സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ വായിച്ചു തുടങ്ങിയതാണ് ദീപിക. ഇന്നും മുടക്കമില്ലാതെ തുടരുന്നു എന്ന് പറയുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്.
എന്റെ വളർച്ചയിൽ ദീപിക ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് സത്യസന്ധമായി സാക്ഷ്യപ്പെടുത്താൻ എനിക്കാകും. എന്റെ കാഴ്ചയ്ക്ക് തെളിമ ഉണ്ടാക്കാനും ഭാഷയ്ക്കു കരുത്തുണ്ടാക്കാനും അറിവിന് ആഴമുണ്ടാക്കാനും ദീപിക സഹായിച്ചുവെന്ന് നിസംശയം പറയാം.
ദീപികയുടെ പോരാട്ടങ്ങൾ എന്നും ശബ്ദമില്ലാത്തവർക്കും അരികുവത്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ളതാണ്. ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾക്കുവേണ്ടി തൂലിക ചലിപ്പിക്കുമ്പോഴും, കടമകളെക്കുറിച്ച് പറയാനും ദീപിക മടികാണിക്കുന്നില്ല. കേരള കത്തോലിക്കാ സഭയുടെ തൂലിക പോരാളിയാണ് ദീപിക.
ദീപികയിൽ വരുന്ന മുഖപ്രസംഗങ്ങൾക്ക് കാരിരുമ്പിന്റെ കരുത്തും ചാട്ടവാറിന്റെ പ്രഹരശേഷിയും ലോഹത്തിന്റെ തിളക്കവുമാണ്. ദീപികയുടെ ദീപം കെടാതിരിക്കാൻ നമുക്ക് ആ തിരിക്കു ചുറ്റും കരങ്ങൾ ചേർത്തു നിൽക്കാം.
ഡോ. റൂബിൾ രാജ് മുൻ പ്രിൻസിപ്പൽ മരിയൻ കോളജ്, കുട്ടിക്കാനം
Tags : Satyaduthika celebrates deepika@140