തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. മ്യൂസിയം പോലീസാണ് ഇരു വിഭാഗങ്ങൾക്കുമെതിരെ കേസെടുത്തത്.
എൽഡിഎഫ് കൗൺസിലറുടെ പരാതിയിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി കൗൺസിലറുടെ പരാതിയിൽ എസ്.പി ദീപക്, ശ്രീകുമാർ, വഞ്ചിയൂർ ബാബു എന്നിവരടക്കം അഞ്ച് പേർക്കെതിരെയും കേസെടുത്തു.
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിവന്ന റിലേ സമരമാണ് കോർപ്പറേഷനിലെ സംഘർഷത്തിലേക്ക് നയിച്ചത്. ഏറ്റുമുട്ടലിൽ മേയർക്കും നിരവധി കൗൺസിലർമാർക്കും പരിക്കേറ്റിരുന്നു.
സംഘർഷത്തിനിടെ മേയർ വി.വി. രാജേഷ് ഉൾപ്പെടെയുള്ളവർ നിലത്തുവീണു. ഏറെ പണിപ്പെട്ടാണ് പോലീസിന് മേയറെ ഓഫീസിനുള്ളിലേക്ക് മാറ്റാനായത്. സംഘർഷത്തിൽ വി.വി. രാജേഷിന്റെ
കാലിൽ പ്ലാസ്റ്ററിട്ടു. സിപിഎം കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു