കണ്ണൂർ: കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ കൂട്ടുകച്ചവടമാണ് നടക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിപിഎം തീവ്രവലതുപക്ഷമായി മാറിയെന്നും കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്.സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷം അല്ലാതെയായി മാറിയെന്നും ബിജെപിയും സിപിഎമ്മും കോര്‍പറേറ്റ് പാര്‍ട്ടികളാണെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷമല്ലാതായി മാറി.
അതിന്റെ തെളിവാണ് മുതിർന്ന സിപിഎം നേതാക്കളായ വി.കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും യുഡിഎഫ് വേദിയിലിരിക്കുന്നത്. അവർക്ക് ആ പാർട്ടിയെക്കുറിച്ച് മനസിലായി. അതിനാലാണ് അവർ കോൺഗ്രസുമായി സഹകരിക്കുന്നത്. ബിജെപി പിണറായി വിജയനെ പിന്തുണയ്ക്കുന്നതിന് രണ്ട് തെളിവുകളുണ്ട്.
അതിൽ ആദ്യത്തേത് പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെ പോയാലും അമ്പലങ്ങളെക്കുറിച്ചും ദൈവത്തെക്കുറിച്ചും സംസാരിക്കാറുണ്ട്. പക്ഷേ കേരളത്തിൽ വന്നപ്പോൾ എന്ത് കൊണ്ട് മോദി ശബരിമലയിലെ കാര്യം ഉന്നയിച്ചില്ല. സിപിഎം നേതാക്കൾ ശബരിമലയിൽ സ്വർണം മോഷ്ടിച്ചു.
ഇതുവരെയും അവർക്കെതിരെ കേന്ദ്രം ഒന്നുപറഞ്ഞിട്ടില്ല. കാരണം കേരളത്തിൽ ഇടതുപക്ഷം ജയിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. രണ്ടാമത്തെത് ആരൊക്കെ ബിജെപിയെയും ആർഎസ്എസിനെയും എതിർക്കുന്നുവോ അവരെ എതിർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
Tags : assembly election rahul gandhi kannur udf