മോളി മാക്കിൽ
എന്റെ ബാല്യകാല സ്മരണകളിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നത് ദീപികയും ദീപിക ബാലസഖ്യവുമാണ്. ഞാൻ പഠിച്ച സെന്റ് ആൻസ് സ്കൂളിൽ ദീപിക ബാലസഖ്യം ശക്തമായിരുന്നു. എല്ലാ പ്രവർത്തനങ്ങളിലും ഞാനും പങ്കാളിയായിരുന്നു. എന്റെ അപ്പച്ചൻ അഡ്വ. തോമസ് മാക്കിൽ ദീപികയിൽ ലേഖനങ്ങൾ എഴുതിയിരുന്നു. അതിനാൽ ദീപിക വായന ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറി.
ദീപികയിൽ വന്നിരുന്ന ഈടുറ്റ ലേഖനങ്ങളും മറ്റും എന്റെ വളർച്ചയ്ക്കും ഏറെ സഹായകരമായി. സമൂഹപുരോഗതിക്കും സാംസ്കാരിക മുന്നേറ്റത്തിനും സ്ത്രീശക്തീകരണത്തിനും മുന്തിയ പരിഗണന നൽകുന്ന ദീപിക 140-ാം വർഷത്തിലും കൂടുതൽ കരുത്തോടെ മൂല്യാധിഷ്ഠിത മാധ്യമധർമം നിറവേറ്റുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇപ്പോഴും ദീപിക കൈയിലെടുക്കുമ്പോൾ ബാല്യകാല സ്മരണകളാണ് ഇരമ്പിയെത്തുന്നത്.
മോളി മാക്കിൽ, റിട്ട. പ്രഫ. ബിസിഎം കോളജ് കോട്ടയം
Tags : Satyaduthika celebrates deepika@140