Leader Page
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക ചരിത്രത്തിൽ ചലനമുണ്ടാക്കുകയും തനതായ ശൈലി സ്വീകരിച്ചുകൊണ്ട് ഉത്തരവാദിത്വപൂർണമായ മാധ്യമ പ്രവർത്തനം നടത്തുകയും ചെയ്ത പാരന്പര്യമാണ് ദീപികയ്ക്കുള്ളത്.
ഏതു ലക്ഷ്യത്തോടെ ഈ പത്രം പൂർവപിതാക്കന്മാർ ആരംഭിച്ചുവോ അതിൽനിന്നു വ്യതിചലിക്കാതെ ദീപിക മുന്നോട്ടു പോകുന്നുവെന്നത് അഭിമാനമാണ്.ശക്തമായ എഡിറ്റോറിയലുകളിലൂടെ ഇന്നും നാടിന്റെ ശബ്ദം ഉയർത്താൻ കഴിയുന്നു. കേരളത്തിലെ കർഷകരുടെ ജിഹ്വയാണ് ദീപിക.
ധാർമികതയും ദൈവവിശ്വാസവും മുറുകെപ്പിടിക്കുന്നതിനൊപ്പം എല്ലാവരെയും കോർത്തിണക്കി സമൂഹത്തിൽ ഐക്യം പുലർത്താനും ദീപികയ്ക്കു കഴിയുന്നുണ്ട്.
- പ്രഫ. ഡി.കെ. ജോൺ,
(മുൻ സിൻഡിക്കറ്റ് മെംബർ, കേരള,കണ്ണൂർ സർവകലാശാലകൾ,മുൻ പ്രിൻസിപ്പൽ സെന്റ് സിറിൾസ് കോളജ്, അടൂർ.)
Leader Page
കേരളക്കരയുടെ വാർത്താലോകത്തിലെ പ്രചാരമുള്ള പത്രമാണ് ദീപിക. സാമൂഹിക-സാംസ്കാരിക, കാർഷിക-വ്യാപാര-വ്യവസായ മേഖലകളുടെയും വിനോദ സഞ്ചാരമേഖലയുടെയും വളർച്ചയ്ക്കുതകുന്ന മുഖപ്രസംഗങ്ങൾകൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ട്.
വന്യജീവി ആക്രമണം, രാഷ്ട്രീയ ആക്രമണങ്ങൾ, ലഹരി ഉത്പന്നങ്ങൾ മൂലം സമൂഹത്തിന്റെ തകർച്ച, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, വർഗീയതയ്ക്കെതിരേയുള്ള പോരാട്ടങ്ങൾ തുടങ്ങിയവയ്ക്ക് തിരുത്തൽശക്തിയാകാൻ ദീപികയ്ക്കായി.
നിയമനിർമാണ സഭകളിൽ ചെറുകിട വ്യാപാര- വ്യവസായ മേഖലയുടെ തകർച്ചയ്ക്കു വഴിതെളിക്കുന്ന ബജറ്റുകളും നിയമനിർമാണങ്ങളും നടത്തുന്പോൾ അതിനെതിരേ ശക്തമായ പ്രതികരണം നടത്താനും ദീപികയ്ക്കു സാധിച്ചിട്ടുണ്ട്.
-ദേവസ്യ മേച്ചേരി, വ്യാപാരി- വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡന്റ്
NRI
മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ച് ബഹ്റിൻ എകെസിസി ആഘോഷിച്ചു. ചടങ്ങിൽ ദേശീയ പതാക ഉയർത്തി ബഹ്റിൻ പ്രസിഡന്റും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ആയിരങ്ങളുടെ ജീവത്യാഗത്തിലൂടെയാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അടിമത്ത വ്യാപാരികളായിരുന്ന സാമ്രാജ്യത്വത്തെ കപ്പൽ കയറ്റുക അത്ര ലളിതമായ കാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞു ജീവിക്കാനും ആ സ്വാതന്ത്ര്യം വരുംതലമുറകൾക്കായി നിലനിർത്താനും നമുക്ക് കഴിയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചാൾസ് ആലുക്ക ഓർമിപ്പിച്ചു.
ജാതിവ്യവസ്ഥ അപമാനമാണെന്ന് കരുതുന്ന ശാസ്ത്രബോധമുള്ള യുവതലമുറയുടെ വളർച്ച 80-ലെത്തിയ സ്വതന്ത്ര ഇന്ത്യയുടെ വലിയ നേട്ടമാണെന്ന് വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ അഭിപ്രായപ്പെട്ടു.
പോളി വിതയത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോജി കുര്യൻ സ്വാഗതവും ജെസി ജെൻസൺ നന്ദിയും രേഖപ്പെടുത്തി.
Leader Page
ഉറച്ച നിലപാടുകളും നിലപാടുകളിൽ വ്യതിചലിക്കാത്ത മുഖപ്രസംഗങ്ങളും കൊണ്ടു നിറഞ്ഞ ദീപിക എന്നും സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങൾ ശ്രദ്ധിക്കപ്പെടുന്നതാണ്.
സത്യത്തിനുവേണ്ടി നിലകൊള്ളുന്പോൾതന്നെ മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ആർജവം ദീപിക കാണിക്കുന്നു. കുടിയേറ്റ ജനതയ്ക്കും കർഷകർക്കും സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി പോരാടുന്ന ദീപിക ശ്ലാഘനീയമായ മുന്നേറ്റമാണ് നടത്തുന്നത്.
ആരോഗ്യമേഖലയെ ചേർത്തുപിടിക്കാനും ആരോഗ്യകേരളത്തിനുവേണ്ടി ലേഖനങ്ങളിലൂടെ ശ്രദ്ധ ക്ഷണിക്കാനും ദീപിക കാണിക്കുന്ന താത്പര്യം എടുത്തുപറയേണ്ടതാണ്. പുതുതലമുറയെ മൂല്യബോധമുള്ള പൗരന്മാരായി വളർത്തിയെടുക്കാനും മയക്കുമരുന്നു പോലുള്ള ലഹരിയിൽനിന്ന് തലമുറയെ രക്ഷിക്കാനും പ്രയത്നം നടത്തുന്ന ദീപികയെ സന്തോഷത്തോടെ നോക്കി കാണുന്നു.
ഡോ. വി.ആർ. ജയറാം ചെയർമാൻ പ്രിസൈസ് സ്പെഷാലിറ്റി ഐ കെയർ
ഹോസ്പിറ്റൽ തിരുവനന്തപുരം
Leader Page
മലയാള പത്രപ്രവർത്തന ചരിത്രത്തോടൊപ്പം തന്നെ വളർന്നുവന്ന പത്രമാണ് ദീപിക. നിയമരംഗത്ത് പ്രവർത്തിക്കുന്ന ഒരാളായും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ അധ്യക്ഷനായും പൊതുസമൂഹത്തെ അടുത്തറിഞ്ഞപ്പോൾ, ഒരു പത്രത്തിന്റെ യഥാർഥ ശക്തി വാർത്തകളുടെ എണ്ണത്തിലല്ല, അവ ഉയർത്തുന്ന സാമൂഹിക ചോദ്യങ്ങളുടെ ഗൗരവത്തിലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ആ നിലയിൽ, ദീപികയുടെ ശക്തമായ എഡിറ്റോറിയലുകൾ കാലത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ് പൊതുജനാഭിപ്രായത്തെ രൂപപ്പെടുത്തുകയും ഭരണകൂടത്തെയും സമൂഹത്തെയും ഒരുപോലെ ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അവകാശബോധം, നീതി, മാനുഷികത, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മൂല്യങ്ങൾക്കു ഭാഷയും ദിശയും നൽകുന്ന രചനാത്മകമായ ഒരു ജനാധിപത്യ വേദിയായി ദീപിക നിലകൊള്ളുന്നു.
ഡി.ബി. ബിനു പ്രസിഡന്റ്, ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, എറണാകുളം
Kerala
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജത ജൂബിലി ഇന്ന്.
രജത ജൂബിലി ആഘോഷദിനമായ 22ന് രാവിലെ 8.30ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ വിശുദ്ധ കുർബാനയും അനുമോദന സമ്മേളനവും നടക്കും.
Leader Page
പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്ന് അണുവിട മാറാതെ 140 വർഷങ്ങൾ പിന്നിട്ട് മലയാള മാധ്യമ ലോകത്തെ മുത്തശി അനുകരണീയമായ സാമൂഹിക സേവനം നടത്തുകയാണ്.
അടിയന്തരാവസ്ഥയിൽ ദീപിക സ്വീകരിച്ച പത്രധർമം ഇന്നും കാലം മായ്ക്കാത്തതാണ്.
മുഖപ്രസംഗങ്ങൾ സാധാരണക്കാരുടെ ശബ്ദമായി ദീപിക മാറ്റിയിട്ടുണ്ട്.
നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയായി ദീപിക പ്രശോഭിക്കുന്നത് സഹോദര മാധ്യമങ്ങൾക്കും വലിയ കരുത്താണ്.
നിധീരിക്കൽ മാണിക്കത്തനാരുടെ ദീർഘവീക്ഷണത്തിന്റെയും ജാതൈ്യക്യ സംഘത്തിന്റെയും ആഗ്രഹപൂർത്തീകരണമാണ് മാന്നാനത്തുനിന്ന് അക്ഷരങ്ങളായി അച്ചടിക്കപ്പെട്ടത് എന്നത് ഏതൊരു കേരളീയനും അഭിമാനാർഹമാണ്.ദീപിക പീഠത്തിന്മേൽ തെളിച്ച ദീപമാണ്.
ഡോ. സിന്ധുമോൾ ജേക്കബ് ( മീനച്ചിൽ താലൂക്ക് ലൈബ്രറി
കൗൺസിൽ പ്രസിഡന്റ്)
Leader Page
1887 മുതൽ കേരളത്തിലെ ജനങ്ങൾക്കിടയിൽ സാമൂഹിക പുരോഗതിക്കും സാംസ്കാരിക നവോത്ഥാനത്തിനും അക്ഷീണവും ആത്മാർഥവുമായി ശ്രമിക്കുന്ന ദീപികയ്ക്ക് എല്ലാവിധ ആശംസകളും പ്രാർഥനകളും നേർന്നുകൊള്ളുന്നു.
രാജ്യപുരോഗതിക്കായി പ്രവർത്തിക്കുക എന്നുള്ളതാണല്ലോ ഏറ്റവും വലിയ പത്രധർമം. നമ്മുടെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കുംവേണ്ടി, പ്രത്യേകിച്ച് കർഷകർക്കും ചെറുകിട വ്യവസായികൾക്കും സ്ത്രീകൾക്കും വിദ്യാർഥികൾക്കും ന്യൂനപക്ഷങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുംവേണ്ടിയുള്ള ദീപികയുടെ പ്രവർത്തനം ഇവിടെ എടുത്തുപറഞ്ഞുകൊള്ളട്ടെ.
വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തങ്ങളുണ്ടാകുന്പോൾ എല്ലായ്പോഴും സമഗ്രമായ റിപ്പോർട്ടിംഗ് നടത്തി സമൂഹത്തിന്റെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുന്ന കാര്യത്തിൽ ദീപിക എന്നെന്നും വിജയിച്ചിട്ടുണ്ട്.
- ഡോ. എം.എം. മാത്യു (പ്രസിഡന്റ്,കോട്ടയം ജില്ലാ പൗരസമിതി)
Leader Page
24 വർഷം മുന്‍പു നടന്ന ഫുട്ബോൾ വേൾഡ് കപ്പ് ആണ് ദീപിക പത്രവുമായിട്ടുള്ള എന്റെ ഏറ്റവും മനോഹരമായ ഓർമ. അന്ന് ഞാൻ കടുത്ത ബ്രസീൽ ആരാധകനായിരുന്നു. റൊണാൾഡോയും സംഘവും ഓരോ കളിയിലും ജയിച്ചു മുന്നേറുന്നത് വായിച്ച് ആവേശം കൊള്ളാൻ പുലർച്ചകളിൽ ദീപികയ്ക്കുവേണ്ടി കാത്തിരുന്നു. ബ്രസീൽ ജയിച്ച ഫൈനലിന്റെ വാർത്തയുമായി പുറത്തിറങ്ങിയ പത്രം വളരെ വളരെ വർഷങ്ങൾ ഡയറിയിൽ ചുളിവു പറ്റാതെ സൂക്ഷിച്ചിരുന്നു. കുട്ടിക്കാലത്ത് വായനയിലേക്കും പിന്നീട് എഴുത്തിലേക്കും എന്നെ എത്തിച്ച യാത്രയിൽ കുട്ടികളുടെ ദീപികയും വഹിച്ച പങ്ക് ഗൃഹാതുരതയോടെ ഓർമിക്കുകയാണ്. ദീർഘമായ ചരിത്രത്തിന്റെ ബലത്തിൽ ദീപിക ഇനിയും മുന്നോട്ടു പോകട്ടെ.
- അബിൻ ജോസഫ് (സാഹിത്യകാരൻ, തിരക്കഥാകൃത്ത്)
Business
കൊച്ചി: റോയല്‍ എന്‍ഫീല്‍ഡിന്റെ സ്ട്രീറ്റ് കള്‍ച്ചര്‍ പ്ലാറ്റ്ഫോമായ ഹണ്ടര്‍ഹുഡിന്റെ ആറാമത് എഡിഷന് കൊച്ചിയില്‍ നടന്നു.
സംഗീതം, ആര്‍ട്ട്, സ്കേറ്റ്ബോര്‍ഡിംഗ്, അര്‍ബന്‍ സ്പോര്‍ട്സ്, ക്രിയേറ്റീവ് എക്സ്പ്രഷന്‍ എന്നിവയെ ഒരുമിപ്പിക്കുന്നതായിരുന്നു പരിപാടി.
ട്രൈബ് മാമ മേരികാലി, റാഞ്ച് ക്ലിഫര്‍, ഗാബ്രി, എംസി കൗപ്പര്‍, ബേബി ജീന്‍, ഡാബ്സി തുടങ്ങിയവര്‍ പങ്കെടുത്തു. സ്കേറ്റ് ബോര്‍ഡിംഗ് ഷോകേസുകള്‍, ലൈവ് ഗ്രാഫിറ്റി, വിഷ്വല്‍ ആര്‍ട്ട്, ഇന്ററാക്ടീവ് ഇന്‍സ്റ്റലേഷനുകള്‍, കസ്റ്റം മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി.
സ്കിം ബോര്‍ഡിംഗ്, ഫുട്ബോള്‍, ക്രിക്കറ്റ്, ബാസ്കറ്റ്ബോള്‍ തുടങ്ങിയ അര്‍ബന്‍ സ്പോര്‍ട്സ് ആക്റ്റിവിറ്റികളും അരങ്ങേറി.
Leader Page
മലയാളിയുടെ ആദ്യദിനപത്രം ദീപികയുടെ 140-ാംവാർഷികാഘോഷം മികച്ച പരിപാടികളോടുകൂടി നാടിന്റെ വിവിധ മേഖലകളിൽ നടന്നുവരുന്നതിൽ സന്തോഷവും ആശംസകളും നേരുന്നു. നൂറ്റിനാൽപതു വർഷം മുൻപുള്ള കോട്ടയത്തിന്റെ സാമൂഹ്യ പശ്ചാത്തലം ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻപോലും കഴിയാത്തതായിരുന്നു.
താഴ്ന്ന ജാതിയിൽ പിറന്നാൽ പൊതുവഴിയിൽകൂടി നടക്കാനും പള്ളിക്കൂടത്തിൽ പോകാനുമൊന്നും അവകാശമില്ലാതിരുന്ന കാലഘട്ടത്തിൽ നമ്മുടെ നാട്ടിൽ പിറന്ന ദീപക നാടിന്റെ നവോത്ഥാനത്തിൽ വലിയ പങ്കുവഹിച്ചു.
കോട്ടയം അക്ഷരനഗരിയെന്ന പെരുമ നേടിയെടുത്തതിൽ ദീപിക നൽകിയ സംഭാവന ചെറുതല്ല. അടിച്ചമർത്തപ്പെട്ടവരുടെയും കർഷകരുടെയും അവകാശങ്ങൾക്കുവേണ്ടി നിർഭയമായി പോരാടിയ ചരിത്രമാണ് ദീപികയുടെ അഭിമാനം.
അഡ്വ. വി.ബി. ബിനു സിപിഐ സംസ്ഥാന കൗൺസിൽ അംഗം
Leader Page
കേരളത്തിലെ പത്ര സ്ഥാപനങ്ങളുടെ ചരിത്രമെടുത്താല്‍ എറ്റവും മുമ്പില്‍ നില്ക്കുന്ന പത്രമാണ് ദീപിക. ഉള്ളടക്കംകൊണ്ടും നിലപാടുകള്‍കൊണ്ടും പത്രം വ്യത്യസ്തത പുലര്‍ത്തുന്നു. കളങ്കമില്ലാത്ത പത്രമായാണ് ഞാന്‍ ദീപികയെ കാണുന്നത്.
എന്റെയെല്ലാം കുട്ടിക്കാലത്ത് ദീപിക പ്രസിദ്ധീകരണങ്ങളായിരുന്നു കൂടുതലായും വായിച്ചിരുന്നത്. ദീപികയിലെ എഡിറ്റോറിയല്‍ വിഭാഗവുമായി എന്നും നല്ല ബന്ധമാണുള്ളത്. വലിയ സൗഹൃദബന്ധം ഇപ്പോഴും സൂക്ഷിക്കുന്നു.
ആര്‍ട്ടിസ്റ്റ് മദനന്
Leader Page
ശാസ്താംകോട്ടയിലെ എന്റെ കുട്ടിക്കാലത്ത് ഞാന്‍ ആദ്യമായി കാണുന്ന പത്രം ദീപികയാണ്. സ്കൂളിനോടു ചേര്‍ന്നുള്ള പള്ളിയില്‍ അന്ന് ദീപികയുണ്ടായിരുന്നു.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദീപിക ബാലസംഖ്യത്തിന്റെ അവധിക്കാല ക്യാമ്പിന് ചങ്ങനാശേരിയില്‍ എത്തുകയും നിരവധിപ്പേരെ കൂട്ടുകാരായി ലഭിക്കുകയും ചെയ്തു. കുട്ടികള്‍ക്കുള്ള ഒരുപാട് നല്ല ശീലങ്ങളും ഗുണങ്ങളും എനിക്ക് ക്യാമ്പിലൂടെ കിട്ടി. കൊച്ചേട്ടന്റെ കത്ത് വായിച്ചാണ് പ്രസംഗമത്സരത്തില്‍ പങ്കെടുത്ത് സമ്മാനം വാങ്ങിയിരുന്നത്.
കൊട്ടാരക്കര വിദ്യാഭ്യാസജില്ലാ പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ദീപികയിൽ അച്ചടിച്ചു വന്നു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാര്യമായിരുന്നു അത്. ദീപിക വായന എന്റെ എഴുത്തുജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ട്.
140 വര്‍ഷം പിന്നിടുന്ന ദീപിക കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക മേഖലയില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. സാഹിത്യലോകത്തെയും, പ്രത്യേകിച്ച് ചെറുകഥാകൃത്തുക്കളെയും എക്കാലത്തും ദീപിക പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.140 വര്‍ഷം പിന്നിടുന്ന ദീപികയ്ക്ക് എല്ലാ ഭാവുകങ്ങളും. ഇനിയും കൂടുതല്‍ കാലം മലയാളിയുടെ വര്‍ത്തമാനപത്രമായി ദീപിക മാറട്ടെ.
-കെ.ആര്. മീര എഴുത്തുകാരി
Leader Page
സത്യസന്ധതയും സുതാര്യതയും അതിലൂടെ ജനലക്ഷങ്ങളുടെ വിശ്വാസ്യതയും നേടിയ ദീപിക, കലാരംഗത്തെ എന്റെ യാത്രയിലും ജീവിതത്തിലും വലിയ പ്രചോദനമാണ്.
കലോത്സവ വേദികളിൽ തിളങ്ങാനും ഗായികയും ഗാനരചയിതാവും സംഗീതസംവിധായികയുമായി വളരാനും നിരവധി അംഗീകാരങ്ങൾ നേടാനും ദീപിക വലിയ പ്രചോദനം പകർന്നു. കലാരംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ദീപിക നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണ്. കലാരംഗത്തെ വളർന്നുവരുന്ന പ്രതിഭകളെക്കുറിച്ചു ഫീച്ചറുകളും പ്രചോദനാത്മകമായ റിപ്പോർട്ടുകളും പ്രസിദ്ധീകരിക്കുന്നതിലൂടെ ഈ രംഗത്തുള്ളവർക്കു വലിയ സേവനമാണു പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും നൽകുന്നത്.
സാംസ്കാരിക കേരളത്തിനു മുതൽക്കൂട്ടായി ഇനിയും അഭിമാനത്തോടെ മാധ്യമദൗത്യം തുടരാൻ ദീപികയ്ക്കാകട്ടെ.
- നിഷ വർമ ഗായിക, തൃപ്പൂണിത്തുറ
Business
കോഴിക്കോട്: ഓണം സീസണില്‍ ‘മൈജി ഓണം മാസ് ഓണം സീസണ് 4’ ന് തിരിതെളിച്ചു.
30കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ആകര്‍ഷകമായ ഡിസ്കൗണ്ടുകളും വിലക്കുറവുകളുമാണ് മൈജി ഓണം മാസ് ഓണം സീസണ് 4 ന്റെ ഭാഗമായി കേരളമൊട്ടാകെയുള്ള മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പില്ലാതെ സമ്മാനങ്ങള്‍ 45 ദിവസത്തിനുള്ളില്‍ തന്നെ ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കുന്നുവെന്നതാണ് മൈജിയുടെ ഏറ്റവും വലിയ പ്രത്യേകത.
ഓണ വിപണിയെ ലക്ഷ്യമിട്ട് 2,500 കോടി രൂപയുടെ വിറ്റുവരവും 2026-27 സാമ്പത്തിക വര്‍ഷത്തില്‍ 7,500 കോടി രൂപയ്ക്കുമേല്‍ റെക്കോര്‍ഡ് വരുമാനവും കൈവരിക്കുക എന്നതാണ് മൈജി ലക്ഷ്യമിടുന്നത്. കൂടാതെ ഈ സാമ്പത്തിക വര്‍ഷം പുതുതായി 40 മുതല്‍ 50 വരെ ഷോറൂമുകള്‍ തുറക്കാനാണ് മൈജി ലക്ഷ്യംവയ്ക്കുന്നത്.
30 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി ഓണം മാസ് ഓണം സീസണ് 4 ലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.
ഓഗസ്റ്റ് 1 മുതല്‍ സെപ്റ്റംര് 30 വരെ പര്‍ച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് നറുക്കെടുപ്പിലൂടെ 20 കാര്‍, 25 സ്കൂട്ടര്‍, 1 ലക്ഷം രൂപ വീതം 100 പേര്‍ക്ക് കാഷ് പ്രൈസ് ,50 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പ് ( 25 ദമ്പതികള്‍ ) കൂടാതെ ബംപര്‍ സമ്മാനമായി ഒരാള്‍ക്ക് ബിഎംഡബ്ല്യു കാര്‍ എന്നീ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് മൈജി ഒരുക്കിയിരിക്കുന്നത്.
Kerala
കൊച്ചി: എട്ടു വര്‍ഷത്തിനുശേഷം സ്വന്തം കൈകള്‍കൊണ്ടു കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് തമിഴ്നാട് സേലം സ്വദേശി ഗോകുലപ്രിയന്.
വൈദ്യുതലൈനില്‍നിന്നു ഷോക്കേറ്റ് ഇരു കൈകളും നഷ്ടപ്പെട്ട ഗോകുലപ്രിയന് കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആദ്യ ജന്മദിനമാണ് കൊച്ചി അമൃത ആശുപത്രിയിൽ ആഘോഷിച്ചത്.
ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ ഡോക്ടര്‍ക്കും സംഘത്തിനും സ്വന്തം കൈകളാല്‍ കേക്ക് മുറിച്ചു നല്കി, തനിക്കു പുതുജീവനേകിയവര്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
2018ലാണ് ഹൈടെന്‍ഷന്‍ വൈദ്യുതലൈനില്‍നിന്നു ഷോക്കേറ്റ് ഇരുകൈകളും നഷ്ടമായത്. വര്‍ഷങ്ങളോളം കൃത്രിമ കൈകളോടെയായിരുന്നു ജീവിച്ചത്. എന്നാല്‍ അമൃത ആശുപത്രിയില്‍ നടത്തിയ കൈമാറ്റ ശസ്ത്രക്രിയയും തുടര്‍ന്ന് മാസങ്ങളായുള്ള കഠിനമായ പുനരധിവാസ ചികിത്സയും ജീവിതം മാറ്റിമറിച്ചു.
2
025 ഒക്ടോബര്‍ 22നാണ് അമൃത ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക്, പ്ലാസ്റ്റിക് ആന്‍ഡ് ക്രാനിയോഫേഷ്യല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ ഗോകുലപ്രിയന് ഇരുകൈകളും വിജയകരമായി മാറ്റിവച്ചത്.
ശബരിമല ദര്‍ശനത്തിനിടെ മസ്തിഷ്കമരണം സംഭവിച്ച പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ജയിലര്‍ എ.ആർ. അനീഷിന്റെ കൈകളാണ് വച്ചുപിടിപ്പിച്ചത്.
Leader Page
സ്ഥിരം വരിക്കാരിയും ഗുണഭോക്താവുമെന്ന ബന്ധം പതിറ്റാണ്ടുകളായി ദീപികയോടുണ്ട്. അക്ഷരഭൂമികയോടു ദീപിക കാണിക്കുന്ന ആത്മാര്‍ത്ഥതയും നിലപാടുകളും ഏറെ ബഹുമാനത്തോടെയാണു വീക്ഷിക്കുന്നത്.
പലപ്പോഴും ദീപിക എന്തു പറയുന്നു എന്നു ചിന്തിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനാകുന്നു എന്നതിലാണ് ഈ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ കഴിവ് മനസിലാകുന്നത്. വായനക്കാര്‍ക്ക് ആസ്വാദ്യകരമാകുന്ന വിധത്തില്‍ കാര്യങ്ങള്‍ മധുരമിട്ടു പറയുന്ന രീതിയിലല്ല എന്നതും ശ്ലാഘനീയമാണ്.
140 വര്‍ഷത്തെ അനുഭവസമ്പത്ത് കൂടുതല്‍ ഉദാത്തമായി പത്രത്തെ വായനക്കാരിലേക്ക് എത്തിക്കാന്‍ ഈ വാര്ത്താഭൂമികയ്ക്കു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
-ഡോ. കൊച്ചുറാണി ജോസഫ് ഡയറക്ടര്‍, ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍
പബ്ലിക് സ്പീക്കിംഗ് ആന്‍ഡ് പ്ലേസ്മെന്റ്സ്, കൊച്ചി
Leader Page
ഇന്ന് ദീപിക എന്റെ കുടുംബത്തിലെ ഒരംഗമാണ്. ദീപിക പാരായണം ദിനചര്യയുടെ ഭാഗവുമാണ്. വായനക്കാരൻ എന്ന നിലയിൽ ദീപികയുടെ സ്ഥിരതയാണ് എന്നെ ആദ്യം ആകർഷിച്ചത്. ഒരു വിഷയം ഏറ്റെടുത്താൽ അതിലുള്ള തുടർച്ച, വ്യതിചലിക്കാതിരിക്കൽ എന്നിവയിലെല്ലാം ദീപിക മാതൃകയാണ്.
ഇത്ര ദീർഘമായ പാരമ്പര്യമുള്ള പത്രമായിട്ടും, മലയാളത്തിന്റെ ആദ്യപത്രമായിട്ടുകൂടി അതിന്റെ അഹന്ത പത്രത്തിന്റെ ഉള്ളിലോ പുറത്തോ നമുക്ക് ദർശിക്കാനാകില്ല. കലാജീവിതത്തിൽ മാധ്യമങ്ങൾക്കും പ്രാധാന്യമുണ്ടല്ലോ. അതുകൊണ്ടുതന്നെ ദീപികയുടെ ലാളിത്യം ഹൃദയസ്പർശിയാണ്.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് താമസിക്കുന്ന വ്യക്തി എന്ന നിലയിൽ ഒന്നുകൂടി വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് കേരളീയ കലകളെ സംബന്ധിച്ച വാർത്തകൾ ഏറ്റവുമധികം പ്രസിദ്ധീകരിക്കുന്ന മാധ്യമമാണ് ദീപിക. കലാസംബന്ധിയായ വാർത്തകൾ ഇല്ലാത്ത ഒരു ദിവസവും ദീപികയിൽ ഇന്നില്ല എന്നത് സന്തോഷപ്രദമാണ്. കലാകാരന്മാരുടെ വലിപ്പ, ചെറുപ്പം വാർത്തയെ ബാധിക്കുന്നില്ല. അതിൽ കലാലോകത്തിനുവേണ്ടി ദീപികയോട് നന്ദി പറയട്ടെ.
-ഡോ. സദനം കൃഷ്ണൻകുട്ടി (കഥകളി ആചാര്യൻ)
Leader Page
സത്യത്തിന്റെയും നീതിയുടെയും ജനാധിപത്യത്തിന്റെയും വെളിച്ചം സമൂഹത്തിലേക്ക് പകർന്നുകൊണ്ടാണ് മാധ്യമപ്രവർത്തനത്തിന്റെ അഭിമാനകരമായ 140 വർഷങ്ങൾ ദീപിക പൂർത്തീകരിക്കുന്നത്.
ഒരു പത്രത്തിന്റെ മഹത്വം അത് കാലത്തോട് എത്രമാത്രം സത്യസന്ധമായി സംവദിച്ചുവെന്നതാണ്. പ്രതിസന്ധികളിലും സമ്മർദങ്ങളിലും പതറാതെ സത്യത്തോടും നീതിയോടും അചഞ്ചലമായ പ്രതിബദ്ധതയോടും കൂടെ മുന്നേറാൻ ദീപികയ്ക്കു കഴിഞ്ഞത് ഇന്ത്യൻ മാധ്യമചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്.
വിപണിശക്തികളുടെയോ അധികാരകേന്ദ്രങ്ങളുടെയോ സമ്മർദങ്ങൾക്ക് വഴങ്ങാത്ത എഡിറ്റോറിയൽ നിലപാടുകളാണ് ദീപികയെ വ്യത്യസ്തമാക്കുന്നത്.
സത്യത്തിനും നീതിക്കും മനുഷ്യന്റെ അന്തസിനും ജനാധിപത്യത്തിനും വേണ്ടി ദീപികയുടെ ശബ്ദം കൂടുതൽ ശക്തമായും വിശ്വാസ്യതയോടെയും വരുംതലമുറകൾക്ക് വഴികാട്ടിയായി മുഴങ്ങട്ടേയെന്ന് ആശംസിക്കുന്നു.
ഡോ. പ്രകാശ് പി. തോമസ്, ജനറൽ സെക്രട്ടറി, കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി)
Kerala
തൃശൂർ: സിഎംപി രൂപവത്കരിച്ചതിന്റെ വാർഷികം ആഘോഷിച്ചു. തൃശൂർ ടൗണ്‍ഹാളിൽ നടന്ന സംസ്ഥാന കണ്വൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മന്ത്രിയുമായ സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി സി.എ. അജീർ, സോഷ്യലിസ്റ്റ് നേതാവ് യോഗേന്ദ്ര യാദവ്, മുതിർന്ന നേതാവ് പി.ആർ.എൻ. നന്പീശൻ, യുഡിഎഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, ആർഎസ്പി ജില്ലാ സെക്രട്ടറി എം.പി. ജോബി, ആർഎംപി സംസ്ഥാന ചെയർമാൻ ടി.എൽ. സന്തോഷ്, വി.കെ. രവീന്ദ്രൻ, എം.പി. സാജു, കൃഷ്ണൻ കോട്ടുമല, സുരേഷ് ബാബു, പി.കെ. ശശി, സ്വാതികുമാർ, വികാസ് ചക്രപാണി, ജയ്സിംഗ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Leader Page
വായനയുടെ ലോകത്തേക്ക് എന്നെ കൈപിടിച്ചുയര്‍ത്തിയത് ദീപികയാണ്. എന്നും രാവിലെ ആകാംക്ഷയോടെ പത്രം പ്രതീക്ഷിച്ചിരിക്കുന്ന വായനാപ്രിയനായ എന്റെ പിതാവിനെയാണ് ഓര്‍മിക്കുന്നത്.
ഞായറാഴ്ചകളില്‍ വരുന്ന വാരാന്ത്യപ്പതിപ്പിലെ മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍ അമ്മച്ചിയെ വായിച്ചു കേള്‍പ്പിച്ച് രണ്ടുപേരും അതിനെക്കുറിച്ച് കമന്റുകള്‍ പറയുന്നതും കേട്ടുനിന്നിരുന്ന എനിക്കും വായനയിൽ കൗതുകമുണ്ടായി.
അങ്ങനെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ എന്നും ഒരു പേജ് പ്രതീക്ഷിച്ച് അടുത്തുനില്‍ക്കും. ഓരോ പേജ് വീതം എനിക്കും തരും. പത്രം മുഴുവന്‍ വായിക്കാനും പുതിയ അറിവുകള്‍ എഴുതിവയ്ക്കാനും തുടങ്ങി.
ഇപ്പോഴും ആവേശത്തോടെയും നിറഞ്ഞ തൃപ്തിയോടെയും ദിവസവും ദീപിക വായിക്കുന്നു. സാമൂഹ്യബോധവും മതമൈത്രിയും നിലനിര്‍ത്തുന്നതിൽ സത്യദൂതികയുടെ പങ്ക് വാക്കുകള്‍ക്ക് അതീതമാണ്. ദീപ്തമായി വരും കാലങ്ങളിലും ഈ ദിവ്യസരണി ഒഴുകട്ടെ. ആശംസകള്‍.
എമിലിക്കുട്ടി ജെയിംസ്, കോട്ടയം, റിട്ട. ഐസിഡിഎസ് ഓഫീസര്‍
Leader Page
മൂന്നു തലമുറകള്‍ക്കുമുമ്പ് നൂറു രൂപ നല്കി ദീപികയുടെ ആജീവനാന്ത വരിക്കാരായ കുടുംബത്തിലെ ഒരംഗമാണ് ഞാന്‍.
സത്യസന്ധത കൈവിടാതെ കാര്‍ഷിക, സാമൂഹിക വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ എടുക്കുന്നതില്‍ ദീപിക മുന്‍പന്തിയിലാണെന്ന് ദിവസേന ദീപിക വായിക്കുന്ന എനിക്ക് ഏറെ അഭിമാനത്തോടെ പറയാനാകും. പത്രത്തിന്റെ മുഖപ്രസംഗങ്ങള്തന്നെ ഏറ്റവും വലിയ ഉദാഹരണം.
റബര്‍ കര്‍ഷകരുടെ ഉന്നമനത്തിനായി ദീപിക നടത്തിയ പോരാട്ടങ്ങളില്‍ പങ്കുചേരുവാന്‍ സാധിച്ചു എന്നത് കൃതജ്ഞതയോടെ ഓര്‍ക്കുന്നു. 1948ലെ പത്രത്തിന്റെ ഒരു പതിപ്പ് ഇന്നും ഫയലില്‍ സൂക്ഷിക്കുന്നുണ്ട്.
140 വര്‍ഷം പിന്നിടുന്ന ദീപികയുടെ യാത്രയ്ക്ക് എല്ലാവിധ ആശംസകളും.
- പയസ് സ്കറിയ പൊട്ടംകുളം കാഞ്ഞിരപ്പള്ളി
Leader Page
മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സത്യസന്ധവും ആദർശനിഷ്ഠവുമായ നിലപാടുകളിൽ ഉറച്ചുനിന്നു മാധ്യമപ്രവർത്തനത്തിന്റെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് ദീപിക 140 വർഷങ്ങൾ പിന്നിടുമ്പോൾ, ദീപികയെ സ്നേഹിക്കുന്ന എന്നെപ്പോലുള്ള മലയാളികൾക്ക് അത് അഭിമാനനിമിഷമാണ്.
ദീപികയിലെ എഡിറ്റോറിയലുകളാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. സമൂഹ മനഃസാക്ഷിയുടെ നേർസ്വരമാണ് അവ. വസ്തുതകളോടുള്ള പ്രതിബദ്ധതയും മൂല്യാധിഷ്ഠിതമായ സമീപനവുമാണ് ദീപികയുടെ എഡിറ്റോറിയലുകളുടെ ഏറ്റവും വലിയ കരുത്ത്.
സത്യത്തോടും നീതിയോടും ജനാധിപത്യമൂല്യങ്ങളോടും പ്രതിബദ്ധത പുലർത്തുന്ന മാധ്യമമായി വരുംകാലങ്ങളിലും മാധ്യമലോകത്തിന്റെ കെടാവിളക്കായി ദീപിക ജ്വലിക്കട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു.
-റാണിക്കുട്ടി ജോർജ് റിട്ട. എയർപോർട്ട് മാനേജർ, എയർ ഇന്ത്യ,തിരുവനന്തപുരം,
വികസന സ്ഥിരം സമിതി ചെയർപേഴ്സൺ,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്.
Leader Page
പുതുമയുടെ പുതുപംക്തികൾ ചേർത്ത് വായനക്കാരെ അറിവിന്റെ പ്രകാശത്തിലേക്ക് നയിക്കാൻ ദീപിക എന്നും ശ്രദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, കുട്ടികളെയും യുവജനങ്ങളെയും പ്രബുദ്ധരാക്കുന്ന സൃഷ്ടികളിലൂടെ.
മാറുന്ന കാലത്തിന്റെ അഭീഷ്ടമനുസരിച്ച് നീങ്ങി ശതോത്തര റൂബി ജൂബിലിയുടെ നിറവിൽ നില്ക്കുന്ന ദീപികയ്ക്ക് ആശംസകൾ. നന്മയുടെ വടവൃക്ഷമായി പന്തലിച്ചു വളരാൻ ദീപികയ്ക്ക് സാധിക്കട്ടെ എന്നും ആഗ്രഹിക്കുന്നു.
-പി.ജെ. ജോണി, പാലക്കാട് രൂപത നെഹമിയ മിഷൻ മേഖലാ പ്രസിഡന്റ്
Leader Page
മലയാളത്തിന്റെ അക്ഷരവെളിച്ചമാണ് ദീപിക. 140 വർഷമായി തുടരുന്ന ആ മാധ്യമപ്രവർത്തനം നാളിതു വരെ അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽനിന്നു വ്യതിചലിച്ചിട്ടില്ല.
ദീപിക എക്കാലവും മതേതര മൂല്യങ്ങളെ ചേർത്തുപിടിച്ചിരുന്നു. ദീപിക മാത്രമല്ല, അനുബന്ധ പ്രസിദ്ധീകരണങ്ങളും സമൂഹനിർമിതിയിൽ തനതു പങ്കു നിർവഹിച്ചു. കുട്ടികളുടെ ദീപിക, ചിൽഡ്രൻസ് ഡൈജസ്റ്റ്, കർഷകൻ... ഇപ്പോൾ ദീപിക ഓൺലൈനും എടുത്തുപറയേണ്ടതാണ്.
ഡിജിറ്റൽ കാലത്തിന്റെ തുടക്കത്തിൽതന്നെ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ച ദീപിക അക്കാര്യത്തിലും മലയാളത്തിനു വഴികാട്ടിയായി.
ദീപിക ചിൽഡ്രൻസ് ലീഗ് കുഞ്ഞുങ്ങൾക്ക് വായിച്ചും പഠിച്ചും പ്രവർത്തിച്ചും വളരാനുള്ള ഒന്നാന്തരം കളരി ആയിരുന്നു. വർഷങ്ങൾക്കു മുമ്പു വായിച്ച കൊച്ചേട്ടന്റെ കത്ത് എന്ന പംക്തി ഇന്നും ഓർമയിൽ ഉണ്ട്. ഫാ. സെഡ് എം. മുഴൂർ എഴുതിയിരുന്ന ചിന്തോദ്ദീപകമായ പംക്തികൾ - ജീവിതവിജയം, വീട്ടിലേക്ക് എന്നിവയും മറക്കാനാകാത്തത്.
കാലത്തിനൊപ്പം നടക്കുകയല്ല, കാലത്തെ കൈപിടിച്ചു നടത്തുകയായിരുന്നു ദീപികയെന്ന് നിസംശയം പറയാം.
- ബിജി ഷിബു ഡയറക്ടർ, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്
Leader Page
കൗമാരകാലം മുതല്‍ ദീപിക നെഞ്ചിൽതന്നെയുണ്ട്. ആശയശക്തിയും ആദർശശുദ്ധിയുമുള്ള അക്ഷര ആയുധമായി ദീപികയുടെ വിശ്വാസ്യത ഇന്നും നിലനിൽക്കുന്നു.
നമുക്കെതിരേ ശത്രുകരങ്ങൾ ഉയരുമ്പോൾ നീതിക്കുവേണ്ടി സ്വരമുയർത്തി പടവെട്ടാനായി ദീപിക എന്നൊരു പത്രപരിചയല്ലാതെ മറ്റൊന്നില്ല. സാഹോദര്യവും സത്യസന്ധതയും നീതിബോധവും മാനവ ഐക്യവും മാനവിക മൂല്യങ്ങളും നിറഞ്ഞുനിൽക്കട്ടെ ദീപികയുടെ അകംപുറം പേജുകൾ.
