ന്യൂഡൽഹി: മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോടതിയിൽ ഖേദം പ്രകടിപ്പിച്ചു. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് ചൗഹാൻ ഫയൽ ചെയ്ത കേസിലാണ് രാഹുൽ ഗാന്ധി ഭോപ്പാൽ കോടതിയിൽ മാപ്പപേക്ഷ സമർപ്പിച്ചത്
2018 ൽ മധ്യപ്രദേശിലെ ജാബുവയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ പാനമ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയാണ് കേസിന് ആസ്പദമായത്. പാനമ പേപ്പർ ലീക്കിൽ കാർത്തികേയ സിംഗിന്റെ പേരുണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം.
തനിക്കും കുടുംബത്തിനുമെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ചാണ് കാർത്തികേയ സിംഗ് ഭോപ്പാലിലെ എംപി-എംഎൽഎ കോടതിയെ സമീപിച്ചത്. എന്നാൽ തന്റെ പ്രസ്താവന കാർത്തികേയ സിംഗിനെ ഉദ്ധരിച്ചുള്ളതായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി കോടതിയിൽ വിശദീകരിച്ചു.
നീണ്ട നിയമനടപടികൾക്കൊടുവിലാണ് രാഹുൽ ഗാന്ധി ഇപ്പോൾ കോടതിയിൽ ഖേദപ്രകടനം നടത്തിയിരിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് കാർത്തികേയ സിംഗ് ചൗഹാൻ പ്രതികരിച്ചില്ല.
Tags : defamation case rahul gandhi apology