IST

കൊച്ചി: തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ. ഗോവിന്ദന്‍റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേട് ഒഴിവാക്കാന്‍ നടപടിയും ആവശ്യപ്പെട്ടാണ് ഹർജി.

മണ്ഡലത്തിൽ വ്യാജ വോട്ടിന് സാധ്യതയുള്ളതിനാൽ ആബ്സന്‍റ്, ഡെത്ത്, ഷിഫ്റ്റ് വോട്ടര്‍ പട്ടിക തയാറാക്കണമെന്നും ടി.കെ. ഗോവിന്ദൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം ഗോവിന്ദന് പോലീസ് സംരക്ഷണം ഒരുക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഇന്ന് രേഖാമൂലം മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സിപിഎം സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ടത്.

 

 

Tags : tk govindan kerala high court cpm kannur

Recent News

Corehub Up