ബിനു വെളിയനാടൻ
അക്ഷരവെളിച്ചം തിരിച്ചറിഞ്ഞ കാലം മുതൽ ഇന്നോളം മലയാള മാധ്യമലോകത്തിന്റെ വിശ്വസ്തതയുടെ അടയാളമായ ദീപികയെ നെഞ്ചിലേറ്റാൻ സാധിച്ചത് എന്റെ ആത്മീയ-ബൗദ്ധിക ജീവിതത്തിലെ നന്മയായി കരുതുന്നു.
കേരളത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്കാരിക ഉന്നമനത്തിനു ദിശാബോധമേകുന്നതിനൊപ്പം ഒരു മതേതര സമൂഹത്തിന്റെ ന്യായമായ അവകാശങ്ങളെയും ആവശ്യങ്ങളെയും അധികാരകേന്ദ്രങ്ങൾക്കു മുന്നിൽ നിഷ്കർഷയോടെ അവതരിപ്പിച്ചുകൊണ്ട് നവകേരള നിർമിതിയിൽ ദീപിക വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.
രാഷ്ട്രീയ അന്ധതയ്ക്കും അനീതികൾക്കുമെതിരേ വിട്ടുവീഴ്ചയില്ലാത്ത ധാർമിക ശബ്ദമായി നിലകൊള്ളാനും പൊതുസമൂഹത്തിന്റെ ജീവസുറ്റ മനഃസാക്ഷിയായി മാറി സത്യത്തിന്റെ പക്ഷം ചേരാനും ഈ പത്രത്തിന് എക്കാലവും സാധിച്ചിട്ടുണ്ട്.
വാർത്തകളെ യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കുകയും അഭിപ്രായങ്ങളെ സുതാര്യമായി വേർതിരിച്ചു കാണിക്കുകയും ചെയ്യുന്ന ഈ സ്വതന്ത്ര മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെയും മതേതരമൂല്യങ്ങളുടെയും പ്രഭാവത്തെ സദൃശ്യമായി ശക്തിപ്പെടുത്തുന്നു.
സത്യത്തെയും നീതിയെയും മുൻനിർത്തിയുള്ള ദീപികയുടെ ഈ മഹത്തായ അക്ഷരപ്രയാണത്തിന് ഹൃദയം നിറഞ്ഞ മംഗളങ്ങൾ.
- ബിനു വെളിയനാടൻ
(കെസിഎസ്എൽ, ചങ്ങനാശേരി അതിരൂപത പ്രസിഡന്റ്,
അധ്യാപകൻ,സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുമ്പനാടം)
Tags : Satyaduthika Celebrates deepika@140