വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍
കാസര്‍ഗോഡ്: സ്കൂള്‍ ക്വിസില്‍ ഹിന്ദുത്വ നേതാവ് വി.ഡി.സവര്‍ക്കറെ പുകഴ്ത്തി ചോദ്യം. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് ക്വിസിനായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിലെ സാമൂഹ്യശാസ്ത്രക്ലബ് നല്കിയ ചോദ്യാവലിയിലാണ് വിവാദചോദ്യം ഉള്‍പ്പെടുത്തിയത്.
ബ്രിട്ടീഷുകാരുടെ കൈയിൽനിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആര് എന്ന ചോദ്യത്തിനാണ് വി.ഡി. സവര്‍ക്കറുടെ പേര് ഉത്തരമായി നല്‍കിയത്.
ഓഗസ്റ്റ് ആറിനു നടന്ന ക്വിസ് മത്സരത്തില്‍ എല്‍പി വിദ്യാര്‍ഥികള്‍ക്കായുള്ള ചോദ്യാവലിയിലാണ് ചോദ്യം ഉള്‍പ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധവുമായി മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫ് രംഗത്തെത്തി.
ഇത് വ്യക്തമായ ആര്‍എസ്എസ് അജൻഡയുടെ ഭാഗമാണ്. സ്വാതന്ത്ര്യസമര ചരിത്രത്തെ അപമാനിക്കുന്നതിനു തുല്യമാണിത്. സർക്കാരിനെ അപമാനിക്കാൻ മനഃപൂര്‍വം തയാറാക്കിയതാണോ ഈ വിവാദ ചോദ്യാവലി എന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: ക്വിസില്‍ വിവാദമുണ്ടായ സാഹചര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ നിർദേശം നൽകിയതാ യി വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ പ്രവര്‍ത്തന കലണ്ടറില്‍ തീരുമാനിക്കാത്ത പരിപാടിയാണിതെന്നും ഇതുപോലെ പ്രാദേശികമായി അനൗദ്യോഗികമായി ചോദ്യങ്ങള്‍ നിര്‍മിച്ച് മത്സരം നടത്താന്‍ വിദ്യാഭ്യാസവകുപ്പും സാമൂഹ്യശാസ്ത്ര ക്ലബ്ബും ആരെയും ചുമതലപ്പെട്ടുത്തിയിട്ടുമില്ലെന്നും മന്ത്രി പറഞ്ഞു.
Tags : Quiz Praising Savarkar Sparks Controversy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash