x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിസ്മയ ബജറ്റിന് കാതോർത്ത് കേരളം; പ്രമുഖരുടെ നിർദേശങ്ങൾ


Published: June 9, 2026 03:56 AM IST | Updated: June 9, 2026 04:24 AM IST

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഒരു ജനതയുടെ ആത്മാവിഷ്കാരം

ക്രൈസ്തവ ജനവിഭാഗത്തിന്‍റെ ജീവിത പ്രതിസന്ധികളുടെ നേർരേഖയായ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിക്കണം. അവഗണിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗത്തിന്‍റെ ന്യായമായ ആവശ്യമാണ് റിപ്പോർട്ടിലുള്ളത്.

കമ്മീഷൻ ശിപാർശയുടെ അടിസ്ഥാനത്തിൽ ക്രിസ്ത്യൻ മൈനോരിറ്റി ഡെവലപ്മെന്‍റ് കോർപറേഷൻ ആരംഭിക്കും.

ക്രൈസ്തവർ കൂടുതലായി വസിക്കുന്ന പ്രദേശങ്ങളിൽ ന്യൂനപക്ഷ വികസന കോർപറേഷൻ റീജണൽ ഓഫീസുകൾ, കോച്ചിംഗ് സെന്‍ററുകൾ എന്നിവ സ്ഥാപിക്കണം. *ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ, മുന്നാക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ എന്നിവ റൊട്ടേഷൻ പ്രകാരം ആക്കുകയും ഇതിലെ അംഗത്വം അർഹമായ രീതിയിൽ നൽകുകയും ചെയ്തെങ്കിൽ മാത്രമേ വിവേചനം ഇല്ലാതാകൂ.

പൗരന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിന് വന്യജീവി നിയമത്തിലെ 11.2 വകുപ്പ് കാര്യക്ഷമമായി ഉപയോഗിക്കുകയും വനത്തിന് പുറത്ത് ഉപദ്രവകാരികളായ കാട്ടുമൃഗങ്ങൾക്കുള്ള നിയമ പരിരക്ഷ പിൻവലിക്കുകയും വേണം.

നമ്മുടെ യുവജനങ്ങൾക്ക് നാട്ടിൽ നിലനിൽക്കാൻ സാധിക്കുന്ന വിധത്തിൽ തൊഴിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ വേണ്ട നടപടികൾ ഉണ്ടാവുകയും കോഴ്സുകൾ കാലോചിതമായി പരിഷ്കരിച്ച് ഉന്നതവിദ്യാഭ്യാസരംഗം ഉടച്ചുവാർക്കുകയും വേണം.

രാജീവ് കൊച്ചുപറമ്പിൽ എകെസിസി പ്രസിഡന്‍റ്

നെല്ല് സംഭരണത്തിന് റിവോൾവിംഗ് ഫണ്ട്

കോട്ടയം: നെല്ല് സംഭരണത്തിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് ഏറ്റവും അനുയോജ്യമായ മാര്‍ഗം സംഭരണത്തിനായി റിവോള്‍വിംഗ് ഫണ്ട് ഏര്‍പ്പെടുത്തുക എന്നതാണ്. നെല്ല് സംഭരിച്ചാല്‍ 24 മണിക്കൂറിനകം കര്‍ഷകന് പ്രതിഫലം ലഭിക്കുന്നതിനുള്ള നടപടയാണിത്. ബജറ്റില്‍ തുക വകയിരുത്തിയാല്‍ റിവോള്‍വിംഗ് ഫണ്ടാകും. യുഡിഎഫിന്‍റെ പ്രകടന പത്രികയിലും ഇക്കാര്യം പറയുന്നുണ്ട്.

സംഭരണത്തിലെ കിഴിവു കൊള്ള അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണം. നെല്ലും അരിയും തമ്മിലുള്ള റേഷ്യോ 68 ആക്കി് നിജപ്പെടുത്തിയാല്‍ കിഴിവുകൊള്ള അവസാനിപ്പിക്കാം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മില്ലുകള്‍ കാര്യക്ഷമമാക്കണം. തകഴി, ആലപ്പുഴ എന്നിവിടങ്ങളില്‍ മില്ലുകളുടെ നിര്‍മാണം പൂര്‍ത്തിയായി അസ്ഥിപജ്ഞരം പോലെ കിടക്കുകയാണ്. ഇത് പ്രവര്‍ത്തിപ്പിക്കണം.

കൂടല്ലൂരില്‍ സഹകരണ മേഖലയില്‍ തുടങ്ങിയ മില്ലിന്‍റെ നിര്‍മാണം വേഗത്തിലാക്കണം. കുട്ടനാട് കേന്ദ്രീകരിച്ച് പാഡി ബോര്‍ഡ് രൂപീകരിക്കണം. ഇപ്പോല്‍ നെല്‍കൃഷിയിറക്കുന്നതിനുള്ള വിത്ത് സര്‍ക്കാരാണ് തരുന്നത്. വളരെ മോശമായ വിത്താണ്. നല്ല വിത്ത് നല്‍കാനുള്ള നടപടികള്‍ കൃഷിഭവനുകളും പാടശേഖര സമിതികളുമായി ചേര്‍ന്ന് നടപ്പാക്കണം. അന്നം തരുന്ന കൃഷിയെന്ന നിലയില്‍ നെല്‍കൃഷിക്ക് കൃഷി വകുപ്പില്‍ പ്രത്യേക പരിഗണനയും ബജറ്റില്‍ കൂടുതല്‍ തുകയും അനുവദിക്കണം.

വി.ജെ. ലാലി നെല്‍കര്‍ഷക സംസ്ഥാന സമിതി രക്ഷാധികാരി

വനത്തിന്‍റെ നൈസര്‍ഗികത തിരിച്ചുപിടിക്കണം

വന്യജീവി ആക്രമണം തടയുന്നതിന് മുഖ‍്യമായും വനത്തിന്‍റെ നൈസർഗികത തിരിച്ചുപിടിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എന്‍. ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും നിർദേശിക്കുന്നു.

ഏകവിളത്തോട്ടങ്ങള്‍ കാടിന്‍റെ ചൈതന്യം കെടുത്തി. ഇതിനു പുറമേയാണ് അധിനിവേശ സസ്യങ്ങളുടെ വ്യാപനം. അതിനാൽ വനത്തിന്‍റെ സ്വാഭാവികത തിരിച്ചുപിടിക്കുന്നതിനും വന്യജീവികളുടെ കാടിറക്കം തടയുന്നതിനും ഫണ്ടും പരിപാടികളും ബജറ്റില്‍ ഇടം പിടിക്കേണ്ടതുണ്ട്.

ആവാസവ്യവസ്ഥയ്ക്കു സംഭവിച്ച ശോഷണമാണ് വിശപ്പും ദാഹവും ശമിപ്പിക്കുന്നതിനു വക തേടി കാട്ടുമൃഗങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ ഇറങ്ങുന്നതിന് മുഖ്യകാരണം.

എന്‍. ബാദുഷ, തോമസ് അമ്പലവയൽ

കാരുണ്യ വകുപ്പ് മുഖമുദ്രയാക്കണം

വിവിധ വകുപ്പുകൾക്ക് കീഴിൽ ചിതറിക്കിടക്കുന്ന എല്ലാ കാരുണ്യ-ക്ഷേമ പ്രവർത്തനങ്ങളെയും ഒരു കുടക്കീഴിലേക്കു കൊണ്ടുവരുന്ന കാരുണ്യ വകുപ്പിന്‍റെ രൂപവത്കരണം ഈ സർക്കാരിന്‍റെ മുഖമുദ്രയാക്കണം.

നിലവിൽ ഓരോ മന്ത്രിമാരുടെ കീഴിലുള്ള കാരുണ്യ ഫണ്ട്, ഉമ്മൻ ചാണ്ടി ഇൻഷ്വറൻസ് പദ്ധതി പോലെയുള്ള ചികിത്സാ ധനസഹായങ്ങൾ, ലൈഫ് ഭവനനിർമാണ പദ്ധതി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയെല്ലാം ഈ പുതിയ മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റാവുന്നതാണ്. ഇതിനൊപ്പം ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ട്രൈബൽ വിഭാഗങ്ങൾക്കുമുള്ള പ്രത്യേക ആനുകൂല്യങ്ങളും ഈ വകുപ്പിന്‍റെ പരിധിയിൽ വരണം. ഇതിനായി ഒരു പ്രത്യേക മന്ത്രിയെ ചുമതലപ്പെടുത്തുന്നതിലൂടെ നിലവിലെ ഭരണപരമായ ക്ലീഷേ ചിന്തകൾക്കപ്പുറം വിപ്ലവകരമായ ഒരു മാറ്റത്തിന് തുടക്കമിടാൻ സാധിക്കും.

എല്ലാ സഹായങ്ങളും ഒരു കേന്ദ്രീകൃത സംവിധാനത്തിലാക്കുന്നതോടെ തുകയുടെ വിതരണത്തിൽ കൃത്യമായ തുല്യത ഉറപ്പാക്കാൻ കഴിയും. ജനങ്ങൾക്ക് വിവിധ ആനുകൂല്യങ്ങൾക്കായി പല വാതിലുകൾ മുട്ടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും അർഹരായ ഏവർക്കും തുല്യനീതി ഉറപ്പാക്കാനും ഈ ‘’കാരുണ്യ വകുപ്പ്’’ പ്രഖ്യാപനം അനിവാര്യമാണ്.