എന്നും കെടാതെ ആളിക്കത്തുന്ന ദീപിക ദീപം കെട്ടടങ്ങാതെ പുത്തൻ വീക്ഷണത്തോടെ എന്നെന്നും പ്രശോഭിച്ചു നിൽക്കാൻ വേണ്ട സംരക്ഷണമേകാം. സത്യം മുറുകെപ്പിടിച്ച് മുന്നേറുന്ന ദീപികയ്ക്ക് ഇനിയും തലമുറകൾക്കു വേണ്ടി ദർശന ബോധത്തോടെ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് തിരുത്തൽ ശക്തിയായി ആശയശക്തിയോടെ മുന്നേറാൻ കഴിയട്ടെ.
ജോയ്സ് മുക്കുടം, സീറോമലബാർ സഭാ പ്രോ ലൈഫ് അപ്പൊസ്തലേറ്റ് ഗ്ലോബൽ സെക്രട്ടറി
Leader Page
എന്റെ ബാല്യകാല സ്മരണകളിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നത് ദീപികയും ദീപിക ബാലസഖ്യവുമാണ്. ഞാൻ പഠിച്ച സെന്റ് ആൻസ് സ്കൂളിൽ ദീപിക ബാലസഖ്യം ശക്തമായിരുന്നു. എല്ലാ പ്രവർത്തനങ്ങളിലും ഞാനും പങ്കാളിയായിരുന്നു. എന്റെ അപ്പച്ചൻ അഡ്വ. തോമസ് മാക്കിൽ ദീപികയിൽ ലേഖനങ്ങൾ എഴുതിയിരുന്നു. അതിനാൽ ദീപിക വായന ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറി.
ദീപികയിൽ വന്നിരുന്ന ഈടുറ്റ ലേഖനങ്ങളും മറ്റും എന്റെ വളർച്ചയ്ക്കും ഏറെ സഹായകരമായി. സമൂഹപുരോഗതിക്കും സാംസ്കാരിക മുന്നേറ്റത്തിനും സ്ത്രീശക്തീകരണത്തിനും മുന്തിയ പരിഗണന നൽകുന്ന ദീപിക 140-ാം വർഷത്തിലും കൂടുതൽ കരുത്തോടെ മൂല്യാധിഷ്ഠിത മാധ്യമധർമം നിറവേറ്റുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇപ്പോഴും ദീപിക കൈയിലെടുക്കുമ്പോൾ ബാല്യകാല സ്മരണകളാണ് ഇരമ്പിയെത്തുന്നത്.
മോളി മാക്കിൽ, റിട്ട. പ്രഫ. ബിസിഎം കോളജ് കോട്ടയം
Leader Page
തലമുറകളായി ദീപിക ഞങ്ങൾക്ക് വെറുമൊരു പത്രമല്ല. കേരളത്തിലെ കർഷക സമൂഹത്തിന്റെ യഥാർഥ ശബ്ദമാണ്. കാർഷിക നയങ്ങൾ ഞങ്ങളുടെ ജീവിതമാർഗത്തെ പ്രതിസന്ധിയിലാക്കിയപ്പോഴും പ്രകൃതിക്ഷോഭങ്ങൾ വിളകളെ തകർത്തപ്പോഴും ഭരണകൂടങ്ങളുടെ ഇടനാഴികളിൽ കർഷകരുടെ ശബ്ദം കേൾക്കാതെ പോയപ്പോഴും ദീപിക കർഷകർക്കൊപ്പം ഉറച്ചുനിന്നു.
കർഷകരുടെ പ്രശ്നങ്ങളും വിപണി വിലകളും കാർഷിക മേഖലയിലെ പുത്തൻ അറിവുകളും ജനങ്ങളിലെത്തിക്കാൻ എന്നും മുൻപന്തിയിൽ നിൽക്കുന്ന ചുരുക്കം ചില മുഖ്യധാരാ മാധ്യമങ്ങളിൽ ഒന്നാണ് ദീപിക. മറ്റു മാധ്യമങ്ങൾ പലപ്പോഴും വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കുകയോ പ്രതികരിക്കാൻ മടിക്കുകയോ ചെയ്യുന്ന വന്യജീവി ആക്രമണം മൂലം കർഷകർ അനുഭവിക്കുന്ന കടുത്ത ദുരിതങ്ങൾ തുറന്നുകാട്ടാൻ ദീപിക എന്നും ധീരത കാണിച്ചിട്ടുണ്ട്.
മണ്ണിനെയും മണ്ണിൽ അധ്വാനിക്കുന്നവനെയും നെഞ്ചിലേറ്റിയ ദീപിക എന്നും കർഷകരുടെ കാവലാളായിരുന്നു. ഈ ചരിത്രനിമിഷത്തിൽ, ദീപികയുടെ മുഴുവൻ അണിയറപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. ഇനിയും നൂറ്റാണ്ടുകളോളം കർഷകപക്ഷത്തുനിന്നുകൊണ്ട് ഈ ജൈത്രയാത്ര തുടരാൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു.
പി.സി. ബിനോയ് (ചെയർമാൻ, ചുള്ളി ഫാം പ്രൈവറ്റ് ലിമിറ്റഡ്)
Leader Page
വിദ്യാഭ്യാസകാലം മുതൽ ദീപികയുടെ സ്ഥിരം വായനക്കാരനാണ്. ആനുകാലിക വിഷയങ്ങളിൽ ഓരോന്നിലും ഏറ്റവും സത്യസന്ധതയോടെ യഥാസമയം ശക്തമായി പ്രതികരിക്കുന്ന പത്രമാണ് ദീപിക.
കര്‍ഷകരുടെയും സാധാരണക്കാരുടെയും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ദീപികയുടെ നിലപാടുകള്‍ വ്യക്തവും സുദൃഢവുമാണ്. അത് കര്‍ഷകരുടെയും സാധാരണക്കാരുടെയും യഥാര്‍ഥ ശബ്ദമാണ്. വാണിജ്യ താത്പര്യങ്ങള്‍ക്കപ്പുറം ഇങ്ങനെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന സമീപനമാണ് ദീപികയെ വേറിട്ടതാക്കുന്നത്.
- പി.കെ. ജോസഫ് പുള്ളോലിൽ റിട്ട. മുഖ്യാധ്യാപകൻ, കർഷകൻ, പാലാവയൽ
Leader Page
മലയാള പത്രപ്രവര്‍ത്തനത്തിന്റെ പൈതൃകത്തിനു തുടക്കമിട്ട ദീപിക ഒന്നര നൂറ്റാണ്ടായി സമൂഹത്തിന്റെ മനഃസാക്ഷിയായും സത്യത്തിനു കാവലായും പ്രവര്‍ത്തിച്ചുവരുന്നു. തെറ്റായ വിവരങ്ങള്‍ അതിവേഗം പ്രചരിക്കുന്ന ഡിജിറ്റല്‍ കാലഘട്ടത്തില്‍, വിശ്വസനീയമായ മാധ്യമങ്ങളുടെ പ്രാധാന്യം മുമ്പത്തേക്കാള്‍ കൂടുതലാണ്.
140 വര്‍ഷങ്ങളായി ധാര്‍മികവും ഉത്തരവാദിത്വപരവുമായ പത്രപ്രവര്‍ത്തനമാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയെന്ന് ദീപിക തെളിയിച്ചിരിക്കുന്നു.
ഈ മഹത്തായ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന നേതൃത്വത്തിനും മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. സമൂഹത്തിന്റെ ശക്തമായ ശബ്ദമായി വരും ദശകങ്ങളിലും ദീപിക കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെയെന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
-ഒളിംപ്യന്‍ മഞ്ജിമ കുര്യാക്കോസ്
Leader Page
എന്റെ അധ്യാപനജീവിതം ആരംഭിക്കുന്നതിനു മുമ്പു തന്നെ ദീപിക വായന ദിനചര്യയുടെ ഭാഗമായിരുന്നു.
അധ്യാപനരംഗത്തെയും സാമൂഹ്യസേവന രംഗത്തെയും മികച്ച പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തകളാക്കി സമൂഹത്തിന്റെ മുമ്പില്‍ എത്തിക്കാന്‍ ദീപികയെ പോലുള്ള ദിനപത്രങ്ങള്‍ തയാറായതിനാലാണ് എനിക്ക് സംസ്ഥാനത്തെ മികച്ച അധ്യാപകരില്‍ ഒരാളാകാന്‍ സാധിച്ചത്.
വളര്‍ന്നുവരുന്ന യുവതലമുറയെ ചേര്‍ത്തുനിര്‍ത്താന്‍ ദീപിക കാണിക്കുന്ന ശുഷ്കാന്തി എടുത്തുപറയേണ്ടതാണ്. സ്കൂളുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്നതിനോടൊപ്പം വേണ്ട നിര്‍ദേശങ്ങള്‍ നല്കി കൂടുതല്‍ മികവുറ്റതാക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നു.
പ്രാദേശിക വാര്‍ത്തകള്‍ കൂടുതല്‍ മികവോടെ ചര്‍ച്ച ചെയ്യാന്‍ ദീപിക എപ്പോഴും ശ്രമിക്കുന്നുണ്ട്. 140-ാം പിറന്നാള്‍ ആഘോഷിക്കുന്ന ദീപികയ്ക്ക് ആശംസകള്‍ നേരുന്നതിനൊപ്പം കൂടുതല്‍ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.
- കെ.ടി. ജോഷിമോന് (സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്)
Leader Page
മലയാള പത്രചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന ദീപിക 140-ാം വർഷത്തിലെത്തിയെന്നത് വലിയ സന്തോഷം പകരുന്ന വിശേഷമാണ്. പത്രങ്ങളുടെ ലോകത്ത് മൂല്യങ്ങൾക്കും സത്യങ്ങൾക്കും എന്നും വലിയ പ്രാധാന്യം നൽകിയ പത്രമാണു ദീപിക.
പുതിയ തലമുറയുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ദീപിക അതിന്റെ പ്രസിദ്ധീകരണങ്ങളിലൂടെ പ്രത്യേകം ശ്രദ്ധ പുലർത്തിയെന്നത് എടുത്തുപറയേണ്ടതാണ്. കുട്ടികളുടെ ദീപികയും മറ്റു പ്രസിദ്ധീകരണങ്ങളും പുതുതലമുറയുടെ എഴുത്തിലും വരകളിലുമുള്ള കഴിവുകളുടെ പ്രകാശനത്തിന് മാതൃകാപരമായ രീതിയിൽ ഇടം നൽകിയിട്ടുണ്ട്.
എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിലും വളർത്തുന്നതിലും ഈ പത്രം എക്കാലവും ശ്രദ്ധിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക പുരോഗതിയിൽ സുപ്രധാനമായ സംഭാവനകൾ നൽകാൻ ദീപികയ്ക്കു സാധിച്ചു.
മൂല്യങ്ങളും ധാർമികതയും വെല്ലുവിളികൾ നേരിടുന്ന പുതിയ കാലത്ത്, പോയ കാലത്തിന്റെ തനിമകളെ അറിയാനും അവയോടു നീതി പുലർത്താനും നമുക്കു സാധിക്കണം. 140 വർഷം മുന്‍പു ദീപിക കേരളീയ സമൂഹത്തിൽ മുന്നോട്ടു വച്ച മഹത്തായ മാധ്യമസംസ്കാരത്തിന്റെ ലക്ഷ്യങ്ങളിലേക്കു പുതിയ കാലത്തും തളരാത്ത പ്രയാണത്തിന് ഈ പത്രത്തിനു സാധിക്കട്ടെ.
സിപ്പി പള്ളിപ്പുറം ബാലസാഹിത്യകാരൻ
Leader Page
കുടിയേറ്റമേഖലയില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ദീപിക ചെറുപ്പംതൊട്ടേ ജീവിതത്തിന്റെ ഭാഗമാണ്. സെന്‍സേഷണലിസത്തിന്റെ പുറകെ പോകാതെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പുലര്‍ത്തുന്ന സത്യസന്ധതയാണ് 140 വര്‍ഷം നീണ്ട ദീപികയുടെ പ്രയാണത്തിനു കരുത്തേകുന്നത്.
അതിനിയും തുടരുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഒരുകാലത്ത് തീര്‍ത്തും അവഗണിക്കപ്പെട്ടു കിടന്നിരുന്ന മലയോരമേഖലയില്‍ വികസനവെളിച്ചമെത്തിക്കാന് ദീപിക നിരന്തരം ശബ്ദമുയര്‍ത്തി.
ശബ്ദമില്ലാത്തവരുടെ നാവായി മാറി. മാധ്യമമേഖലയില്‍ വലിയ കിടമത്സരങ്ങള്‍ നടക്കുന്ന ഇക്കാലത്തും തങ്ങളുടെ മൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ തയാറായിട്ടില്ലെന്നത് മറ്റു മാധ്യമങ്ങളില്‍നിന്നു ദീപികയെ വേറിട്ടുനിര്‍ത്തുന്നു.
-സിബി തോമസ് ഡിവൈഎസ്പി വിജിലന്‍സ് (കാസര്‍ഗോഡ്), സിനിമാതാരം
Leader Page
തലമുറകളുടെ കൈത്തണലിൽ ഒരു പത്രം 140 വർഷത്തിലെത്തുന്ന അസുലഭ മുഹൂർത്തം. അന്തരംഗം അഭിമാനപൂരിതമാകുന്നു. മലയാളികളുടെയും മലയാളത്തിന്റെയും ശിരസ് ആദരപൂർവം കുനിയുന്നു.
ദീപിക മലയാളത്തിന്റെ കൈവിളക്കാണ്. ചുറ്റും പടർന്നിടതൂർന്ന അന്ധകാരമാണ് തുടച്ചുമാറ്റാനിറങ്ങിയത്. അജ്ഞതയെയും അന്ധവിശ്വാസങ്ങളെയുമാണ് വേരോടെ പിഴുതെറിയാൻ ശ്രമിച്ചത്. അനീതിയും അടിമത്തവും ജാതീയതയുമാണ് അടിയന്തരമായി പടിയടച്ച് പിണ്ഡം വയ്ക്കേണ്ടതെന്നു മലയാളികളെ ഓർമിപ്പിക്കുകയും ഉണർത്തുകയും ചെയ്തതാണ് ദീപികയുടെ നിയോഗ സാക്ഷാത്കാരം.
പ്രകൃതിയുടെയും മനുഷ്യരുടെയും നിലവിളികൾക്കു കാതു കൊടുക്കാനും അവയുടെ കാരണങ്ങൾ കണ്ടെത്താനും പരിഹാരങ്ങൾ നിർദേശിക്കാനുംവേണ്ടിയാണ് ദീപിക നിലകൊണ്ടത്. പാർശ്വവത്കരിക്കപ്പെട്ടവരുടെ കണ്ണീരൊപ്പാൻ മാത്രമല്ല, അവർക്ക് ആത്മവീര്യം ചുരത്തുന്ന അക്ഷരങ്ങൾകൊണ്ട് പ്രതിരോധം തീർക്കാനും എന്നും ദീപികയുണ്ടായിരുന്നു.
പ്രശസ്ത സാഹിത്യകാരന്മാരും സാംസ്കാരിക നായകരും ചരിത്രാന്വേഷികളും ചിന്തകരും വിദ്യാഭ്യാസവിചക്ഷണരുമെല്ലാം ദീപികയുടെ അകത്തളങ്ങളിലുണ്ടായിരുന്നു. നോവലിസ്റ്റ് മുട്ടത്തുവർക്കി ദീർഘകാലം എഡിറ്ററായിരുന്നു. ഹാസസാഹിത്യകാരനും നർമഭാഷകനുമായ വേളൂർ കൃഷ്ണൻകുട്ടി എഡിറ്റോറിയൽ സംഘത്തിലുണ്ടായിരുന്നു. വേളൂരിന്റെ പത്രപാരായണൻ എന്ന കോളവും കെ.സി. സെബാസ്റ്റ്യന്റെ യാത്രയ്ക്കിടയിൽ എന്ന കോളവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ദീപികയ്ക്കു നൂറുനൂറാശംസകൾ.
-പി.കെ. ഭരതൻ (തിരക്കഥാകൃത്ത്,എഴുത്തുകാരൻ, ദേശീയ അധ്യാപക
അവാർഡ് ജേതാവ്, റിട്ട. ഹയർ സെക്കൻഡറിസ്കൂൾ പ്രിൻസിപ്പൽ).
Leader Page
കാർട്ടൂണും വാർത്തയും മാത്രമല്ല എഡിറ്റോറിയലും വായിക്കണമെന്ന് എന്നെ പഠിപ്പിച്ചത് ആറു ദശാബ്ദങ്ങൾ ഒരു സാമൂഹ്യസേവനമായി കരുതി ദീപികയെ സേവിച്ച ലേഖകനായിരുന്ന എന്റെ പിതാവ് ജോസഫ് കൂട്ടുമ്മേൽ ആണ്.
അതു ചിന്തിക്കാൻ പഠിപ്പിച്ചു. ഇന്നും ആ ശീലം തുടരുന്നു. നിർണായകമായ രാഷ്ട്രീയ,സാമൂഹ്യ പ്രതിസന്ധികളിൽ ശക്തവും ആദർശധീരവുമായ ദീപിക എഡിറ്റിറ്റോറിയലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്നും അങ്ങനെതന്നെ. സൺഡേ സപ്ലിമെന്റിലൂടെയാണ് മലയാളത്തിന്റെ ജനപ്രിയ നോവലിസ്റ്റ് മുട്ടത്തു വർക്കിയുടെ കഥകൾ വായിച്ചുതുടങ്ങിയത്.
വിമോചനസമരകാലത്തിന്റെ ഓർമകളെ സജീവമായി നിർത്തുന്ന ദീപികയുടെ ഒരു ഫോട്ടോ ഡോക്യുമെന്റ് രണ്ടാം എഡിഷൻ എന്റെ പിതാവിന്റെ ലൈബ്രറിയിൽ ഉണ്ടായിരുന്നു, വിലപ്പെട്ട ഒരു രേഖ: ഫോട്ടോ ജേർണലിസത്തിന്റെ മകുടോദാഹരണം.
അതുപോലെ പലതും. ദീപികയിൽ സിനിമക്കോളം കുറച്ചു കാലം കൈകാര്യം ചെയ്യാനും അവസരം കിട്ടി. നവമാധ്യമ പ്രളയത്തിൽ ദിനപത്ര വായന നേരിടുന്ന വെല്ലുവിളികൾ അറിയാം. ഇതിന്റെ നടുവിൽ ദീപിക ഉയർന്നുതന്നെ നിൽക്കട്ടെ...
ഡോ. ജിജി ജോസഫ്
(റിട്ട. പ്രഫസർ എസ്ബി കോളജ് ചങ്ങനാശേരി, പ്രിൻസിപ്പൽ-സഹ്യജ്യോതി കോളജ് കുമളി)
Kerala
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജ് ഗവേഷണത്തിൽ സെഞ്ചുറി തികച്ചു. സുവോളജി വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിനികളായ കെ. ഷിജിന, കെ. നിജീഷ, പി.എം. കാവ്യമോൾ എന്നിവരുടെ പിഎച്ച്ഡി ഡിഫൻസ് വൈവ ഇന്നലെ പൂർത്തിയാക്കിയപ്പോൾ ഇതിനകം കോളജിൽനിന്ന് പിഎച്ച്ഡി പൂർത്തിയാക്കുന്നവർ നൂറ്റിയൊന്നുപേരായി.
ഗവേഷണത്തിൽ നൂറ് തികച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷ ചടങ്ങ് കാലിക്കട്ട് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സി.ടി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ.പോൾ കുരീക്കാട്ടിൽ, പ്രിൻസിപ്പൽ ഫാ.ഡോ.ബിജു ജോസഫ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ.പി.ജെ. വിനീഷ്, ഡോ. സതീഷ് ജോർജ്, കോളജ് റിസർച്ച് അഡ്വൈസറി കമ്മിറ്റി കൺവീനർ ഡോ. മെറിൽ മാത്യു, സ്റ്റാഫ് സെക്രട്ടറി ഡോ. മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു.
ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച ഗവേഷണ പ്രബന്ധാവതരണ മൽസരത്തിൽ പൊന്നാനി എംഇഎസ് കോളജിലെ എം. സബ്ന, എസ്. ശ്രീദേവി, കൂത്തുപറമ്പ് നിർമലഗിരി കോളജിലെ ജിലു അൽഫോൻസ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് കാഷ് അവാർഡ് സമ്മാനിച്ചു.
കോളജിലെ എട്ട് റിസർച്ച് ഡിപാർട്ട്മെന്റുകളിലായി അൻപതോളം അധ്യാപകർക്ക് റിസർച്ച് ഗൈഡ്ഷിപ്പ് ഉണ്ട്. ഇവരുടെ കീഴിലായി ഇപ്പോൾ 128 വിദ്യാർഥികൾ ഗവേഷണം നടത്തുന്നുണ്ട്.
Leader Page
വടക്കൻ കേരളത്തിലെ കുടിയേറ്റജനതയ്ക്ക് ദീപിക പത്രമെന്നത് ഒരു വികാരമാണ്. സ്വന്തം നാടിന്റെ ഓർമകളുടെയും അടയാളങ്ങളുടെയും ഇടയിൽ മനസിൽ ചേർത്തുവച്ചൊരു വികാരം.
കുട്ടിക്കാലത്ത് കാസർഗോഡ് ജില്ലയിലെ തയ്യേനിയിലും കണ്ണൂർ ജില്ലയിലെ എടൂരിലുമുള്ള കുടുംബവീടുകളിലെത്തുമ്പോഴാണ് ഞാൻ ആദ്യമായി ദീപികയെ അടുത്തറിയുന്നത്. സ്കൂൾ പഠനകാലത്ത് മറ്റു പത്രങ്ങൾക്കൊപ്പം ദീപിക വായനയും ശീലമാക്കിയതിലൂടെ പൊതുവിജ്ഞാനവും ആനുകാലിക സംഭവങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളും ആർജിക്കാൻ കഴിഞ്ഞു.
ചലച്ചിത്രമേഖലയിലേക്ക് ആദ്യമായി എത്തിയ കാലം മുതൽ എനിക്ക് ഏറ്റവുമധികം പ്രോത്സാഹനം തന്ന പത്രവും ദീപികയാണ്. മലയാളത്തിലാദ്യമായി പ്രസിദ്ധീകരണത്തിന്റെ 140-ാം വർഷത്തിലെത്തിയ ദീപികയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
- നിവേദ തോമസ് (ചലച്ചിത്ര താരം)
Leader Page
ദീപിക പത്രപ്രവർത്തനമേഖലയിലെ ഇതിഹാസമാണ്. 1887ൽ ആരംഭിച്ച ഈ പത്രത്തിന്റെ ശില്പി പ്രഗത്ഭനായ നിധീരിക്കൽ മാണിക്കത്തനാരായിരുന്നു. കായികരംഗത്തെ ആദ്യകാലം മുതലേ പ്രോത്സാഹിപ്പിച്ച ഏക പത്രം.
ഇന്റർനെറ്റ് പതിപ്പിറക്കിയ ആദ്യ മലയാളപത്രവും ദീപികതന്നെ. കലാകാരന്മാരെയും സാഹിത്യകാരന്മാരെയും പ്രോത്സാഹിപ്പിക്കാനും അവരെ സംബന്ധിക്കുന്ന വാർത്തകളും വിശേഷങ്ങളും പ്രസിദ്ധീകരിച്ച് സഹായകമായി വർത്തിക്കാനും തുടക്കംമുതൽ ശ്രമിച്ചിരുന്ന പത്രമാണ് ദീപിക.
ജാതി-മത കക്ഷിരാഷ്ട്രീയ ചിന്താഗതികൾക്കുപരിയായി സത്യസന്ധമായ പത്രധർമം പുലർത്തുന്നതിൽ ദീപിക ഇന്നും മുന്നിലാണ്. സകല മതസ്ഥരുടെയും ആഘോഷങ്ങൾക്കു തുല്യപ്രാധാന്യം നൽകിയും മതസൗഹാർദസന്ദേശം നൽകിയും ദീപിക തന്റെ ദൗത്യം ധന്യമാക്കുന്നു. ഇപ്പോഴും അതു തുടരുന്നു. യേശുദേവന്റെ ത്യാഗവും കാരുണ്യവും മുഖ്യസന്ദേശമായി പത്രധർമത്തിലൂടെ തുടരട്ടെ എന്നാശിക്കുന്നു.
140 വർഷം പിന്നിടുന്ന ദീപികയ്ക്ക് ഈ എളിയ സാഹിത്യകാരന്റെ ആശംസകൾ നേരുന്നു; ഒപ്പം, ദീപികയുടെ പത്രാധിപസമൂഹത്തിനും.
-കാര്യവട്ടം ശ്രീകണ്ഠൻനായർ (കവി, നാടകകൃത്ത്, ഗാനരചയിതാവ്, സംവിധായകൻ)
Leader Page
നൂറ്റിനാൽപ്പത് വർഷത്തെ പാരമ്പര്യമുള്ള ഏക മലയാള ദിനപത്രമായ ദീപികയുമായി കഴിഞ്ഞ അമ്പത്തഞ്ച് വർഷങ്ങൾ മുമ്പ് തുടങ്ങിയ പരിചയമാണ് എനിക്കുള്ളത്.
മലബാറിൽ ദീപിക ലഭിക്കാതിരുന്ന നാളുകളിൽ കോട്ടയത്തുനിന്ന് തപാലിൽ വരുത്തി വായിച്ചിരുന്നവരിൽ ഒരാളായിരുന്നു ഞാൻ.
അതിനെന്നെ പ്രേരിപ്പിച്ചത് അന്തരിച്ച കെ.സി. സെബാസ്റ്റ്യൻ എഴുതിയിരുന്ന ഈടുറ്റ ലേഖനങ്ങളും നിയമസഭാനിരീക്ഷണ അവലോകനങ്ങളുമായിരുന്നു. എന്നെപ്പോലെയുള്ള രാഷ്ട്രീയപ്രവർത്തകർക്ക് അതൊരു പാഠപുസതകമായാണ് പ്രയോജനപ്പെട്ടിരുന്നത്.
ചില പ്രമുഖ മലയാള പത്രങ്ങൾ സർക്കാരുകളെ ഭയന്ന് വാർത്തകൾ പലതും ഒതുക്കി വയ്ക്കുമ്പോൾ ദീപിക ധൈര്യപൂർവം അത്തരം വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ട് യഥാർഥ പത്രധർമം നിർവഹിക്കുന്നത് മലയാളികൾക്കെന്നും അഭിമാനകരമായിരിക്കും. ദീപികയ്ക്ക് ഇനിയും ഇതേ രീതിയിൽ മുന്നോട്ടു പോകാൻ കഴിയട്ടേയെന്ന് ആശംസിക്കുന്നതോടൊപ്പം ഏറെഹൃദ്യമായ അഭിനന്ദനങ്ങളും അറിയിക്കുന്നു.
- ജോസ് ചെമ്പേരി, കേരള കോൺഗ്രസ്-എം സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയംഗം.
Leader Page
അറുപതു വര്‍ഷമായി ദീപികയുടെ സ്ഥിരം വരിക്കാരനും വായനക്കാരനുമാണ്. ചെറിയ ചില കാലങ്ങളിലെ വ്യത്യാസമൊഴിച്ചാല്‍ ഈ കാലം മുഴുവനും ഒരേ നിലപാടുകളില്‍ മാറ്റമില്ലാതെ നില്ക്കാന് കഴിഞ്ഞുവെന്നതാണ് ദീപികയുടെ സവിശേഷത.
ലാഭനഷ്ടങ്ങള്‍ നോക്കാതെ സത്യത്തിനും ധാര്മികതയ്ക്കുമൊപ്പവും കര്‍ഷകര്‍ക്കൊപ്പവും ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്ന ഏക പത്രം ദീപികയാണ്. അതുകൊണ്ടുതന്നെയാണ് വായനയുടെ സംസ്കാരം പുതുതലമുറകള്‍ക്കും മടിയില്ലാതെ പകര്‍ന്നുകൊടുക്കാന്‍ ദീപികയ്ക്കു കഴിയുന്നത്.
- എ.കെ. ജോൺ അറയ്ക്കൽ
റിട്ട. മുഖ്യാധ്യാപകന്‍, മുൻ ചെയർമാൻ, ഫെയർ ട്രേഡ് അലയൻസ് കേരള
പാലാവയല്
Leader Page
ഞാൻ ആദ്യം കാണുന്ന പത്രം ദീപികയാണ്. ഇപ്പോഴുമോർക്കുന്നു, മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയതിന്റെ വാർത്തയും ചിത്രവുമടങ്ങുന്ന ദീപികയിലെ മുൻപേജ്. ഇരുൾമൂടിക്കിടന്ന എന്റെ ബാലമനസിൽ മിന്നിയ റാന്തൽ വെളിച്ചമായിരുന്നു ആ കാഴ്ച.
കുടിയേറ്റത്തിന്റെ ബാലാരിഷ്ടതയും ക്ലേശവും നിറഞ്ഞുനിന്ന അക്കാലത്ത് ഹൈറേഞ്ചിന്റെ ശബ്ദം ദീപികയായിരുന്നു. ഈ നാടിന്റെ ഹൃദയത്തുടിപ്പറിയാൻ അന്ന് ദീപികയേ ഉണ്ടായിരുന്നുള്ളൂ. കാലമേറെക്കഴിഞ്ഞ് ഫിലിം സൊസൈറ്റി പ്രവർത്തനം ഒരു വികാരമായി കൊണ്ടുനടന്നപ്പോൾ ദീപികയുടെ വലിയ പിന്തുണ കിട്ടി.
അതാകട്ടെ, ഞങ്ങൾക്ക് നാട്ടിൽ വലിയ സ്വീകാര്യത ലഭിക്കാൻ സഹായിച്ചു. ഹൈറേഞ്ചിലെ ഭൂപ്രശ്നങ്ങളും അതിജീവന പ്രതിസന്ധികളും അർഹിക്കുന്ന ഗൗരവത്തോടെ തുറന്നുകാട്ടുന്നതിൽ ദീപിക ഇപ്പോഴും മുന്നിലാണ്.
ആഴത്തിൽ പഠിച്ച് വസ്തുനിഷ്ഠമായി അക്കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ഒരു ആക്ടിവിസ്റ്റ് സമീപനം ദീപികയിൽ പ്രതിഫലിക്കുന്നു എന്നു പറയാൻ എനിക്ക് മടിയില്ല.കേരളത്തിന്റെ പത്രമുത്തശ്ശിക്ക് ആശംസകൾ.
-ഇ.ജെ. ജോസഫ് (എഴുത്തുകാരൻ, ദർശന മുൻ പ്രസിഡന്റ്)
Leader Page
ഞാൻ ദീപികയെ കാണുന്നതു കർഷകരുടെ സുഹൃത്തായ ഒരു പത്രമായാണ്. കർഷകസ്നേഹമാണ് ദീപികയുടെ മുഖമുദ്ര. കർഷകരുടെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരാനും അവയുടെ പരിഹാരമാർഗങ്ങൾ നിർദേശിക്കാനും ദീപിക ശ്രദ്ധിക്കുന്നു. ഇതിനു മുൻപന്തിയിൽ നിൽക്കുന്നതു ദീപിക മാത്രമാണ്.
കാർഷികമേഖല വലിയ പ്രതിസന്ധിയിലാണ്. കൃഷിച്ചെലവ് 50 ശതമാനംവരെ വർധിച്ചിരിക്കുന്നു. എന്നാൽ കാർഷിക ഉത്പന്നങ്ങൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില വർധിച്ചത് അരശതമാനംമാത്രമാണ്. അതിനാൽതന്നെ ഉത്പന്നങ്ങൾക്കു ലഭിക്കുന്ന വില തുച്ഛവുമാണ്. വിദേശരാജ്യങ്ങളുമായുള്ള പല കരാറുകളും കാർഷികമേഖലയുടെ നട്ടെല്ലൊടിക്കുന്നു.
വിയറ്റ്നാമിൽനിന്ന് അടയ്ക്ക, കുരുമുളക്, ഇന്തോനേഷ്യയിൽനിന്ന് നാളികേരം എന്നിവ ഇറക്കുമതി ചെയ്യുന്നതു കർഷകദ്രോഹമാണ്. ഇവയെക്കുറിച്ചെല്ലാം സദാ ജാഗ്രതയോടെ സമൂഹത്തെ അറിയിക്കാൻ ദീപിക ശ്രദ്ധിക്കുന്നു.
140 ദീപ്തവർഷങ്ങൾ പിന്നിടുന്ന ദീപികയ്ക്ക് എല്ലാ ആശംസകളും.
- കെ. കൃഷ്ണൻകുട്ടി (മുൻമന്ത്രി)
Leader Page
ദീപികയുമായി എനിക്കുള്ളത് നാലു പതിറ്റാണ്ടോളം നീളുന്ന ആത്മബന്ധമാണ്. അതിശയിപ്പിക്കുന്ന മാധ്യമസാധ്യതകളുടെ ഇക്കാലത്തും ഒട്ടും അപ്രസക്തയാകാതെ തലമുറകൾക്ക് ദിശാബോധം നൽകുന്ന ദീപിക നമ്മുടെയൊക്കെ അഭിമാനവും കരുത്തുമാണ്.
കാലദേശാതിർത്തികളെ ഉൾക്കൊള്ളുന്ന നിലപാടുകളും ദർശനധാരകളും കൊണ്ട് ആധുനിക കേരളസമൂഹത്തിന് വഴിവിളക്കായി ഈ പത്രസ്ഥാപനം നിലകൊണ്ടു എന്നത് വിസ്മരിക്കാനാവാത്ത ചരിത്രസത്യം.
രാഷ്ട്രീയാതിപ്രസരവും വാണിജ്യവത്കരണവും പത്രപ്രവർത്തനമേഖലയെ ആകെ മാറ്റിമറിച്ച കഴിഞ്ഞ ദശകങ്ങളിൽ ഉത്തമബോധ്യങ്ങളിലും സാമൂഹികപ്രതിബദ്ധതയിലും ഉറച്ചുനിന്ന ഈ പത്രം അതിന്റെ ഉദാത്തമായ പൈതൃകം കാത്തു എന്നത് തികച്ചും അഭിനന്ദനീയംതന്നെ.
സ്ഥാപകമൂല്യങ്ങളിൽനിന്നു തെല്ലും വ്യതിചലിക്കാതെ ജനാധിപത്യ-മതേതര ദർശനങ്ങളെയും മാനവസ്നേഹത്തെയും മുറുകെപ്പിടിച്ചു മുന്നേറുന്നു എന്നത് എത്രയോ പ്രചോദനാത്മകമാണ്! പ്രതീക്ഷ നിറഞ്ഞ പുതിയ ചക്രവാളത്തിന്റെ ഭാവിയിലേക്ക് ദീപിക കരുത്തോടെ ചിറകടിച്ചുയരട്ടേ എന്ന് പ്രാർഥിക്കുന്നു. സ്നേഹാശംസകൾ!
- ഡോ. രേഖ മാത്യൂസ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ചങ്ങനാശേരി അതിരൂപത.
Leader Page
1887ലെ വിഷുദിനത്തിൽ പിറന്നുവീണ നസ്രാണി ദീപിക 140 വർഷങ്ങൾ പിന്നിടുന്പോൾ ഇതിഹാസ തുല്യമായ വായനാനുഭവമാണ് മലയാളത്തിനു നൽകിയിട്ടുള്ളത്.
ലോക മഹായുദ്ധങ്ങൾ, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ, ജനാധിപത്യ ഇന്ത്യ, തെരഞ്ഞെടുപ്പുകൾ, ഭരണമാറ്റങ്ങൾ, രാഷ്ട്ര നേതാക്കളുടെ വിടവാങ്ങലുകൾ, ഭൂപരിഷ്കരണം, സാംസ്കാരിക, സാഹിത്യ മേഖലകൾ, കർഷകർക്കുവേണ്ടിയുള്ള ഇടപെടലുകൾ, സാമൂഹിക തിന്മകൾക്കെതിരേയുള്ള പോരാട്ടം, വെള്ളപ്പൊക്കം, കൊറോണ തുടങ്ങി എണ്ണിയാൽ തീരാത്തതും ചരിത്രപരവുമായ വാർത്തകളിലൂടെ ദീപിക മലയാളികൾക്കു നൽകിക്കൊണ്ടിരിക്കുന്ന വായനാനുഭവങ്ങൾ എടുത്തുപറയേണ്ടതു തന്നെയാണ്.
മലയാള മാധ്യമ രംഗത്ത് ഇന്നു തനതായ വ്യക്തിത്വം നിലനിർത്തി മുന്നേറുന്ന അക്ഷര മുത്തശിയുടെ 140-ാമത് വാർഷികാഘോഷങ്ങൾ നിറമുള്ളതാകട്ടെ. തലമുറകളെ ചേർത്തു പിടിച്ചുള്ള പ്രയാണത്തിൽ കരുത്തോടെ മുന്നോട്ടു നീങ്ങാൻ ദീപികയ്ക്കു കഴിയട്ടേയെന്ന് ആശംസിക്കുന്നു.
- ബ്ലസി (ചലച്ചിത്ര സംവിധായകൻ).
Leader Page
പാരമ്പര്യവും സംസ്കാരവും മൂല്യങ്ങളും നിലനിർത്തിക്കൊണ്ടുള്ള വാർത്തകളുടെ തെരഞ്ഞെടുപ്പ്, എഡിറ്റിംഗ്, ലേ ഔട്ട് തുടങ്ങി വാർത്താ വിശകലനങ്ങളിൽ വരെ ബദ്ധശ്രദ്ധ പുലർത്തുന്നതുകൊണ്ടാണ് ദീപിക മറ്റു പത്രങ്ങളിൽനിന്ന് വ്യത്യസ്തമായിരിക്കുന്നത്. അങ്ങനെയാണ് ദീപിക വ്യക്തിത്വ-മനഃസാക്ഷി രൂപീകരണത്തിനുള്ള ഉപകരണമായിത്തീർന്നിട്ടുള്ളത്.
കർഷകർ നേരിടുന്ന പ്രതിസന്ധികൾ, മലയോരമേഖലയിലെ ജനജീവിതം, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിലുള്ള ഇടപെടലുകൾ, മതസഹിഷ്ണുത, പൗരാവകാശ-ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം തുടങ്ങി നിത്യജീവിതത്തിലെ ഏതാണ്ടെല്ലാ മേഖലകളിലുമുള്ള ദീപികയുടെ ഇടപെടൽ മാതൃകാപരമാണെന്നതിനു സംശയമില്ല. ഏറ്റവും പ്രധാനമായി തലമുറകളെ സ്വാധീനിക്കുന്ന, രൂപപ്പെടുത്തുന്ന വിദ്യാഭ്യാസരംഗത്ത് ദീപികയോളം ഇടപെടലും മാർഗനിർദേശങ്ങളും നൽകിയിട്ടുള്ള മറ്റൊരു പത്രം കേരളത്തിലില്ലെന്നതാണ് സത്യം.
അര നൂറ്റാണ്ടു പിന്നിടുന്ന എന്റെ ജീവിതത്തിലെ അക്ഷരക്കൂട്ടുകെട്ടുകൾക്ക് ദീപികയോളം പങ്കുവഹിച്ച മറ്റൊന്നില്ല. എന്റെ വ്യക്തിത്വ രൂപീകരണത്തിലും മനഃസാക്ഷി രൂപീകരണത്തിലും അതിനിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളത് ദീപികയുടെ മുഖപ്രസംഗങ്ങളും ലേഖനങ്ങളുമാണ്. മൂല്യങ്ങളും പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിച്ചുകൊണ്ട് 140-ാം വർഷത്തിലും പൊതുസമൂഹത്തിന്റെ കാവലാളായി സധൈര്യം തുടരുന്ന ദീപികയ്ക്ക് ഭാവുകങ്ങൾ.
- ഷിനു ആനത്താരയ്ക്കൽ(രാമപുരം സെന്റ് അഗസ്റ്റിൻസ്എച്ച്എസ്എസ് അധ്യാപകൻ,എഴുത്തുകാരൻ
Leader Page
മലയാളത്തിലെ പ്രഥമദിനപത്രമായ ദീപിക കേരള സമൂഹത്തിനു നൽകിയ സംഭാവനകൾ നിസ്തുലമാണ്. മലയാള ഭാഷയുടെയും കേരളീയ സംസ്കാരത്തിന്റെയും വളർച്ചയ്ക്കും സമത്വവും സാമൂഹ്യനീതിയും കരഗതമാക്കുന്നതിനും ദീപിക വഹിച്ച പങ്ക് വളരെ വലുതാണ്.
നാടിന്റെ സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയായിരുന്നു ദീപിക എന്നുപറയുന്നതിൽ അഭിമാനമുണ്ട്. നമ്മെ അന്നമൂട്ടുന്ന കർഷകരുടെ കണ്ണീരും ദുരിതവും തുറന്നുകാട്ടാനും അവരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താനും ദീപിക ആർജവം കാണിച്ചു.
സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, വയോധികർ, തൊഴിൽരഹിതർ, അശരണർ എന്നിവരുടെ പ്രശ്നങ്ങൾ അധികാരികൾക്കു മുന്നിൽ കൊണ്ടുവരാനും പത്രത്തിന് കഴിഞ്ഞിട്ടുണ്ട്. വർഗീയതയുടെ വിത്ത് മുളച്ച് പടർന്നു പന്തലിക്കാതിരിക്കാൻ മതേതരത്വത്തിന്റെ കാവലാളായി നിലകൊള്ളാനും ദീപിക ശ്രദ്ധിക്കുന്നു. ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ദീപികയ്ക്ക് ഭാവുകങ്ങൾ.
-മേഴ്സി ജോസ് തര്യൻ ഇലഞ്ഞിക്കൽ (കുട്ടികളുടെ ഗ്രാമമായ മൂലമറ്റം ഗീത വില്ലേജ്,
സ്നേഹവില്ല എന്നിവയുടെ സ്ഥാപക).
