1887ലെ വിഷുദിനത്തിൽ പിറന്നുവീണ നസ്രാണി ദീപിക 140 വർഷങ്ങൾ പിന്നിടുന്പോൾ ഇതിഹാസ തുല്യമായ വായനാനുഭവമാണ് മലയാളത്തിനു നൽകിയിട്ടുള്ളത്.
ലോക മഹായുദ്ധങ്ങൾ, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ, ജനാധിപത്യ ഇന്ത്യ, തെരഞ്ഞെടുപ്പുകൾ, ഭരണമാറ്റങ്ങൾ, രാഷ്ട്ര നേതാക്കളുടെ വിടവാങ്ങലുകൾ, ഭൂപരിഷ്കരണം, സാംസ്കാരിക, സാഹിത്യ മേഖലകൾ, കർഷകർക്കുവേണ്ടിയുള്ള ഇടപെടലുകൾ, സാമൂഹിക തിന്മകൾക്കെതിരേയുള്ള പോരാട്ടം, വെള്ളപ്പൊക്കം, കൊറോണ തുടങ്ങി എണ്ണിയാൽ തീരാത്തതും ചരിത്രപരവുമായ വാർത്തകളിലൂടെ ദീപിക മലയാളികൾക്കു നൽകിക്കൊണ്ടിരിക്കുന്ന വായനാനുഭവങ്ങൾ എടുത്തുപറയേണ്ടതു തന്നെയാണ്.
മലയാള മാധ്യമ രംഗത്ത് ഇന്നു തനതായ വ്യക്തിത്വം നിലനിർത്തി മുന്നേറുന്ന അക്ഷര മുത്തശിയുടെ 140-ാമത് വാർഷികാഘോഷങ്ങൾ നിറമുള്ളതാകട്ടെ. തലമുറകളെ ചേർത്തു പിടിച്ചുള്ള പ്രയാണത്തിൽ കരുത്തോടെ മുന്നോട്ടു നീങ്ങാൻ ദീപികയ്ക്കു കഴിയട്ടേയെന്ന് ആശംസിക്കുന്നു.
- ബ്ലസി (ചലച്ചിത്ര സംവിധായകൻ).
Tags : Satyaduthika celebrates deepika@140