140-ാം വർഷത്തിലും ദീപിക മികവിലും ഉന്നത മൂല്യാധിഷ്ഠിത നിലവാരത്തിലും മലയാള ദിനപത്രങ്ങളിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നു.
കത്തോലിക്ക സഭയുടെ ധാർമിക പിന്തുണയിലും നേതൃത്വത്തിലും പ്രവർത്തിക്കുന്ന ദീപികയ്ക്ക് അവസരവാദ നിലപാടുകൾ സാധ്യമല്ല. മാറിവരുന്ന സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും മുൻവിധിയോടെ പിന്തുണയ്ക്കാനോ വിരുദ്ധമായി കാണാനോ ദീപിക ശ്രമിക്കാറില്ല. കേരളത്തിന്റെ സമഗ്ര വികസനത്തിനായി ആത്മാർഥമായി പ്രവർത്തിച്ച മഹനീയ സേവനപാരമ്പര്യം ദീപികയ്ക്കുണ്ട്.
കേരളത്തിൽ മതമൈത്രി നിലനിർത്താൻ ദീപിക വലിയ നേതൃത്വം വഹിച്ചിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, വ്യക്തമായ നയം... ദീപിക കഴിഞ്ഞ കാലങ്ങളിൽ വിശ്വസ്തതയോടെ നിർവഹിച്ചു; അഭിനന്ദനങ്ങൾ.
മനുഷ്യജീവനെ ആദരിക്കുകയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ജീവന്റെ പ്രൊ ലൈഫ് സംസ്കാരത്തിന് ദീപിക വലിയ പ്രാധാന്യം നൽകിവരുന്നു. യുദ്ധം, ലഹരിവ്യാപനം, അക്രമങ്ങൾ, കൊലപാതകം, അബോർഷൻ, ആത്മഹത്യ, വയോജന സംരക്ഷണം, ഭിന്നശേഷി സംരക്ഷണം, വലിയ കുടുംബങ്ങളുടെ ആവശ്യകത തുടങ്ങിയ വിഷയങ്ങളിൽ മറ്റ് മലയാള പത്രങ്ങളേക്കാൾ വ്യക്തമായ നിലപാടും ഉറച്ച ശബ്ദവും ദീപികയ്ക്കുണ്ട്. ‘മനുഷ്യരാണ് പ്രധാന സമ്പത്ത്, ജീവിതമാണ് യഥാർഥ ലഹരി’ എന്ന് ദീപിക ആവർത്തിച്ചു പ്രഖ്യാപിക്കുന്നു, മലയാളികളെ പഠിപ്പിക്കുന്നു.
സാബു ജോസ്
(പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് ചെയർമാൻ, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആനിമേറ്റർ)
Tags : Satyaduthika celebrates deepika@140