മലയാളത്തിലെ പ്രഥമദിനപത്രമായ ദീപിക കേരള സമൂഹത്തിനു നൽകിയ സംഭാവനകൾ നിസ്തുലമാണ്. മലയാള ഭാഷയുടെയും കേരളീയ സംസ്കാരത്തിന്റെയും വളർച്ചയ്ക്കും സമത്വവും സാമൂഹ്യനീതിയും കരഗതമാക്കുന്നതിനും ദീപിക വഹിച്ച പങ്ക് വളരെ വലുതാണ്.
നാടിന്റെ സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയായിരുന്നു ദീപിക എന്നുപറയുന്നതിൽ അഭിമാനമുണ്ട്. നമ്മെ അന്നമൂട്ടുന്ന കർഷകരുടെ കണ്ണീരും ദുരിതവും തുറന്നുകാട്ടാനും അവരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താനും ദീപിക ആർജവം കാണിച്ചു.
സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, വയോധികർ, തൊഴിൽരഹിതർ, അശരണർ എന്നിവരുടെ പ്രശ്നങ്ങൾ അധികാരികൾക്കു മുന്നിൽ കൊണ്ടുവരാനും പത്രത്തിന് കഴിഞ്ഞിട്ടുണ്ട്. വർഗീയതയുടെ വിത്ത് മുളച്ച് പടർന്നു പന്തലിക്കാതിരിക്കാൻ മതേതരത്വത്തിന്റെ കാവലാളായി നിലകൊള്ളാനും ദീപിക ശ്രദ്ധിക്കുന്നു. ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ദീപികയ്ക്ക് ഭാവുകങ്ങൾ.
-മേഴ്സി ജോസ് തര്യൻ ഇലഞ്ഞിക്കൽ (കുട്ടികളുടെ ഗ്രാമമായ മൂലമറ്റം ഗീത വില്ലേജ്,
സ്നേഹവില്ല എന്നിവയുടെ സ്ഥാപക).
Tags : Satyaduthika celebrates deepika@140