നൂറ്റിനാൽപ്പത് വർഷത്തെ പാരമ്പര്യമുള്ള ഏക മലയാള ദിനപത്രമായ ദീപികയുമായി കഴിഞ്ഞ അമ്പത്തഞ്ച് വർഷങ്ങൾ മുമ്പ് തുടങ്ങിയ പരിചയമാണ് എനിക്കുള്ളത്.
മലബാറിൽ ദീപിക ലഭിക്കാതിരുന്ന നാളുകളിൽ കോട്ടയത്തുനിന്ന് തപാലിൽ വരുത്തി വായിച്ചിരുന്നവരിൽ ഒരാളായിരുന്നു ഞാൻ.
അതിനെന്നെ പ്രേരിപ്പിച്ചത് അന്തരിച്ച കെ.സി. സെബാസ്റ്റ്യൻ എഴുതിയിരുന്ന ഈടുറ്റ ലേഖനങ്ങളും നിയമസഭാനിരീക്ഷണ അവലോകനങ്ങളുമായിരുന്നു. എന്നെപ്പോലെയുള്ള രാഷ്ട്രീയപ്രവർത്തകർക്ക് അതൊരു പാഠപുസതകമായാണ് പ്രയോജനപ്പെട്ടിരുന്നത്.
ചില പ്രമുഖ മലയാള പത്രങ്ങൾ സർക്കാരുകളെ ഭയന്ന് വാർത്തകൾ പലതും ഒതുക്കി വയ്ക്കുമ്പോൾ ദീപിക ധൈര്യപൂർവം അത്തരം വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ട് യഥാർഥ പത്രധർമം നിർവഹിക്കുന്നത് മലയാളികൾക്കെന്നും അഭിമാനകരമായിരിക്കും. ദീപികയ്ക്ക് ഇനിയും ഇതേ രീതിയിൽ മുന്നോട്ടു പോകാൻ കഴിയട്ടേയെന്ന് ആശംസിക്കുന്നതോടൊപ്പം ഏറെഹൃദ്യമായ അഭിനന്ദനങ്ങളും അറിയിക്കുന്നു.
- ജോസ് ചെമ്പേരി, കേരള കോൺഗ്രസ്-എം സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയംഗം.
Tags : Satyaduthika celebrates deepika@140