സർക്കാർ ആശുപുത്രികളിലെ പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണം തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ സംഘടനകളുടെ കൊടി കെട്ടിയുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പകരം കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാനാണ് സർക്കാരിന്റെ നീക്കം. യൂത്ത് കോൺഗ്രസ്, സേവാഭാരതി, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകൾക്ക് ഈ തീരുമാനം ബാധകമായിരിക്കും.
മന്ത്രിയുടെ നിലപാട് ധിക്കാരത്തിന്റേതാണെന്നും പൊതിച്ചോർ വിതരണത്തിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നും വി.കെ. സനോജ് തിരിച്ചടിച്ചു. പൊതിച്ചോറിന്റെ കാര്യത്തിൽ എന്തിനാണ് ശത്രുത മനോഭാവമെന്ന് ചോദിച്ച വി.കെ. സനോജ്, ആരോഗ്യമന്ത്രി ഈഗോ ഒഴിവാക്കി സംഘടനകളുമായി ചർച്ച നടത്തണമെന്നും അഭിപ്രായപ്പെട്ടു.
കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി നടപ്പാവില്ലെന്ന് പരിഹസിച്ച സുരേന്ദ്രൻ, ഈ വിഷയത്തിൽ സർക്കാർ ദുരഭിമാനം വെടിയണമെന്നും ആവശ്യപ്പെട്ടു. പൊതിച്ചോർ കഴിച്ചവർ വോട്ടു ചെയ്യുകയാണെങ്കിൽ രാഷ്ട്രീയ നേതാക്കളുടെ വിജയസാധ്യത മാറുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 19 വർഷമായി സേവാഭാരതിയും 10 വർഷമായി ഡിവൈഎഫ്ഐയും ആശുപത്രികളിൽ നടത്തിവരുന്ന ഈ പദ്ധതി രാഷ്ട്രീയ ഭേദമില്ലാതെ വലിയ പിന്തുണ നേടിയിരുന്നു. എന്നിരുന്നാലും, ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ കർശന നിലപാടിലേക്ക് മാറിയതോടെയാണ് വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash