x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: June 3, 2026 01:28 AM IST | Updated: June 3, 2026 01:28 AM IST

ദീപികയെക്കുറിച്ചു പറയുമ്പോൾ പഴയൊരു മുഖപ്രസംഗമാണ് ഓർമയിൽ വരുന്നത്. കോൺഗ്രസിനെ ‘ശവപ്പറമ്പ്’ എന്നു വിശേഷിപ്പിച്ച് കെ. കരുണാകരനും മകൻ മുരളീധരനും ഡിഐസി എന്ന പുതിയ പാർട്ടിയുണ്ടാക്കി, ഒടുവിൽ കോൺഗ്രസിന്‍റെ വാതിൽ‌ക്കൽത്തന്നെ തിരികെ വന്നു മുട്ടിയതിനെ പരാമർശിച്ച് എഴുതിയ മുഖപ്രസംഗമായിരുന്നു അത്. ‘ശവപ്പറമ്പിലേക്ക് സ്വാഗതം’ എന്നായിരുന്നു ശീർഷകം.

അതുപോലെ, ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ നടന്ന വിമോചനസമരകാലത്ത് ‘ഗ്വാട്ടിമാലയും കേരളവും’ എന്ന ശീർഷകത്തിൽ ഈ ലേഖകൻ എഴുതിയ ലേഖനത്തിന്‍റെ പേരിൽ അന്നത്തെ ചീഫ് എഡിറ്ററായിരുന്ന ആന്‍റണി നരിതൂക്കിലച്ചൻ ഒന്നാം പ്രതിയായും ഞാൻ രണ്ടാം പ്രതിയായും ഇഎംഎസ് സർക്കാർ എടുത്ത കേസും ഓർമവരുന്നു.

ആരെയും ഭയക്കാതെ സത്യം വിളിച്ചുപറയാൻ ദീപികയല്ലാതെ മറ്റൊരു പത്രം അന്നില്ലായിരുന്നു; ഇന്നും. ശതോത്തര റൂബി ജൂബിലിയിലെത്തിയ ദീപികയ്ക്ക് ആശംസകൾ.

- ജോ മുറികല്ലേൽ

Tags : Satyaduthika celebrates deepika@140

Recent News

Corehub Up