ദീപികയുമായി എനിക്കുള്ളത് നാലു പതിറ്റാണ്ടോളം നീളുന്ന ആത്മബന്ധമാണ്. അതിശയിപ്പിക്കുന്ന മാധ്യമസാധ്യതകളുടെ ഇക്കാലത്തും ഒട്ടും അപ്രസക്തയാകാതെ തലമുറകൾക്ക് ദിശാബോധം നൽകുന്ന ദീപിക നമ്മുടെയൊക്കെ അഭിമാനവും കരുത്തുമാണ്.
കാലദേശാതിർത്തികളെ ഉൾക്കൊള്ളുന്ന നിലപാടുകളും ദർശനധാരകളും കൊണ്ട് ആധുനിക കേരളസമൂഹത്തിന് വഴിവിളക്കായി ഈ പത്രസ്ഥാപനം നിലകൊണ്ടു എന്നത് വിസ്മരിക്കാനാവാത്ത ചരിത്രസത്യം.
രാഷ്ട്രീയാതിപ്രസരവും വാണിജ്യവത്കരണവും പത്രപ്രവർത്തനമേഖലയെ ആകെ മാറ്റിമറിച്ച കഴിഞ്ഞ ദശകങ്ങളിൽ ഉത്തമബോധ്യങ്ങളിലും സാമൂഹികപ്രതിബദ്ധതയിലും ഉറച്ചുനിന്ന ഈ പത്രം അതിന്റെ ഉദാത്തമായ പൈതൃകം കാത്തു എന്നത് തികച്ചും അഭിനന്ദനീയംതന്നെ.
സ്ഥാപകമൂല്യങ്ങളിൽനിന്നു തെല്ലും വ്യതിചലിക്കാതെ ജനാധിപത്യ-മതേതര ദർശനങ്ങളെയും മാനവസ്നേഹത്തെയും മുറുകെപ്പിടിച്ചു മുന്നേറുന്നു എന്നത് എത്രയോ പ്രചോദനാത്മകമാണ്! പ്രതീക്ഷ നിറഞ്ഞ പുതിയ ചക്രവാളത്തിന്റെ ഭാവിയിലേക്ക് ദീപിക കരുത്തോടെ ചിറകടിച്ചുയരട്ടേ എന്ന് പ്രാർഥിക്കുന്നു. സ്നേഹാശംസകൾ!
- ഡോ. രേഖ മാത്യൂസ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ചങ്ങനാശേരി അതിരൂപത.
Tags : Satyaduthika celebrates deepika@140