എമിലിക്കുട്ടി ജെയിംസ്
വായനയുടെ ലോകത്തേക്ക് എന്നെ കൈപിടിച്ചുയര്‍ത്തിയത് ദീപികയാണ്. എന്നും രാവിലെ ആകാംക്ഷയോടെ പത്രം പ്രതീക്ഷിച്ചിരിക്കുന്ന വായനാപ്രിയനായ എന്റെ പിതാവിനെയാണ് ഓര്‍മിക്കുന്നത്.
ഞായറാഴ്ചകളില്‍ വരുന്ന വാരാന്ത്യപ്പതിപ്പിലെ മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍ അമ്മച്ചിയെ വായിച്ചു കേള്‍പ്പിച്ച് രണ്ടുപേരും അതിനെക്കുറിച്ച് കമന്റുകള്‍ പറയുന്നതും കേട്ടുനിന്നിരുന്ന എനിക്കും വായനയിൽ കൗതുകമുണ്ടായി.
അങ്ങനെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ എന്നും ഒരു പേജ് പ്രതീക്ഷിച്ച് അടുത്തുനില്‍ക്കും. ഓരോ പേജ് വീതം എനിക്കും തരും. പത്രം മുഴുവന്‍ വായിക്കാനും പുതിയ അറിവുകള്‍ എഴുതിവയ്ക്കാനും തുടങ്ങി.
ഇപ്പോഴും ആവേശത്തോടെയും നിറഞ്ഞ തൃപ്തിയോടെയും ദിവസവും ദീപിക വായിക്കുന്നു. സാമൂഹ്യബോധവും മതമൈത്രിയും നിലനിര്‍ത്തുന്നതിൽ സത്യദൂതികയുടെ പങ്ക് വാക്കുകള്‍ക്ക് അതീതമാണ്. ദീപ്തമായി വരും കാലങ്ങളിലും ഈ ദിവ്യസരണി ഒഴുകട്ടെ. ആശംസകള്‍.
എമിലിക്കുട്ടി ജെയിംസ്, കോട്ടയം, റിട്ട. ഐസിഡിഎസ് ഓഫീസര്‍
Tags : Satyaduthika celebrates deepika@140