വടക്കൻ കേരളത്തിലെ കുടിയേറ്റജനതയ്ക്ക് ദീപിക പത്രമെന്നത് ഒരു വികാരമാണ്. സ്വന്തം നാടിന്റെ ഓർമകളുടെയും അടയാളങ്ങളുടെയും ഇടയിൽ മനസിൽ ചേർത്തുവച്ചൊരു വികാരം.
കുട്ടിക്കാലത്ത് കാസർഗോഡ് ജില്ലയിലെ തയ്യേനിയിലും കണ്ണൂർ ജില്ലയിലെ എടൂരിലുമുള്ള കുടുംബവീടുകളിലെത്തുമ്പോഴാണ് ഞാൻ ആദ്യമായി ദീപികയെ അടുത്തറിയുന്നത്. സ്കൂൾ പഠനകാലത്ത് മറ്റു പത്രങ്ങൾക്കൊപ്പം ദീപിക വായനയും ശീലമാക്കിയതിലൂടെ പൊതുവിജ്ഞാനവും ആനുകാലിക സംഭവങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളും ആർജിക്കാൻ കഴിഞ്ഞു.
ചലച്ചിത്രമേഖലയിലേക്ക് ആദ്യമായി എത്തിയ കാലം മുതൽ എനിക്ക് ഏറ്റവുമധികം പ്രോത്സാഹനം തന്ന പത്രവും ദീപികയാണ്. മലയാളത്തിലാദ്യമായി പ്രസിദ്ധീകരണത്തിന്റെ 140-ാം വർഷത്തിലെത്തിയ ദീപികയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
- നിവേദ തോമസ് (ചലച്ചിത്ര താരം)
Tags : Satyaduthika celebrates deepika@140