Leader Page
മലയാള മാധ്യമ ചരിത്രത്തിൽ സത്യത്തിന്റെ പ്രകാശഗോപുരമായി നിൽക്കുന്ന ദീപിക അഭിമാനകരമായ നൂറ്റിനാല്പതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഹൃദയംഗമമായ ആദരവ് രേഖപ്പെടുത്തുന്നു.
അശരണർക്കും അധഃസ്ഥിതർക്കും വേണ്ടി ശബ്ദമുയർത്തിയ കത്തോലിക്കാ സഭയുടെ ഉദാത്ത ദർശനങ്ങളിൽനിന്നു ജന്മമെടുത്ത ‘നസ്രാണി ദീപിക’ തുടക്കം മുതൽക്കേ സമൂഹത്തിന്റെ ശക്തമായ ശബ്ദമായിരുന്നു.
കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച്, കഴിഞ്ഞ ഒന്നര നൂറ്റാണ്ടോളമായി മലയാളിയുടെ പ്രഭാതങ്ങളെ അറിവുകൊണ്ട് ധന്യമാക്കാൻ ദീപികയ്ക്കു സാധിച്ചു. സത്യത്തോടും മൂല്യങ്ങളോടും വിട്ടുവീഴ്ച ചെയ്യാതെ, വാർത്തകളുടെ സുതാര്യത ഉറപ്പാക്കി ജനഹൃദയങ്ങളിൽ ഇടം നേടാൻ ഈ പത്രത്തിനു കഴിഞ്ഞു.
പ്രതിഭാശാലികളായ പത്രാധിപന്മാരുടെയും എഴുത്തുകാരുടെയും ഒരു വലിയ നിര തന്നെയാണ് ദീപികയുടെ വിജയവഴിയിൽ വെളിച്ചം വീശിയത്. അന്നും ഇന്നും ദീപികയുടെ മുഖപ്രസംഗങ്ങൾ സമകാലിക സമൂഹത്തിൽ ഏറ്റവും ആഴത്തിൽ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
ജാതിമത ഭേദമെന്യേ മലയാളികളായ വായനക്കാരുടെ മനസുകളിൽ ഈ പത്രം സാംസ്കാരിക സമന്വയത്തിന്റെ അടയാളമായി ഇടംപിടിച്ചു. പിന്നിട്ട 140 വർഷത്തെ ദീപ്തമായ ഈ യാത്ര, വരുംതലമുറകൾക്കു മാധ്യമധർമത്തിന്റെ ഉദാത്ത മാതൃകയും പ്രചോദനവുമാണ്. ദീപിക സമൂഹത്തിനു വെളിച്ചമായി ഇനിയും പ്രയാണം തുടരുമെന്നതിൽ സംശയമില്ല.
-മാർ തോമസ് തറയിൽ, ചങ്ങനാശേരി ആർച്ച്ബിഷപ്
Leader Page
നീതിപൂർവകമായ പത്രപ്രവർത്തനത്തിന്റെ 140 വർഷങ്ങൾ എന്നു പറഞ്ഞാൽ അതു രാജ്യത്തിനും സമൂഹത്തിലും ലഭിച്ച വലിയ സംഭാവനയാണ്. ജനാധിപത്യം ശക്തിപ്പെടാതിരുന്ന കാലത്ത് നമുക്ക് അത്ര എളുപ്പമായിരുന്ന ഒന്നല്ല നീതിപൂർവമായ മാധ്യമപ്രവർത്തനം.
ജനാധിപത്യത്തിൽ നമുക്കു കിട്ടിയ വലിയ നന്മയും ഊർജവുമാണ് സജീവമായ മാധ്യമപ്രവർത്തനം എന്നു പറയാം. 140 വർഷമായി ശബ്ദമില്ലാത്തവരുടെ ശബ്ദമായി, കക്ഷിരാഷ്ട്രീയ സമ്മർദങ്ങൾക്കൊന്നും വഴങ്ങിക്കൊടുക്കാതെ, ജനാധിപത്യ ബോധ്യങ്ങളിൽ അടിസ്ഥാനപ്പെടുത്തി, മുന്നോട്ടു പോകുന്ന ദീപികയുടെ മുഴുവൻ പ്രവർത്തനങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു.
-ആൻ സെബാസ്റ്റ്യൻ സ്റ്റേറ്റ് സീനിയർ വൈസ് പ്രസിഡന്റ്
കെഎസ്യു
District News
തൊടുപുഴ: മിനി സിവില്സ്റ്റേഷനിലെത്തുന്നവര്ക്ക് തണലും ശീതളിമയും നല്കി പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ആല്മരങ്ങളില് പതിഞ്ഞിരിക്കുന്നത് ഒരു കൂട്ടം പ്രകൃതി സ്നേഹികളുടെ കൈയൊപ്പ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പരിസ്ഥിതി ദിനത്തില്‍ സിവില്‍ സ്റ്റേഷന് വളപ്പില്‍ തൈകള്‍ നട്ട ശേഷം ഇവയുടെ പരിപാലനത്തിനായി ഇടയ്ക്കിടെ എത്തുന്നതും ഇവരുടെ പതിവായിരുന്നു. എല്ലാ പരിസ്ഥിതി ദിനത്തിലും ഇവിടെ ഒത്തുകൂടി വൃക്ഷങ്ങളുടെ ജന്മദിനം ആഘോഷിക്കുന്നതും ഈ കൂട്ടായ്മയുടെ പ്രത്യേകതയാണ്.
തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്സ് ക്ലബ്ബാണ് ഈ ഉദ്യമത്തിനു നേതൃത്വം നല്‍കുന്നത്. 2012 ജൂണ്‍ അഞ്ചിനാണ് സിവില്‍ സ്റ്റേഷന് വളപ്പില്‍ തണലേകാനായി ആല്മരങ്ങള് നട്ടത്. വെള്ളമൊഴിച്ചും വളമേകിയും മരങ്ങളുടെ വളര്‍ച്ച ക്ലബ് അംഗങ്ങള്‍ നിരീക്ഷിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ തൈകള്‍ നശിപ്പിക്കാതിരിക്കാന്‍ വേലി കെട്ടി സംരക്ഷിച്ചു. മരങ്ങള്‍ വളര്‍ന്നു വലുതായതോടെ ഇതില്‍ പേരും നട്ട വര്‍ഷവും എഴുതി പ്രദര്‍ശിപ്പിച്ചു.
14 വര്‍ഷമായി ക്ലബ് അംഗങ്ങള്‍ മരങ്ങളുടെ ജന്മദിനം ആഘോഷിച്ചുവരുന്നു. മരങ്ങളുടെ വയസിന്റെ കണക്ക് പ്രകാരം മെഴുകുതിരികള്‍ തെളിച്ചാണ് ജന്മദിനാഘോഷം നടത്തുന്നത്. ആഘോഷത്തില്‍ കൃഷി, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ സജീവ പങ്കാളിത്തമുണ്ട്.
ആല്‍മരത്തിനു പുറമേ സിവില്‍ സ്റ്റേഷന് വളപ്പ് വര്‍ണാഭമാക്കാന്‍ കോളാമ്പിച്ചെടികളും ഇന്‍ഡോര്‍ പ്ലാന്റുകളും ഓക്സിജന്റെ അളവു വര്‍ധിപ്പിക്കുന്ന ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് ടോം ചെറിയാന്, സെക്രട്ടറി രാജീവ് പാടത്തില്‍, ട്രഷറര്‍ ഷൈജോ ചെറുനിലം എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Leader Page
140-ാം വർഷത്തിലും ദീപിക മികവിലും ഉന്നത മൂല്യാധിഷ്ഠിത നിലവാരത്തിലും മലയാള ദിനപത്രങ്ങളിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നു.
കത്തോലിക്ക സഭയുടെ ധാർമിക പിന്തുണയിലും നേതൃത്വത്തിലും പ്രവർത്തിക്കുന്ന ദീപികയ്ക്ക് അവസരവാദ നിലപാടുകൾ സാധ്യമല്ല. മാറിവരുന്ന സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും മുൻവിധിയോടെ പിന്തുണയ്ക്കാനോ വിരുദ്ധമായി കാണാനോ ദീപിക ശ്രമിക്കാറില്ല. കേരളത്തിന്റെ സമഗ്ര വികസനത്തിനായി ആത്മാർഥമായി പ്രവർത്തിച്ച മഹനീയ സേവനപാരമ്പര്യം ദീപികയ്ക്കുണ്ട്.
കേരളത്തിൽ മതമൈത്രി നിലനിർത്താൻ ദീപിക വലിയ നേതൃത്വം വഹിച്ചിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, വ്യക്തമായ നയം... ദീപിക കഴിഞ്ഞ കാലങ്ങളിൽ വിശ്വസ്തതയോടെ നിർവഹിച്ചു; അഭിനന്ദനങ്ങൾ.
മനുഷ്യജീവനെ ആദരിക്കുകയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ജീവന്റെ പ്രൊ ലൈഫ് സംസ്കാരത്തിന് ദീപിക വലിയ പ്രാധാന്യം നൽകിവരുന്നു. യുദ്ധം, ലഹരിവ്യാപനം, അക്രമങ്ങൾ, കൊലപാതകം, അബോർഷൻ, ആത്മഹത്യ, വയോജന സംരക്ഷണം, ഭിന്നശേഷി സംരക്ഷണം, വലിയ കുടുംബങ്ങളുടെ ആവശ്യകത തുടങ്ങിയ വിഷയങ്ങളിൽ മറ്റ് മലയാള പത്രങ്ങളേക്കാൾ വ്യക്തമായ നിലപാടും ഉറച്ച ശബ്ദവും ദീപികയ്ക്കുണ്ട്. ‘മനുഷ്യരാണ് പ്രധാന സമ്പത്ത്, ജീവിതമാണ് യഥാർഥ ലഹരി’ എന്ന് ദീപിക ആവർത്തിച്ചു പ്രഖ്യാപിക്കുന്നു, മലയാളികളെ പഠിപ്പിക്കുന്നു.
സാബു ജോസ്
(പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് ചെയർമാൻ, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആനിമേറ്റർ)
Leader Page
ചരിത്രത്തോടൊപ്പം നടക്കുകയും ചരിത്രത്തെ വഴിനടത്തുകയും ചെയ്ത മലയാളത്തിലെ പ്രഥമ ദിനപത്രമാണ് ദീപിക. സത്യത്തിനും നേരിനും ഒപ്പം എന്നും നിലയുറപ്പിച്ചു. ഇക്കാലമത്രയും നീതി നിഷേധിക്കപ്പെടുന്നവന്റെയും അവകാശങ്ങൾ അടിച്ചമർത്തപ്പെടുന്നവന്റെയും ശബ്ദമാകാൻ ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ തുടങ്ങി സമസ്ത ജനവിഭാഗങ്ങളും നേരിടുന്ന പ്രതിസന്ധികളും ദുരിതങ്ങളും ഉൾപ്പെടെയുള്ള ജീവിത യാഥാർഥ്യങ്ങൾക്കു നേരേ പിടിച്ച കണ്ണാടി കൂടിയായിരുന്നു ദീപിക. ഇവ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നു കഷ്ടതയും പ്രയാസവും അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകാൻ ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇനിയും അത് അങ്ങനെതന്നെ തുടരണം.
കർഷകർക്ക് പട്ടയം നേടിക്കൊടുക്കാൻ ദീപിക നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾ ഒരിക്കലും വിസ്മരിക്കാൻ കഴിയുന്നതല്ല.
ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അധികാരകേന്ദ്രങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, തിരുത്തൽശക്തിയായി മാറാനും ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ശക്തമായ നിലപാടുകളുടെയും 140 ദീപ്തവർഷങ്ങളിലേക്ക് കടക്കുന്ന ദീപികയ്ക്ക് എല്ലാ ആശംസകളും നേരുന്നു.
-അഡ്വ. ബിന്ദു കൃഷ്ണ
(തൊഴിൽ, വനിതാ-ശിശുക്ഷേമ, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി)
Leader Page
ദീപികയെക്കുറിച്ചു പറയുമ്പോൾ പഴയൊരു മുഖപ്രസംഗമാണ് ഓർമയിൽ വരുന്നത്. കോൺഗ്രസിനെ ‘ശവപ്പറമ്പ്’ എന്നു വിശേഷിപ്പിച്ച് കെ. കരുണാകരനും മകൻ മുരളീധരനും ഡിഐസി എന്ന പുതിയ പാർട്ടിയുണ്ടാക്കി, ഒടുവിൽ കോൺഗ്രസിന്റെ വാതിൽക്കൽത്തന്നെ തിരികെ വന്നു മുട്ടിയതിനെ പരാമർശിച്ച് എഴുതിയ മുഖപ്രസംഗമായിരുന്നു അത്. ‘ശവപ്പറമ്പിലേക്ക് സ്വാഗതം’ എന്നായിരുന്നു ശീർഷകം.
അതുപോലെ, ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ നടന്ന വിമോചനസമരകാലത്ത് ‘ഗ്വാട്ടിമാലയും കേരളവും’ എന്ന ശീർഷകത്തിൽ ഈ ലേഖകൻ എഴുതിയ ലേഖനത്തിന്റെ പേരിൽ അന്നത്തെ ചീഫ് എഡിറ്ററായിരുന്ന ആന്റണി നരിതൂക്കിലച്ചൻ ഒന്നാം പ്രതിയായും ഞാൻ രണ്ടാം പ്രതിയായും ഇഎംഎസ് സർക്കാർ എടുത്ത കേസും ഓർമവരുന്നു.
ആരെയും ഭയക്കാതെ സത്യം വിളിച്ചുപറയാൻ ദീപികയല്ലാതെ മറ്റൊരു പത്രം അന്നില്ലായിരുന്നു; ഇന്നും. ശതോത്തര റൂബി ജൂബിലിയിലെത്തിയ ദീപികയ്ക്ക് ആശംസകൾ.
