എം.എസ്. വർക്കി മണ്ണംപ്ലാക്കൽ
എന്റെ പിതാക്കന്മാരുടെ കാലം മുതൽ നിത്യേന ദീപികയുടെ മഹത്വം ഞാൻ കണ്ടറിഞ്ഞിട്ടുള്ളതാണ്. ദീപികയുടെ മുഖപ്രസംഗങ്ങൾ ഈടുറ്റതാണ്. ദീപിക എപ്പോഴും കർഷകരുടെയും പീഡിതരുടെയും കണ്ണീരൊപ്പാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
1961-62 കാലത്ത് ഹൈറേഞ്ചിൽനിന്ന് കർഷകരെ കുടിയിറക്കിയപ്പോൾ അവരുടെ കരളലിയിക്കുന്ന അവസ്ഥ ഒപ്പിയെടുത്ത് വാർത്തയായും ചിത്രങ്ങളായും ദീപികയിൽ പ്രസിദ്ധീകരിച്ചത് അവർക്ക് തുണയായി. പല സംഘടനകളും പ്രശ്നം ഏറ്റെടുത്തു. ദീപിക എന്നും വേദനിക്കുന്നവർക്കുവേണ്ടി ശബ്ദമുയർത്തി തലയുയർത്തി നില്ക്കുന്നു. ഇതാണ് യഥാർഥ പത്രധർമം. ആശംസകൾ.
-എം.എസ്. വർക്കി മണ്ണംപ്ലാക്കൽ പൈക, കോട്ടയം
Tags : Satyaduthika Celebrates deepika@140