ഡോ. ഫാ. ജോബി മൂലയിൽ

കൊച്ചിൻ പോർട്ടിന് 90 കോടി വേണം

കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണ സ്ഥാപനമാണെങ്കിലും സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കൊച്ചിന്‍ പോര്‍ട്ട് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി കപ്പല്‍ച്ചാല്‍ ആഴം കൂട്ടുന്നതിനായി ചെലവഴിക്കേണ്ടിവരുന്ന 180 കോടിയോളം രൂപ വര്‍ഷംതോറും കണ്ടെത്തുന്നതാണ്.

തുറമുഖത്ത് അടുക്കുന്ന കപ്പലുകള്‍ക്കുള്ള വാടകയും ഹാന്‍ഡ്‌ലിംഗ് ചാര്‍ജുമാണ് പോര്‍ട്ടിന്‍റെ പ്രധാന വരുമാനം. ഡ്രഡ്ജിംഗ് ചെലവ് കൂടുന്നതിനനുസരിച്ച് കപ്പല്‍ വാടകയിലും ഹാന്‍ഡ്‌ലിംഗ് ചാര്‍ജിലും വര്‍ധന വരുത്തേണ്ടിവരുന്നുണ്ട്.

ഒരു കപ്പല്‍ തുറമുഖത്ത് അടുപ്പിക്കുന്നതിനു മാത്രം 50 ലക്ഷം രൂപയാണ് പോര്‍ട്ട് ഈടാക്കുന്ന വാടക. ഹാന്‍ഡ്‌ലിംഗ് ചാര്‍ജ് വേറെയും. ഇത്രയും ഭീമമായ തുക നല്‍കേണ്ടിവരുന്നതിനാല്‍ ചരക്കുകപ്പലുകള്‍ കൊച്ചി തുറമുഖത്തെ ഒഴിവാക്കുന്ന സാഹചര്യമുണ്ട്. സംസ്ഥാനത്തിന്‍റെ സാമ്പത്തികവരുമാനത്തെ ഇതു ബാധിക്കും.

പ്രകാശ് അയ്യര്‍ കൊച്ചിന്‍ പോര്‍ട്ട് യൂസേഴ്‌സ് ഫോറം പ്രസിഡന്‍റ്

മത്സ്യമേഖലയ്ക്കു വേണം, മികച്ച പദ്ധതികൾ

പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മത്സ്യമേഖലയുടെ നിലനില്പിന് സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഭാവനാപൂർണമായ പദ്ധതികളും നടപടികളും ആവശ്യമാണ്. സംസ്ഥാന ബജറ്റ് ഒരുങ്ങുമ്പോൾ ഏതാനും നിർദേശങ്ങൾ:

പങ്കാളിത്ത പരിപാലനത്തിൽ പ്രധാന നിർദേശങ്ങൾ മുന്നോട്ടുവയ്ക്കേണ്ട സംസ്ഥാന ഫിഷറീസ് മാനേജ്മെന്‍റ് കൗൺസിൽ ഇന്ന് ഫലത്തിൽ ഒരു ഉദ്യോഗസ്ഥമേധാവിത്വ സംവിധാനമായി അധഃപതിച്ചിരിക്കുന്നു . കൃത്യമായ ഇടവേളകളിൽ യോഗം വിളിച്ചുചേർത്ത് മേഖലയ്ക്ക് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണം. ഫിഷറീസ് മാനേജ്മെന്‍റ് കൗൺസിൽ ഫലപ്രദമാക്കണം.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ആഴക്കടൽ മത്സ്യബന്ധന നയം കേരളീയ സാഹചര്യത്തിൽ ഗുണപ്രദമല്ല.

സംസ്ഥാനം ഇതിൽ ആവശ്യമായ ഇടപെടലുകൾ നടത്തണം. ആഴക്കടൽ മണൽ ഖനനവും തീരക്കടലിലെ കരിമണൽ ഖനനവും (പ്ലേസർ മിനറൽസ്) കേരളത്തിന്‍റെ താത്പര്യങ്ങൾക്കെതിരാണ്. ബദൽ പദ്ധതികൾ മുന്നോട്ടുവയ്ക്കാൻ സംസ്ഥാനത്തിനു സാധിക്കണം.

ചാൾസ് ജോർജ് സംസ്ഥാന പ്രസിഡന്‍റ് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി

കടാശ്വാസ പ്രതീക്ഷയില്‍ പുഞ്ചിരിമട്ടം

കല്‍പ്പറ്റ: വി.ഡി. സതീശന്‍ സര്‍ക്കാരിന്‍റെ കന്നി ബജറ്റില്‍ കണ്ണുനട്ട് വയനാട് പുഞ്ചിരിമട്ടം ഉരുള്‍ദുരന്ത ബാധിതര്‍. ഉരുള്‍പൊട്ടല്‍ പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചവര്‍ക്ക് ദേശസാത്കൃത, സഹകരണ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ കുടിശികയായ കടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാകുമെന്നും കരുതുന്നവര്‍ നിരവധി.

