ചരിത്രത്തോടൊപ്പം നടക്കുകയും ചരിത്രത്തെ വഴിനടത്തുകയും ചെയ്ത മലയാളത്തിലെ പ്രഥമ ദിനപത്രമാണ് ദീപിക. സത്യത്തിനും നേരിനും ഒപ്പം എന്നും നിലയുറപ്പിച്ചു. ഇക്കാലമത്രയും നീതി നിഷേധിക്കപ്പെടുന്നവന്റെയും അവകാശങ്ങൾ അടിച്ചമർത്തപ്പെടുന്നവന്റെയും ശബ്ദമാകാൻ ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ തുടങ്ങി സമസ്ത ജനവിഭാഗങ്ങളും നേരിടുന്ന പ്രതിസന്ധികളും ദുരിതങ്ങളും ഉൾപ്പെടെയുള്ള ജീവിത യാഥാർഥ്യങ്ങൾക്കു നേരേ പിടിച്ച കണ്ണാടി കൂടിയായിരുന്നു ദീപിക. ഇവ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നു കഷ്ടതയും പ്രയാസവും അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകാൻ ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇനിയും അത് അങ്ങനെതന്നെ തുടരണം.
കർഷകർക്ക് പട്ടയം നേടിക്കൊടുക്കാൻ ദീപിക നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾ ഒരിക്കലും വിസ്മരിക്കാൻ കഴിയുന്നതല്ല.
ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അധികാരകേന്ദ്രങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, തിരുത്തൽശക്തിയായി മാറാനും ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ശക്തമായ നിലപാടുകളുടെയും 140 ദീപ്തവർഷങ്ങളിലേക്ക് കടക്കുന്ന ദീപികയ്ക്ക് എല്ലാ ആശംസകളും നേരുന്നു.
-അഡ്വ. ബിന്ദു കൃഷ്ണ
(തൊഴിൽ, വനിതാ-ശിശുക്ഷേമ, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി)
Tags : Satyaduthika celebrates deepika@140