നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ വയോധികൻ മരിച്ചു. ആനാട് പുനവകുന്ന് സ്വദേശിയായ ഉണ്ണികൃഷ്ണൻ(78)ആണ് ബുധനാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു ഉണ്ണികൃഷ്ണൻ ചികിത്സ തേടി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയത്. തുടർന്ന് പരിശോധനകൾക്ക് ശേഷം എഴുതിക്കൊടുത്ത കുറിപ്പുമായി ലാബിൽ പോയിരുന്നു. പിന്നാലെ മൂന്നു മണിയോടെ ആശുപത്രിയുടെ മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ഉടൻതന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം ഉണ്ണികൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടാൻ ഉണ്ടായ കാരണം ഇനിയും വ്യക്തമല്ല.
Tags : death nedumangadu trivandrum