ദുരന്തബാധിതരില്‍ സര്‍ക്കാരിന്‍റെ പുനരധിവാസ പദ്ധതി ഗുണഭോക്താക്കളാകാന്‍ കഴിയാത്ത അനേകം കുടുംബങ്ങളുണ്ട്. ജീവനോപാധികള്‍ നഷ്ടമായ ഇവര്‍ക്കടക്കം പ്രയോജനം ലഭിക്കുന്ന കടാശ്വാസ പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടതെന്ന് ചൂരല്‍മല ജനശബ്ദം ആക്‌ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഷാജിമോന്‍ ചൂരല്‍മല, നസീര്‍ ആലയ്ക്കല്‍ എന്നിവര്‍ പറഞ്ഞു.

ഷാജിമോന്‍ ചൂരല്‍മല, നസീര്‍ ആലയ്ക്കൽ

സ്പെഷൽ സ്കൂളുകളുടെ ധനസഹായ പാക്കേജ് വർധിപ്പിക്കണം

  • സ്പെഷൽ സ്കൂളിനും ബഡ്സ് സ്കൂളിനുമായി 62 കോടിയാണ് കഴിഞ്ഞ വർഷം സർക്കാർ വകയിരുത്തിയത്. അതിൽ 56 കോടി മാത്രമാണ് നൽകിയത്. ഈ തുക അപര്യാപ്തമാണ്. 62 കോടിയിൽ നിന്ന് 100 കോടിയെങ്കിലുമായി സ്പെഷൽ സ്കൂളുകളുടെ ധനസഹായ പാക്കേജ് വർധിപ്പിക്കണം.
  • ജീവനക്കാർക്ക് 10 മാസത്തെ ഓണറേറിയം മാത്രമാണ് നൽകുന്നത്. അത് 12 മാസമായി വർധിപ്പിക്കണം. സാധാരണ സ്കൂളുകളിലെ അധ്യാപകർക്ക് നൽകുന്ന തുകയെങ്കിലും ഇവർക്കും നൽകണം.
  • 18 വയസ് കഴിഞ്ഞവർക്ക് തൊഴിൽ പരിശീലനകേന്ദ്രങ്ങൾ കേരളത്തിലുണ്ട്. ഗവൺമെന്‍റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന തൊഴിൽ പരിശീലനകേന്ദ്രങ്ങൾക്ക് വേണ്ട ധനസഹായം നൽകണം.
  • സ്പെഷൽ സ്കൂളുകൾക്കും തൊഴിൽ പരിശീലനകേന്ദ്രങ്ങൾക്കും ബോർഡിംഗുകളും ഹോസ്റ്റലുകളും ഉണ്ട്. ഇവയുടെ ചെലവുകൾ സ്ഥാപനങ്ങൾ തന്നെയാണ് വഹിക്കുന്നത്. അതുകൊണ്ട് സ്ഥാപനങ്ങൾക്ക് ആവശ്യമായ ധനസഹായം നൽകാനുള്ള നടപടി സ്വീകരിക്കണം.
  • ഓർഫനേജ് കൺട്രോൾ ബോർഡിന്‍റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളെ സംബന്ധിച്ച് ഗ്രാന്‍റ് വളരെ തുച്ഛമാണ്. 10 വർഷമായി കേരളത്തിൽ പുതിയതായി ആരംഭിച്ച സ്ഥാപനങ്ങൾക്ക് ഗ്രാന്‍റിന് അനുമതി നൽകിയിട്ടില്ല. ഇവയ്ക്ക് പരിഹാരമുണ്ടാകണം.
  • ക്ഷേമ സ്ഥാപനങ്ങളിൽ കഴിയുന്നവരുടെ ക്ഷേമ പെൻഷൻ നിർത്തലാക്കിയിരുന്നു. അത് പുനരാംഭിക്കണം.
  • ഓർഫനേജ് കൺട്രോൾ ബോർഡ് കൗൺസിലേഴ്സിനുള്ള ഓണറേറിയം സമയബന്ധിതമായി നൽകുകയും സ്കൂൾ കൗൺസിലേഴ്സിന് നൽകുന്ന തുകയെങ്കിലും വർധിപ്പിച്ച് ഇവർക്ക് നൽകണം.

ഫാ. റോയി വടക്കേൽ സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം

Tags : surprise budget Vismaya Budget suggestions prominent figures

Recent News

Corehub Up