x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എറണാകുളത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു


Published: June 25, 2026 09:13 AM IST | Updated: June 25, 2026 11:45 AM IST

കോതമംഗലം: ഒരു മാസത്തോളമായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന പിടിയാനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തില്‍. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്ത് പ്രദേശത്ത് പകല്‍സമയത്തുള്‍പ്പെടെ സ്ഥിരം സാന്നിധ്യമായ ആനയെ, ഇന്നു രാവിലെ മയക്കുവെടി വച്ചു. ആനയെ പിടികൂടി റേഡിയോ കോളറും തെര്‍മല്‍ കാമറയും ഘടിപ്പിച്ച് ജനവാസ മേഖലയില്‍ നിന്ന് മാറ്റാനാണു ശ്രമം.

നിലവില്‍ കോട്ടപ്പടി കണ്ണക്കട ഭാഗത്ത് വനത്തിനുള്ളിലാണ് ആനയുള്ളത്. ഇന്നു രാവിലെ 8.15 നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആദ്യത്തെ മയക്കുവെടി വച്ചത്. വെടിയേറ്റെങ്കിലും ആന വനത്തിലൂടെ നടന്നുനീങ്ങുകയാണ്. ദൗത്യസംഘം ആനയ്ക്കു പിന്നാലെയുണ്ട്. ആന പൂര്‍ണമായി മയങ്ങിയ ശേഷമാകും റേഡിയോ കോളറും കാമറയും ഘടിപ്പിക്കുക.

ആനയുടെ ശല്യത്തിനെതിരെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളറും തെര്‍മല്‍ കാമറയും ഘടിപ്പിച്ച് ജനവാസ മേഖലയില്‍ നിന്ന് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി. കൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്കിയത്.

ആനയുടെ ഇടത് കീഴ്ത്താടിയില്‍ പരിക്ക് ഏറ്റിട്ടുള്ളതായി കണ്ടെത്തി. കാട്ടാനക്കൂട്ടത്തില്‍ നിന്ന് ഒറ്റതിരിഞ്ഞ് ജനവാസമേഖലയോട് ചേര്‍ന്ന് വെള്ളം സുലഭമായി ലഭിക്കുന്ന ഇടങ്ങളില്‍ ആന സുരക്ഷിതമായി തമ്പടിക്കാനും ഇത് കാരണമായിട്ടുണ്ട്.

ആനയെ നിരീക്ഷിക്കുന്നതിനായി പ്രത്യേകം വെറ്ററിനറി സംഘം രൂപീകരിക്കണമെന്നും ആനയെ വിശദമായി പരിശോധിച്ച് പരിക്കിന്റെ കാരണം കണ്ടെത്തണമെന്നും വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.

ആനയുടെ ദേഹത്ത് പിടിപ്പിക്കാനുള്ള റേഡിയോ കോളറും അനുബന്ധ സാമഗ്രികളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. വനം വകുപ്പിന്‍റെയും പോലീസിന്‍റെയും വലിയ സംഘവും നാട്ടുകാരും ആനയെ പിടികൂടാനുള്ള ശ്രമങ്ങളിലുണ്ട്.

ബുധനാഴ്ചയും കൃഷിയിടങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ ആനയെ തുരത്താന്‍ വനപാലകര്‍ എത്തിയത് ഏറെ വൈകിയാണ്. ആനയെ ഓടിച്ചുവിടാന്‍ അനുവദിക്കില്ലെന്ന്, നാട്ടുകാര്‍ ഉറച്ച നിലപാടെടുത്തു. ഇതിനിടയിലാണ് ഷിബു തെക്കുംപുറം എംഎല്‍എ മന്ത്രിതലത്തിലും ഉന്നതഉദ്യോഗസ്ഥ തലത്തിലും ഇടപെടലുകള്‍ നടത്തിയത്.

ആനയെ മയക്കുവെടിവച്ച് പിടികൂടി സ്ഥലത്തുനിന്ന് മാറ്റുന്നതിനുള്ള നടപടിയെടുക്കാന്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനു പിന്നാലെ വെറ്ററിനറി ഡോക്ടറും എസിഎഫ് ജ്യോതിഷ് ഒഴാക്കലും റേഞ്ച് ഓഫീസര്‍ ലുധീഷും ഉള്‍പ്പെടെയുള്ളവര്‍, ആന തമ്പടിച്ച സ്ഥലത്ത് എത്തി പരിശോധന നടത്തി.

Tags : Wild elephant Ernakulam Forest Department

Recent News

Corehub Up