x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലപ്പുഴയിൽ പോലീസിനെ വെല്ലുവിളിച്ച് കവർച്ച; സ്ഥിരം മോഷ്ടാവ് പിടിയിൽ

വെബ് ഡെസ്‌ക്
Published: July 26, 2026 07:26 AM IST | Updated: July 26, 2026 07:26 AM IST

പ്രതീകാത്മക ചിത്രം

ആലപ്പുഴ: ‌ജാമ്യത്തിലിറങ്ങിയ ശേഷം പോലീസിനെ വെല്ലുവിളിച്ച് കവർച്ച നടത്തിയ സ്ഥിരം മോഷ്ടാവ് പിടിയിൽ. ആലപ്പുഴയിലെ സ്ഥിരം മോഷ്ടാവ് സുമേഷ് സുശീലനാണ് പിടിയിലായത്. ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ആറ് മാസം മുൻപാണ് ഒരു മോഷണ കേസില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സുമേഷിനെ പിടികൂടിയത്. പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നായിരുന്നു സുമേഷിന്‍റെ ആരോപണം. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം നടത്തുമെന്നും ഇയാൾ വെല്ലുവിളിച്ചിരുന്നു.

കേസിൽ ജാമ്യത്തിലിറങ്ങിയ രണ്ടാം ദിവസം സുമേഷ് പോലീസിനെതിരെ പ്രതികാരത്തിനിറങ്ങി. തുടർന്ന് നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ തുമ്പോളിയിലെ ഒരു ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിത്തുറന്നു. എന്നാൽ‌ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ഇതോടെ സുമേഷ് വീണ്ടും പോലീസ് കസ്റ്റഡിയിലാകുകയായിരുന്നു.

Tags : Alappuzha Arrest Crime Police Investigation CaseFile FIR

Recent News

Corehub Up