ദീപിക പത്രപ്രവർത്തനമേഖലയിലെ ഇതിഹാസമാണ്. 1887ൽ ആരംഭിച്ച ഈ പത്രത്തിന്റെ ശില്പി പ്രഗത്ഭനായ നിധീരിക്കൽ മാണിക്കത്തനാരായിരുന്നു. കായികരംഗത്തെ ആദ്യകാലം മുതലേ പ്രോത്സാഹിപ്പിച്ച ഏക പത്രം.
ഇന്റർനെറ്റ് പതിപ്പിറക്കിയ ആദ്യ മലയാളപത്രവും ദീപികതന്നെ. കലാകാരന്മാരെയും സാഹിത്യകാരന്മാരെയും പ്രോത്സാഹിപ്പിക്കാനും അവരെ സംബന്ധിക്കുന്ന വാർത്തകളും വിശേഷങ്ങളും പ്രസിദ്ധീകരിച്ച് സഹായകമായി വർത്തിക്കാനും തുടക്കംമുതൽ ശ്രമിച്ചിരുന്ന പത്രമാണ് ദീപിക.
ജാതി-മത കക്ഷിരാഷ്ട്രീയ ചിന്താഗതികൾക്കുപരിയായി സത്യസന്ധമായ പത്രധർമം പുലർത്തുന്നതിൽ ദീപിക ഇന്നും മുന്നിലാണ്. സകല മതസ്ഥരുടെയും ആഘോഷങ്ങൾക്കു തുല്യപ്രാധാന്യം നൽകിയും മതസൗഹാർദസന്ദേശം നൽകിയും ദീപിക തന്റെ ദൗത്യം ധന്യമാക്കുന്നു. ഇപ്പോഴും അതു തുടരുന്നു. യേശുദേവന്റെ ത്യാഗവും കാരുണ്യവും മുഖ്യസന്ദേശമായി പത്രധർമത്തിലൂടെ തുടരട്ടെ എന്നാശിക്കുന്നു.
140 വർഷം പിന്നിടുന്ന ദീപികയ്ക്ക് ഈ എളിയ സാഹിത്യകാരന്റെ ആശംസകൾ നേരുന്നു; ഒപ്പം, ദീപികയുടെ പത്രാധിപസമൂഹത്തിനും.
-കാര്യവട്ടം ശ്രീകണ്ഠൻനായർ (കവി, നാടകകൃത്ത്, ഗാനരചയിതാവ്, സംവിധായകൻ)
Tags : Satyaduthika celebrates deepika@140