x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നല്‍കിയ ഉറപ്പുകള്‍ രേഖാമൂലം എഴുതി നല്‍കണം: പ്രിന്‍സിപ്പലിന്‍റെ റൂമിന് മുന്നില്‍ കുത്തിയിരുന്ന് വിദ്യാര്‍ഥികള്‍

കൊച്ചി ബ്യൂറോ
Published: August 18, 2026 12:59 PM IST | Updated: August 18, 2026 12:59 PM IST

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം

കൊച്ചി: കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു. മിച്ചി മര്‍പ്പുവിന്‍റെ മരണത്തില്‍ കോളജ് അധികൃതര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുക, ഉത്തരവാദികളായവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുക, വിദ്യാര്‍ഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, തങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നത്.

കോളജിന്‍റെ ഗേറ്റ് തള്ളിത്തുറന്ന് വിദ്യാര്‍ഥികള്‍ അകത്തേക്ക് കടന്നു. പ്രിന്‍സിപ്പലിന്‍റെ റൂമിന് മുന്നിലിരുന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്. പ്രിന്‍സിപ്പല്‍ നല്‍കിയ ഉറപ്പുകള്‍ രേഖാമൂലം എഴുതി നല്‍കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. കെഎസ്‌യു, എസ്എഫ്‌ഐ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

കേരള സാങ്കേതിക സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന ക്രെഡിറ്റ് മാര്‍ക്ക് പരിധി 18 ആയിരിക്കെ, സ്വയംഭരണ സ്ഥാപനമായ എംഎ കോളജ് മാത്രം 22 ക്രെഡിറ്റ് മാനദണ്ഡം നിര്‍ബന്ധമാക്കിയതാണ് വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപാഠികള്‍ ആരോപിക്കുന്നു. ഇത് നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ ഇയര്‍ ബാക്ക് ആകുകയും പഠനവും ഹോസ്റ്റല്‍ സൗകര്യവും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.

ഇന്ന് രാവിലെ കോളജിലേക്ക് ആരും പ്രവേശിക്കാതെ ഗേറ്റ് അടച്ച് വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിഷേധിക്കുകയായിരുന്നു. കോളജിലേക്കുള്ള അധ്യാപകരുടെ വാഹനങ്ങള്‍ കവാടത്തില്‍ തടഞ്ഞു. കോളജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് വന്ന വാഹനം വിദ്യാര്‍ഥികള്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

പോലീസിന്‍റെ സഹായത്തോടെ വാഹനമില്ലാതെയാണ് ഒടുവില്‍ സെക്രട്ടറിക്ക് അകത്ത് പ്രവേശിക്കാനായത്. നിലവില്‍ സമരം ചെയ്ത കുട്ടികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്ന് ഉറപ്പു നല്‍കിയിട്ടില്ല. ഇതിലും പ്രതിഷേധമുണ്ട്.

Tags : Protests Kothamangalam EngineeringCollege Students Management Teachers

Recent News

Corehub Up