കുടിവെള്ള ക്ഷാമം: അടിയന്തര യോഗം ചേർന്ന് കൊടിയത്തൂർ പഞ്ചായത്ത്
Thursday, May 9, 2024 7:22 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേർന്നു.നിലവിൽ കുടിവെള്ള ക്ഷാമം നേരിടുന്ന 13 വാർഡുകളിൽ പഞ്ചായത്ത് ഫണ്ട് വകയിരുത്തി കുടിവെള്ള വിതരണം നടത്തി വരുന്നുണ്ട്.

5,6,8, 15 വാർഡുകളിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിലെ വ്യവസായികളുടെ സഹകരണത്തോടെ കുടിവെള്ള വിതരണം കൂടുതൽ കാര്യക്ഷമമാക്കും. നിലവിൽ പഞ്ചായത്ത് അനുവദിച്ച എട്ടു ലക്ഷം രൂപക്കു പുറമെ ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കാനും തീരുമാനമായി.

പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്‍റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബാബു പോലുകുന്നത്, ആയിഷ ചേലപുറത്ത്, മറിയം കുട്ടിഹസൻ, മെന്പർമാരായ ഷംലൂലത്ത്, മജീദ് റിഹ്ല, കെ.ജി.സീനത്ത്, ഫാത്തിമ നാസർ, കോമളം തോന്നിച്ചാലിൽ, സിജി കുറ്റിക്കൊന്പിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.