x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല

വെബ് ഡെസ്‌ക്
Published: July 6, 2026 08:08 AM IST | Updated: July 6, 2026 09:03 AM IST

പ്രതി ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. പാലക്കാട് ജില്ലാ സെഷന്‍സ് കോടതി കേസിൽ ഇന്ന് വിധി പറയുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നമാണ് പ്രസ്താവന മാറ്റിവയ്ക്കാൻ കാരണം.

വിധി പ്രസ്താവന മാറ്റിവച്ചതോടെ കൊല്ലപ്പെട്ട സുധാകരന്‍റെ മക്കളും ഇന്ന് കോടതിയിലെത്തില്ല. 2025 ജനുവരി 27ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട സുധാകരന്‍റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇരട്ടക്കൊലപാതകം. ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു നെന്മാറയിലെ പോത്തുണ്ടിയിലേക്കെത്തിയത്.

 

Tags : kerala police crime news Nenmara palakkad

Recent News

Corehub Up