ജാതിമതഭേദമന്യെ ഏവരും വായിക്കുന്ന നമ്മുടെയെല്ലാം ദീപിക നൂറ്റിനാൽപ്പതാം വർഷം ആഘോഷിക്കുകയാണ്. വായനക്കാർക്ക് എന്നും പ്രിയപ്പെട്ട പത്രം തന്നെയാണ് ദീപിക. ദീപികയുടെ ഞായറാഴ്ചപ്പതിപ്പ് വളരെ ആകർഷണീയമാണ്.
കാലത്തിനുപോലും തളർത്താൻ കഴിയാത്ത ഒരു പത്രം അനേകായിരം പേർ ഇന്നും മുടങ്ങാതെ വായിക്കുന്നു. കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ദീപികയുടെ പ്രസിദ്ധീകരണങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതുതന്നെ. ഒരു എഴുത്തുകാരനും വായനക്കാരനുമെന്ന നിലയിൽ ദീപികയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
രാമചന്ദ്രൻ പുറ്റുമാനൂർ സാഹിത്യകാരൻ, എറണാകുളം