നെന്മാറ/അരൂർ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 13 വയസുകാരായ രണ്ട് പെൺകുട്ടികൾ മരിച്ചു.
നെന്മാറ ചക്കാത്തറയിൽ രാമൻ-അംബിക ദമ്പതിമാരുടെ മകൾ രാജേശ്വരി, അരൂർ പഞ്ചായത്തിൽ 21-ാം വാർഡിൽ ചീതുപറമ്പിൽ ലെനിൻ-രാജി ദമ്പതികളുടെ മകൾ നിയമോൾ എന്നിവരാണ് മരിച്ചത്.
കഴിഞ്ഞമാസം 14ന് ഉച്ചയോടെ വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കേയാണ് രാജേശ്വരിക്ക് മൂർഖന്റെ കടിയേറ്റതെന്നാണു വിവരം. രണ്ടാഴ്ചയിലേറെയായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറി. നെന്മാറ പഴയഗ്രാമം എൽഎൻഎസ് യുപി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരൻ: കൃഷ്ണപ്രസാദ്.
കഴിഞ്ഞ ഏഴിന് സമീപത്തുള്ള സ്ഥാപനത്തിൽ കൂട്ടുകാരുമൊത്ത് ഡാൻസ് പഠിക്കാൻ പോകവേയാണ് നിയമോൾക്ക് പാമ്പുകടിയേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു.
അരൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. സംസ്കാരം നടത്തി. സഹോദരൻ: നവീൻ ലെനിൻ.