- ജോ മുറികല്ലേൽ
District News
ഇരിട്ടി: ലയൺസ് ക്ലബ് ഓഫ് ഇരിട്ടിയുടെ ചാർട്ടർ നൈറ്റ് ആഘോഷവും രണ്ടാം വൈസ് ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു. ലയൺസ് ഹാളിൽ നടന്ന ചടങ്ങ് ലയൺസ് ഡിസ്ട്രിക്ട് രണ്ടാം വൈസ് ഗവർണർ പി.എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അർച്ചന റെജി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജോളി അഗസ്റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആദ്യ വൈസ് പ്രസിഡന്റ് വി.ജി. സുനിൽ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. തുടർന്ന് ക്ലബിന്റെ മുൻകാല പ്രസിഡന്റുമാരെ ചടങ്ങിൽ ആദരിച്ചു.
കെ.ജെ. ജോസ്, ഭാരവാഹികളായ സുരേഷ് ബാബു, ജോസഫ് സ്കറിയ, ടി.ഡി. ജോസ്, മിലൻ സുരേഷ്, റെജി തോമസ്, എൻ. കൃഷ്ണൻ, വി.പി. സതീശൻ, ലിയോ ഐഷിത റെജി, ട്രഷറർ എ. കുഞ്ഞിരാമൻ നമ്പ്യാർ, കെ.ടി. അനൂപ് എന്നിവർ പ്രസംഗിച്ചു.
Leader Page
മലയാളി സമൂഹത്തിൽ പത്രവായനാ സംസ്കാരത്തിന് അക്ഷരശ്രീ കുറിച്ച ദീപിക ദിനപത്രം, 140 വയസിലെത്തിയിരിക്കുന്നുവെന്നത് എനിക്കും സന്തോഷവും അഭിമാനവുമാണ്. കേരളീയർ തങ്ങളുടെ തനിമകളുടെ ഭാഗമാക്കി ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നതാണ് പത്രവായനാശീലം.
അത് ഈ നാടിന്റെ സാംസ്കാരിക സൗന്ദര്യത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. പുതുതലമുറയിലും വായനാ ശീലം വളരട്ടെ.
വാർത്തകളിൽ സത്യത്തിനും മൂല്യങ്ങൾക്കുമൊപ്പം പത്രലോകത്തെ പാരന്പര്യത്തിന്റെ തിളക്കവും അവകാശപ്പെടാവുന്ന ദീപിക, എക്കാലവും കലാരംഗത്തുള്ളവർക്കും പ്രചോദനം പകർന്നിട്ടുണ്ട്. ഇനിയും മാധ്യമലോകത്ത് ഉജ്വലശോഭയോടെ പ്രകാശിക്കാൻ ദീപികയ്ക്കു സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
-മമ്മൂട്ടി
Leader Page
ദീപിക വെറുമൊരു പത്രമല്ല. മലയാളികളെ അക്ഷരം വായിക്കാൻ പഠിപ്പിച്ച പത്രമാണ്. മലയാളിയുടെ സംസ്കാര രൂപീകരണത്തിൽ നിർണായകമായ പങ്ക് വഹിച്ച പത്രമാണ്.
ദീപികയുടെ തുടർച്ചയാണ് മലയാളത്തിലെ സകല പത്രങ്ങളും. ആ മഹത്തായ സാംസ്കാരിക പാരമ്പര്യം ഇന്നും തുടരുന്നുണ്ട്. പല പ്രമുഖ മാധ്യമങ്ങളുടെയും ഉന്നത സ്ഥാനത്ത് എത്തിയിരിക്കുന്നവരുടെ പരിശീലന കളരി ദീപികയാണ്.
അഭിമാനത്തോടെ മാത്രമേ എന്റെ ദീപിക ദിനങ്ങൾ ഞാൻ ഓർക്കാറുള്ളൂ. ജേർണലിസം പഠിച്ച ശേഷം ഫ്രീലാൻസറായി ദീപിക അടക്കം മിക്ക പത്രങ്ങളിലും വാരികകളിലും എഴുതുകയും ഓൾ ഇന്ത്യ റേഡിയോയിൽ പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്ന സമയത്ത് ഞാൻ ദീപികയിൽ പ്രസിദ്ധീകരിച്ച ഒരു പരമ്പരയാണ് എന്നെ ദീപിക കുടുംബാംഗം ആക്കി മാറ്റിയത്.
ഏതെങ്കിലും മത-രാഷ്ട്രീയ-സാമ്പത്തിക ശക്തികൾക്ക് വേണ്ടി വാർത്ത എഴുതുകയോ മുക്കുകയോ ചെയ്യേണ്ട ഗതികേട് ദീപികയിൽ ഇല്ല. വാർത്തയാണ് വലുത്, മറ്റെല്ലാം അതിനു പിന്നിലാണ്. വാർത്തകളോട് ഇത്രയും സത്യസന്ധത പുലർത്തുന്ന വേറൊരു പത്രം ഉണ്ടോ എന്ന് എനിക്കു സംശയമാണ്.
സാമ്പത്തിക-സമുദായ-രാഷ്ട്രീയ ശക്തികളുടെ സമ്മർദത്തെ അതിജീവിക്കാനാവാതെ മാധ്യമപ്രവർത്തനം വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് ഇപ്പോഴും സ്കോപ് ഉണ്ട് എന്ന് തെളിയിക്കുകയാണ് 140 വർഷത്തെ പാരമ്പര്യവുമായി ദീപിക എന്ന മലയാളത്തിലെ ആദ്യ ദിനപത്രം.
-ഷാജൻ സ്കറിയ മാധ്യമ പ്രവർത്തകൻ
Leader Page
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പത്രങ്ങളിലൊന്നായ ദീപിക 140-ാം വാർഷികം ആഘോഷിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. മികവുറ്റ പത്രപ്രവർത്തനത്തിന് ദീപികയ്ക്ക് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഉള്ളടക്കംകൊണ്ടും ഉയര്‍ത്തുന്ന നിലപാടുകള്‍കൊണ്ടും പത്രം വ്യത്യസ്തത പുലര്‍ത്തുന്നതിന്റെ മകുടോദാഹരണമാണ് ഈ പുരസ്കാര ലഭ്യതകൾ. മലബാറിൽ ദീപിക ഈയടുത്ത് വീണ്ടും സജീവമായതിൽ ഏറെ സന്തോഷമുണ്ട്.
ദീപിക പ്രസിദ്ധീകരണങ്ങളിൽപ്പെട്ട രാഷ്ട്രദീപിക നേരത്തെ വായിക്കാറുണ്ടായിരുന്നു. ദീപിക പത്രവും ഇപ്പോൾ വായിക്കാൻ ഇടയാകാറുണ്ട്.140 വർഷം പിന്നിടുന്ന ദീപികയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
സുധി കോഴിക്കോട് (കാതൽ ഫെയിം) സിനി ആർട്ടിസ്റ്റ്,ബാലുശേരി.
Leader Page
കുട്ടിക്കാലം മുതല്‍ ഏറ്റവുമധികം കണ്ടു പരിചയിച്ച പത്രം ദീപികയാണ്. ഏതു വിഷയമുണ്ടായാലും അതില്‍ ഏറ്റവും സുവ്യക്തമായ നിലപാടുകള്‍ക്കായി ആദ്യം നോക്കുന്ന പത്രവും ദീപികയാണ്.
ഇപ്പോഴും ആ ശീലത്തില്‍ മാറ്റമില്ല. സ്കൂള്‍ പഠനകാലം മുതല്‍ പൊതുവിജ്ഞാനം വര്‍ധിപ്പിച്ചതും അന്തര്‍ദേശീയ കാര്യങ്ങളില്‍ വരെ വ്യക്തമായ കാഴ്ചപ്പാടുകള്‍ മനസില്‍ രൂപപ്പെടുത്തിയെടുത്തതും ദീപികയിലൂടെയാണ്.
അഭിനയജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഇപ്പോഴും ദീപിക പത്രമായാലും ഓണ്‍ലൈന്‍ എഡിഷനായാലും വായിച്ചുനോക്കാന്‍ സമയം കണ്ടെത്താറുണ്ട്.
-സിനി ഏബ്രഹാം, ചലച്ചിത്രതാരം
Leader Page
കേരളത്തിന്റെ സാമൂഹികമാറ്റങ്ങളുടെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും സാക്ഷിയായ, ചാലകശക്തിയായി വർത്തിച്ച ‘ദീപിക’ നൂറ്റാണ്ടിന്റെ കെടാദീപ്തിയാണ്. പേരുപോലെ, വെളിച്ചവും തെളിച്ചവുമുള്ള ധാർമിക മൂല്യമാണ് ദീപികയുടെ ചാലകശക്തി. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നിലപാടുകൾ ഉയർത്തിപ്പിടിച്ചും വിമർശനാത്മകമായി സമീപിച്ചും ദീപിക നടത്തുന്ന നിരന്തരമായ ഇടപെടൽ ശ്രദ്ധേയമാണ്. തെറ്റായ പ്രവണതകളെ തിരുത്താനും ഇച്ഛാശക്തിയോടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും എഡിറ്റോറിയലിലൂടെയും വാർത്താവിന്യാസത്തിലൂടെയും ദീപികയ്ക്ക് സാധിക്കാറുണ്ട്.
കർഷകരുടെയും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങൾ പൊതുമധ്യത്തിലും ഭരണകൂടങ്ങളിലും എത്തിക്കുന്നതിൽ ദീപിക വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണ്.
പൊതുപ്രവർത്തകൻ എന്ന നിലയിൽ എക്കാലവും ദീപികയോട് ചേർന്നുനിൽക്കാൻ സാധിച്ചതിനുള്ള സന്തോഷം അഭിമാനത്തോടെ പങ്കുവയ്ക്കട്ടെ. വ്യക്തിപരമായി എനിക്ക് നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നിസീമമായ നന്ദി. ദീപികയുടെ ഉജ്വലമായ പ്രയാണം പതിന്മടങ്ങ് സൂര്യപ്രഭയോടെ തുടരട്ടെ.
- പി.സി. വിഷ്ണുനാഥ് ടൂറിസം-സാംസ്കാരിക മന്ത്രി
Leader Page
എന്റെ ഒരു കവിത ആദ്യമായി അച്ചടിമഷി പുരണ്ടുവരുന്നത് ദീപികയിലാണ്. കൃത്യമായി പറഞ്ഞാൽ കുട്ടികളുടെ ദീപികയിൽ. ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ മധ്യത്തിൽ ആയിരുന്നു അത്.എന്റെ ഒരു കവിത ആദ്യമായി അച്ചടിമഷി പുരണ്ടുവരുന്നത് ദീപികയിലാണ്. കൃത്യമായി പറഞ്ഞാൽ കുട്ടികളുടെ ദീപികയിൽ.
ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ മധ്യത്തിൽ ആയിരുന്നു അത്.എനിക്ക് സുഹൃത്തും ഗുരുനാഥനും ആയിരുന്ന കവിയും ഗാനരചയിതാവുമായ മുട്ടാർ ശശികുമാർ ആണ് എന്റെ ഒരു കവിത കണ്ട്, “ഇത് ഞാൻ ദീപികയ്ക്ക് കൊടുക്കട്ടെ” എന്ന് ചോദിച്ചത്. ഞാൻ അന്ന് പത്താം ക്ലാസ് കഴിഞ്ഞ ഘട്ടമായിരുന്നു. ഒരു കവിത അച്ചടിച്ച് വരിക എന്നത് എനിക്കു സ്വപ്നതുല്യമായ ഒരു കാര്യവും!അക്കാലത്ത് കുട്ടികളുടെ ദീപികയുടെ ചുമതല പ്രശസ്ത ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിക്കായിരുന്നു.
മുട്ടാർ ശശികുമാറിന്റെ അടുത്ത ബന്ധു. ആ സ്വാധീനം ഉപയോഗിച്ചാണ് മുട്ടാർ ശശികുമാർ കവിത വേളൂർ കൃഷ്ണൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തൊട്ടടുത്ത ആഴ്ചതന്നെ കുട്ടികളുടെ ദീപികയിൽ കവിത അച്ചടിച്ച് വരികയും ചെയ്തു. എന്നാൽ ആ വഴിക്കാണ് കവിത പ്രസിദ്ധീകരിക്കപ്പെട്ടത് എന്നത് എന്റെ മനസിൽ ഒരു വിഷമം ഉണ്ടാക്കി.
ഇങ്ങനെയല്ലാതെ കവിത പ്രസിദ്ധീകരിക്കാൻ പറ്റുമോ എന്ന് ഒന്നറിയണമല്ലോ.രണ്ടാമത്തെ കവിത ഞാൻ നേരിട്ട് ‘പത്രാധിപർ, ദീപിക’ എന്ന മേൽവിലാസത്തിൽ അയച്ചു കൊടുത്തു.അക്കാലഘട്ടത്തിൽ ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ പ്രശസ്ത കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്കരൻ ആയിരുന്നു. തൊട്ടടുത്ത ആഴ്ച എനിക്കൊരു പോസ്റ്റ് കാർഡ് കിട്ടി .
“കവിത നന്നായിട്ടുണ്ട്. ദീപിക ആഴ്ചപതിപ്പിൽ വൈകാതെ കവിത പ്രസിദ്ധീകരിക്കും” എന്നറിയിച്ചു കൊണ്ടുള്ള കത്ത് ആയിരുന്നു അത്. പി. ഭാസ്കരൻ എന്ന പേരും ഒപ്പും ഞാൻ ശ്രദ്ധിച്ചു.അങ്ങനെ മലയാളത്തിന്റെ അഭിമാനമായ ഭാസ്കരൻ മാഷാണ് എന്റെ കവിത ആദ്യമായി ഒരു പ്രധാന പ്രസിദ്ധീകരണത്തിൽ നൽകിയത് എന്ന് പറയാം.
പിൽക്കാലത്ത് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും, സരസ്വതി സമ്മാനും ഒക്കെ ഏറ്റുവാങ്ങിയ സന്ദർഭങ്ങളിൽ ദീപികയിൽ അച്ചടിച്ചു വന്ന എന്റെ ആദ്യകവിത മനസിൽ തെളിഞ്ഞുവന്നിരുന്നു.140-ാം വർഷത്തിലെത്തിയ ദീപികയ്ക്ക് ആശംസകൾ.
- പ്രഭാവർമ