x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ടില്ല: കോടതിയെ നിലപാട് അറിയിച്ച് രമേഷ് പിഷാരടി

കൊച്ചി ബ്യൂറോ
Published: July 27, 2026 03:04 PM IST | Updated: July 27, 2026 03:04 PM IST

രമേഷ് പിഷാരടി (File photo)

കൊച്ചി: അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ട് പോകാന്‍ താനില്ലെന്ന് രമേഷ് പിഷാരടി എംഎല്‍എ. 'അമ്മ' അധികാര തര്‍ക്കത്തില്‍ അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി ശ്വേത മേനോന്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് പിഷാരടി നിലപാട് അറിയിച്ചത്.

അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ട് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നാണ് പിഷാരടിയുടെ ആവശ്യം. കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ നല്‍കിയ അപേക്ഷ കോടതി കേള്‍ക്കും. അന്‍സിബയെ കക്ഷി ചേര്‍ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.

ജനറല്‍ ബോഡി യോഗത്തിനിടെ പ്രസിഡന്‍റ് ശ്വേത മേനോനും എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജി പ്രഖ്യാപിച്ച് പുറത്തേക്ക് പോയതിന് പിന്നാലെയാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക് കമ്മിറ്റി വന്നത്. എന്നാല്‍ ഔദ്യോഗികമായി രാജിവയ്ക്കാതിരുന്ന ശ്വേത തനിക്കെതിരെ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകളില്‍ അടക്കം നിരപരാധിത്വം തെളിയിക്കാതെ പുറത്തു പോവില്ലെന്ന് വ്യക്തമാക്കി തിരിച്ചെത്തുകയായിരുന്നു.

പിന്നാലെ ശ്വേത നടത്തിയ നിയമപോരാട്ടത്തില്‍ അഡ്‌ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്കിന് പിന്നാലെ സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് രമേഷ് പിഷാരടി കമ്മിറ്റിയില്‍ നിന്നും രാജി വച്ചിരുന്നു.

Tags : AMMA AdhocCommittee RameshPisharodi Court ShwetaMenon

Recent News

Corehub Up