ജോയ്സ് മുക്കുടം
കൗമാരകാലം മുതല്‍ ദീപിക നെഞ്ചിൽതന്നെയുണ്ട്. ആശയശക്തിയും ആദർശശുദ്ധിയുമുള്ള അക്ഷര ആയുധമായി ദീപികയുടെ വിശ്വാസ്യത ഇന്നും നിലനിൽക്കുന്നു.
നമുക്കെതിരേ ശത്രുകരങ്ങൾ ഉയരുമ്പോൾ നീതിക്കുവേണ്ടി സ്വരമുയർത്തി പടവെട്ടാനായി ദീപിക എന്നൊരു പത്രപരിചയല്ലാതെ മറ്റൊന്നില്ല. സാഹോദര്യവും സത്യസന്ധതയും നീതിബോധവും മാനവ ഐക്യവും മാനവിക മൂല്യങ്ങളും നിറഞ്ഞുനിൽക്കട്ടെ ദീപികയുടെ അകംപുറം പേജുകൾ.
എന്നും കെടാതെ ആളിക്കത്തുന്ന ദീപിക ദീപം കെട്ടടങ്ങാതെ പുത്തൻ വീക്ഷണത്തോടെ എന്നെന്നും പ്രശോഭിച്ചു നിൽക്കാൻ വേണ്ട സംരക്ഷണമേകാം. സത്യം മുറുകെപ്പിടിച്ച് മുന്നേറുന്ന ദീപികയ്ക്ക് ഇനിയും തലമുറകൾക്കു വേണ്ടി ദർശന ബോധത്തോടെ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് തിരുത്തൽ ശക്തിയായി ആശയശക്തിയോടെ മുന്നേറാൻ കഴിയട്ടെ.
ജോയ്സ് മുക്കുടം, സീറോമലബാർ സഭാ പ്രോ ലൈഫ് അപ്പൊസ്തലേറ്റ് ഗ്ലോബൽ സെക്രട്ടറി
Tags : Satyaduthika celebrates deepika@140