ഞാൻ ദീപികയെ കാണുന്നതു കർഷകരുടെ സുഹൃത്തായ ഒരു പത്രമായാണ്. കർഷകസ്നേഹമാണ് ദീപികയുടെ മുഖമുദ്ര. കർഷകരുടെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരാനും അവയുടെ പരിഹാരമാർഗങ്ങൾ നിർദേശിക്കാനും ദീപിക ശ്രദ്ധിക്കുന്നു. ഇതിനു മുൻപന്തിയിൽ നിൽക്കുന്നതു ദീപിക മാത്രമാണ്.
കാർഷികമേഖല വലിയ പ്രതിസന്ധിയിലാണ്. കൃഷിച്ചെലവ് 50 ശതമാനംവരെ വർധിച്ചിരിക്കുന്നു. എന്നാൽ കാർഷിക ഉത്പന്നങ്ങൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില വർധിച്ചത് അരശതമാനംമാത്രമാണ്. അതിനാൽതന്നെ ഉത്പന്നങ്ങൾക്കു ലഭിക്കുന്ന വില തുച്ഛവുമാണ്. വിദേശരാജ്യങ്ങളുമായുള്ള പല കരാറുകളും കാർഷികമേഖലയുടെ നട്ടെല്ലൊടിക്കുന്നു.
വിയറ്റ്നാമിൽനിന്ന് അടയ്ക്ക, കുരുമുളക്, ഇന്തോനേഷ്യയിൽനിന്ന് നാളികേരം എന്നിവ ഇറക്കുമതി ചെയ്യുന്നതു കർഷകദ്രോഹമാണ്. ഇവയെക്കുറിച്ചെല്ലാം സദാ ജാഗ്രതയോടെ സമൂഹത്തെ അറിയിക്കാൻ ദീപിക ശ്രദ്ധിക്കുന്നു.
140 ദീപ്തവർഷങ്ങൾ പിന്നിടുന്ന ദീപികയ്ക്ക് എല്ലാ ആശംസകളും.
- കെ. കൃഷ്ണൻകുട്ടി (മുൻമന്ത്രി)
Tags : Satyaduthika celebrates deepika@140