കെ.ആര്. മീര
ശാസ്താംകോട്ടയിലെ എന്റെ കുട്ടിക്കാലത്ത് ഞാന്‍ ആദ്യമായി കാണുന്ന പത്രം ദീപികയാണ്. സ്കൂളിനോടു ചേര്‍ന്നുള്ള പള്ളിയില്‍ അന്ന് ദീപികയുണ്ടായിരുന്നു.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദീപിക ബാലസംഖ്യത്തിന്റെ അവധിക്കാല ക്യാമ്പിന് ചങ്ങനാശേരിയില്‍ എത്തുകയും നിരവധിപ്പേരെ കൂട്ടുകാരായി ലഭിക്കുകയും ചെയ്തു. കുട്ടികള്‍ക്കുള്ള ഒരുപാട് നല്ല ശീലങ്ങളും ഗുണങ്ങളും എനിക്ക് ക്യാമ്പിലൂടെ കിട്ടി. കൊച്ചേട്ടന്റെ കത്ത് വായിച്ചാണ് പ്രസംഗമത്സരത്തില്‍ പങ്കെടുത്ത് സമ്മാനം വാങ്ങിയിരുന്നത്.
കൊട്ടാരക്കര വിദ്യാഭ്യാസജില്ലാ പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ദീപികയിൽ അച്ചടിച്ചു വന്നു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാര്യമായിരുന്നു അത്. ദീപിക വായന എന്റെ എഴുത്തുജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ട്.
140 വര്‍ഷം പിന്നിടുന്ന ദീപിക കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക മേഖലയില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. സാഹിത്യലോകത്തെയും, പ്രത്യേകിച്ച് ചെറുകഥാകൃത്തുക്കളെയും എക്കാലത്തും ദീപിക പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.140 വര്‍ഷം പിന്നിടുന്ന ദീപികയ്ക്ക് എല്ലാ ഭാവുകങ്ങളും. ഇനിയും കൂടുതല്‍ കാലം മലയാളിയുടെ വര്‍ത്തമാനപത്രമായി ദീപിക മാറട്ടെ.
-കെ.ആര്. മീര എഴുത്തുകാരി
Tags : Satyaduthika deepika@140 Celebrates